2009, ഡിസംബർ 31, വ്യാഴാഴ്‌ച

കഴുത്തറുപ്പന്‍ ഖുര്‍ആനികസൂക്തങ്ങള്‍?

എന്തുചെയ്യാം എന്ത് ചര്‍ചചെയ്യാന്‍ ആരംഭിച്ചാലും ഖുര്‍ആനിലെ 'കഴുത്തറുപ്പന്‍' സൂക്തങ്ങളാണ് പലര്‍ക്കും തികട്ടിവരുന്നത്. അതുകൊണ്ട് ഇസ്‌ലാമിലെ ദൈവവീക്ഷണമെന്ന പോസ്റ്റില്‍ ഒരുമാന്യന്‍ മൂന്ന് സൂക്തങ്ങള്‍ തന്നിട്ട് ഇങ്ങനെ പറഞ്ഞു.

'മറ്റു ദൈവങ്ങളില്‍ വിശ്വസിക്കുന്നവരോട് എങ്ങനെ പെരുമാറണമെന്ന് അള്ളാഹൂ നബി മുഖേന ആവശ്യപ്പെടുന്നാതാണ് മുകളിലത്തെ വാക്യങ്ങള്‍. ഖുറാന്‍ പൂര്‍ണ്ണമായി പിന്തുടരുന്ന ഒരാള്‍ക്ക് ഒരിക്കലും മറ്റു വിശ്വാസികളോട് സൗഹാര്‍ദ്ദത്തില്‍ കഴിയാന്‍ കഴിയില്ല എന്ന് മുകളിലത്തെ വാക്യങ്ങളില്‍ നിന്നും മനസ്സിലാക്കാം. പിന്നെ ബഹുദൈവ വിശ്വാസികളുടെ ഇടയില്‍ മുസ്ലീംങ്ങള്‍ എങ്ങനെ കഴിയുന്നു എന്ന ചോദ്യം വരാം. സാധാരണക്കാരായ മുസ്ലീംങ്ങള്‍ ഖുറാന്‍ വാക്യങ്ങളെക്കാളും മനുഷ്യ സ്നേഹത്തിനു പ്രാധാന്യം കൊടുക്കുന്നുവെന്നതാണ് ഇതിനുള്ള് ഉത്തരം.

ഈ നിഗമനത്തിലെത്താന്‍ പ്രസ്തുത സുഹൃത്തിന് പ്രചോദനം നല്‍കിയ സൂക്തങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടാകാം തുടര്‍ ചര്‍ച എന്നുകരുതി. സൂക്തങ്ങളും അവയോട് എനിക്കുള്ള പ്രതികരണവും വായിക്കുക.

വേദക്കാരില്‍, അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്തവരും അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയതിനെ നിഷിദ്ധമായി ഗണിക്കാത്തവരും സത്യദീനിനെ സ്വന്തം ദീനായി സ്വീകരിക്കാത്തവരും ആയ ആളുകളോടു യുദ്ധം ചെയ്തുകൊള്ളുക; അവര്‍ സ്വകരങ്ങളാല്‍ ജിസ്യ നല്‍കുകയും വിനീതരായിത്തീരുകയും ചെയ്യുന്നതുവരെ. (9:29)

ഖുര്‍ആന്‍ ആവശ്യപ്പെട്ട പ്രകാരം ന്യായമായ കാരണങ്ങളാല്‍ യുദ്ധം ആരംഭിക്കേണ്ടിവരികയാണെങ്കില്‍ ഏത് വരെ യുദ്ധം തുടരണമെന്നും എപ്പോള്‍ അവസാനിപ്പിക്കണമെന്നും വ്യക്തമാക്കുന്ന പ്രധാനപ്പെട്ട ഒരു സൂക്തമാണിത്. ഞാന്‍ മുമ്പൊരിക്കല്‍ സൂചിപ്പിച്ചപോലെ മറ്റെല്ലാകാര്യത്തിലുമെന്ന പോലെ യുദ്ധവിഷയത്തിലും ഖുര്‍ആനില്‍ വ്യക്തമായ നിയമനിര്‍ദ്ദേശങ്ങളുണ്ട്. തുടങ്ങാനുള്ള കാരണം, ആരോട് എങ്ങനെ യുദ്ധം ചെയ്യണം എപ്പോള്‍ അവസാനിപ്പിക്കണം, യുദ്ധത്തടവുകാരോട് എങ്ങനെ പെരുമാറണം എന്നല്ലാം അത് വിശദമാക്കിയിരിക്കുന്നു. പക്ഷെ നമ്മുടെ യുക്തിവാദി സുഹൃത്തുകളുടെ സാധാരണ പതിവ് ഇവയെ സന്ദര്‍ഭം നോക്കാതെ വ്യാഖ്യാനിക്കുക എന്നതാണ്. യുദ്ധസംബന്ധിയായ സൂക്തങ്ങളെല്ലാം ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തുപോലും മുസ്്ലികള്‍ അമുസ്ളിംകളായവരോട് പെരുമാറാന്‍ കല്‍പിക്കുന്നതാണ് എന്ന് നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. അതിനടിപ്പെട്ട ഈ സുഹൃത്തിനെപ്പോലുള്ളവര്‍ വിരളമല്ല.

സന്ധിക്ക് സന്നദ്ധമാകുന്ന ശത്രുവിനോട് അനുഭാവപൂര്‍വമുള്ള സമീപനം സ്വീകരിക്കണമെന്നും പ്രസ്തുത സന്ധിക്ക് വഴങ്ങണമെന്നും ഖുര്‍ആന്‍ കല്‍പിക്കുന്നു. കാരണം ശത്രുവിനെ ഉന്‍മൂലനം ചെയ്യുകയോ അവന്റെ കൈവശമുള്ള എന്തിലെങ്കിലും പങ്ക് പറ്റുകയോ തട്ടിപ്പറിക്കുകയോ അല്ല ഇസ്ലാമിലെ യുദ്ധത്തിന്റെ ലക്ഷ്യം. (സൂക്തം 2:193 ല്‍ അക്കാര്യമാണ് പറയുന്നത്. അതിനെകുറിച്ച ചര്‍ചശേഷം വരുന്നു.) ഇപ്രകാരം കീഴടങ്ങുന്നതിന് പക്ഷേ ഒരു വ്യവസ്ഥ ഖുര്‍ആന്‍ നിശ്ചയ്ിച്ചിരിക്കുന്നു. വിനയത്തോടെ ഗവണ്‍മെന്റിന് ജിസ് യ നല്‍കണം എന്നതാണത്. അതോടൊപ്പം വ്യക്തമായ ഒരു ലിഖിത കരാര്‍ ഇസ്ളാമിക ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും അവര്‍ക്ക് ലഭിക്കുകയും ചെയ്യും. മുസ്്ലിംകളോട് സന്ധിചെയ്ത സന്ദര്‍ഭങ്ങളിലെല്ലാം ഇത്തരം കരാറുകള്‍ എഴുതിയിരുന്നു. മുസ്്ലിംപൌരന്‍മാര്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും അതില്‍ അവര്‍ക്ക് വാഗ്ദാനം ചെയ്തതായി പ്രവാചകന്‍ നജ്റാനിലെ ക്രിസ്ത്യാനികള്‍ക്ക് നല്‍കിയ കരാറിലും കാണാന്‍ കഴിയും.

ആ കരാറിന്റെ തുടക്കം ഇപ്രകാരമായിരുന്നു:

'നജ്റാനിലെ ക്രിസ്ത്യാനികള്‍ക്കും അവരുടെ അയല്‍ക്കാര്‍ക്കുമുള്ള അല്ലാഹുവിന്റെ അഭയവും അവന്റെ ദൂതന്‍ മുഹമ്മദ് നബിയുടെ സംരക്ഷണ പത്രമാണ് ഇത് അവരുടെ മൃഗങ്ങള്‍, അവരുടെ മതം, അവരുടെ ഭൂമി, അവരുടെ ധനം, അവരിലെ നാട്ടിലുള്ളവനും നാട്ടിലില്ലാത്തവനും, അവരുടെ ഒട്ടകങ്ങള്‍, അവരുടെ മതചിഹ്നങ്ങള്‍, എല്ലാറ്റിനുമുള്ള സംരക്ഷണ പത്രം. ഏതവസ്ഥയിലാണോ അവയുള്ളത് അതേ അവസ്ഥയില്‍ അവതുടരുന്നതാണ്. അവരുടെ ഏതെങ്കിലും അവകാശമോ ഏതെങ്കിലും ചിഹ്നമോ മാറ്റുകയില്ല..... '

യുദ്ധം ചെയ്യാനുള്ള കല്‍പന വ്യക്തികളോടല്ല. രാഷ്ട്രത്തോടാണ് എന്നത് യുക്തിവാദികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ ഇനി ഒരു പ്രവാചകനും അവതരിക്കുകയില്ല. വന്നാലും അതുകൊണ്ട് പ്രയോജനവുമില്ല. കാരണം നിഷേധിക്കാന്‍ തീരുമാനിച്ചവരാണ് അവര്‍. സ്വയം ഹൃദയങ്ങള്‍ക്ക് സീല്‍വെച്ച നിഷേധികള്‍ ഇസ്ളാമിനോടൊപ്പം എക്കാലവുമുണ്ടാകും.


ഓ വിശ്വസിച്ചവരേ, നിങ്ങളുടെ അടുത്ത്, നിങ്ങളെ നശിപ്പിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന സത്യനിഷേധികളോട് യുദ്ധം ചെയ്തുകൊള്ളുവിന്‍. അവര്‍ നിങ്ങളില്‍ ശൂരത കാണട്ടെ. അല്ലാഹു ഭക്തന്‍മാരുടെ കൂടെയാണെന്നറിഞ്ഞിരിക്കുവിന്‍.(9:123)

സത്യവിശ്വാസികളോട് തന്റെ അവിശ്വാസിയായ അയല്‍വാസിയോട് എങ്ങനെ പെരുമാറണം എന്നാവശ്യപ്പെടുന്ന സൂക്തമല്ല ഇത്. ഇതിന് രണ്ട് അര്‍ഥം നല്‍കിയിട്ടുണ്ട്. ഒന്ന് സന്ദര്‍ഭം പരിഗണിക്കാതെയുള്ള പൊതുവായ അര്‍ഥം. അതനുസരിച്ച് ഒരു ഇസ്ലാമിക രാഷ്ട്രത്തിനെതിരെ അയല്‍ രാഷ്ട്രം യുദ്ധത്തിന് വരുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള ബാധ്യത പ്രസ്തുത ഇസ്ലാമിക രാഷ്ട്രത്തിലെ വിശ്വാസികളുടെ ബാധ്യതയാണ് എന്നതാണ്. ഇനി പശ്ചാതലം വെച്ച് ചിന്തിച്ചാല്‍. അതിന് ലഭിക്കുന്ന അര്‍ഥം ഇപ്രകാരമാണ്. സത്യനിഷേധികള്‍ (കുഫാര്‍) എന്നതുകൊണ്ട് ഇവിട ഉദ്ദേശിക്കുന്നത് നിഷേധം വ്യക്തമായി പ്രകടിപ്പിച്ച സത്യവിശ്വാസികളായി അതുവരെ അഭിനയിച്ചു നടന്ന കപടവിശ്വാസികളെയാണ്. ഉഹദ് യുദ്ധത്തിലും അഹ്സാബ് യുദ്ധത്തിലുമൊക്കെ അവര്‍ സ്വീകരിച്ച ഇസ്്ലാമിനോടുള്ള ശത്രുതാപരമായ നിലപാട് മുമ്പ് മറ്റൊരു ബ്ളോഗില്‍ സൂചിപ്പിച്ചിട്ടുണ്ട്. പുറമെ മുസ്ലിംകളെന്ന് നടിക്കുന്നവരോട് യുദ്ധം ചെയ്യുന്നതിനെപ്പറ്റി സ്വാഭാവികമായും മുസ്ലിംകള്‍ക്ക് ചില സംശയങ്ങളുണ്ടായിരുന്നു. യുദ്ധസന്ദര്‍ഭത്തില്‍ അവര്‍ ആനിലക്ക് ഒട്ടും പരിഗണനയര്‍ഹിക്കുന്നില്ലെന്ന് തുറന്നു പ്രഖ്യാപിക്കുകയാണിവിടെ. അവര്‍ നിങ്ങളില്‍ കാര്‍ക്കശ്യം കാണട്ടേ. എന്ന വാചകവും അതിന് വേണ്ടിയാണ്. എന്നാല്‍ ഈ കാര്‍ക്കശ്യം പരിധിവിടരുത് എന്നോര്‍മിപ്പിക്കുന്നു തുടര്‍വാക്ക്യം. അഥവാ അവരോടുള്ള പെരുമാറ്റത്തില്‍ ധാര്‍മികതയുടെയും മനുഷ്യത്വത്തിന്റെയും അതിരുകള്‍ ലംഘിക്കരുതെന്നും, എല്ലാ നടപടികളിലും അല്ലാഹുവിന്റെ നിയനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

ഈ സൂക്തം ഉദ്ധരിച്ച് ഓരോമുസ്്ലിമിനോടും അവിശ്വാസിയായ തന്റെ അയല്‍വാസിയെ വധിക്കാനാണ് ഖുര്‍ആന്‍ അവശ്യപ്പെടുന്നത് എന്ന് പച്ചകള്ളം തട്ടിവിട്ട ചിലപേജുകള്‍ എടുത്ത് ചേര്‍ത്ത് തന്റെ അനുയായികളെ ബോധവല്‍ക്കരിച്ചിരിക്കുന്നു സ്വാമിദയാനന്ദസരസ്വതി സത്യാര്‍ഥ പ്രകാശം എന്നതന്റെ പുസ്തകത്തിലൂടെ. ഇപ്രകാരം തെറ്റിദ്ധരിച്ചതുകൊണ്ടാണ് മി. രാജന്‍ ഈ സൂക്തം ഉദ്ധരിച്ചുകൊണ്ട് മറ്റുവിശ്വാസികളോട് സൌഹാര്‍ദ്ദത്തില്‍ കഴിയാന്‍ കഴിയില്ല പറഞ്ഞ്ത്.

ചരിത്രത്തില്‍ നിന്ന്: ഒരു ജൂതന്‍ തന്റെ വീട് വില്‍പന നടത്തിയപ്പോള്‍ നാട്ടിലുള്ളതിന്റെ ഇരട്ടി വിലപറഞ്ഞു. കാരണമന്വേഷിച്ചവരോട് അദ്ദേഹം പറഞ്ഞത് എന്റെ അയല്‍വാസി ഒരു മുസ്ലിമാണ് എന്നായിരുന്നു.

ഫിത്നഃ ശേഷിക്കാതിരിക്കുകയും 'ദീന്‍' അല്ലാഹുവിനായിത്തീരുകയും ചെയ്യുവോളം, നിങ്ങള്‍ അവരോട് പൊരുതിക്കൊണ്ടിരിക്കണം. ഇനി അവര്‍ വിരമിക്കുന്നുവെങ്കിലോ, മനസ്സിലാക്കിക്കൊള്ളുക, അക്രമികളോടല്ലാതെ ആരോടും കയ്യേറ്റം പാടില്ല. (2:193)

സ്വയം കീഴടങ്ങാന്‍ സന്നദ്ധരാകാതെ യുദ്ധം തുടരുന്ന നിഷേധികളോടുള്ള സമീപനം എന്തായിരിക്കണം, എപ്പോള്‍ നിര്‍ത്തണം, അവസാനത്തെ പടയാളിയും മരിച്ചുതീരുന്നത് വരെയോ അതോ അതിന് മുമ്പ് അവസാനിപ്പിക്കാവുന്ന വല്ല ഘട്ടവുമുണ്ടോ ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയുന്ന സൂക്തമാണിത്. ഇസ്ലാം എന്തിനാണ് യുദ്ധം ചെയ്യുന്നതെന്ന ഉത്തരവും ഈ കൊച്ചു സൂക്തത്തിലുണ്ട്. ഫിത്ന ഇല്ലാതാവുകയും ദീന് അല്ലാഹുവിന് ആയിതീരുകയും ചെയ്യുക എന്നതാണ് ഇസ്്ലാമിന്റെ യുദ്ധലക്ഷ്യം. ഇതില്‍ ദീനെന്നാല്‍ ഇസ്ലാം മതവും ഫിത്നയെന്നാല്‍ മറ്റുമതങ്ങളാണെന്നും ധരിക്കുന്നത് ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന ആശയതലവുമായും ഇസ്ലാമിക ചരിത്രവുമായും യോജിക്കുകയില്ല. ഈ സൂക്തത്തിന്റെ ആശയം വ്യക്തമാകാന്‍ ഈ രണ്ട് പദങ്ങളുടെ ശരിയായ വിവക്ഷ അറിഞ്ഞിരിക്കണം. കുഴപ്പം, പീഢനം, പരീക്ഷണം എന്നോക്കെ മലയാളത്തില്‍ വാക്കര്‍ഥം പറയാമെങ്കിലും ഖുര്‍ആനിന്റെ വീക്ഷണത്തില്‍ ഈ സന്ദര്‍ഭത്തില്‍ നല്‍കപ്പെട്ട വ്യഖ്യാനം ഇങ്ങനെയാണ്:

1. ഫിത്ന എന്ന വാക്ക്, ഇംഗ്ളീഷില്‍ Persecution എന്ന വാക്കിന്റെ അതേ അര്‍ഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്. അതായത്, ഒരു വ്യക്തിയോ പാര്‍ട്ടിയോ നിലവിലുള്ള ആദര്‍ശ സിദ്ധാന്തങ്ങളുടെ സ്ഥാനത്ത് മറ്റു ചില ആദര്‍ശ സിദ്ധാന്തങ്ങള്‍ സത്യമെന്ന് കണ്ട് സ്വീകരിക്കുകയും വിമര്‍ശന പ്രബോധനങ്ങള്‍ വഴി സമുദായത്തിന്റെ നിലവിലുള്ള വ്യവസ്ഥയില്‍ പരിഷ്കരണം വരുത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന ഏക കാരണത്താല്‍ അവരെ അക്രമമര്‍ദനങ്ങള്‍ക്കിരയാക്കുക.

2. സൃഷ്ടികളുടെ മേല്‍ സൃഷ്ടികളുടെ ദിവ്യത്വവും ആധിപത്യവും സ്ഥാപിതമാവുകയും സൃഷ്ടികര്‍ത്താവിന്റെ നിയമത്തിനൊത്ത് ജീവിതം നയിക്കുക അസാധ്യമായിത്തീരുകയും ചെയ്കയെന്ന അവസ്ഥയാണ് ഫിത്ന.

ഇത് മൌദൂദിയുടെ വ്യാഖ്യാനമാണ്. ഈ രണ്ട് വ്യാഖ്യാനങ്ങളോട് യോജിച്ച് വരുന്ന ഇതരവ്യാഖ്യാനങ്ങളുമാകാം ഇതില്‍ രണ്ടും ആശയത്തില്‍ വലിയ വ്യത്യാസമില്ല. ഇസ്ലാമിനെതിരെ രംഗത്തുവന്ന സംഘങ്ങളായാലും രാജ്യങ്ങളായാലും (അറബി പ്രദേശങ്ങളില്‍ അന്യായമായി കടന്നാക്രമിച്ച്‌ മര്‍ദ്ദകഭരണം നടത്തിയ റോമന്‍ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങള്‍) അവര്‍ ഈ സ്വഭാവങ്ങള്‍ പുലര്‍ത്തുന്നവരായിരുന്നു എന്ന് കാണാം. ഇത്തരം ഏകാധിപത്യസ്വേഛാധിപത്യമര്‍ദ്ദക സംഗങ്ങളുമായി യുദ്ധം അവസാനിപ്പിക്കേണ്ടത് അവരുടെ ഇത്തരം മനോഭാവം നിലനില്‍ക്കുന്ന അവസ്ഥമാറി (ഫിത്നയുടെ സ്ഥാനത്ത്) ഇക്കാര്യത്തില്‍ ദൈവത്തിന്റെ നിയമത്തെ മാത്രം അനുസരിക്കുന്നവനായിത്തീരുക എന്ന അവസ്ഥ സംജാതമാവുമ്പോഴാണ്. എന്ന് വെച്ചാല്‍ ഒരു നാട്ടിലുള്ളവരെല്ലാം ശക്തി പ്രയോഗിച്ച് ഇസ്ലാം സ്വീകരിപ്പിക്കുക എന്നതല്ല. പ്രവാചകന്റെയോ അനുചരന്‍മാരുടെയോ കാലഘട്ടത്തിലോ അതിനുശേഷമോ നടന്ന ഒരു യുദ്ധത്തിലും അത്തരമൊരു പ്രവര്‍ത്തനം ചൂണ്ടികാട്ടുക സാധ്യമല്ല. ദീന്‍ എന്നതിന് നിയമം/വ്യവസ്ഥ എന്ന വ്യാഖ്യാനമാണ് ഇവിടെ ശരിയാവുക. മൌദൂദി ദീനിന് നല്‍കുന്ന പൂര്‍ണമായ അര്‍ഥം മനസ്സിലാക്കത്തവര്‍ക്ക് അദ്ദേഹം പറയുന്നതിന്റെ ശരിയായ വിവക്ഷ ഉള്‍ക്കൊള്ളാന്‍ പ്രയാസം നേരിടും. 

തുടര്‍ന്നുള്ള ഭാഗത്തിന് അദ്ദേഹത്തിന്റെ വിശദീകരണം നോക്കുക:

'വിരമിക്കുകയെന്നാല്‍ കാഫിറുകള്‍ കുഫ്റില്‍നിന്നും(നിഷേധത്തില്‍ നിന്നും) ശിര്‍ക്കില്‍നിന്നും (ബഹുദൈവത്വത്തില്‍നിന്നും) വിരമിക്കുകയെന്നല്ല, ഫിത്നയില്‍നിന്ന് വിരമിക്കുകയെന്നാണ്. കാഫിര്‍, മുശ്രിക്ക്, നിരീശ്വരവാദി തുടങ്ങി ആര്‍ക്കും ഇഷ്ടമുള്ള ഏതാദര്‍ശവും വെച്ചുപുലര്‍ത്താന്‍ അധികാരമുണ്ട്. ആരെ വേണമെങ്കിലും പൂജിക്കുവാനും ആരെയും പൂജിക്കാതിരിക്കുവാനും അവര്‍ക്ക് സ്വാതന്ത്യ്രമുണ്ട്. ഈ വക ദുര്‍മാര്‍ഗങ്ങളില്‍നിന്ന് അവരെ മോചിപ്പിക്കുവാനായി നാം ഉപദേശവും ഉദ്ബോധനവും നടത്തുമെങ്കിലും അതിന്റെ പേരില്‍ നാം അവരോട് യുദ്ധം ചെയ്കയില്ല.'

"അവര്‍ വിരമിക്കുന്നുവെങ്കിലോ, അക്രമികളോടല്ലാതെ ആരോടും കയ്യേറ്റം ഹിതകരമല്ല'' എന്നു പറഞ്ഞതില്‍ ഒരു സൂചനയുണ്ട്: അസത്യവ്യവസ്ഥയുടെ സ്ഥാനത്ത് സത്യവ്യവസ്ഥ സ്ഥാപിതമായിക്കഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് പൊതുമാപ്പ് നല്‍കപ്പെടുന്നതാണ്. പക്ഷേ, സത്യമാര്‍ഗം തടയാനായി തങ്ങളുടെ അധികാര കാലത്ത് അതിര്‍കവിഞ്ഞ അക്രമമര്‍ദനങ്ങള്‍ അഴിച്ചുവിട്ട വ്യക്തികള്‍ക്ക് തക്ക ശിക്ഷ നല്‍കാവുന്നതാണ്. സത്യവിശ്വാസികള്‍ക്ക് തികച്ചും അതിന്നവകാശമുണ്ട്. എന്നാല്‍, കൂടുതല്‍ അനുയോജ്യമായത് മാപ്പിന്റെയും വിട്ടുവീഴ്ചയുടെയും മാര്‍ഗമവലംബിക്കുകയും വിജയത്തിന്നു ശേഷം അക്രമികളോട് പ്രതികാരം കാണിക്കാതിരിക്കുകയും തന്നെയാണ്. പക്ഷേ, ആരുടെ കുറ്റങ്ങളുടെ പട്ടിക വളരെയധികം കറുത്തിരുണ്ടതാണോ അവര്‍ക്കു ശിക്ഷ നല്‍കുന്നതു തികച്ചും അനുവദനീയം തന്നെ. ഈ അനുവാദത്തെ നബി(സ) തന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്-തിരുമേനിയേക്കാള്‍ കൂടുതല്‍ മാപ്പിന്റെയും വിട്ടുവീഴ്ചയുടെയും മാര്‍ഗം അവലംബിക്കുന്നവര്‍ ആരാണ് - ബദ്ര്‍യുദ്ധത്തടവുകാരില്‍ ഉഖ്ബത്തുബ്നു അബീമുഐത്ത്, നസ്റുബ്നു ഹാരിസ് എന്നിവരെ വധിച്ചതും, മക്കാവിജയത്തിനു ശേഷം പ്രഖ്യാപിച്ച പൊതുമാപ്പില്‍ നിന്നൊഴിവാക്കിയ പതിനേഴു പേരില്‍ നാലുപേര്‍ക്ക് മരണശിക്ഷ നല്‍കിയതും ഇതേ അനുവാദം ഉപയോഗിച്ചായിരുന്നു.'

ഇതൊക്കെ മതം അടിച്ചേല്‍പിക്കാനുള്ള പ്രവാചകന്റെ ശ്രമമായും ക്രൂരതയായും വിലയിരുന്നത് ഒട്ടും സത്യസന്ധതയല്ലെന്ന് അല്‍പം ചിന്തിച്ചാല്‍ മനസ്സിലാകും. ഇവിടെ ഉദ്ധരിച്ച സൂക്തങ്ങള്‍ വെച്ച് 'ഖുറാന്‍ പൂര്‍ണ്ണമായി പിന്തുടരുന്ന ഒരാള്‍ക്ക് ഒരിക്കലും മറ്റു വിശ്വാസികളോട് സൗഹാര്‍ദ്ദത്തില്‍ കഴിയാന്‍ കഴിയില്ല' എന്നുപറയുന്നത് സഹതാര്‍പമായ അജ്ഞതയും

2009, ഡിസംബർ 28, തിങ്കളാഴ്‌ച

യുദ്ധം ചെയ്യുന്ന ദൈവമോ ?

ഇസ്‌ലാമിന്റെ ദൈവസങ്കല്‍പം എന്നത് സൂക്ഷമായ ഒരു പ്രയോഗമല്ല. ദൈവവീക്ഷണം എന്ന് പറയാം. കാരണം ഇസ്‌ലാമിലെ ദൈവം കേവലം ഒരു സങ്കല്‍പമാകാവതല്ല. വിശുദ്ധഖുര്‍ആന്റെ സൂക്തങ്ങളില്‍ നിന്ന് ഉരുവംക്കൊള്ളുന്ന സുഭദ്രവും സുശക്തവുമായ ദൈവവീക്ഷണമാണ്. ഈ ദൈവത്തില്‍ കേവലവിശ്വാസത്തിനപ്പുറം ദൃഢവിശ്വാസം ഉണ്ടെങ്കില്‍ മാത്രമേ ജീവിതത്തെ മുച്ചൂടും ബാധിക്കുന്ന ആ ദൈവിക നിര്‍ദ്ദേശങ്ങള്‍ ജീവിതത്തില്‍ പാലിക്കാന്‍ കഴിയൂ. ഇസ്ലാം വിശ്വാസികളെല്ലാം ഒരേവിധത്തില്‍ അംഗീകരിക്കുന്ന അതുല്യമായ ദൈവവീക്ഷണമാണത്.

ഞാനിത് പറയാന്‍ കാരണം മറ്റേത് മതവിശ്വാസമെടുത്ത് പരിശോധിച്ചാലും ആ മതത്തിലെ വിവിധ വിഭാഗങ്ങള്‍ വ്യത്യസ്ത ഈശ്വര സങ്കല്‍പം പുലര്‍ത്തുന്നതായി കാണാന്‍ കഴിയും. പലപ്പോഴും ഈ വ്യത്യസ്ത ദൈവസങ്കല്‍പങ്ങളില്‍ നിന്നാണ് മതവിഭാഗങ്ങള്‍ തന്നെ ഉരുത്തിരിയുന്നത്. എന്നാല്‍ മുസ്ലിംകളില്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ ദൈവവീക്ഷണം ഒന്നുതന്നെ എന്ന് കാണാന്‍ കഴിയും. ലോകത്തൊരിടത്തും ഒരു വിഭാഗം തങ്ങള്‍ മുസ്‌ലിംകളാണെന്ന് വാദിക്കുകയും അതേ സമയം ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നതിന് വിരുദ്ധമോ വ്യത്യസ്തമോ ആയ ദൈവസങ്കല്‍പം പുലര്‍ത്തുകയും ചെയ്യുന്നില്ല എന്ന് തീര്‍ത്ത് പറയാന്‍ എനിക്ക് കഴിയില്ല എങ്കിലും. അത്തരമൊരു സംഘത്തെ ഇസ്്‌ലാമിലെ ഒരു വിഭാഗമായി ലോകമുസ്‌ലിംകള്‍ കണക്കാക്കുകയില്ല എന്ന് ഒരു സംശയവുമില്ലാതെ പറയാന്‍ കഴിയും. കാരണം ഇസ്ലാമിലെ ദൈവവീക്ഷണം ഖുര്‍ആനിന് യോജിച്ചതായിരിക്കണം.

ഇസ്‌ലാമിലെ ദൈവവീക്ഷണത്തെക്കുറിച്ച് നെറ്റില്‍ ധാരാളം ചര്‍ച നടന്നിട്ടുണ്ട് അവിടങ്ങളിലൊക്കെ പൂര്‍ണമായി തന്നെ അതിനെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഒളിഞ്ഞും തെളിഞ്ഞും ആ വീക്ഷണത്തെ നിരൂപണം ചെയ്തും പരിഹസിച്ചുകൊണ്ടും ധാരാളം ചര്‍ചകള്‍ നടന്നുവരികയും ചെയ്യുന്നു. ചില ഹൈന്ദവ സുഹൃത്തുകളുടെ ബ്ലോഗുകളില്‍ ചില ദൈവസങ്കല്‍പങ്ങള്‍ കാണാനിടയായി. അത്തരമൊരു ദൈവത്തില്‍ വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതിലും വലിയ കാര്യമില്ല എന്ന തോന്നലാണ് എനിക്കുണ്ടായത്. അതിനാല്‍ ആമുഖമായി ചിലകാര്യങ്ങള്‍ വ്യക്തമാക്കണമെന്ന് കരുതുന്നു.

ഇസ്്‌ലാമിലെ ദൈവം നിര്‍ഗുണനല്ല. എല്ലാ നല്ലഗുണങ്ങളും അവനുള്ളതാണ്. അഥവാ ഉല്‍കൃഷ്ടനാമങ്ങള്‍ അവനവാകാശപ്പെട്ടതാണ്. യാതൊരു തരത്തിലുള്ള ന്യൂനതയും കുറവും ഇല്ലാത്തവന്‍. ഏകനും സകലചരാചരങ്ങളുടെയും സ്രഷ്ടാവുമായുള്ളവന്‍, സൃഷ്ടിക്കുക മാത്രമല്ല അവയ്‌ക്കെല്ലാം അവയുടേതായ ധര്‍മവും നിയമവും നിശ്ചയിച്ചവന്‍, അവന്‍ തന്നെയാണ് മനുഷ്യനെ സൃഷ്ടിക്കുകയും അവനെ സംരക്ഷിക്കുകയും അവന് മാര്‍ഗദര്‍ശനം നല്‍കുകയും ചെയതത്.

അവന്‍ മനുഷ്യന് സ്വയം പരിചയപ്പെടുത്തിക്കൊടുത്തിരിക്കുന്നു. ആദം നബി മുതല്‍ ഇബ് റാഹിം (അബ്രഹാം) മൂസ (മോശ) ഈസ (യേശു) തുടങ്ങിയവരിലൂടെ കടന്ന് മുഹമ്മദ് നബിയിലെത്തിചേരുന്ന പ്രവാചക ശൃഖലയിലൂടെ ആ കര്‍മം നിറവേറ്റി. ദൈവത്തെ സ്വന്തം ബുദ്ധിഉപയോഗിച്ച് ചിത്രീകരിച്ചാല്‍ ഓരോരുത്തര്‍ക്കും ഒരോ ദൈവത്തെയാകും ലഭിക്കുക. അതിന് ദൈവം ഇടനല്‍കിയിട്ടില്ല ആരെങ്കിലും ദിവ്യവെളിപാടുകളെ തള്ളിക്കളഞ്ഞ് അപ്രകാരം ചെയ്യുന്നുണ്ടെങ്കില്‍ ദൈവം അനുവദിച്ചുകൊടുത്ത തെരഞ്ഞെടുപ്പുസ്വാതന്ത്ര്യത്തെ തെറ്റായി ഉപയോഗിക്കുകയാണവര്‍ ചെയ്യുന്നത്. വേദഗ്രന്ഥങ്ങളില്‍ കാണുന്ന ദൈവവീക്ഷണങ്ങളിലെ ഈ സാമ്യത പ്രവാചകന്‍മാരിലൂടെ നല്‍കപ്പെട്ട ദൈവവീക്ഷണങ്ങള്‍ ഒന്നായിരുന്നു എന്നതിന്റെ തെളിവാണ്. മുസ്്‌ലിംകളുടെ ഈ വിശ്വാസം കാരണം നിലവില്‍ വേദങ്ങള്‍ എന്നറിയപ്പെടുന്ന ഗ്രന്ഥങ്ങളിലെ സമാന ഉദ്ധരണികള്‍ പരിശോധനക്ക് വിധേയരാക്കാറുണ്ട്. എന്നാല്‍ പലപ്പോഴും പ്രസ്തുത ഗ്രന്ഥത്തിന്റെ ആളുകള്‍ക്ക് വ്യത്യസ്തമായ ദൈവസങ്കല്‍പങ്ങളുള്ളതിനാല്‍ ഉരസലുകള്‍ ബ്ലോഗില്‍ അപൂര്‍വമല്ല. 'ഖുര്‍ആന്‍ പഠിച്ചിട്ടുപോരെ മറ്റുമതഗ്രന്ഥങ്ങളിലെ തെറ്റുതിരുത്തല്‍' എന്ന ആത്മാര്‍ഥമായ ഉപദേശമാണ് ആളുകളുടെ വൈവിധ്യമനുസരിച്ച് കനം കൂട്ടിയും കുറച്ചും എന്റെ സഹോദര സമുദായാംഗങ്ങള്‍ അതിന് മറുപടിയായി നല്‍കാറുള്ളത്.

ഇസ്‌ലാമിലെ ദൈവവീക്ഷണത്തെക്കുറിച്ചുള്ള അല്‍പം പരിഗണനീയമായ ആക്ഷേപം മാനുഷികമായ എല്ലാ വിചാരവികാരങ്ങളും ദൗര്‍ബല്യങ്ങളും ദൈവത്തില്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നു എന്നതാണ്. കോപം, അഹങ്കാരം, സന്തോഷം അതോടൊപ്പം മാനുഷികമായ പ്രവര്‍ത്തനങ്ങളും പ്രതികാരം ചെയ്യല്‍, നല്‍കല്‍, തടയല്‍, ശിക്ഷിക്കല്‍. ഇതെല്ലാത്തിനും പുറമെയാണ് യുക്തിവാദികളുടെ വകയായുള്ള വെച്ചുകെട്ടലുകള്‍. നിരന്തരമായ ആവര്‍ത്തനത്തിലൂടെ ദൈവമെന്ന് പറഞ്ഞാല്‍ ഇതൊന്നുമായിരിക്കില്ല. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവം അവന്റെ കൊടാനുകോടി ഗ്രങ്ങളില്‍ ഒന്നായ ഭൂമിയിലെ മനുഷ്യനാകുന്ന 'കൃമികീടങ്ങളുടെ' കാര്യത്തില്‍ ഇടപെടുന്നു എന്നുപറയുന്നത് തന്നെ ദൈവത്തെ ഒരു തരം കൊച്ചാക്കലാണ്. അതിനാല്‍ ദൈവത്തെ നിഷേധിക്കാനല്ല. അല്‍പംകൂടി ആ ദൈവത്തെ വലുതായി കാണാനാണ് ജബ്ബാര്‍ മാഷ് വ്യക്തിപരമായി തന്നെ എന്നോട് ആവശ്യപ്പെടുന്നത്. എന്നാല്‍ ആ ദൈവസങ്കല്‍പം എങ്ങനെയുള്ളതായിരിക്കണം എന്ന് അദ്ദേഹം വിശദീകരിക്കുന്നില്ല. അദ്ദേഹത്തിന് അതിന്റെ ആവശ്യമില്ല എന്ന് വാദിക്കാം. എന്നാലും ദൈവം എങ്ങനെ ആയിരിക്കരുത് എന്നദ്ദേഹത്തിന് വാശിയുണ്ട്. അവന്‍ സൃഷ്ടിക്കുന്നവനാകരുത്, മനുഷ്യരുടെ കാര്യത്തില്‍ ഇടപെടുന്നവനാകരുത്, പ്രത്യേകം നിയമമോ നിര്‍ദ്ദേശമോ നല്‍കുന്നവനാകരുത്, തന്നെമാത്രമേ അനുസരിക്കാവൂ എന്ന് പറയുന്ന സങ്കുചിമനസ്‌കനാകരുത്, ഒന്നിലധികമുണ്ടാവാം. ഇങ്ങനെയൊക്കെയുള്ള ഒരു ദൈവത്തോട് അദ്ദേഹത്തിന് വലിയ വിയോജിപ്പില്ല എന്നാണ് പോസ്റ്റുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്.

ഒരാളോട് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന് മനസ്സിലാകുന്നവിധം സംസാരിക്കുക എന്നതാണ് ആശയവിനിമയത്തിന് യോജിച്ച ശൈലി. രണ്ടു ഡോക്ടര്‍മാര്‍ തമ്മില്‍ സംസാരിക്കുന്നതും. അതേ ഡോക്ടര്‍മാര്‍ നിരക്ഷരരായ നാട്ടിന്‍ പുറത്തുള്ള ഒരു രോഗിയോട് സംസാരിക്കുന്നതും ഒരേ പോലെയാണോ. ഇതിവിടെ സൂചിപ്പിക്കാന്‍ കാരണം. ദൈവം മനുഷ്യരുടെ ഭാഷ ഉപയോഗിച്ച് അവനോട് സംസാരിക്കുമ്പോള്‍ ആ ശൈലി ദൈവത്തിന് ചേര്‍ന്നതല്ല എന്ന രൂപത്തിലുള്ള ധാരാളം അഭിപ്രായ പ്രകടനങ്ങള്‍ കണ്ടതുകൊണ്ടാണ്.

മനുഷ്യന്‍ പദാര്‍ഥനിര്‍മിതനാണ്. എന്നാല്‍ സ്രഷ്ടാവായ ദൈവം പദാര്‍ത്ഥാതീതനും അതിനാല്‍ തന്നെ സൃഷ്ടികളൊന്നിനോടുപോലും സാമ്യതയില്ലാത്തവനാണ്. മനുഷ്യന് പരിചയപ്പെടുത്തുമ്പോള്‍ അവന് മനസ്സിലാകുന്ന ഗുണങ്ങളോടെയാണ് ദൈവം സ്വയം പരിചയപ്പെടുത്തുന്നത്. മനുഷ്യന് വികാരങ്ങളൊക്കെ അനുഭവപ്പെടുന്നത് അവന് ലഭിക്കുന്നതോ നഷ്ടപ്പെടുന്നതോ ആയവയെ സംബന്ധിച്ചാണ്. ദൈവത്തിന് ലഭിക്കാനോ നഷ്ടപ്പെടാനോ ഒന്നുമില്ല എന്നിരിക്കെ മനുഷ്യന്റെ വികാരങ്ങള്‍ ദൈവത്തിനെങ്ങനെ ഉണ്ടാകും. ഈ ചോദ്യത്തിലൂടെ നാം ദൈവത്തെ മനുഷ്യവികാരത്തോടെ കാണുന്നതിന്റെ ഫലമാണ്. ദൈവത്തിനുണ്ടാകുന്ന കോപം ലഭിക്കേണ്ടതെന്തെങ്കിലും നഷ്ടപ്പെട്ടതുകൊണ്ടുള്ള ഇഛാഭംഗത്തില്‍ നിന്നുണ്ടാകുന്നതല്ല. നമ്മെ ഒരു കാര്യം പ്രേരിപ്പിക്കുന്നതിനോ വിരോധിക്കുന്നതിനോ വേണ്ടി പ്രയോഗിക്കുന്ന ഒരു ശൈലിയാണ്. മനുഷ്യരുടെ കോപവുമായി അതിന് വലിയ സാമ്യമില്ല. മറ്റൊരു ശൈലി അതിനുപയോഗിച്ചാല്‍ പണ്ഡിതനും പാമരനും ഒരേ പോലെ അത് പ്രയോജനപ്പെട്ടു എന്ന് വരില്ല.

ഒരര്‍ഥത്തില്‍ ദൈവത്തിന് മനുഷ്യനെക്കൊണ്ട് ഒരു ആവശ്യവുമില്ല. മനുഷ്യനാണ് ദൈവത്തെക്കൊണ്ട് ആവശ്യം. മനുഷ്യന്റെ ആരാധനകള്‍ ദൈവത്തിന് ആ‌വശ്യമില്ല. എന്നാല്‍ അതേ ആരാധനകളിലൂടെ മനുഷ്യന് പ്രയോജനമുണ്ട്. മനുഷ്യന്‍ ദൈവത്തിന്റെ നിയമങ്ങള്‍ ലംഘിച്ചാല്‍ ദൈവത്തിനൊന്നും വരാനില്ല. എന്നാല്‍ മനുഷ്യന്‍ ദൈവത്തിന്റെ നിയമങ്ങള്‍ നിരാകരിക്കുന്നതിലൂടെ അവന് ലഭിക്കാനിടയുള്ള പല സൗകര്യങ്ങളും നഷ്ടപ്പെടുന്നു. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാകും. ഒരോ രാജ്യവും അതിലെ പ്രജകളുടെ ക്ഷേമത്തിന് നിയമങ്ങള്‍ നിര്‍മിക്കുന്നു. എന്താ ഓരോരുത്തരും തങ്ങളുടെ യുക്തിയും ബോധവും അനുസരിച്ച് ജീവിച്ചാല്‍ പോരെ എന്നൊരാള്‍ക്ക് ചോദിക്കാമെങ്കിലും ആ ചോദ്യം ആരും മുഖവിലക്കെടുക്കില്ലല്ലോ. നിയമം അനുസരിക്കുന്നതിന്റെ പ്രയോജനം അത് അനുസരിക്കുന്നവര്‍ക്ക് തന്നെയാണ് പിന്നെയെന്തിന് പട്ടാളത്തെയും പോലീസിനെയും നിയോഗിക്കുന്നു എന്നൊരാള്‍ ചോദിക്കുന്നതും അതുപോലെത്തന്നെ. ഇപ്രകാരംതന്നെ ദൈവത്തിന്റെ നിയമനിര്‍ദ്ദേശങ്ങളെയും അതിനെ ധിക്കരിക്കുന്നവര്‍ക്കുള്ള ശിക്ഷയെയും കണ്ടാല്‍ മതി. അനുസരിക്കുന്നവര്‍ക്ക് അതിലൂടെ ലഭിക്കുന്ന ഭൗതിക പ്രയോജനങ്ങള്‍ക്കുപരിയായി ദൈവത്തിങ്കല്‍ മരണശേഷം പ്രതിഫലവും ഒരുക്കിയിട്ടുണ്ട്. ദൈവനിയമങ്ങള്‍ അനുസരിക്കാത്തവര്‍ക്ക് ഭൗതികമായ പ്രയാസങ്ങള്‍ക്കുപരി മരണശേഷം ശിക്ഷയും. ഇവിടെയും ചില പ്രശ്‌നങ്ങള്‍ ചിലര്‍ കാണുന്നു. പ്രതിഫലത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ മനുഷ്യന് ഭൗതികമായി മനസ്സിലാക്കുന്ന ചില കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്. അതില്‍ എല്ലാതര ആസ്വാദനങ്ങളും പെടും. ശിക്ഷയെക്കുറിച്ചും അങ്ങനെത്തന്നെ ഏത് കാലത്തെ മനുഷ്യനും കടുത്ത ശിക്ഷയായി അനുഭവിക്കാന്‍ കഴിയുന്ന തീ കൊണ്ടുള്ള ശിക്ഷ.

ചുരുക്കത്തില്‍ പറഞ്ഞുവന്നത്. ദൈവത്തെ പരിചയപ്പെടുമ്പോള്‍ ആര്‍ക്കെങ്കിലും മനുഷ്യനോട് സാമ്യത തോന്നുന്നെങ്കില്‍ അത് ദൈവത്തിന്റെ പരിമിതിയെക്കാളേറെ മനുഷ്യന്റെ പരിമിതിയാണ്. അതിഭൗതികമായ ദൈവത്തിന് നല്‍കപ്പെട്ട ഗുണങ്ങള്‍ നാം നമ്മുടെ പരിധിയില്‍ നിന്ന് മനസ്സിലാക്കുകയാണ്. നമ്മുടെ കാഴ്ചക്കും കേള്‍വിക്കും ഭൗതികമായ പരിമിതികളുണ്ട്. എന്നാല്‍ ദൈവത്തിന് ആ പരിധികളില്ല. എങ്കിലും അത്തരം ചിത്രീകരണത്തിലൂടെ ദൈവമുദ്ദേശിച വിധം സംഭവിച്ചിട്ടുണ്ട് എന്നുവെച്ചാല്‍ അപ്രകാരം ദൈവത്തെ മനസ്സിലാക്കുകയും ദൈവനിയമലംഘനങ്ങള്‍ ബോധപൂര്‍വം സംഭവിക്കുന്നതില്‍ അതീവ സൂക്ഷമത പുലര്‍ത്തുകയും ചെയ്യുന്ന ഒരു വിഭാഗം ചരിത്രത്തിന്റെ എല്ലാ കാലഘട്ടത്തിലും നിലനിന്നിട്ടുണ്ട്. അതിനാല്‍ അതിനുപകരം മറ്റൊരു മാര്‍ഗം നിര്‍ദ്ദേശിക്കുന്നതില്‍ യുക്തിയൊന്നുമില്ല. ഖുര്‍ആനില്‍ തെറ്റ് മാത്രം കണ്ടെത്തുന്നതിന്റെ ഭാഗമായി സംഭവിച്ച അബദ്ധങ്ങളാണ് പലതും. 'താങ്കള്‍ എറിഞ്ഞപ്പോള്‍ താങ്കളല്ല നാമാണ് എറിഞ്ഞത്' എന്നത് അതിനുദാഹരണമാണ്. ദൈവം വാളും കുന്തവുമെടുത്തു യുദ്ധം ചെയ്തു എന്നൊക്കെ ഇ.എ.ജബ്ബാര്‍ ഇടക്കിടക്ക് പറയുന്ന പരാമര്‍ശവും ഒരു കൃതിയുടെ സാഹിത്യമോ മനുഷ്യരുടെ തന്നെ സാധാരണ സംഭാഷണ ശൈലികളെയോ പോലും അവഗണിച്ചുള്ളതാണ്. മുസ്‌ലിംകളില്‍ ഖുര്‍ആനില്‍ അല്‍പം വിവരമുള്ള ആരും ജബ്ബാര്‍മാഷ് മനസ്സിലാക്കിയ പോലെ മനസ്സിലാക്കിയിട്ടില്ല എന്നാണ് എന്റെ അറിവ്. (തുടരും)

2009, ഡിസംബർ 20, ഞായറാഴ്‌ച

യുദ്ധത്തടവുകാരോടുള്ള പെരുമാറ്റം

യുക്തിവാദികള്‍ക്കിതൊരു കഴുത്തറുപ്പന്‍ വെളിപാട് എന്നാല്‍ വിശ്വാസികള്‍ക്കോ മനുഷ്യനോടുള്ള അപാരമായ കാരുണ്യവും അനുകമ്പയും ഉള്‍കൊണ്ട യുദ്ധത്തിന്റെ വിശദാംശങ്ങള്‍ നല്‍കുന്ന ദൈവിക സൂക്തങ്ങള്‍.. തുടര്‍ന്ന് വായിക്കുക. എവിടെയാണ് യാഥാര്‍ഥ്യം?. നിങ്ങള്‍ക്ക് കണ്ടെത്താം.

അതിനാല്‍ ഈ ധിക്കാരികളുമായി യുദ്ധത്തില്‍ ഏറ്റുമുട്ടിയാല്‍ കഴുത്തുവെട്ടുകയാണ് ആദ്യം ചെയ്യേണ്ടത്. അങ്ങനെ നിങ്ങളവരെ നന്നായി ഒതുക്കിയാല്‍ പിന്നെ തടവുകാരെ പിടിച്ചുകെട്ടുക. അനന്തരം ഔദാര്യം കാണിക്കുകയോ പിഴ ഈടാക്കുകയോ ചെയ്യാന്‍ (നിങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ട്)-യുദ്ധം ശമിക്കുന്നതുവരെ. ഇതാണ് ചെയ്യാനുള്ളത്. അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍, അവന്‍ സ്വയം തന്നെ അവരോട് പ്രതികാരം ചെയ്യുമായിരുന്നു. പക്ഷേ, നിങ്ങളിലൊരു വിഭാഗത്തെ മറ്റു വിഭാഗത്താല്‍ പരീക്ഷിക്കേണ്ടതിനത്രെ(അവന്‍ ഈ രീതി നിശ്ചയിച്ചത്). അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ടവരുണ്ടല്ലോ, അവരുടെ കര്‍മങ്ങള്‍ അല്ലാഹു ഒരിക്കലും പാഴാക്കുകയില്ല. അവന്‍ അവര്‍ക്ക് മാര്‍ഗദര്‍ശനമരുളും. അവരുടെ സ്ഥിതി മെച്ചപ്പെടുത്തും. അവര്‍ക്കു പരിചയപ്പെടുത്തിയിട്ടുള്ള സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യും.(47:4-6)


'ഈ സൂക്തം യുദ്ധകല്‍പന ആഗതമായശേഷം യുദ്ധം ആരംഭിക്കുന്നതിന് മുമ്പായി അവതരിച്ചതാണെന്ന് ഈ സൂക്തത്തിലെ പദങ്ങളില്‍നിന്നും ഇതിന്റെ മുമ്പിലും പിമ്പിലുമുള്ള സൂക്തങ്ങളില്‍നിന്നും മനസ്സിലാക്കാവുന്നതാണ്. 'നിങ്ങള്‍ യുദ്ധത്തില്‍ സത്യനിഷേധികളോട് ഏറ്റുമുട്ടിയാല്‍' എന്ന വാക്ക്, അവരുമായുള്ള ഏറ്റുമുട്ടല്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഏറ്റുമുട്ടുകയാണെങ്കില്‍ എന്തു നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് പഠിപ്പിക്കുകയാണ് ഈ സൂക്തത്തിലെന്നും കുറിക്കുന്നു.

കൂടാതെ, ഈ സൂക്തം ബദ്ര്‍ യുദ്ധത്തിന് മുമ്പവതരിച്ചതാണെന്ന് സൂറ അല്‍ അന്‍ഫാലിലെ 67-69 സൂക്തങ്ങളും സാക്ഷ്യപ്പെടുത്തുന്നു. അവിടെ അരുള്‍ചെയ്യുന്നു: ''നാട്ടില്‍ ശത്രുക്കളെ നന്നായി അടിച്ചമര്‍ത്തുന്നതുവരെ, തന്റെ കീഴില്‍ തടവുകാരുണ്ടാവുക എന്നത് ഒരു പ്രവാചകന്നും ഭൂഷണമല്ല. നിങ്ങള്‍ ഭൗതികലാഭം കാംക്ഷിക്കുന്നു. അല്ലാഹുവിന്റെ മുമ്പിലുള്ളതോ, പരലോകമാകുന്നു. അല്ലാഹു അതിജയിക്കുന്നവനും അഭിജ്ഞനുമത്രേ. അല്ലാഹുവിന്റെ പ്രമാണം മുമ്പേ രേഖപ്പെടുത്തിക്കഴിഞ്ഞിട്ടില്ലായിരുന്നുവെങ്കില്‍, നിങ്ങള്‍ മോചനദ്രവ്യം ഈടാക്കിയതിന്റെ ഫലമായി ഭയങ്കര ശിക്ഷ നിങ്ങളെ ബാധിക്കുമായിരുന്നു. ആവട്ടെ, നിങ്ങള്‍ നേടിയ മുതല്‍ അനുവദനീയവും പരിശുദ്ധവുമെന്ന നിലക്കുതന്നെ ഭുജിച്ചുകൊള്ളുക.'' ഈ വാക്യങ്ങള്‍, ഇതിലെ അടിവരയിട്ട വാക്കുകള്‍ വിശേഷിച്ചും പരിശോധിച്ചുനോക്കിയാല്‍, ബദ്ര്‍ യുദ്ധത്തില്‍ മുസ്‌ലിംകള്‍ ശത്രുക്കളെ നല്ലവണ്ണം ഒതുക്കുന്നതിന് മുമ്പ് ശത്രുഭടന്‍മാരെ ബന്ധനസ്ഥരാക്കാന്‍ തുടങ്ങിയതിനെയാണ് ഇവിടെ ആക്ഷേപിക്കുന്നതെന്ന് മനസ്സിലാക്കാം. ''നിങ്ങള്‍ ശത്രുക്കളെ നന്നായി ഒതുക്കിയാല്‍ പിന്നെ, തടവുകാരെ പിടിച്ചുകെട്ടിക്കൊള്ളുക'' എന്നാണല്ലോ നേരത്തെ സൂറ മുഹമ്മദില്‍, അവര്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം. സൂറ മുഹമ്മദില്‍, ബന്ധനസ്ഥരോട് മോചനദ്രവ്യം ഈടാക്കുന്നത് അനുവദിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് ബദ്‌റിലെ ബന്ധനസ്ഥരോട് മുസ്‌ലിംകള്‍ ഈടാക്കിയ പിഴയെ അല്ലാഹു അവര്‍ക്കനുവദനീയമായി പ്രഖ്യാപിച്ചത്. അത് ഈടാക്കിയതിന്റെ പേരില്‍ മുസ്‌ലിംകളെ ശിക്ഷിക്കാതിരുന്നതും. 'അല്ലാഹുവിന്റെ പ്രമാണം മുമ്പേ രേഖപ്പെടുത്തിക്കഴിഞ്ഞില്ലായിരുന്നുവെങ്കില്‍' എന്ന വാക്യം, തടവുകാരില്‍നിന്ന് പിഴ ഈടാക്കാമെന്ന നിയമം ഈ സംഭവത്തിന് മുമ്പു തന്നെ ഖുര്‍ആനിലൂടെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്നു. സൂറ മുഹമ്മദിലെ ഈ സൂക്തത്തിലല്ലാതെ വിശുദ്ധ ഖുര്‍ആനില്‍ മറ്റെവിടെയും ഇക്കാര്യം പരാമര്‍ശിച്ചതായി കാണുന്നില്ല താനും. അതിനാല്‍, ഈ സൂക്തം സൂറ അല്‍അന്‍ഫാലിലെ ഉപര്യുക്ത സൂക്തത്തിന് മുമ്പവതരിച്ചിട്ടുണ്ട് എന്ന് വ്യക്തമാകുന്നു.

വിശുദ്ധ ഖുര്‍ആനില്‍ യുദ്ധനിയമങ്ങള്‍ സംബന്ധിച്ച പ്രാഥമിക നിര്‍ദേശങ്ങള്‍ നല്‍കുന്ന പ്രഥമ സൂക്തമാണിത്. ഈ സൂക്തം എന്തെല്ലാം വിധികള്‍ ഉള്‍ക്കൊള്ളുന്നു, നബി(സ)യും സഹാബത്തും അവ നടപ്പിലാക്കിയതെങ്ങനെ, ഈ സൂക്തത്തില്‍നിന്നും നബിചര്യയില്‍നിന്നും കര്‍മശാസ്ത്രപണ്ഡിതന്‍മാര്‍ നിര്‍ധാരണം ചെയ്തതെന്തെല്ലാം എന്നിവ ചുവടെ സംഗ്രഹിച്ചിരിക്കുന്നു:

i : യുദ്ധത്തില്‍ മുസ്‌ലിംകളുടെ യഥാര്‍ഥ ലക്ഷ്യമായിരിക്കേണ്ടത് ശത്രുക്കളുടെ ആക്രമണശേഷി നശിപ്പിക്കുകയാകുന്നു. അവര്‍ യുദ്ധംചെയ്യാന്‍ കഴിവില്ലാത്തവരാവുകയും അങ്ങനെ യുദ്ധം അവസാനിക്കുകയും ചെയ്യണം. ഈ ലക്ഷ്യം അവഗണിച്ചുകൊണ്ട് ശത്രുപക്ഷത്തെ ആളുകളെ പിടികൂടുന്നതിലേര്‍പ്പെട്ടുകൂടാ. ശത്രുസൈന്യം നന്നായി ചതയ്ക്കപ്പെടുകയും യുദ്ധരംഗത്ത് അവരിലെ കുറച്ച് ആളുകള്‍ അവശേഷിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ തടവുകാരെ പിടിക്കുന്നതില്‍ ശ്രദ്ധിക്കാവൂ. മോചനദ്രവ്യം നേടുവാനോ അടിമകളെ ശേഖരിക്കാനോ ഉള്ള ആര്‍ത്തിയാല്‍ യുദ്ധത്തിന്റെ യഥാര്‍ഥ ലക്ഷ്യം വിസ്മരിക്കപ്പെടാതിരിക്കേണ്ടതിനാണ് അറബികള്‍ക്ക് ആദ്യമേ ഈ നിര്‍ദേശം നല്‍കുന്നത്.

ii : യുദ്ധത്തില്‍ പിടിക്കപ്പെട്ടവരെക്കുറിച്ച് പറയുന്നു: അവരെ സൗജന്യമായി വിട്ടയക്കാനും അവരില്‍നിന്ന് മോചനദ്രവ്യം ഈടാക്കാനും നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. തടവുകാരെ വധിക്കാന്‍ പാടില്ല എന്ന പൊതുനിയമം ഇതില്‍നിന്ന് നിര്‍ധാരണം ചെയ്യപ്പെടുന്നു. ഹ: അബ്ദുല്ലാഹിബ്‌നു ഉമര്‍, ഹസന്‍ ബസ്വരി, അത്വാഅ് , ഹമ്മാദുബ്‌നു അബീസുലൈമാന്‍ എന്നിവര്‍ ഈ നിയമത്തെ പ്രസ്തുത സൂക്തത്തിന്റെ പൊതുതാല്‍പര്യമായി വിശദീകരിച്ചിട്ടുണ്ട്. അത് ആ നിലയില്‍ തികച്ചും ശരിയുമാകുന്നു. അവര്‍ പറയുന്നു: ഭടന്‍ വധാര്‍ഹനാകുന്നത് യുദ്ധവേളയിലാണ്. യുദ്ധം അവസാനിക്കുകയും തടവുകാരന്‍ നമ്മുടെ പിടിയിലാവുകയും ചെയ്താല്‍ അവനെ വധിക്കുന്നത് ശരിയല്ല.

iii : എന്നാല്‍ ഈ സൂക്തം വധത്തെ സ്പഷ്ടമായി വിലക്കിയിട്ടില്ല. അതുകൊണ്ട് നബി(സ) അതിന്റെ ഉദ്ദേശ്യവും താല്‍പര്യവും മനസ്സിലാക്കിത്തരികയും തദനുസാരം പ്രവര്‍ത്തിച്ചുകാണിച്ചുതരികയും ചെയ്തിരിക്കുന്നു. ഏതെങ്കിലും പ്രത്യേക കാരണങ്ങളാല്‍, ഒന്നോ അതിലധികമോ തടവുകാരെ വധിക്കേണ്ടത് അനിവാര്യമാണെന്ന് ഇസ്‌ലാമിക ഗവണ്‍മെന്റിന് ബോധ്യപ്പെടുന്ന പക്ഷം അവ്വിധം ചെയ്യാവുന്നാതാണ്. ഇതൊരു പൊതുനിയമമല്ല. പൊതുനിയമത്തിനുള്ള അപവാദമാണ്. അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ മാത്രമേ അതുപയോഗിക്കപ്പെടൂ. ബദ്ര്‍ യുദ്ധത്തിലെ 70 തടവുകാരില്‍ ഉഖ്ബതുബ്‌നു അബീമുഐത്തിനെയും നദ്‌റുബ്‌നുല്‍ ഹാരിഥിനെയും മാത്രമാണ് ഇതനുസരിച്ച് വധിച്ചത്. അപവാദങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ യുദ്ധത്തടവുകാരെ വധിക്കുക തിരുമേനിയുടെ സാധാരണ സമ്പ്രദായമായിരുന്നില്ല. അതുതന്നെയായിരുന്നു ഖുലഫാഉര്‍റാശിദഃയുടെയും രീതി. അവരുടെ കാലത്ത് യുദ്ധത്തടവുകാരെ വധിച്ച സംഭവങ്ങള്‍ അത്യപൂര്‍വമായേ കാണപ്പെടുന്നുള്ളൂ. ഓരോ സംഭവത്തിലും ഏതെങ്കിലും സവിശേഷ കാരണങ്ങളുടെ പേരിലായിരുന്നു വധം നടത്തിയത്. ഹ: ഉമറുബ്‌നുഅബ്ദില്‍ അസീസ് പോലും തന്റെ ഭരണകാലത്ത് ആകെ ഒരേയൊരു യുദ്ധത്തടവുകാരനെയാണ് വധിച്ചിട്ടുള്ളത്. അയാള്‍ മുസ്‌ലിംകളെ വളരെയേറെ ദ്രോഹിച്ചിട്ടുണ്ടായിരുന്നു എന്നതാണതിനു കാരണം. ഈ വസ്തുതകളെ ആധാരമാക്കിക്കൊണ്ട് ഭൂരിപക്ഷം ഫുഖഹാക്കള്‍ വാദിക്കുന്നു: ഇസ്‌ലാമിക ഗവണ്‍മെന്റിന് അനിവാര്യമെന്ന് ബോധ്യപ്പെടുന്ന വേളകളില്‍ യുദ്ധത്തടവുകാരനെ വധിക്കാന്‍ അധികാരമുണ്ടായിരിക്കും. എന്നാല്‍, അതു തീരുമാനിക്കേണ്ടത് ഗവണ്‍മെന്റാണ്. ഒരു പടയാളി അയാള്‍ക്കു തോന്നിയ യുദ്ധത്തടവുകാരെ വധിക്കാന്‍ പാടുള്ളതല്ല. എന്നാല്‍, ഒരു തടവുകാരന്‍ ഒളിച്ചോടുമെന്നോ അല്ലെങ്കില്‍ ഭയങ്കരമായ ആപത്തുണ്ടാക്കുമെന്നോ ഭയപ്പെടേണ്ട സാഹചര്യമുണ്ടായാല്‍, അത്തരം സാഹചര്യം അനുഭവപ്പെട്ടവര്‍ക്ക് അയാളെ വധിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കും.
ഇവ്വിഷയകമായി ഫുഖഹാക്കള്‍ വേറെയും മൂന്നഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്:

1. തടവുകാരന്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അയാളെ വധിക്കാവുന്നതല്ല.

2. ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ ശ്രമിച്ച തടവുകാരനെ വധിക്കാവുന്നതാണ്. സര്‍ക്കാരിന്റെ വിതരണത്തിലൂടെയോ കച്ചവടം വഴിക്കോ, ഒരാളുടെ ഉടമസ്ഥതയിലായിക്കഴിഞ്ഞിട്ടുള്ള തടവുകാരനെ വധിക്കാവതല്ല.

3. തടവുകാരനെ വധിക്കേണ്ടിവരികയാണെങ്കില്‍ മാന്യമായ രീതിയില്‍ വധിക്കണം. മര്‍ദിച്ച് കൊല്ലരുത്.

iv: യുദ്ധത്തടവുകാരെ സംബന്ധിച്ച പൊതുനിയമം, അവരോട് ഔദാര്യം കാണിക്കുകയോ അല്ലെങ്കില്‍ മോചനദ്രവ്യം ഈടാക്കി മോചിപ്പിക്കുകയോ ചെയ്യുക എന്നതാണ്.

ഔദാര്യം കാണിക്കുക എന്നതില്‍ നാല് കാര്യങ്ങള്‍ ഉള്‍പ്പെടുന്നു:

1. ബന്ധനാവസ്ഥയില്‍ അവരോട് നല്ല നിലയില്‍ പെരുമാറുക.
2. വധിക്കുകയോ ആജീവനാന്തം തടവിലിടുകയോ ചെയ്യാതെ, അവരെ ഭൃത്യരാക്കി മുസ്‌ലിംകളായ വ്യക്തികള്‍ക്ക് ഏല്‍പിച്ചു കൊടുക്കുക.
3. ജിസ്‌യ ചുമത്തി ദിമ്മികളാക്കുക.
4. പ്രതിഫലം സ്വീകരിക്കാതെ വിട്ടയക്കുക.

മോചനദ്രവ്യം ഈടാക്കുന്നതിന് മൂന്ന് രൂപങ്ങളുണ്ട്:

1. സമ്പത്ത് പ്രതിഫലം സ്വീകരിച്ചുകൊണ്ട് വിട്ടയക്കുക.
2. മോചനത്തിനുള്ള ഉപാധിയെന്ന നിലയില്‍ ഏതെങ്കിലും പ്രത്യേക സേവനം ചെയ്യിച്ചശേഷം വിട്ടയക്കുക.
3. ശത്രുക്കളുടെ കൈവശമുള്ള സ്വജനത്തിലെ തടവുകാര്‍ക്ക് പകരം കൈമാറുക.

വ്യത്യസ്തമായ ഈ രൂപങ്ങളെല്ലാം നബി(സ)യും സഹാബത്തും വ്യത്യസ്ത ഘട്ടങ്ങളില്‍ സന്ദര്‍ഭോചിതം പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. ഏതെങ്കിലും ഒരു രൂപം മാത്രം നടപ്പിലാക്കണമെന്ന് ദൈവിക ശരീഅത്ത് ഇസ്‌ലാമിക ഗവണ്‍മെന്റിനോട് നിഷ്‌കര്‍ഷിച്ചിട്ടില്ല. അപ്പപ്പോള്‍ ഉചിതമെന്ന് കാണുന്ന രൂപം ഓരോ സന്ദര്‍ഭത്തിലും സര്‍ക്കാറിന് സ്വീകരിക്കാവുന്നതാകുന്നു.


v: യുദ്ധത്തടവുകാരന്‍ സര്‍ക്കാറിന്റെ തടവിലായിരിക്കുമ്പോള്‍, അയാളുടെ ആഹാരം, വസ്ത്രം, രോഗിയോ പരിക്കേറ്റവനോ ആണെങ്കില്‍ ചികിത്സ എന്നിവ സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്ന് നബി(സ)യുടെയും സഹാബത്തിന്റെയും പ്രവര്‍ത്തനങ്ങളിലൂടെ സ്ഥിരപ്പെട്ടിരിക്കുന്നു. തടവുകാരനെ പട്ടിണിക്കിടാനോ നഗ്നനാക്കാനോ മര്‍ദിക്കാനോ ഇസ്‌ലാമിക ശരീഅത്ത് അനുവദിക്കുന്നില്ല. നേരെമറിച്ച് അവരോട് നന്നായി വര്‍ത്തിക്കാനും ആതിഥ്യമര്യാദയോടെ പെരുമാറാനുമാണ് നിര്‍ദേശിച്ചിട്ടുള്ളത്. നബിചര്യയില്‍ അതിന്റെ പ്രായോഗികമായ ഉദാഹരണങ്ങള്‍ കാണാവുന്നതുമാണ്. ബദ്ര്‍ യുദ്ധത്തില്‍ പിടികൂടപ്പെട്ടവരെ വിവിധ സഹാബികളുടെ വീടുകളില്‍ ബന്ധിതരാക്കിക്കൊണ്ട് തിരുമേനി അരുളി: 'ഈ ബന്ദികളോട് നന്നായി വര്‍ത്തിക്കണം.' അക്കൂട്ടത്തില്‍ ഒരു തടവുകാരനായിരുന്ന അബുല്‍ അസീസ് പ്രസ്താവിക്കുന്നു: എന്നെ ബന്ധനത്തില്‍ പാര്‍പ്പിച്ചിരുന്ന അന്‍സാരികുടുംബം എനിക്ക് രാവിലെയും വൈകിയിട്ടും റൊട്ടി തന്നിരുന്നു. അവരോ, വെറും കാരക്ക തിന്നാണ് കഴിഞ്ഞിരുന്നത്.....'' മറ്റൊരു തടവുകാരനായിരുന്ന സുഹൈലുബ്‌നു അംറിനെക്കുറിച്ച് ചിലര്‍ തിരുമേനിയോട് പറഞ്ഞു: അയാള്‍ വലിയ തീപ്പൊരി പ്രസംഗകനാണ്. തിരുമേനിക്കെതിരില്‍ അയാള്‍ പ്രസംഗിച്ചുകൊണ്ടേയിരിക്കുന്നു. അതുകൊണ്ട് അയാളുടെ പല്ലുകൊഴിക്കാന്‍ കല്‍പിച്ചാലും.'' തിരുമേനി പറഞ്ഞു: ഞാന്‍ അയാളുടെ പല്ലുകൊഴിച്ചാല്‍ അല്ലാഹു എന്റെയും പല്ല്‌കൊഴിക്കും-ഞാന്‍ പ്രവാചകനാണെങ്കിലും'' (സീറതു ഇബ്‌നിഹിശാം ). തടവുകാരനായി ഹാജരാക്കപ്പെട്ട യമാമയിലെ മുഖ്യനായിരുന്ന ഥുമാമതുബ്‌നു ഉഥാലിന് തടവില്‍ക്കഴിഞ്ഞ കാലത്തെല്ലാം നബി(സ)യുടെ കല്‍പനപ്രകാരം മേത്തരം ഭക്ഷണവും പാലും ഏര്‍പ്പാട് ചെയ്യപ്പെട്ടിരുന്നു (ഇബ്‌നുഹിശാം ). ഇതുതന്നെയായിരുന്നു സഹാബത്തിന്റെയും രീതി. അവരുടെ കാലത്തും യുദ്ധത്തടവുകാരോട് മോശമായി പെരുമാറിയതിന്റെ ഉദാഹരണങ്ങള്‍ കാണാന്‍ കഴിയില്ല.

vi: തടവുകാരെ എന്നെന്നും തടവറയില്‍ പാര്‍പ്പിക്കുകയും സര്‍ക്കാര്‍ ബലാല്‍ക്കാരം അവെരക്കൊണ്ട് തൊഴിലെടുപ്പിക്കുകയും ചെയ്യുന്ന സമ്പ്രദായം ഇസ്‌ലാം തീരെ സ്വീകരിച്ചിട്ടില്ല. തടവുകാരനുമായി അല്ലെങ്കില്‍ അയാളുടെ ജനവുമായി യുദ്ധത്തടവുകാരുടെ കൈമാറ്റത്തിനോ മോചനദ്രവ്യ ഇടപാടിനോ സാധിച്ചില്ലെങ്കില്‍ അയാളോട് ഔദാര്യം കാണിക്കാന്‍ ഇസ്‌ലാം നിശ്ചയിച്ച രീതി ഇതാണ്:

അവരെ ഭൃത്യരാക്കി വ്യക്തികളുടെ അധീനത്തില്‍ ഏല്‍പിച്ചുകൊടുക്കുകയും അവരോട് നല്ല നിലയില്‍ വര്‍ത്തിക്കണമെന്ന് യജമാനന്‍മാരോട് നിര്‍ദേശിക്കുകയും ചെയ്യുക. നബി (സ)യുടെ കാലത്തും സഹാബത്തിന്റെ കാലത്തും ഈ സമ്പ്രദായം അനുവര്‍ത്തിക്കപ്പെട്ടിരുന്നു. ഇത് അനുവദനീയമാണെന്നതില്‍ കര്‍മശാസ്ത്രജ്ഞന്‍മാര്‍ ഏകകണ്ഠരാണ്. ഇവ്വിഷയകമായി അറിഞ്ഞിരിക്കേണ്ട ഒരു സംഗതി ഇതാണ്:

ഒരാള്‍ തടവിലാകുന്നതിന് മുമ്പ് ഇസ്‌ലാം സ്വീകരിക്കുകയും പിന്നെ എങ്ങനെയോ പിടികൂടപ്പെടുകയും ചെയ്താല്‍ അയാള്‍ മോചിപ്പിക്കപ്പെടേണ്ടതാകുന്നു. എന്നാല്‍, തടവിലായശേഷമോ വല്ലവരുടെയും ഉടമസ്ഥതയിലായശേഷമോ ഒരാള്‍ മുസ്‌ലിമായാല്‍ ഇസ്‌ലാം അയാളുടെ മോചനത്തിന് നിമിത്തമാകുന്നതല്ല.

vii: യുദ്ധത്തടവുകാരോടുള്ള ഔദാര്യത്തിന്റെ മൂന്നാമത്തെ രൂപമായി ഇസ്‌ലാം നിശ്ചയിച്ചിട്ടുള്ളത് ജിസ്‌യ ചുമത്തി അവരെ ഇസ്‌ലാമിക രാഷട്രത്തിന്റെ ഉത്തരവാദിത്വത്തിലുള്ള പ്രജകളാക്കുക എന്നതാകുന്നു. അവര്‍ ഇസ്‌ലാമിക സ്റ്റേറ്റില്‍ മുസ്‌ലിംകളെപ്പോലെതന്നെ സ്വാതന്ത്ര്യമുള്ളവരായിരിക്കും.

യമാമയിലെ തലവനായ ഥുമാമതുബ്‌നു ഉഥാല്‍ തടവുകാരനായി ഹാജരാക്കപ്പെട്ടപ്പോള്‍ തിരുമേനി അദ്ദേഹത്തോട് ചോദിച്ചു: ''ഥുമാമാ, താങ്കള്‍ എന്തു വിചാരിക്കുന്നു?'' ഥുമാമ പറഞ്ഞു: ''അങ്ങ് എന്നെ വധിക്കുകയാണെങ്കില്‍ രക്തത്തിന് വളരെ കുറഞ്ഞ വിലയുള്ള ഒരാളെയാണങ്ങ് വധിക്കുന്നത്. എന്നോട് ഔദാര്യം കാട്ടുകയാണെങ്കില്‍, ഔദാര്യം മനസ്സിലാക്കുന്ന ഒരാളോടാണ് അങ്ങ് ഔദാര്യം കാട്ടുന്നത്. അങ്ങയ്ക്ക് ധനമാണ് വേണ്ടതെങ്കില്‍ ചോദിച്ചുകൊള്ളുക; അത് നല്‍കപ്പെടും.'' മൂന്ന് ദിവസം തിരുമേനി ഈ ചോദ്യവും ഥുമാമ ഈ ഉത്തരവും ആവര്‍ത്തിച്ചു. ഒടുവില്‍ ഥുമാമയെ വിട്ടയക്കാന്‍ തിരുമേനി ഉത്തരവിട്ടു. വിടുതല്‍ കിട്ടിയ ഉടനെ ഥുമാമ അടുത്തുള്ള ഒരു ഈത്തപ്പഴത്തോട്ടത്തില്‍ പോയി കുളിച്ചു ശുദ്ധിയായി തിരിച്ചുവന്നു. അനന്തരം കലിമ ചൊല്ലി ഇസ്‌ലാം സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ''ഇന്നലെ വരെ എനിക്ക് അങ്ങയോളം വെറുപ്പുള്ള മനുഷ്യനോ അങ്ങയുടെ ദീനോളം വെറുപ്പുള്ള ദീനോ ഉണ്ടായിരുന്നില്ല. പക്ഷേ, ഇന്നെനിക്ക് അങ്ങയോളം സ്‌നേഹമുള്ള മനുഷ്യനോ അങ്ങയുടെ ദീനോളം ഞാന്‍ സ്‌നേഹിക്കുന്ന ദീനോ ഇല്ല.'' അനന്തരം ഉംറക്കുവേണ്ടി മക്കയിലേക്ക് പോയി. അവിടെ ഖുറൈശികളോട് ഇപ്രകാരം വിളംബരം ചെയ്തു: ''ഇനി മുതല്‍ യമാമയിലെ യാതൊരു വിഭവവും മുഹമ്മദ് (സ) അനുമതി നല്‍കുന്നതുവരെ നിങ്ങള്‍ക്ക് എത്തുന്നതല്ല.'' യമാമക്കാര്‍ അതു നടപ്പിലാക്കുകതന്നെ ചെയ്തു. അവസാനം മക്കക്കാര്‍ക്ക് യമാമയില്‍നിന്ന് മക്കയിലേക്കുള്ള ചരക്കുവരവ് നിര്‍ത്തലാക്കാതിരിക്കാന്‍ നബി (സ)യോട് അപേക്ഷിക്കേണ്ടിവന്നു.

ഹുദൈബിയാസന്ധിയുടെവേളയില്‍ എണ്‍പതു മക്കക്കാര്‍ തന്‍ഈമിന്റെ ഭാഗത്തു ചെന്ന് താവളമടിച്ചു. തിരുമേനിയെയും കൂട്ടുകാരെയും രാത്രിയുടെ അന്ത്യയാമത്തില്‍ ആക്രമിച്ചു വകവരുത്തുകയായിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ, അവരെല്ലാവരും പിടിക്കപ്പെട്ടു. നബി (സ) എല്ലാവരെയും വിട്ടയയ്ക്കുകയാണുണ്ടായത്. ആ സന്ദിഗ്ധഘട്ടത്തില്‍ യുദ്ധം അനിവാര്യമായിത്തീരുന്ന ഒരു നടപടി കൈക്കൊള്ളാതിരിക്കുകയായിരുന്നു തിരുമേനി.

മക്കാ വിമോചനവേളയില്‍ ഏതാനും പേരൊഴിച്ചുള്ള എല്ലാ മക്കാവാസികള്‍ക്കും തിരുമേനി മാപ്പ് പഖ്യാപിച്ചു. മാപ്പില്‍നിന്ന് ഒഴിച്ചുനിറുത്തിയവരില്‍തന്നെ മൂന്നോ നാലോ പേര്‍ മാത്രമാണ് വധിക്കപ്പെട്ടത്. മക്കക്കാര്‍ നബി(സ)യോട് ചെയ്ത അതിക്രമങ്ങള്‍ എല്ലാ അറബികള്‍ക്കും അറിയാമായിരുന്നു. എന്നിട്ടും വിജയവേളയില്‍ തിരുമേനി അവര്‍ക്ക് ധീരമായി മാപ്പരുളിയത് അറബികളില്‍, തങ്ങള്‍ നേരിടുന്നത് നിഷ്ഠുരനും ശഠനുമായ ഒരു സ്വേഛാധിപതിയെയല്ലെന്നും പ്രത്യുത, ഉദാരനും ദയാമയനുമായ മാര്‍ഗദര്‍ശകനെയാണെന്നും ഉള്ള ആശ്വാസവും സമാധാനവും ഉളവാക്കി. അതുമൂലം മക്കാവിമോചനത്തിനുശേഷം അറേബ്യന്‍ ഉപദ്വീപ് മുഴുവന്‍ ഇസ്‌ലാമിന്റെ തണലില്‍ വരുന്നതിന് രണ്ടു വര്‍ഷത്തിലധികം വേണ്ടിവന്നില്ല.

ഹുനൈന്‍ യുദ്ധത്തിനുശേഷം ഹവാസിന്‍ ഗോത്രത്തിന്റെ നിവേദക സംഘം തങ്ങളുടെ തടവുകാരെ മോചിപ്പിക്കുന്നതിനുവേണ്ടി തിരുമേനിയെ സമീപിച്ചപ്പോള്‍ തടവുകാരെല്ലാം വീതിക്കപ്പെട്ടുകഴിഞ്ഞിരുന്നു. തിരുമേനി മുസ്‌ലിംകളെ വിളിച്ചുകൂട്ടിയിട്ട് പ്രസ്താവിച്ചു: ''ഇതാ ഈ ആളുകള്‍ പശ്ചാത്തപിച്ചു വന്നിരിക്കുകയാണ്. അവരിലെ തടവുകാരെ നിങ്ങള്‍ അവര്‍ക്ക് തിരിച്ചേല്‍പിക്കണമെന്നാണ് എന്റെ അഭിപ്രായം. തന്റെ അധീനത്തിലുള്ള തടവുകാരനെ യാതൊരു പ്രതിഫലവും സ്വീകരിക്കാതെ സന്തോഷപൂര്‍വം വിട്ടയയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അങ്ങനെ ചെയ്യട്ടെ. പ്രതിഫലം വേണമെന്നുള്ളവര്‍ക്ക്, ബൈത്തുല്‍ മാലില്‍ (പൊതുഖജനാവില്‍) ആദ്യമെത്തുന്ന ധനത്തില്‍നിന്നുതന്നെ നാം പ്രതിഫലം നല്‍കിക്കൊള്ളാം.'' ഇങ്ങനെ ആറായിരത്തോളം തടവുകാര്‍ വിമുക്തരായി. പ്രതിഫലം ആവശ്യപ്പെട്ടവര്‍ക്ക് ഭരണകൂടത്തില്‍നിന്ന് പ്രതിഫലം ലഭിക്കുകയും ചെയ്തു (ബുഖാരി)

ബന്ധനസ്ഥര്‍ വീതിച്ചുകൊടുക്കപ്പെട്ടശേഷം ഭരണകൂടത്തിന് സ്വന്തമായി അവരെ മോചിപ്പിക്കാന്‍ അനുവാദമില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. അതിന് തടവുകാരനെ അധീനപ്പെടുത്തിയ വ്യക്തിയുടെ സമ്മതമുണ്ടാവണം. അല്ലെങ്കില്‍ അയാള്‍ക്ക് പ്രതിഫലം കൊടുക്കണം.

പ്രവാചകനുശേഷം സഹാബത്തിന്റെ കാലത്തും യുദ്ധത്തടവുകാരോടുള്ള ഉദാരമായ സമീപനം അനുസ്യൂതം തുടര്‍ന്നുവന്നതായി കാണാം.

viii: യുദ്ധത്തടവുകാരെ വിട്ടയയ്ക്കാന്‍ മോചനദ്രവ്യമായി ധനം സ്വീകരിച്ച സംഭവം പ്രവാചകന്റെ കാലത്ത് ബദ്ര്‍ യുദ്ധവേളയില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് ഒരു തടവുകാരന് ആയിരം മുതല്‍ 4000 വരെ മോചനദ്രവ്യം സ്വീകരിച്ചാണ് വിട്ടയക്കപ്പെട്ടത്. സഹാബത്തിന്റെ കാലത്ത് ഇതിന് ഉദാഹരണം കാണുന്നില്ല. ഫുഖഹാക്കള്‍ പൊതുവില്‍ അതിനെ അനഭിലഷണീയമായി വീക്ഷിച്ചിരുന്നു. പണത്തിനു പകരമായി ശത്രുവിനെ വിട്ടയച്ചാല്‍ അയാള്‍ വീണ്ടും ഇസ്‌ലാമിനെതിരെ വാളുയര്‍ത്തുമെന്നതാണതിനു കാരണം. എങ്കിലും ഖുര്‍ആന്‍, മോചനദ്രവ്യം സ്വീകരിക്കുന്നത് അനുവദിച്ചിട്ടുണ്ട്. നബി (സ) ഒരു പ്രാവശ്യം അതനുസരിച്ച് പ്രവര്‍ത്തിച്ചിട്ടുമുണ്ട്. അതുകൊണ്ട് അപ്രകാരം ചെയ്യുന്നത് നിരുപാധികം വിലക്കപ്പെട്ടതല്ല.

ix: സേവനംചെയ്യിച്ചു സ്വതന്ത്രരാക്കിയതിനും ബദ്ര്‍ യുദ്ധത്തില്‍ ഉദാഹരണം കാണാം. മോചനദ്രവ്യം നല്‍കി സ്വതന്ത്രരാവാന്‍ കഴിവില്ലാത്ത ഖുറൈശി യുദ്ധത്തടവുകാരെ മോചിപ്പിക്കുന്നതിന് നബി (സ) ഉന്നയിച്ച ഉപാധി ഇതായിരുന്നു: അവരില്‍ ഓരോരുത്തരും പത്തുവീതം അന്‍സാരികളെ എഴുത്തും വായനയും പഠിപ്പിക്കുക.' (മുസ്‌നദ് അഹ്മദ് )

x: യുദ്ധത്തടവുകാരെ പരസ്പരം കൈമാറിയ നിരവധി ഉദാഹരണങ്ങള്‍ നബി(സ)യുടെ കാലയളവില്‍നിന്ന് നമുക്ക് ലഭിക്കുന്നു. ഒരിക്കല്‍ തിരുമേനി ഹ: അബൂബക്കറിനെ ഒരു ദൗത്യത്തിന് നിയോഗിച്ചു. അതില്‍ ഏതാനും പേര്‍ തടവുകാരായി പിടിക്കപ്പെട്ടു. കൂട്ടത്തില്‍ അതിസുന്ദരിയായ ഒരു സ്ത്രീയുമുണ്ടായിരുന്നു. ഹ: സലമതുബ്‌നു അക്‌വഇന്റെ വിഹിതത്തിലാണ് അവര്‍ ഏല്‍പിക്കപ്പെട്ടത്. നബി(സ) സലമയോട് അവരെ നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടു വാങ്ങുകയും എന്നിട്ട് മക്കയിലേക്കയച്ച് പകരം കുറേ മുസ്‌ലിം യുദ്ധത്തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. (മുസ്‌ലിം)

യുദ്ധത്തടവുകാരുടെ പ്രശ്‌നം ഏതുകാലത്തും എന്തു സാഹചര്യത്തിലും സുഗമമായി കൈകാര്യം ചെയ്യാന്‍ പറ്റുന്ന വിശാലമായ ഒരു സംവിധാനമാണ് ഇസ്‌ലാം ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് ഈ വിശദീകരണത്തില്‍നിന്ന് വ്യക്തമാകുന്നു. ഈ ഖുര്‍ആന്‍സൂക്തത്തിന്, യുദ്ധത്തില്‍ തടവിലാകുന്നവരെ ഒന്നുകില്‍ സൗജന്യമായി വിട്ടയക്കുക അല്ലെങ്കില്‍ മോചനദ്രവ്യം സ്വീകരിച്ചു വിട്ടയക്കുക, എന്ന സംക്ഷിപ്ത താല്‍പര്യം മാത്രം മനസ്സിലാക്കുന്നവര്‍, യുദ്ധത്തടവുകാരെ കൈകാര്യം ചെയ്യുന്നതിന് വിഭിന്നമായ എത്രയോ മുഖങ്ങളുണ്ടെന്നും വ്യത്യസ്ത കാലങ്ങളില്‍ അത് എന്തെല്ലാം പ്രശ്‌നങ്ങളുളവാക്കിയിട്ടുണ്ടെന്നും ഭാവിയില്‍ എന്തെല്ലാം പ്രശ്‌നങ്ങളുളവാക്കാമെന്നും അറിയുന്നില്ല.'

മൗലാനാ മൗദൂദി (47:4-6 ന്) നല്‍കിയ വ്യാഖ്യാനക്കുറിപ്പിന്റെ പ്രസക്തഭാഗമാണ് മുകളില്‍ നല്‍കിയത്. ഇതുതന്നെ അല്‍പം ദീര്‍ഘിച്ചതാണ് എങ്കിലും ഇസ്‌ലാമിനെ ആത്മാര്‍ഥമായി പഠിക്കാന്‍ ആഗ്രഹിക്കുന്നവരെ ഉദ്ദേശിച്ചാണ് ഇതിവിടെ നല്‍കിയിരിക്കുന്നത്. ആവശ്യമെങ്കില്‍ ചര്‍ചയാകാം.

2009, ഡിസംബർ 19, ശനിയാഴ്‌ച

'അവിശ്വാസികളെ എവിടെ കണ്ടാലും വധിക്കുക'?.

ഒരു മുസ്‌ലിം അവിശ്വാസികളോട് പെരുമാറേണ്ടതെങ്ങനെ ? (മൂന്നാം ഭാഗം)

അധ്യായം 9 അത്തൌബ
(5-6) അതുകൊണ്ട് യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ പിന്നിട്ടാല്‍ പിന്നെ, നിങ്ങളുമായുള്ള കരാര്‍ ലംഘിച്ച് ശത്രുക്കളുടെ ഭാഗം ചേര്‍ന്ന ബഹുദൈവവിശ്വാസികളെ(ഹറമിലോ പുറത്തോ) എവിടെ കണടാലും വധിച്ചുകൊള്ളുക. അവരെ ബന്ധിക്കുക, ഉപരോധിക്കുക. എല്ലാ മര്‍മസ്ഥലങ്ങളിലും അവര്‍ക്കെതിരെ പതിയിരിക്കുകയും ചെയ്യുക.


യുദ്ധസന്ദര്‍ഭത്തില്‍ അവതരിച്ച ഈ സൂക്തങ്ങള്‍ ഉള്‍കൊള്ളുന്ന ആശയം വ്യക്തമാണ്. സത്യവിശ്വാസികളോടുള്ള കരാര്‍ ലംഘിച്ച് ശത്രുകളോടൊപ്പം ചേര്‍ന്ന് യുദ്ധത്തിന് വരുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിശ്വാസികളെ ഉണര്‍ത്തുകയാണ് അവയിലൂടെ. ഹിജ്റ 9ാം വര്‍ഷം അബൂബക്കര്‍ (റ)നെ തിരുമേനി ഹജ്ജിന് നിയോഗിച്ച സന്ദര്‍ഭത്തിലാണ് ഈ സൂക്തങ്ങള്‍ അവതരിച്ചത്. ഇവിടെ ഉദ്ധരിച്ച സൂക്തങ്ങളുടെ പൂര്‍ണരൂപം ഇപ്രകാരമാണ്:

അതുകൊണ്ട് യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ പിന്നിട്ടാല്‍ പിന്നെ, നിങ്ങളുമായുള്ള കരാര്‍ ലംഘിച്ച് ശത്രുക്കളുടെ ഭാഗം ചേര്‍ന്ന ബഹുദൈവവിശ്വാസികളെ(ഹറമിലോ പുറത്തോ) എവിടെ കണ്ടാലും വധിച്ചുകൊള്ളുക. അവരെ ബന്ധിക്കുക, ഉപരോധിക്കുക. എല്ലാ മര്‍മസ്ഥലങ്ങളിലും അവര്‍ക്കെതിരെ പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും മുറപ്രകാരം നമസ്കാരം അനുഷ്ഠിക്കുകയും സകാത്തു നല്‍കുകയും ചെയ്യുന്നുവെങ്കില്‍ അവരെ വിട്ടേക്കുക. അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ. ബഹുദൈവവിശ്വാസികളിലൊരുവന്‍ നിന്നോട് അഭയംതേടി വന്നാല്‍ ദൈവികവചനം കേള്‍ക്കാന്‍ അവന് അഭയം നല്‍കേണ്ടതാകുന്നു. പിന്നീടവനെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചുകൊടുക്കുക. അവര്‍ അറിവില്ലാത്ത ജനമായതിനാലാണ് ഈ വിധം പ്രവര്‍ത്തിക്കേണ്ടത്. (9:5-6)

സത്യവിശ്വാസികളോട് കരാര്‍ചെയ്യുകയും എന്നാല്‍ തക്കം കിട്ടുമ്പോഴെല്ലാം അത് ലംഘിക്കുകയും മുസ്ലിംകളുടെ മേല്‍ ചാടിവീഴുകയും ചെയ്യുന്ന ഒരു പ്രത്യേക തന്ത്രം ചില ഗോത്രങ്ങള്‍ രൂപപ്പെടുത്തിയിരുന്നു. അവരിലധിക ജനവും അധര്‍മകാരികളാണ് എന്നാണ് ഖുര്‍ആന്‍ പറയുന്നത്. കരാര്‍ നിലനില്‍ക്കുന്നതിനാല്‍ അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ പകച്ചുനില്‍ക്കുയായിരുന്നു മുസ്്ലിംകള്‍. ഇവരില്‍ നിന്ന് ഏതാനും ഗോത്രങ്ങളെ (ബനൂകിനാന ബനൂ ഖുസാഅ ബനൂസംറ) ഒഴിവാക്കുകയുണ്ടായി കാരണം ഇവര്‍ നേരത്തെ സൂചിപ്പിച്ച വിഭാഗത്തില്‍ പെട്ടവരായിരുന്നില്ല.

മേല്‍ പറയപ്പെട്ട ഒരു പ്രതിസന്ധിയില്‍ അത്തരക്കാരോടുള്ള കാരാറിനോട് സ്വീകരിക്കേണ്ട നിലപാട് തുറന്ന് പ്രഖ്യാപിക്കുയാണ് പ്രസ്തസൂക്തങ്ങളുടെയും തുടര്‍ന്നു സൂക്തങ്ങളുടെയും ഉദ്ദേശ്യം. കരാര്‍ മുന്നില്‍ വെച്ച് തക്കം കിട്ടുമ്പോള്‍ അതില്‍ നിന്ന് പിന്‍മാറുന്നത് കടുത്ത വഞ്ചനയാണ് അത് ഇസ്ലാം അനുവദിക്കുന്നില്ല. യുദ്ധം നടക്കുന്ന സന്ദര്‍ഭത്തില്‍ പോലും ആ വിഭാഗത്തില്‍ നിന്ന് ആരെങ്കിലും ഇസ്ളാം മനസിലാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ അവരെ വധിക്കാവതല്ല. അയാള്‍ക്കഭയം നല്‍കുകയും തങ്ങളുടെ അടുത്ത് വന്ന് ഇസ്്ലാം മനസ്സിലാക്കികൊടുക്കയും വേണം. എന്നിട്ടയാള്‍ ഇസ്ളലാം സ്വീകരിക്കുന്നില്ലെങ്കില്‍ സുരക്ഷിതമായി തന്റെ സങ്കേതത്തില്‍ എത്തിച്ചുകൊടുക്കണം. ദൈവം ഏകനാണ് എന്ന ഒരൊറ്റ പ്രഖ്യാപനത്തിന്റെ പേരില്‍ പോരിനും കൊലക്കും വന്നവര്‍ക്ക് ഇത്രയൊക്കെ ആനുകൂല്യം നല്‍കാനല്ലേ കഴിയൂ. ഇതിനേക്കാള്‍ ആനുകൂല്യം നല്‍കിയപ്പോള്‍ കുഴപ്പവും ശല്യവും അധികരിപ്പിക്കുകയാണ് അവര്‍ ചെയ്തത് എന്ന് പരിഗണിക്കുമ്പോള്‍ പ്രത്യേകിച്ചും.

ഇസ്ലാമിലെ യുദ്ധത്തെക്കുറിച്ചുള്ള സൂക്തങ്ങള്‍മാത്രം തെരഞ്ഞ് പിടിച്ച് വായിച്ച് ഇസ്ലാമിനെ വിലയിരുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് വലിയ തെറ്റിദ്ധാരണ സംഭവിക്കും. വധിക്കാനും കഴുത്ത് വെട്ടാനും പതിയിരിക്കാനും ബന്ധിക്കാനും ഉപരോധിക്കാനുമെല്ലാം ഖുര്‍ആന്‍ കല്‍പിക്കുമ്പോള്‍ വല്ലാത്ത അസ്വസ്തത തോന്നുക സ്വാഭാവികമാണ്. ഖുര്‍ആന്‍ മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാ കര്‍മങ്ങള്‍ക്കും ഇത്തരം സൂക്ഷമായ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് പലപ്പോഴും അവര്‍ മനസ്സിലാക്കുന്നില്ല. വളരെ നിസ്സാരമെന്ന് തോന്നുന്ന കടം നല്‍കുക എന്ന സല്‍കര്‍മത്തിലെ നിയമങ്ങള്‍ വിശദീകരിക്കുന്നതിനുവേണ്ടി ഒരു പേജുള്ള ഏറ്റവും വലിയ സൂക്തം ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നു എന്നവര്‍ക്കറിയില്ല. മനുഷ്യനുമായി നേര്‍ക്കുനേര്‍ ബന്ധപ്പെട്ട വിഷയത്തില്‍ സൂക്ഷമമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാതിര്ികുന്ന പക്ഷം ജനങ്ങളുടെ അവകാശങ്ങല്‍ ഹനിക്കപ്പെടാനും അനീതി സംഭവിക്കാനുമുള്ള സാധ്യതകള്‍ കണക്കിലെടുത്താണിത്. ഇത്തരം നിയമങ്ങളില്ലാത്ത മതങ്ങള്‍ക്ക് (ഉദാഹരണം ക്രിസ്തുമതത്തിന്) സംഭവിച്ച ദുരന്തം അതുകൊണ്ടുതന്നെ ഇസ്ളാമിന് സംഭവിച്ചില്ല. ക്രിസ്തുമതം ചരിത്രത്തിലിന്നോളം ഈ വിഷയത്തില്‍ രണ്ടാലൊരു അവസ്ഥക്ക് സാക്ഷിയായി എന്ന് മൌദൂദി നിരീക്ഷിക്കുന്നു. ഒന്നുകില്‍ മറ്റുള്ളവരുടെ ക്രൂരതക്കിരയായി നശിപ്പിക്കപ്പെട്ടു. അല്ലെങ്കില്‍ അവര്‍ കടുത്ത പീഢകരായി മറ്റുള്ളവരെ നശിപ്പിച്ചു. യുദ്ധം തുടങ്ങേണ്ട സമയം ഇസ്ലാമിന് അറിയാം, യുദ്ധത്തിലെടുക്കേണ്ട നിലപാടുകളും അത് അവസാനിപ്പിക്കേണ്ട സമയവുമറിയാം. ചരിത്രത്തില്‍ മുസ്ളിംകള്‍ അത് കാണിച്ചുകൊടുത്തു. ഖുര്‍ആനിന്റെ ഈ അനുശാസനം പാലിക്കാന്‍ അതിന്റെ അനുയായികള്‍ തയ്യാറാകാത്ത ചുരുക്കം ചില സന്ദര്‍ഭങ്ങളില്ലാതെ മുസ്ളിംകളെ പീഢിപ്പിക്കാന്‍ അതിന്റെ ശത്രുക്കള്‍ക്ക് സാധിച്ചില്ല. അതേ പ്രകാരം ഏതെങ്കിലും വിഭാഗത്തെ പീഡിപ്പിച്ച് സംഭവവും അതിന്റെ ചരിത്രത്തിലില്ല.

യുദ്ധസന്ദര്‍ഭത്തിലാണെങ്കിലും പതിയിരുന്നാക്രമിക്കുന്നത് വഞ്ചനയായിട്ടാണ് ഇസ്ലാമിക ധാര്‍മികമൂല്യങ്ങളെക്കുറിച്ചറിവുള്ള ഒരാള്‍ മനസ്സിലാക്കുക. എന്നാല്‍ അതില്‍ തെറ്റില്ലെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നില്ലെങ്കില്‍ ശത്രുക്കള്‍ക്ക് നിര്‍ഭയം സഞ്ചരിക്കാനും വിശ്വാസികള്‍ക്ക് കനത്ത നാശനഷ്ടങ്ങളേല്‍പിക്കാനും കഴിയും എന്നത് വ്യക്തമാണല്ലോ. യുദ്ധത്തെക്കുറിച്ചുള്ള ഇത്തരം സൂക്ഷമായ കല്‍പനകള്‍ ഇസ്ളാമിന്റെ സമഗ്രസ്വാഭാത്തിനുള്ള ഒന്നാതരം തെളിവായിട്ടാണ് സത്യവിശ്വാസികള്‍ കരുതുന്നത്. ഇസ്ലാമിലെ യുദ്ധനിയമങ്ങള്‍ കാലഹരണപ്പെട്ടതാണെന്ന് ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ യുക്തിപരവും പ്രയോഗികവുമായ ബദല്‍ അവര്‍ സമര്‍പ്പിക്കട്ടേ. നമ്മുക്ക് പരിശോധിക്കാം.

2009, ഡിസംബർ 16, ബുധനാഴ്‌ച

ഖുര്‍ആനിലെ ക്രൂരതയുടെ സൂക്തങ്ങള്‍ ?!!

ഒരു മുസ്‌ലിം അവിശ്വാസികളോട് എങ്ങനെ പെരുമാറണം? (രണ്ടാം ഭാഗം)

'മാന്യ സുഹൃത്തുക്കളേ. അവിശ്വാസികളുമായി എങ്ങനെ പെരുമാറണം എന്നതിന് അവലംബം ഒരിക്കലും കാളിദാസന്‍ ഉദ്ധരിച്ച യുദ്ധപശ്ചാതലത്തില്‍ അവതരിച്ച
സൂക്തങ്ങളല്ല എന്ന് വിനീതമായി അറിയിക്കട്ടേ. നന്ദി.'

എന്ന എന്റെ കമന്റിന് കാളിദാസന്‍ ഇങ്ങനെ പ്രതികരിച്ചു:

'ആദ്യം ഇംഗ്ളീഷ് ഖുറാനില്‍ നിന്നും ഉദ്ധരിച്ചപ്പോള്‍ അത് വായിച്ചുനോക്കാനുള്ള മാന്യത പോലും ഇല്ലാതെ അസത്യമെന്നു പറഞ്ഞു. ലത്തീഫ് തന്നെ തന്ന മലയാളം ഖുറാനില്‍ നിന്നും ഉദ്ധരിച്ചപ്പോള്‍ അതേക്കുറിച്ച് പ്രതികരിക്കുന്നതിനു പകരം അതിന്റെ പശ്ചത്തലം അന്വേഷിച്ചു പോകുനു.

യുദ്ധ പശ്ചത്തലത്തിലായാലും അല്ലെങ്കിലും അവിശ്വാസികളെ എന്തു ചെയ്യണം എന്നതാണല്ലോ മൊഹമ്മദ് പറഞ്ഞിരിക്കുന്നത്.

പ്രചീനകാലത്തെ യുദ്ധങ്ങളില്‍ ശത്രുക്കളോട് ചെയ്തിരുന്നതിതാണ്. അവിടെ വിശ്വാസവും അവിശ്വാസവും ഒന്നുമില്ലായിരുന്നു. ശത്രുക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ജനങ്ങള്‍ക് വിവേകമുണ്ടായപ്പോള്‍ ഈ ക്രൂരതകളൊക്കെ അവര്‍ മാറ്റി. ജനീവ കണ്‍വെന്‍ഷന്‍ പ്രകാരം യുദ്ധത്തടവുകാരോടു ചെയ്യേണ്ട മര്യാദകളൊക്കെ ഇന്ന് നിയമമാണ്. ഗ്വണ്ടനാമോ ബേയില്‍ തടവിലിട്ടിരിക്കുന്ന മുസ്ലിം ഭീകരര്‍ പോലും ഈ വകുപ്പുകളുപയോഗിച്ചാണു കേസു വാദിക്കുന്നത്. അവരും മുസ്ലിങ്ങള്‍ തന്നെയല്ലേ? അവിശ്വാസികളോട് ചെയ്യേണ്ട കാര്യങ്ങള്‍ മൊഹമ്മദ് പറഞ്ഞ പോലെ ചെയ്യുന്നു എന്നു സമാധാനിച്ച് അവര്‍ എന്തുകൊണ്ട് അതിനൊന്നും കീഴ്പ്പെടുന്നില്ല?

ലത്തീഫിനേപ്പോലെ ചിന്താ ശേഷി പണയം വച്ചവര്‍ ഇതൊക്കെയാണു ചിന്തിക്കേണ്ടത്.

ഇസ്ലാം ഒഴികെയുള്ള ലോകം മുഴുവന്‍ പ്രാകൃത അനാചാരങ്ങളില്‍ നിന്നും ഹീനതകളില്‍ നിന്നും എന്നേ മുക്തമായി. ഇസ്ലാം മാത്രം ഇന്നും അതെ പ്രാകൃത കാലഘട്ടത്തില്‍ ജീവിക്കുന്നു. അതേ ഞാന്‍ ചൂണ്ടികാണിച്ചുള്ളു. ലത്തീഫിനതൊക്കെ മനസിലാകുന്നുണ്ട്. പക്ഷെ അന്ധവിശ്വാസം ലത്തീഫിനെ അതൊക്കെ സമ്മതിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു.'


കാളിദാസന്‍ നല്‍കിയ സൂക്തങ്ങളില്‍ അധ്യായം (5) മാഇദയിലെ 33, 34 സൂക്തങ്ങളാണിവിടെ നല്‍കുന്നത്. ഖുര്‍ആനില്‍ സൂക്തങ്ങളൊക്കെ മുഹമ്മദ് നബിയുടെതാണ് എന്ന ധാരണയിലാണ് കാളിദാസന്‍ സംസാരിക്കുന്നത്. അതവിടെ നില്‍ക്കട്ടേ. പ്രസ്തുത സൂക്തതില്‍ എന്ത് ക്രൂരതയാണുള്ളതെന്ന് സൂക്തവും അതോടൊപ്പമുള്ള മൌദൂദിയുടെ വ്യാഖ്യാനവും വായിച്ചിട്ട് നമ്മുക്ക് ചര്‍ചചെയ്യാം. മുന്‍ അനുഭവം വെച്ച് ഇത്തരം കാര്യങ്ങളില്‍ ഇപ്രാകരമുള്ള ചര്‍ചക്ക് നാഴികക്ക് നാല്‍പത് വട്ടം ഖുര്‍ആനില്‍ ഭീകരതയും ക്രൂരതയും ആരോപിക്കുന്നവര്‍ വരികയില്ല എന്നനിക്ക് പറയാന്‍ കഴിയും. അഥവാ അത്തരക്കാര്‍ വന്നാലും ഇതേക്കുറിച്ച് ചര്‍ചചെയ്യാതെ മറ്റുവല്ലതുമായിരിക്കും പറയുക. സത്യം ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി സൂക്തങ്ങള്‍ മുഴുവനായി നല്‍കുന്നു. ഗ്വണ്ടനാമോയും ജനീവയും ഇന്ത്യയുടെ ഭീകരവിരുദ്ധ നിയമങ്ങളും ഈ സൂക്തത്തിലെ പരാമര്‍ശങ്ങളും ഇതിലടങ്ങിയ മാനുഷികവും വിട്ടുവീഴ്ചയുടെതുമായ നിയമങ്ങളുടെയും താരതമ്യം വായനക്കാര്‍ക്ക് വിടുന്നു.

അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ഭൂമിയില്‍ അധര്‍മം വളര്‍ത്തുന്നതിനു യത്‌നിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ,55 വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയോ അല്ലെങ്കില്‍ നാടുകടത്തപ്പെടുകയോ ആകുന്നു.56 ഇത് അവര്‍ക്ക് ഇഹത്തില്‍ ഏര്‍പ്പെടുത്തുന്ന അപമാനമാകുന്നു. പരലോകത്തിലോ, ഇതെക്കാള്‍ ഭയങ്കരമായ ശിക്ഷയാണവര്‍ക്കുള്ളത്. പക്ഷേ, നിങ്ങള്‍ അവരെ പിടികൂടുംമുമ്പ് പശ്ചാത്തപിച്ചവരുടെ കാര്യമോ-നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്, അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമാണെന്ന്.57 (5:33-34)

55. നാട്ടില്‍ സമാധാനവും സുരക്ഷിതത്വവും നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം ഇസ്‌ലാമിക ഗവണ്‍മെന്റില്‍ അര്‍പ്പിതമായിരിക്കുന്ന ഭൂപ്രദേശമാണ് ഉദ്ദേശ്യം. അവിടെ സ്ഥാപിതമായ ഉത്തമ വ്യവസ്ഥക്കെതിരായ യുദ്ധമാണ് അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള യുദ്ധം. ഭൂമിയില്‍ ഒരുത്തമ വ്യവസ്ഥ സ്ഥാപിതമാകണമെന്നാണ് അല്ലാഹുവിന്റെ അഭീഷ്ടം. അതേ ആവശ്യാര്‍ഥമാണ് അവന്‍ പ്രവാചകരെ നിയോഗിച്ചയച്ചതും. അവിടെ മനുഷ്യന്നും തിര്യക്കുകള്‍ക്കും വൃക്ഷലതാദികള്‍ക്കും എന്നുവേണ്ട ഭൂമുഖത്തുള്ള സകലത്തിനും ശാന്തി ലഭിക്കണം അവിടെ മനുഷ്യത്വം അതിന്റെ നൈസര്‍ഗികമായ സമ്പൂര്‍ണ്ണത പ്രാപിക്കുമാറാകണം. അവിടെ ഭൂമുഖത്തുള്ള വിഭവങ്ങളും പദാര്‍ഥങ്ങളും വിനിയോഗിക്കപ്പെടുന്നത് മനുഷ്യപുരോഗതിക്ക് ഉതകുന്ന വിധത്തിലാവണം; മനുഷ്യവിനാശത്തിനാവരുത്. ഇങ്ങനെയുള്ള ഒരുത്തമ വ്യവസ്ഥ ഭൂമുഖത്തെവിടെയെങ്കിലും സ്ഥാപിതമായാല്‍ അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് വാസ്തവത്തില്‍ ദൈവത്തോടും ദൈവദൂതനോടുമുള്ള യുദ്ധം തന്നെയാണ്. അത് കൊലയും കൊള്ളയും കൊള്ളിവെപ്പും കവര്‍ച്ചയും നടത്തിക്കൊണ്ട് ചെറിയ തോതിലുള്ള അട്ടിമറിയായാലും കൊള്ളാം; ആ വ്യവസ്ഥ മാറ്റി തദ്സ്ഥാനത്ത് മറ്റൊരു ദുര്‍വ്യവസ്ഥ സ്ഥാപിക്കുവാന്‍ വേണ്ടി വന്‍തോതിലുള്ള അട്ടിമറിയായാലും കൊള്ളാം. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവന്റെ പേരില്‍ രാജാവിനെതിരെ യുദ്ധം ചെയ്ത (Waging war against the King) കുറ്റം ചുമത്തപ്പെടുമെന്ന് ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലുണ്ടായിരുന്ന വകുപ്പുപോലെയാണിത്. അവന്റെ നടപടി, നാട്ടിന്റെ ഏതെങ്കിലും അകന്ന മൂലയില്‍ സ്ഥിതിചെയ്യുന്ന ഒരു സാധാരണ പട്ടാളക്കാരന്റെ നേരെ ആയിക്കൊള്ളട്ടെ, രാജാവ് അവന്റെ കൈപിടിയില്‍നിന്നു എത്ര തന്നെ ദൂരെ സ്ഥിതി ചെയ്തുകൊള്ളട്ടെ.


56. ഈ ശിക്ഷാനടപടികള്‍ മൊത്തത്തിലാണിവിടെ പ്രതിപാദിച്ചിട്ടുള്ളത്. ജഡ്ജിക്ക്, അല്ലെങ്കില്‍ അതത് കാലത്തെ ഖലീഫക്ക് ഓരോ കുറ്റക്കാരനും കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് യുക്തം പോലെ ശിക്ഷ നല്‍കാവുന്നതാണ്. ഒരു വ്യക്തി ഇസ്‌ലാമിക രാഷ്ട്രത്തിനുള്ളില്‍ താമസിച്ചുകൊണ്ട് ഇസ്‌ലാമിക വ്യവസ്ഥയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ഹീനമായ കുറ്റമാണെന്നും മേല്‍ പറഞ്ഞ കഠിന ശിക്ഷകളില്‍ ഏതും അവന്ന് നല്‍കാമെന്നും വെളിപ്പെടുത്തുകയാണ് സാക്ഷാലുദ്ദേശ്യം.


57. അതായത്, അട്ടിമറിശ്രമത്തില്‍നിന്ന് വിരമിക്കുകയും സത്യവ്യവസ്ഥയെ തകിടംമറിക്കാനുള്ള ഉദ്യമം ഉപേക്ഷിക്കുകയും അനന്തര ജീവിതരീതികൊണ്ട് താന്‍ സമാധാനകാംക്ഷിയും നിയമാനുസാരിയും സദ്‌വൃത്തനുമായിട്ടുണ്ടെന്ന് തെളിയിക്കുകയും ചെയ്താല്‍ പിന്നെ പൂര്‍വകാല നടപടിയുടെ പേരില്‍ മുന്‍പറഞ്ഞ ശിക്ഷകളില്‍ യാതൊന്നും അവന് നല്‍കാവതല്ല. എന്നാല്‍ വ്യക്തികളുടെ വല്ല അവകാശത്തിലും അവന്‍ കൈവച്ചിട്ടുണ്ടെങ്കില്‍ ആ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാകുന്നതുമല്ല. ഉദാഹരണമായി, ഒരാളെ വധിക്കുകയോ വല്ലവരുടെയും സ്വത്ത് പിടിച്ചെടുക്കുകയോ ചെയ്തുവെന്ന് വിചാരിക്കുക. അഥവാ മനുഷ്യന്റെ ജീവനോ സ്വത്തിനോ നാശം വരുത്തുന്ന എന്തെങ്കിലുമൊരു കുറ്റം അവനില്‍നിന്നുണ്ടായെന്ന് കരുതുക. എങ്കില്‍ ആ അപരാധത്തിന് ക്രിമിനല്‍ കേസ്സെടുക്കപ്പെടും. എന്നാല്‍ രാജദ്രോഹം, അട്ടിമറി, അല്ലാഹുവിനും റസൂലിനും എതിരായി യുദ്ധം എന്നീ ചാര്‍ജുകള്‍ അവന്റെ പേരില്‍ ചുമത്തപ്പെടുന്നതല്ല.

2009, ഡിസംബർ 12, ശനിയാഴ്‌ച

ഒരു മുസ്‌ലിം അവിശ്വാസികളോട് പെരുമാറേണ്ടതെങ്ങനെ ?

യുക്തിവാദികളടക്കമുള്ള ഇസ്ലാം വിമര്‍ശകരുടെ സ്ഥിരം പല്ലവികളില്‍ പെട്ടതാണ്, മതങ്ങളാണ് സകലകുഴപ്പങ്ങള്‍ക്കും കാരണമെന്നത്. അതില്‍ തന്നെ ഇസ്ലാം മറ്റുമതങ്ങളെ തീരെ പൊറുപ്പിക്കുകയില്ലെന്നും ഖുര്‍ആനിലെ ഒട്ടേറെ സൂക്തങ്ങള്‍ അതിന് അവരെ അനുവദിക്കുന്നില്ലെന്നും വാദിച്ചുകൊണ്ടിരിക്കുന്നു. ഖുര്‍ആനിന്റെ ശൈലിയെക്കുറിച്ചറിയാത്തവരെയും പ്രസ്തുത സൂക്തങ്ങളുടെ സന്ദര്‍ഭത്തില്‍ വെച്ച് ഇസ്ലാമിനെ മനസ്സിലാക്കാന്‍ സാധിക്കുകാത്തവരെയും സംശയത്തിലകപ്പെടുത്താന്‍ അത്തരം വിമര്‍ശനങ്ങള്‍ക്ക് ഒരു പരിധിവരെ സാധിക്കുന്നുമുണ്ട്. തീര്‍ചയായും ഈ വാദം പരിശോധനയും കൂടുതല്‍ വ്യക്തതയും ആവശ്യപ്പെടുന്നതാണ്. ഇതിനെതിരാണ് മുസ്ലിംകള്‍ വിശ്വസിക്കുന്നത് എന്നതിനാല്‍ പ്രത്യേകിച്ചും. മുസ്ലിംകളല്ലാത്തവരെ മിത്രങ്ങളാക്കാന്‍ പാടില്ലെന്നും. അവരെ കണ്ടിടത്ത് വെച്ച് വധിക്കണമെന്നുമാണ് ഖുര്‍ആന്‍ മുസ്ലിംകളോടാവശ്യപ്പെടുന്നത് എന്ന നിലക്കാണ് പ്രചരണം നടക്കുന്നത്. അവര്‍ അതിനനുസൃതമായ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിക്കുകയും ചെയ്യുന്നു. വിശ്വാസികള്‍ ഈ സൂക്തങ്ങളെ എങ്ങനെ കാണുന്നു. അവര്‍ക്കതിനുള്ള ന്യാമെന്താണ്. എന്തുകൊണ്ടാണ് ഇത്ര വ്യക്തമായ സൂക്തങ്ങളെ വിശ്വാസികള്‍ മുഖവിലക്കെടുത്ത് ആരോപണങ്ങളെ അംഗീകരിക്കാത്തത്?. അപ്രകാരം മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇവിടെ അത് വിശദീകരിക്കുകയാണ്. മുന്‍ധാരണയാല്‍ മനസ്സ് അടച്ചുകളഞ്ഞവര്‍ക്ക് ഇവ പ്രയോജനം ചെയ്യുകയില്ല. എങ്കിലും നെറ്റിനെ ഗൌരവത്തില്‍ കാണുകയും ബ്ളോഗുകളിലെ ചര്‍ചകളില്‍ ഇടപെടുകയും ചെയ്യുന്നവരില്‍ ധാരാളം നിഷ്പക്ഷ അന്വേഷകരെ കാണാന്‍ കഴിഞ്ഞിട്ടുള്ളതിനാല്‍ ഞാന്‍ ഈ പോസറ്റില്‍ കാര്യമാത്ര പ്രസക്തമായ ചര്‍ച പ്രതീക്ഷിക്കുകയാണ്. എന്തൊക്കെപ്പറഞ്ഞാലും ഖുര്‍ആന്‍ തിരുത്തി മാറ്റിയെഴുതുക ലോകത്തുള്ള ആരോക്കെ വിചാരിച്ചാലും സാധിക്കുകയില്ല. കാരണം ഖുര്‍ആന്റെ സംരക്ഷണം അത് അവതരിപ്പിച്ച ദൈവം തന്നെ ഏറ്റെടുത്തിരിക്കുന്നു. ഇതുവരെ അത് അപ്രകാരം നിലനിന്നിട്ടുണ്ടെങ്കില്‍ ഇനിയും അങ്ങനെത്തന്നെ നിലനില്‍ക്കാനാണ് സാധ്യത. അതിനാല്‍ ഖുര്‍ആനിലെ സൂക്തങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് ഖുര്‍ആന്‍ തിരുത്തണം എന്ന് മുറവിളികൂട്ടുന്നതിനേക്കാള്‍ പ്രായോഗികമായിട്ടുള്ളത്.

ഖുര്‍ആന്‍ പ്രവാചകന്‍ മുഹമ്മദ് നബിക്ക് സാന്ദര്‍ഭികമായി അവതരിപ്പിക്കപ്പെടുകയായിരുന്നു. അതുകൊണ്ട് തന്നെ തന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഖുര്‍ആന്‍ നിര്‍മിക്കുകയും അല്ലാഹുവിലേക്ക് ചേര്‍ത്തുപറയുകയുമായിരുന്നു എന്ന് വിവിധസന്ദര്‍ഭങ്ങളില്‍ അവതരിച്ച സൂക്തങ്ങള്‍ ഉദാഹരിച്ച് യുക്തിവാദികള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. ആരോപണത്തില്‍ പുതുമയൊന്നും അവകാശപ്പെടാനില്ല. പക്ഷേ അതിന് കാരണമായ വസ്തുത വിഷയാധിഷ്ഠിതമായി ക്രോഡീകരിക്കപ്പെട്ട നിലയില്ല ഖുര്‍ആന്‍ എന്നത് മാത്രമാണ്‌. അതിനാല്‍ ഒരു സൂക്തത്തെ സമാനവിഷയം പരാമര്‍ശിച്ച മറ്റുസൂക്തങ്ങള്‍കൂടി മുന്നില്‍ വെച്ച് വിശദീകരിക്കേണ്ടതുണ്ട്. ആ നിലക്ക് തന്നെ മുസ്ലികളല്ലാത്തവരുമായുള്ള പെരുമാറ്റത്തെക്കുറിച്ചുള്ള സൂക്തങ്ങളും കണക്കിലെടുക്കണം. കാളിദാസന്‍ തന്നെ കമന്റില്‍ സൂചിപ്പിച്ച ആദ്യത്തെ സൂക്തത്തെ വിശകലനം ചെയ്തുകൊണ്ട് നമ്മുക്ക് തുടങ്ങാം.

അധ്യായം 3 (ആലുഇംമ്രാന്‍) 28ാം സൂക്തങ്ങളില്‍ ഇങ്ങനെ വായിക്കാം.

'വിശ്വാസികള്‍ വിശ്വാസികളെ വെടിഞ്ഞ് നിഷേധികളെ ആത്മമിത്രങ്ങളും രക്ഷാധികാരികളുമായി സ്വീകരിക്കാന്‍ പാടില്ലാത്തതാകുന്നു. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍, അവന് അല്ലാഹുവുമായി ഒരു ബന്ധവുമില്ല. പക്ഷേ, ആ നിലപാട് അവരുടെ അക്രമത്തില്‍നിന്നു രക്ഷ നേടുന്നതിനുവേണ്ടി താല്‍ക്കാലികമായി കൈക്കൊണ്ടതാണെങ്കില്‍ മാപ്പാക്കപ്പെടുന്നതാകുന്നു.'

ഇവിടെ വിശ്വാസികളും നിഷേധികളും സ്വാഭാവികമായ അവസ്ഥയിലായിരുന്നില്ല എന്ന് വാചകങ്ങള്‍ തന്നെ സൂചിപ്പിക്കുന്നു. അക്രമത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് ബാഹ്യമായി പ്രസ്തുത നിലപാട് സ്വീകരിക്കാമെന്ന് ഇളവ് നല്‍കിയതിലൂടെ യുദ്ധത്തിന്റെ പ്രത്യേക പശ്ചാതലത്തില്‍ പാലിക്കേണ്ട നിയമാണിതെന്ന് വിശദീകരണം ആവശ്യമില്ലാതെ തന്നെ വ്യക്തമാകുന്നതാണ്. കൂടുതല്‍ വിശദീകരണം ശേഷം നല്‍കുന്നതാണ്. പക്ഷേ വിമര്‍ശകര്‍ക്ക് ഇത് മുസ്ളിംകള്‍ സദാസമയവും പാലിക്കാന്‍ ബാധ്യതപ്പെട്ട ഖുര്‍ആനിന്റെ സൂക്തമാണ് എന്ന് വിശദീകരിക്കണം എന്നാലെ ഖുര്‍ആനെതിരെ ആക്രോശിക്കാന്‍ കഴിയൂ. വിശ്വാസികള്‍ താഴെ പറയുന്ന സൂക്തങ്ങളെയാണ് വിശ്വാസികളല്ലാത്തവരോട് എങ്ങനെ പെരുമാറണം എന്നതിന് തെളിവായി സ്വീകരിക്കുന്നത്്. സൂറത്തുല്‍ മുംതഹിനയില്‍ (60) 7,8,9 സൂക്തങ്ങളില്‍ അതിങ്ങനെ വായിക്കാം.

(7) അല്ലാഹു നിങ്ങള്‍ക്കും, ഇന്ന് നിങ്ങള്‍ വിരോധം പുലര്‍ത്തുന്നവര്‍ക്കുമിടയില്‍ ഒരിക്കല്‍ മൈത്രിയുണ്ടാക്കിക്കൂടെന്നില്ല. അല്ലാഹുവിന് അളവറ്റ കഴിവുണ്ട്. അവന്‍ ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ.
(8-9) മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ വീടുകളില്‍നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുകയില്ല. നിശ്ചയം, നീതിമാന്മാരെ അല്ലാഹു സ്നേഹിക്കുന്നു. മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളെ സ്വന്തം വീടുകളില്‍നിന്ന് ആട്ടിയോടിക്കുകയും ആട്ടിയോടിക്കുന്നതില്‍ സഹായിക്കുകയും ചെയ്ത ജനത്തോട് മൈത്രി പുലര്‍ത്തുന്നതില്‍നിന്ന് മാത്രമാകുന്നു അല്ലാഹു നിങ്ങളെ നിരോധിക്കുന്നത്. അത്തരക്കാരോട് മൈത്രി പുലര്‍ത്തുന്നവര്‍ അതിക്രമകാരികള്‍ തന്നെയാകുന്നു.

ഖുര്‍ആനില്‍ ഇപ്രകാരം ഏതാനും സൂക്തങ്ങളുള്ള വിവരം പലരും അറിയുന്നില്ല. കാരണം ഇതുപറഞ്ഞാല്‍ തങ്ങളുടെ വാദങ്ങള്‍ക്ക് നിലനില്‍പ്പില്ലാതെ വരും. ഇതായിരുന്നില്ലേ മനുഷ്യരോട് സ്നേഹമുള്ളവര്‍ പ്രചരിപ്പിക്കേണ്ടിയിരുന്നത്. മതങ്ങളും വിശ്വാസങ്ങളും യാഥാര്‍ഥ്യമായി അംഗീകരിച്ച് അവരിലെ നന്‍മകള്‍ പുറത്തുകൊണ്ടുവരുന്നതിന് പകരം ആളുകളെ തമ്മിലടിപ്പിക്കാന്‍ സഹായിക്കുന്നവിധം വേദഗ്രന്ഥങ്ങളെ വളച്ചൊടിക്കുന്നവര്‍ക്ക് ഏത് വിശേഷണം ചേര്‍ന്നാലും മനുഷ്യസ്നേഹികള്‍ എന്ന വിശേഷണം ചേരില്ല എന്നാണ് എന്റെ സുചിന്തിതമായ അഭിപ്രായം. ഇനി സൂക്തത്തില്‍ പരാമര്‍ശിച്ച് വിഷയത്തിലേക്ക് പോകാം.

ഇതരവിശ്വാസാചാരങ്ങള്‍ പുലര്‍ത്തുന്നവരെ ശത്രുക്കളായി കാണുന്ന സമ്പ്രദായമാണ് നിലനിന്നിരുന്നത്. അവരോട് മൈത്രിബന്ധം സ്ഥാപിക്കുന്നത് വലിയ തിന്‍മയായി ആളുകള്‍ കണ്ടിരുന്നു. ഇസ്ലാമിന്റെ പ്രചാരം ആരംഭിച്ചതുമുതല്‍ വിശ്വാസികളെ നിഷേധികള്‍ കണ്ടതും പെരുമാറിയതും ഇപ്രകാരമാണ്. ശത്രുത പുലര്‍ത്തുന്നവര്‍ പോലും ഒരിക്കല്‍ മൈത്രീബന്ധം സ്ഥാപിക്കാന്‍ ഇടയുണ്ടെന്ന പ്രതീക്ഷ നല്‍കിയതിന് ശേഷം. നിലവിലുള്ള ഒരു ധാരണ തിരുത്തുകയാണിവിടെ. അതുകൊണ്ടാണ് വിരോധമില്ല എന്ന നെഗറ്റീവ് ശൈലി ഉപയോഗിക്കുന്നത്. ഖുര്‍ആനിന്റെ ശൈലിയനുസരിച്ച് അവിശ്വാസികളോട് നന്‍മയിലും നീതിയിലും വര്‍ത്തിക്കാനുള്ള ശക്തമായ പ്രേരണയാണിത്. ഇന്ത്യയിലുള്ള മുസ്ളിംകളല്ലാത്ത ആളുകളോട് ഇവ്വിധമാണ് പെരുമാറേണ്ടത് എന്ന് ഒരോ മുസ്ളിമും കരുതുന്നു. അപവാദങ്ങള്‍ ഇവിടെ പരിഗണനീയമല്ല. ഖുര്‍ആന്‍ അവര്‍ക്കെതിരാണ്. നമ്മുക്ക് ഖുര്‍ആന്‍ സൂക്തങ്ങളെ കുറേകൂടി അടുത്ത് നിന്ന് വീക്ഷിക്കാം.

ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ഇസ്ലാമിക പണ്ഡിതരില്‍ ഒരാളായ യൂസുഫുല്‍ ഖര്‍ദാവിയെ ഇങ്ങനെ എഴുതുന്നു. മുസ്ളിംകളോട് സമരം നടത്താതിരിക്കുകയും അവരെ തങ്ങളുടെ വീടുകളില്‍ നിന്ന് ബഹിഷ്കരിക്കാതിരിക്കുകയും ചെയ്യുന്ന, അഥവാ യുദ്ധത്തിലും ശത്രുതയിലുമല്ലാത്ത അമുസ്ളിംകളോട് നീതിയും ന്യായവും കാണിക്കണമെന്ന് മാത്രമല്ല ഖുര്‍ആന്‍ വാക്യമിവിടെ ആവശ്യപ്പെട്ടിട്ടുള്ളത്. മറിച്ച് അതവര്‍ക്ക് നന്‍മയും ഗുണവും ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇവിടെ വിശുദ്ധഖുര്‍ആന്‍ പ്രയോഗിച്ച് പദം ബിര്‍റ് എന്നാണ്. ഉദാരമായ ഗുണം ചെയ്യുന്നതിനെക്കുറിക്കുന്ന സമഗ്രമായ പദമാണിത്. നീതിയെക്കാള്‍ എത്രയോ ഉപരിയാണത്. മനുഷ്യരുടെ മേലുള്ള ഏറ്റം വലിയ ബാധ്യത വിവരിക്കാന്‍ മുസ്ലിംകളുപയോഗിക്കുന്ന പദവും ഇതുതന്നെയാണ്. മാതാപിതാക്കള്‍ക്ക് നന്‍മ (ബിര്‍റ്)ചെയ്യലാണത്. (വിധിവിലക്കുകള്‍ - അമുസ്ലിംകളുമായുള്ള ബന്ധം എന്ന അധ്യായത്തില്‍ നിന്ന്)

ഇവിടെ ഞാന്‍ യുസുഫുല്‍ ഖര്‍ദാവിയെ ഉദ്ധരിച്ചത് ബോധപൂര്‍വമാണ്. എന്റെ വാദങ്ങളെല്ലാം എന്റെ വ്യക്തിപരമായ അഭിപ്രായമാണ് എന്ന ഒരു പ്രചരണം ഉണ്ട്. ഈ വിഷയകമായി ഇവിടെ ഇങ്ങനെ പറയുന്നത് ഇന്ത്യയില്‍ മുസ്ലിംകള്‍ ന്യൂനപക്ഷമായത് കൊണ്ടാണെന്നും വാദിക്കാം. എന്നാല്‍ മുസ്ലിംകളുടെ ഭരണമുള്ള ഒരു നാട്ടില്‍ വെച്ചാണ് ഈ വിശദീകരണം എന്നതും ലോകം ആദരിക്കുന്ന നിലവിലെ ഇസ്ലാമിക പണ്ഡിതനാണ് എന്നതും ഇത്തരം ആരോപണങ്ങള്‍ക്കുള്ള എന്റെ മറുപടിയാണ്.

2009, ഡിസംബർ 7, തിങ്കളാഴ്‌ച

നേപ്പാളിലെ ബലിയും ഹജ്ജിലെ ബലിയും

നേപ്പാളില്‍ വര്‍ഷം തോറും ഗാധിമായി എന്ന ഹിന്ദുദൈവത്തെ പ്രീതിപ്പെടുത്താനായി രണ്ടര ലക്ഷം മൃഗങ്ങളെ ബലിയര്‍പ്പിക്കുന്ന ഒരു ചടങ്ങുണ്ട്. നവംമ്പര്‍ 24 ന് നടക്കുന്ന പ്രസ്തുത ആഘോഷ പരിപാടിയുടെ മുഖ്യഇനം ഈ ബലിയാണ് തെരഞ്ഞെടുക്കപ്പെടുന്ന 250 പേരാണ് അത്രയും മൃഗങ്ങളെ കുക്രി കത്തികള്‍ ഉപയോഗിച്ച് കഴുത്തുവെട്ടി ബലിയര്‍പ്പിക്കുന്നത്. കാളിദാസന്‍ എന്ന ബ്ലോഗര്‍ തന്റെ ഒരുപോസ്റ്റില്‍ ചിത്ര സഹിതം ചേര്‍ത്ത വിവരണത്തിന്റെ സംക്ഷിപ്തമാണിത്. അദ്ദേഹം സമാനമായ ഒരു കൊടും ക്രൂരത കണ്ടത് പിന്നെ ഹജ്ജിലാണ്. അദ്ദേഹം തുടര്‍ന്ന് പറയുന്നു.

'ഇതിനു സമാനമായ ഒരു ബലിയര്‍പ്പണം നടക്കുന്നത് മുസ്ലിങ്ങളുടെ ഹജ് കര്‍മ്മത്തോടനുബന്ധിച്ചാണ്. അത് എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്നു. അപ്പോള്‍ ആയിരക്കണക്കിനു മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നു.

പ്രാകൃത നൂറ്റാണ്ടുകളില്‍ നടന്ന ഈ ഭീകരമായ ആചാരങ്ങള്‍ പരിഷ്കൃത യുഗത്തിലും നടക്കുന്നു എന്നതാണ്, വിചിത്രമായ കാര്യം.'

പലമതങ്ങളിലും ഈ ക്രൂരമായ ആചാരം നിലനിന്നിരുന്നു എന്ന് സമ്മതിക്കുന്നതോടൊപ്പം. പരിഷ്‌കൃതയുഗമെന്ന പേരുള്ള ഇക്കാലത്ത് ഇതെല്ലാം നടക്കുന്നത് നേപാളിലെ ഹിന്ദുക്കളിലും പിന്നെ ലോകമുസ്‌ലിംകളിലും മാത്രമാണ് എന്നതാണ് ബ്ലോഗറെ ഏറെ വിഷമിപ്പിക്കുന്ന കാര്യം.

സ്വാഭാവികമായും അതോടൊപ്പമുള്ള ചിത്രങ്ങളും അവിടുത്തെ വിശ്വാസികളുടെയും പുരോഹിതന്റെയും വാക്കുകളും റിപ്പോര്‍ട്ടുകളില്‍ കണ്ടപ്പോള്‍ അവതമ്മിലുള്ള സാമ്യം അറുക്കപ്പെടുന്ന ഉരുക്കളുടെ എണ്ണത്തില്‍ മാത്രമാണ് എന്ന് തോന്നിയതിനാല്‍ അത് വ്യക്തമാക്കാതിരിക്കാനായില്ല. ആ ബ്ലോഗില്‍ തുടര്‍ന്ന് ചര്‍ചയില്‍ പങ്കെടുക്കുന്നതിനുള്ള പരിമിതി മനസ്സിലായപ്പോള്‍ കൂടുതല്‍ വ്യക്തത ഇസ്‌ലാമിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്നവര്‍ക്കായി ഇവിടെ ചര്‍ച ചെയ്യാമെന്ന് കരുതി.

2009, ഡിസംബർ 1, ചൊവ്വാഴ്ച

ബലി: മൃഗങ്ങളോടുള്ള ക്രൂരതയോ ?

ഒരു വിശ്വാസി എന്ന നിലയില്‍ എനിക്ക് മൃഗബലിയോടുള്ള നിലപാട് സ്വാഭാവികമായും ഖുര്‍ആന്‍ അനുശാസിച്ചത് പ്രകാരം തന്നെയാണ്. ദൈവിക ദര്‍ശനങ്ങളിലെല്ലാം മൃഗബലി നിയമമാക്കപ്പെട്ടിരുന്നു എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അതിന്റെ ലക്ഷ്യമായി നമ്മുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്, ദൈവം നല്‍കിയ അനുഗ്രഹങ്ങളോടുള്ള നന്ദി പ്രകടിപ്പിക്കുക എന്നതാണ്. ഖുര്‍ആന്‍ അത് ഇപ്രകാരം വിവരിക്കുന്നു.

'സകല സമുദായത്തിനും നാം ഒരു ബലിനിയമം നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്- (ആ സമുദായങ്ങള്‍) നാം അവര്‍ക്കേകിയ കാലികളില്‍ അല്ലാഹുവിന്റെ നാമം സ്മരിക്കേണ്ടതിന്. (ഈ ഭിന്നരീതികളുടെയെല്ലാം ഉദ്ദേശ്യം ഒന്നു തന്നെയാകുന്നു.) അതിനാല്‍ നിങ്ങളുടെ ദൈവം ഏക ദൈവമാകുന്നു. അവന്നു മാത്രം കീഴ്വണങ്ങുന്നവരാകുവിന്‍. പ്രവാചകരേ, വിനയം കൈക്കൊള്ളുന്നവരെ സുവിശേഷമറിയിച്ചുകൊള്ളുക.' (22:34)

മൃഗബലി എല്ലാ ദൈവികശരീഅത്തുകളിലും ആരാധനാസമ്പ്രദായത്തിന്റെ ഒരനിവാര്യഘടകമായിരുന്നു.ദൈവേതര ശക്തികള്‍ക്ക് ബലിനടത്തുന്ന സമ്പ്രദായം മനുഷ്യര്‍ സ്വന്തം നിലക്ക് നിര്‍മിച്ചതാണ്. മൃഗങ്ങളെ അകാരണമായി നശിപ്പിക്കുക എന്നതോ, അവയോട് ക്രൂരത കാണിക്കുക എന്നതോ ആയിരുന്നില്ല അതിന്റെ പിന്നിലുള്ള ഉദ്ദേശ്യം. കാലാന്തരത്തില്‍ പലമതങ്ങളിലും ദൈവം നിശ്ചയിച്ച നിയമങ്ങള്‍ക്കപ്പുറം പൌരോഹിത്യം അവരുടെ വകയായി നിര്‍മിച്ച നിയമങ്ങളില്‍ പെട്ടതാണ് അവയെല്ലാം. ദൈവമല്ലാത്തവര്‍ക്കുള്ള ബലിയും അപ്രകാരം തന്നെ. മനുഷ്യരുടെ ഉപയോഗത്തിനായി സൃഷ്ടിക്കപ്പെട്ട മൃഗങ്ങളുടെ മാസം പാവങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന വിധം ഉപയോഗപ്പെടുത്തുക എന്നതാണ് മൃഗബലിയുടെ ഭൌതികമായ പ്രയോജനം. അതോടൊപ്പം തന്റെ സൌകര്യങ്ങളും സമ്പത്തും ദൈവപ്രീതിക്കായി ദൈവനിയമങ്ങള്‍ക്കനുസരിച്ച് കൈകാര്യം ചെയ്യാന്‍ ഞാന്‍ സന്നദ്ധനാണ് എന്ന പ്രഖ്യാപനവും അതുള്‍കൊള്ളുന്നു. ബലിപെരുന്നാല്‍ ദിനത്തിലെ ബലി അതിനേക്കാള്‍ വലിയ ഒട്ടേറെ സന്ദേശം ഉള്‍കൊള്ളുന്നതാണ്. വിസ്താരഭയത്താല്‍ അതിവിടെ വിവരിക്കുന്നില്ല.

'അല്ലാഹു തനിക്ക് നല്‍കിയിട്ടുള്ള എല്ലാ വിഭവങ്ങളും അല്ലാഹുവിന്റേതുതന്നെയാണ് എന്ന് മനസാ കര്‍മണാ മനുഷ്യന്‍ സമ്മതിക്കേണ്ടതുണ്ട്. ഈമാനും ഇസ്ലാമും ആത്മാവിന്റെ ബലിയാണ്. നമസ്കാരവും നോമ്പും ശരീഅത്തിന്റെയും ശാരീരിക കഴിവുകളുടെയും ബലിയാണ്. സകാത്ത് വിവിധ രൂപത്തില്‍ അല്ലാഹു നല്‍കിയിട്ടുള്ള സമ്പത്തിന്റെ ബലിയാണ്. ജിഹാദ് സമയത്തിന്റെയും മാനസിക-ശാരീരിക കഴിവുകളുടെയും ബലിയാണ്. ദൈവികമാര്‍ഗത്തില്‍ യുദ്ധംചെയ്യുന്നത് ജീവന്റെ ബലിയാണ്. ഇവയെല്ലാം ഓരോരോ തരം അനുഗ്രഹങ്ങള്‍ക്കുള്ള നന്ദിപ്രകടനങ്ങളാകുന്നു. ഇതുപോലെ അല്ലാഹുവിന്റെ മഹത്തായ ഒരനുഗ്രഹത്തിനുള്ള നന്ദിപ്രകടനമെന്ന നിലക്കും അവന്റെ മഹത്വത്തിന്റെ അംഗീകാരമെന്ന നിലക്കുമാണ് മൃഗബലി നമ്മുടെ ബാധ്യതയായിത്തീരുന്നത്. അവന്‍ ധാരാളം മൃഗങ്ങളെ സൃഷ്ടിച്ച് നമുക്ക് കീഴ്പെടുത്തിത്തന്നു. നാം അവയെ സവാരി ചെയ്യുന്നു; വയല്‍ ഉഴാനും വണ്ടിവലിക്കാനും ഉപയോഗിക്കുന്നു; അവയുടെ മാംസം ഭക്ഷിക്കുന്നു; പാല്‍ കുടിക്കുന്നു; രോമവും തോലും അസ്ഥിയും രക്തവുമെല്ലാം ഉപയോഗപ്പെടുത്തുന്നു. ചുരുക്കത്തില്‍, ഓരോ വസ്തുവില്‍നിന്നും എണ്ണമറ്റ പ്രയോജനങ്ങള്‍ എടുക്കുന്നു.' (തഫ്ഹീമുല്‍ ഖുര്‍ആന്‍)

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒരവിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഇത്രയും കാര്യങ്ങള്‍ വിശദീകരിച്ചത്. ചുരുക്കത്തില്‍ ബലിക്ക് പിന്നില്‍ ദൈവനിഷേധികള്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത ചിലകാര്യങ്ങള്‍കൂടിയുണ്ട് എന്ന് സൂചിപ്പിക്കുകയാണ്. താഴെ നല്‍കിയ ഖുര്‍ആന്‍ സൂക്തങ്ങള്‍ കൂടി വായിക്കുക.

'(ബലി)ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ക്കതില്‍ നന്‍മയുണ്ട്. അതിനാല്‍ അവയെ കാലുകളില്‍ നിര്‍ത്തിക്കൊണ്ട് അല്ലാഹുവിന്റെ നാമം സ്മരിക്കുക. അവ നിലംപതിച്ചാല്‍, അതില്‍നിന്ന് ആഹരിച്ചുകൊള്ളുവിന്‍. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു അടങ്ങിക്കഴിയുന്നവനേയും സ്വന്തം ഇല്ലായ്മ തുറന്നുപറയുന്നവനേയും ഊട്ടുകയും ചെയ്യുക. ആ ജന്തുക്കളെ നാം ഈവിധം മെരുക്കിത്തന്നിരിക്കുന്നു, നിങ്ങള്‍ നന്ദി കാണിക്കേണ്ടതിന്. അവയുടെ മാംസമോ രക്തമോ അല്ലാഹുവിനെ പ്രാപിക്കുന്നില്ല. മറിച്ച്, അവനെ പ്രാപിക്കുന്നത് നിങ്ങളുടെ ഭക്തിയാകുന്നു. ഇവ്വിധം അവന്‍ നിങ്ങള്‍ക്ക് കാലികളെ മെരുക്കിത്തന്നിരിക്കുന്നു; അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയതിന് നിങ്ങള്‍ അവനെ മഹത്വപ്പെടുത്താന്‍. പ്രവാചകരേ, സുകൃതികളായ ആളുകളെ ശുഭവാര്‍ത്തയറിയിച്ചുകൊള്ളുക.' (22:36-37)

2009, നവംബർ 29, ഞായറാഴ്‌ച

ബലിപെരുന്നാള്‍: കഴുത്തറുക്കുന്ന കരിദിനം ?

അല്‍പം മാന്യനായ നിസ്സഹായന്‍ എന്ന അപരനാമത്തിലറിയപ്പെടുന്ന യുക്തിവാദി ബ്ളോഗറുടെ ജബ്ബാര്‍ മാഷിനുള്ള ഉപദേശമാണ് ഇവിടെ നല്‍കുന്നത്. ബലിപെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന മൃഗബലിയാണ് വിഷയം. 15 ലക്ഷത്തോളം മൃഗങ്ങള്‍ കൂട്ടത്തോടെ കഴുത്തറുക്കപ്പെടുന്ന കരിദിനമാണ് മാഷിനെ സംബന്ധിച്ചിടത്തോളം ബലിപെരുന്നാള്‍.

'ഇതൊന്നും വിശ്വാസികളോട് പറഞ്ഞിട്ട് കാര്യമില്ല മാഷേ !
അവരുടെ വിശ്വാസത്തില്‍ ദൈവം ഈ ഭൂമി മനുഷ്യനു വേണ്ടി സൃഷ്ടിച്ചു. സസ്യങ്ങളും പക്ഷി മൃഗാദികളും ഭക്ഷണത്തിനും മനുഷ്യന്റെ ആവശ്യങ്ങള്‍ക്കും വേണ്ടി സൃഷ്ടിക്കപ്പെട്ടു. ആകാശവും
നക്ഷത്രങ്ങളും ചന്ദ്രനുമെല്ലാം പെടുന്ന പ്രപഞ്ചം സൃഷ്ടാവ് മനുഷ്യനു വേണ്ടി നിര്‍മ്മിച്ച ഭോഗ്യവസ്തുക്കളാണ്. അതിനാല്‍ ദൈവത്തോട് അദമ്യമായ ഭക്തിയും വിശ്വാസവും പുലര്‍ത്തികൊണ്ട്, അവനെ സ്തുതിച്ചുകൊണ്ട് എല്ലാം ഭോഗിച്ചു ജീവിക്കുക എന്നതാണ് മനുഷ്യന്റെ കടമ. ജീവജാലങ്ങളുടെ വംശഹത്യയൊ അമിതഭോഗത്വര കൊണ്ടും മലിനീകരണം ഉണ്ടാകാവുന്ന പാ‍രിസ്ഥിതിക തകര്‍ച്ചയും വിഭവ ദൌര്‍ലഭ്യവുമൊന്നും തന്നെ വിശ്വാസികളെ അലട്ടേണ്ട പ്രശ്നങ്ങളല്ല. ഉത്തമ ഭക്തരായി ദൈവഭയത്തോടെ ജീവിച്ചാല്‍ എല്ലാം അദ്ദേഹം നോക്കിക്കൊള്ളും. അതാണ് വിശ്വാസികളുടെ മാര്‍ഗ്ഗം. അതിനാല്‍ കാരുണ്യവും സ്നേഹവും സ്വന്തം വിശ്വാസി സമൂഹത്തിലുള്ളവരോടു മാത്രം കാണിക്കേണ്ട മതമൂല്യങ്ങളത്രേ ! അന്യ മതസ്ഥരോ മൃഗങ്ങളോ അതിനര്‍ഹരല്ല. (ഒരു പക്ഷേ അന്യമതക്കാര്‍ അസത്യ വിശ്വാസികളായതു കൊണ്ട് തങ്ങളുടെ മാര്‍ഗ്ഗത്തിലേക്ക് വരാത്തിടത്തോളം അവരേയും മൃഗങ്ങള്‍ക്കൊപ്പം പരിഗണിച്ചു കൊണ്ട് കൊല്ലുകയോ അടിമകളാക്കുകയോ ചെയ്യാം.)'

യഥാര്‍ത്ഥത്തില്‍ യുക്തിവാദികള്‍ ആത്മാര്‍ഥമായിട്ട് തന്നെയാണോ ഇത്തരം കമന്റുകള്‍ എഴുതുന്നത് എന്നറിയാന്‍ എനിക്ക് താല്‍പര്യമുണ്ട്. അതിനാല്‍ അറിവുള്ളവര്‍ പ്രതികരിക്കുക.

2009, നവംബർ 27, വെള്ളിയാഴ്‌ച

ബലിപുത്രന്‍ ഇസ്മാഈലോ ഇസ്ഹാഖോ ?

ലോകത്തിലെ രണ്ട് പ്രബലമതവിഭാഗമായ മുസ്ലിംകളും ക്രിസ്ത്യാനികളും തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ള ഒരു കാര്യമാണ്, ദൈവം പ്രവാചകനായ ഇബ് റാഹീമിനോട് ബലിയറുക്കാന്‍ ആവശ്യപ്പെട്ടത് തന്റെ പുത്രന്‍മാരില്‍ പെട്ട ഇസ്മായിലിനെയോ അതല്ല ഇസ്ഹാഖിനെയോ എന്നത്. ബലി പുത്രന്‍ ഇസ്ഹാഖാണെന്ന് ക്രിസ്ത്യനികളും ഇസ്മായീലാണെന്ന് മുസ്ലിംകളും വിശ്വസിക്കുന്നു. അതോടൊപ്പം ആദ്യകാല മുസ്ലിംകളില്‍ ചിലര്‍ക്ക് അക്കാര്യത്തില്‍ ചില സംശയങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിരുന്നു എന്നും കാണുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് ആധുനിക ചിന്തകനും പണ്ഡിതനുമായ മൌലാനാ മൌദൂദിയുടെ നിരീക്ഷണങ്ങള്‍ ഇവിടെ ചേര്‍ക്കുകയാണ്. ആഘോഷത്തിന്റെ സന്ദര്‍ഭത്തില്‍ മതങ്ങളിലെ വ്യത്യാസം പൊലിപ്പിച്ചുകാണിക്കുക എന്നതല്ല ഉദ്ദേശ്യം.മുസ്‌ലിംകളില്‍ പ്രാമാണികരായ പ്രവാചകന്റെ അനുചരന്‍മാരില്‍ ചിലര്‍ക്കുപോലും ബലിപുത്രന്‍ ഇസ്ഹാഖാണെന്ന ധാരണയുണ്ടായിരുന്നുവെന്നത് മുസ്ലിംകള്‍ക്ക് പലര്‍ക്കും അജ്ഞാതമാണ്. യാഥാര്‍ഥ്യങ്ങള്‍ പരസ്പരം തിരിച്ചറിയുന്നത് നന്നായിരിക്കും എന്ന സദുദ്ദേശ്യം മാത്രമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം. മതസൌഹാര്‍ദ്ദ സമ്മേളനത്തിലും മറ്റും പങ്കെടുക്കുന്നവര്‍ക്ക് പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് ധാരണയില്ലാത്തതിനാല്‍ ഉണ്ടാകുന്ന ചില കല്ലുകടികള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ അഭിപ്രായ വ്യത്യാസത്തിന് കാരണമെന്ത്? തുടര്‍ന്ന് വായിക്കുക:

'ഇവിടെ നമ്മുടെ മുന്നില്‍ ഒരു ചോദ്യമുയര്‍ന്നുവരുന്നു. ഹ. ഇബ്റാഹീം (അ) തന്റെ ഏതു പുത്രനെയാണ് ബലി നല്‍കാന്‍ ഒരുങ്ങിയത്. ബലിയറുക്കപ്പെടാന്‍ സ്വയം സന്നദ്ധനായി മുന്നോട്ടുവന്നത് ഏതു പുത്രനായിരുന്നു? ആദ്യമായി ഈ ചോദ്യത്തിനു ബൈബിളില്‍നിന്നാണ് നമുക്ക് ഉത്തരം ലഭിക്കുന്നത്. അതിതാണ്:
"അതിന്റെ ശേഷം ദൈവം അബ്രഹാമിനെ പരീക്ഷിച്ചത് എങ്ങനെയെന്നാല്‍, അബ്രഹാം എന്നു വിളിച്ചതിനു ഞാന്‍ ഇതാ എന്നവന്‍ പറഞ്ഞു. അപ്പോള്‍ അവന്‍ നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ ഇസ്ഹാക്കിനെ കൂട്ടിക്കൊണ്ട് മേരിയാ ദേശത്തുചെന്നു അവിടെ ഞാന്‍ നിന്നോടു കല്‍പിക്കുന്ന ഒരു മലയില്‍ അവനെ ഹോമയാഗം കഴിക്ക എന്നരുളി ചെയ്തു.'' (ഉല്‍പത്തി 22:1-2)

ഇതില്‍ ഒരുവശത്ത് അല്ലാഹു ബലി നല്‍കാനാവശ്യപ്പെട്ടത് ഇസ്ഹാഖിനെയാണെന്നും മറുവശത്ത് ഇസ്ഹാഖ് അദ്ദേഹത്തിന്റെ ഏക പുത്രനാണെന്നും വ്യക്തമായി പറയുന്നു. എന്നാല്‍, ബൈബിളിന്റെ തന്നെ മറ്റു പ്രസ്താവനകള്‍ ഹ. ഇസ്ഹാഖ് (അ) ഇബ്റാഹീം (അ)ന്റെ ഏക പുത്രനായിരുന്നില്ല എന്ന് ഖണ്ഡിതമായി സ്ഥിരീകരിക്കുന്നുണ്ട്. ബൈബിളിലെ താഴെ പറയുന്ന വാക്യങ്ങള്‍ നോക്കുക: 'അബ്രഹാമിന്റെ ഭാര്യയായ സാറായി മക്കളെ പ്രസവിച്ചിരുന്നില്ല. എന്നാല്‍, അവള്‍ക്ക് ഹാഗാര്‍ എന്നു പേരുള്ള ഒരു മിസ്രയീമ്യ ദാസി ഉണ്ടായിരുന്നു. സാറായി അബ്രഹാമിനോട് ഞാന്‍ പ്രസവിക്കാതിരിപ്പാന്‍ യഹോവ എന്റെ ഗര്‍ഭം അടച്ചിരിക്കുന്നുവല്ലോ, എന്റെ ദാസിയുടെ അടുക്കല്‍ ചെന്നാലും. പക്ഷേ അവളാല്‍ എനിക്കു മക്കള്‍ ലഭിക്കും എന്നു പറഞ്ഞു. അബ്രഹാം സാറായിയുടെ വാക്കനുസരിച്ചു. അബ്രഹാം കനാന്‍ദേശത്തു പാര്‍ത്തു. പത്തു സംവല്‍സരം കഴിഞ്ഞപ്പോള്‍ അബ്രഹാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യ ദാസിയായ ഹാഗാറിനെ തന്റെ ഭര്‍ത്താവായ അബ്രഹാമിനു ഭാര്യയായി കൊടുത്തു. അദ്ദേഹം ഹാഗാറിനെ സമീപിച്ചു. അവള്‍ ഗര്‍ഭിണിയായി.' (ഉല്‍പത്തി 16:1-3)

"നീ ഗര്‍ഭിണിയല്ലോ. നീ ഒരു മകനെ പ്രസവിക്കും. യഹോവ നിന്റെ സങ്കടം കേള്‍ക്കകൊണ്ട് അവന്ന് യിശ്മയേല്‍ എന്നു പേര്‍ വിളിക്കണം.'' (ഉല്‍പത്തി 16-11)

"ഹാഗാര്‍ ഇശ്മയേലിനെ പ്രസവിച്ചപ്പോള്‍ അബ്രഹാമിന് 86 വയസ്സായിരുന്നു. (ഉല്‍പത്തി 16:16)
'ദൈവം പിന്നെ അബ്രഹാമിനോട്: നിന്റെ ഭാര്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടത്, അവളുടെ പേര്‍ സാറാ എന്ന് ഇരിക്കേണം. ഞാന്‍ അവളെ അനുഗ്രഹിച്ച് അവളില്‍നിന്ന് നിനക്കൊരു മകനെ തരും. ഞാന്‍ അവളെ അനുഗ്രഹിക്കുകയും അവള്‍ ജാതികള്‍ക്ക് മാതാവായിത്തീരുകയും ജാതികളുടെ രാജാക്കന്‍മാര്‍ അവളില്‍നിന്നുല്‍ഭവിക്കുകയും ചെയ്യും എന്ന് അരുളിച്ചെയ്തു. അപ്പോള്‍ അബ്രഹാം കമിഴ്ന്നുവീണു ചിരിച്ചു. നൂറുവയസ്സുള്ളവന് മകന്‍ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? എന്നു തന്റെ ഹൃദയത്തില്‍ പറഞ്ഞു. യിശ്മയേല്‍ നിന്റെ മുമ്പാകെ ജീവിച്ചിരുന്നാല്‍ മതി എന്ന് അബ്രഹാം ദൈവത്തോടു പറഞ്ഞു. അതിന് ദൈവം അരുളിച്ചെയ്തു: അല്ല, നിന്റെ ഭാര്യയായ സാറാതന്നെ നിനക്കൊരു മകനെ പ്രസവിക്കും. നീ അവന്ന് യിസ്ഹാക്ക് എന്നുപേരിടണം. ഞാന്‍ അവനോടും അവന്റെ ശേഷം അവന്റെ സന്തതിയോടും നിന്റെ നിയമത്തെ നിത്യനിയമമായി ഉറപ്പിക്കും. യിശ്മയേലിനെക്കുറിച്ചും ഞാന്‍ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു. ഞാന്‍ അവനെ അനുഗ്രഹിച്ച് അത്യന്തം സന്താനപുഷ്ടിയുള്ളവനാക്കി വര്‍ധിപ്പിക്കും. ഞാന്‍ അവനെ വലിയൊരു ജാതിയാക്കും. എന്റെ നിയമം ഞാന്‍ ഉറപ്പിക്കുന്നതോ ഇനിയത്തെ ആണ്ട് ഈ സമയത്ത് സാറാ നിനക്ക് പ്രസവിക്കാനുള്ള യിസ്ഹാക്കിനോട് ആകുന്നു. ദൈവം അബ്രഹാമിനോട് അരുളിച്ചെയ്തു തീര്‍ന്നശേഷം അവനെ വിട്ടു കയറിപ്പോയി. അനന്തരം അബ്രഹാം തന്റെ മകനായ യിശ്മയേലിനെയും അവന്റെ വീട്ടില്‍ ജനിച്ച സകല ദാസന്‍മാരെയും താന്‍ വിലക്കുവാങ്ങിയവരെ ഒക്കെയും അബ്രഹാമിന്റെ വീട്ടിലുള്ള സകല പുരുഷന്‍മാരെയും കൂട്ടി, ദൈവം തന്നോട് കല്‍പിച്ചതുപോലെ അവരുടെ അഗ്രചര്‍മത്തെ അന്നുതന്നെ പരിച്ഛേദനം കഴിച്ചു. അബ്രഹാം പരിച്ഛേദനയേറ്റപ്പോള്‍ അവന്ന് തൊണ്ണൂറ്റൊമ്പത് വയസ്സായിരുന്നു. അവന്റെ മകനായ യിശ്മയേല്‍ പരിച്ഛേദനയേറ്റപ്പോള്‍ അവന് പതിമൂന്ന് വയസ്സായിരുന്നു' (ഉല്‍പത്തി 17: 15-25).

'ദൈവം അബ്രഹാമിനോട് കല്‍പിച്ചിരുന്നതുപോലെ അവന്റെ മകനായ യിസ്ഹാക്കിന് എട്ടാംദിവസം പരിച്ഛേദനം കഴിച്ചു' (ഉല്‍പത്തി 21:4). 'അബ്രഹാമിന് ഇസ്ഹാഖ് എന്ന പുത്രന്‍ ജനിച്ചപ്പോള്‍ അദ്ദേഹത്തിന് നൂറുവയസ്സുണ്ടായിരുന്നു.' (ഉല്‍പത്തി 21:5)

ബൈബിള്‍ പ്രസ്താവനകളിലുള്ള വൈരുധ്യം ഈ ഉദ്ധരണികള്‍ തുറന്നുകാണിക്കുന്നു. 14 വര്‍ഷത്തോളം ഹ. ഇസ്മാഈല്‍(അ) തന്നെയായിരുന്നു ഇബ്റാഹീമി(അ)ന്റെ ഏകപുത്രന്‍ എന്നു വ്യക്തം. അതുകൊണ്ട് ബലി നല്‍കാന്‍ ആവശ്യപ്പെട്ടത് ഏകപുത്രനെയായിരുന്നുവെങ്കില്‍ അത് ഇസ്മാഈലി(അ)നെ ആയിരിക്കാനേ നിര്‍വാഹമുള്ളൂ. കാരണം, അദ്ദേഹം മാത്രമേ ഏകപുത്രനായിരുന്നിട്ടുള്ളൂ. ഇസ്ഹാഖിനെയാണ് ബലി നല്‍കാന്‍ ആവശ്യപ്പെട്ടതെങ്കില്‍ 'ഏക പുത്രന്‍' എന്നു പറഞ്ഞത് തെറ്റാകുന്നു.

ഇനി ഇസ്ലാമിക കഥകളിലേക്ക് നോക്കിയാല്‍ അതില്‍ കടുത്ത ഭിന്നതകള്‍ കാണാം. ഒരുകൂട്ടം ഖുര്‍ആന്‍ വ്യാഖ്യാതാക്കളും സ്വഹാബിവര്യന്‍മാരും താബിഈ പണ്ഡിതന്‍മാരും ഉദ്ധരിച്ചിട്ടുള്ളത് ബലിപുത്രന്‍ ഇസ്ഹാഖ്(അ) ആയിരുന്നുവെന്നാണ്. ഇങ്ങനെ അഭിപ്രായപ്പെട്ടവരില്‍ താഴെ പറയുന്നവര്‍ ഉള്‍പ്പെടുന്നു. ഹ. ഉമര്‍, അലി, അബ്ദുല്ലാഹിബ്നു മസ്ഊദ്, അബ്ബാസ് ഇബ്നു അബ്ദില്‍ മുത്ത്വലിബ്, ഇബ്നു അബ്ബാസ്, അബൂഹുറയ്റ , ഖതാദ, ഇക്രിമ, ഹസന്‍ബസ്വരി, സഈദുബ്നു ജുബൈര്‍, മുജാഹിദ്, ശഅ്ബി, മസ്റൂഖ്, മക്ഹൂല്‍, അത്വാഉ്, മുഖാതില്‍, സുദ്ദി, കഅ്ബുല്‍ അഹ്ബാര്‍, സൈദുബ്നു അസ്ലം, സുഹ്രി.
ബലിപുത്രന്‍ ഇസ്മാഈല്‍(അ) ആയിരുന്നുവെന്നാണ് മറുപക്ഷം പറയുന്നത്. ഇങ്ങനെ അഭിപ്രായപ്പെട്ടവരിലും താഴെ പറയുന്ന പേരുകള്‍ കാണാം. ഹ. അബൂബക്കര്‍, അലി, ഇബ്നു ഉമര്‍, ഇബ്നു അബ്ബാസ്, അബൂഹുറയ്റ, മുആവിയ, ഇക്രിമ, മുജാഹിദ്, യൂസുഫുബ്നു മഹ്റാന്‍, ഹസന്‍ ബസ്വരി, മുഹമ്മദുബ്നു കഅ്ബുല്‍ ഖുറളി, ശഅ്ബി, സഈദുബ്നുല്‍ മുസയ്യബ്, ദഹ്ഹാക്ക് , മുഹമ്മദുല്‍ ബാഖിര്‍, റബീഉബ്നു അനസ്, അഹ്മദുബ്നു ഹമ്പല്‍.

ഈ രണ്ടു പട്ടികകളും തുലനം ചെയ്തുനോക്കിയാല്‍ പല പേരുകളും രണ്ടിലും പൊതുവായിട്ടുണ്ടെന്നു കാണാം. അതായത്, ഒരേ പണ്ഡിതനില്‍നിന്നുതന്നെ രണ്ട് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണമായി, ഹ. ഇബ്നു അബ്ബാസില്‍നിന്ന് ഇക്രിമ ഉദ്ധരിച്ചിട്ടുള്ളത് ബലിപുത്രന്‍ ഇസ്ഹാഖായിരുന്നുവെന്നാണ്. പക്ഷേ, ഇബ്നു അബ്ബാസില്‍നിന്ന് അത്വാഉബ്നു അബീറബാഹ് ഉദ്ധരിച്ചിട്ടുള്ളതിങ്ങനെയാണ്: ബലിപുത്രന്‍ ഇസ്ഹാഖായിരുന്നുവെന്ന് ജൂതന്‍മാര്‍ വാദിക്കുന്നു. പക്ഷേ, ജൂതന്‍മാര്‍ കള്ളം പറയുകയാണ്.' ഇതേപോലെ ഹ. ഹസന്‍ ബസ്വരിയില്‍നിന്നും അദ്ദേഹം ബലിപുത്രന്‍ ഇസ്ഹാഖാണെന്നു വാദിച്ചതായി ഒരു നിവേദനമുണ്ട്. എന്നാല്‍, ബലിപുത്രന്‍ ഇസ്മാഈലായിരുന്നുവെന്ന കാര്യത്തില്‍ ഹ. ഹസന്‍ ബസ്വരിക്ക് യാതൊരു സന്ദേഹവുമുണ്ടായിരുന്നില്ല എന്നാണ് അംറുബ്നു ഉബൈദ് ഉദ്ധരിച്ചിട്ടുള്ളത്.

ഈ നിവേദനവൈരുധ്യങ്ങളുടെ ഫലമായി ഇസ്ലാമിക പണ്ഡിതന്‍മാരില്‍ ഒരു വിഭാഗം ബലിപുത്രന്‍ ഇസ്ഹാഖായിരുന്നു എന്ന വീക്ഷണത്തില്‍ അടിയുറച്ചു നിന്നു. ഉദാ: ഇബ്നുജരീര്‍, ഖാളി ഇയാദ്. ചിലര്‍ ബലിപുത്രന്‍ ഇസ്മാഈലാണന്നും ഉറപ്പിച്ചു പറഞ്ഞു. ഉദാ: ഇബ്നു കഥീര്‍. ചിലരാകട്ടെ രണ്ടിനുമിടയില്‍ ചഞ്ചലരായി നിലകൊണ്ടു. ഉദാ: ജലാലുദ്ദീന്‍ സുയൂത്വി. എന്നാല്‍, സൂക്ഷ്മമായി പരിശോധിച്ചു നോക്കിയാല്‍ ബലിപുത്രന്‍ ഇസ്മാഈല്‍ (അ) തന്നെയായിരുന്നുവെന്ന് സംശയാതീതമായി ബോധ്യപ്പെടുന്നതാണ്. അതിന്റെ തെളിവുകള്‍ താഴെ സംഗ്രഹിക്കുന്നു.

i) മുകളിലെ ഖുര്‍ആന്‍ വാക്യങ്ങളില്‍ അല്ലാഹു അരുളിയ സംഗതികള്‍ ശ്രദ്ധിക്കുക. ദേശത്യാഗം ചെയ്യുന്ന വേളയില്‍ ഹ. ഇബ്റാഹീം (അ) ഒരു സല്‍പുത്രനുവേണ്ടി പ്രാര്‍ഥിച്ചു. അതിനുത്തരമായി അല്ലാഹു അദ്ദേഹത്തെ ഒരു സഹനശീലനായ പുത്രന്റെ സുവാര്‍ത്തയറിയിച്ചു. ഈ വാചകങ്ങളുടെ ആശയം തന്നെ ഇബ്റാഹീം(അ)ന്ന് മക്കളൊന്നും ഇല്ലാത്ത അവസരത്തിലായിരുന്നു ഈ പ്രാര്‍ഥനയെന്നും സുവാര്‍ത്ത ലഭിച്ചത് പ്രഥമ പുത്രന്റെ ജനനത്തെ കുറിച്ചാണെന്നും വിളിച്ചോതുന്നുണ്ട്. പിതാവിനോടൊപ്പം പ്രയത്നിക്കാറായപ്പോള്‍ അറുക്കാന്‍ കല്‍പിക്കപ്പെട്ടതും ഇതേ പുത്രനെയായിരുന്നുവെന്നും ഖുര്‍ആന്റെതന്നെ വാചകശൃംഖലയില്‍നിന്ന് വ്യക്തമാകുന്നു. ഇബ്റാഹീമിന്റെ പ്രഥമ പുത്രന്‍ ഇസ്മാഈല്‍ (അ) ആയിരുന്നു, ഇസ്ഹാഖ് (അ) ആയിരുന്നില്ല എന്നത് അസന്ദിഗ്ധമായി സ്ഥിരപ്പെട്ട കാര്യമാണ്. ഖുര്‍ആനില്‍ തന്നെയും (സൂറ ഇബ്റാഹീം: 39) അദ്ദേഹത്തിന്റെ പുത്രന്‍മാരുടെ ക്രമം ഇപ്രകാരമാണ് പറഞ്ഞിട്ടുള്ളത്.

(എനിക്ക് വാര്‍ധക്യകാലത്ത് ഇസ്മാഈലിനെയും ഇസ്ഹാഖിനെയും പ്രദാനംചെയ്ത അല്ലാഹുവിന് സര്‍വ സ്തുതിയും)

ii) വിശുദ്ധ ഖുര്‍ആന്‍ ഹ. ഇസ്ഹാഖിന്റെ ജനന സുവാര്‍ത്തയറിയിച്ചപ്പോള്‍ അദ്ദേഹത്തെപ്പറ്റി غُلاَمٌ عَلِيمٍ (വിജ്ഞനായ കുട്ടി) എന്നാണ് പറഞ്ഞത് وَبَشَّرُوهُ بِغُلاَمٍ عَلِيمٍ (അദ്ദാരിയാത്ത്: 28) لاَ تَوْجَلْ إِنَّا نُبَشِّرُكَ بِغُلاَمٍ عَلِيمٍ (അല്‍ ഹിജ്ര്‍: 53) എന്നാല്‍ ഇവിടെ സുവാര്‍ത്ത നല്‍കപ്പെടുന്ന കുട്ടിയെപ്പറ്റി غُلاَمٍ حَلِيمٍ (സഹനശീലനായ കുട്ടി) എന്നാണ് പറയുന്നത്. ഈ രണ്ടു പുത്ര•ാരുടെയും പ്രകടമായ ഗുണങ്ങള്‍ വെവ്വേറെയായിരുന്നുവെന്നും അറുക്കാന്‍ കല്‍പിക്കപെട്ടത് വിജ്ഞനായ കുട്ടിയായിരുന്നില്ല. സഹനശീലനായ കുട്ടിയായിരുന്നുവെന്നും ഇതില്‍നിന്നു വ്യക്തമാകുന്നു.

iii) വിശുദ്ധ ഖുര്‍ആന്‍ ഹ. ഇസ്ഹാഖി(അ)ന്റെ ജനനസുവാര്‍ത്ത നല്‍കുന്നതോടെ തന്നെ ഹ. യഅ്ഖൂബിന്റെയും ജനന സുവാര്‍ത്ത നല്‍കുന്നുണ്ട് فَبَشَّرْنَاهَا بِإِسْحَاقَ وَمِن وَرَاءِ إِسْحَاقَ يَعْقُوبَ (ഹൂദ്:71). പുത്രന്‍ ജനിക്കുമെന്ന സുവാര്‍ത്ത കൂടി ലഭിച്ചുകഴിഞ്ഞ സ്ഥിതിക്ക് അതേ പുത്രനെ താന്‍ അറുക്കുന്നതായി സ്വപ്നം കണ്ടാല്‍, അത് തന്റെ പുത്രനെ അറുത്തുകളയണമെന്ന ദൈവശാസനയായി ഇബ്റാഹീം (അ) മനസ്സിലാക്കാന്‍ ന്യായമെവിടെ? അല്ലാമാ ഇബ്നുജരീര്‍ ഈ തെളിവിന് മറുപടി പറഞ്ഞിട്ടുള്ളതിങ്ങനെയാണ്: ഹ. ഇബ്റാഹീമി(അ)ന് ഈ സ്വപ്നദര്‍ശനമുണ്ടായത് ഹ. ഇസ്ഹാഖിന് ഹ. യഅ്ഖൂബ് ജനിച്ചശേഷമായിരിക്കാം.' വാസ്തവത്തില്‍ ഇതു വളരെ ബാലിശമായ ഒരു മറുപടിയാണ്. 'ആ പുത്രന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കുന്ന പ്രായമെത്തിയപ്പോള്‍ സ്വപ്നദര്‍ശനമുണ്ടായി എന്നാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്.' മുന്‍ധാരണയില്ലാതെ ഈ വാക്യം വായിക്കുന്നവരുടെ മനസ്സിലും എട്ടു പത്തു വയസ്സായ ഒരു കുട്ടിയുടെ ചിത്രമാണ് വരിക. കുട്ടികളും കുടുംബവുമൊക്കെയുള്ള ഒരാളെ കുറിക്കാന്‍ ഈ വാക്കുകളുപയോഗിക്കുമെന്ന് ആരും സങ്കല്‍പിക്കുകയില്ല.

vi) കഥ മുഴുവന്‍ വിവരിച്ച ശേഷം അല്ലാഹു പറയുന്നു: 'നാം ഇസ്ഹാഖിന്റെ സുവാര്‍ത്ത നല്‍കി. സജ്ജനങ്ങളില്‍പെട്ട ഒരു പ്രവാചകന്‍.' അറുക്കുവാന്‍ സൂചന നല്‍കപ്പെട്ട പുത്രനല്ല ഇതെന്ന് ഇതില്‍ നിന്ന് മനസ്സിലാകുന്നു. ആദ്യം മറ്റൊരു പുത്രന്റെ സുവാര്‍ത്ത ലഭിച്ചു. പിന്നെ അവന്‍ ഒപ്പം പ്രയത്നിക്കുന്ന പ്രായമെത്തിയപ്പോള്‍ അറുക്കണമെന്ന് കല്‍പനയുണ്ടായി. ഇബ്റാഹീം(അ) ആ പരീക്ഷണത്തില്‍ വിജയം വരിച്ചപ്പോള്‍ ഇസ്ഹാഖ് എന്ന പുത്രന്റെ ജനന സുവാര്‍ത്ത ലഭിച്ചു. ഈ സംഭവക്രമവും അസന്ദിഗ്ധമായി വിധിക്കുന്നത് ബലി പുത്രന്‍ ഹ. ഇസ്ഹാഖ്(അ) ആയിരുന്നില്ലെന്നാണ്. പ്രത്യുത ആ കുട്ടി കുറേ വര്‍ഷം മുമ്പേ ജനിച്ചുകഴിഞ്ഞിരുന്നു. അല്ലാമാ ഇബ്നുജരീര്‍ സുവ്യക്തമായ ഈ തെളിവിനെയും ഖണ്ഡിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: ആദ്യം ഇസ്ഹാഖി(അ)ന്റെ മാത്രം ശുഭവാര്‍ത്ത നല്‍കപ്പെട്ടു. പിന്നീട് അദ്ദേഹം അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി ബലിയാകാന്‍ സന്നദ്ധനായപ്പോള്‍ അതിനു സമ്മാനമെന്ന നിലയില്‍ അദ്ദേഹം പ്രവാചകനാകുമെന്ന് ശുഭവാര്‍ത്ത നല്‍കപ്പെട്ടു.' എന്നാല്‍ ഈ മറുപടി അദ്ദേഹത്തിന്റെ ആദ്യത്തെ മറുപടിയേക്കാള്‍ ബാലിശമാണെന്നേ പറയേണ്ടൂ. യഥാര്‍ഥത്തില്‍ അദ്ദേഹം പറയുംപ്രകാരം തന്നെയായിരുന്നു കാര്യമെങ്കില്‍ അല്ലാഹു പറയുക, 'നാം ഇസ്ഹാഖിന്റെ ശുഭവാര്‍ത്ത നല്‍കി, സജ്ജനങ്ങളില്‍പെട്ട ഒരു പ്രവാചകന്‍' എന്നല്ല, പ്രത്യുത താങ്കളുടെ അതേ പുത്രന്‍ സജ്ജനത്തില്‍പെട്ട ഒരു പ്രവാചകനാകുമെന്ന് നാം ശുഭവാര്‍ത്ത നല്‍കി എന്നായിരിക്കും.

v) ഹ. ഇസ്മാഈലി(അ)ന്ന് തെണ്ടമായി അറുക്കപ്പെട്ട മുട്ടനാടിന്റെ കൊമ്പ് ഹ. അബ്ദുല്ലാഹിബ്നു സുബൈറിന്റെ കാലംവരെ കഅ്ബയില്‍ സൂക്ഷിക്കപ്പെട്ടിരുന്നതായി പ്രബലമായ നിവേദനങ്ങളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്. പിന്നീട് ഹജ്ജാജുബ്നു യൂസുഫ് ഹറമില്‍ ഇബ്നു സുബൈറിനെ ഉപരോധിക്കുകയും കഅ്ബയെ ആക്രമിക്കുകയും ചെയ്തപ്പോഴാണ് ഈ കൊമ്പ് നഷ്ടപ്പട്ടത്. ഇബ്നു അബ്ബാസും ആമിര്‍ശഅ്ബിയും കഅ്ബയില്‍ ഈ കൊമ്പ് നേരില്‍ കണ്ടതായി സാക്ഷ്യപ്പെടുത്തിയിരിക്കുന്നു (ഇബ്നു കഥീര്‍). ഇത് ബലി സംഭവം അരങ്ങേറിയത് ശാമിലായിരുന്നില്ല, വിശുദ്ധ മക്കയിലായിരുന്നുവെന്നും ബലിക്ക് സന്നദ്ധനായത് ഇസ്മാഈല്‍ (അ) ആയിരുന്നുവെന്നും തെളിയിക്കുന്നു. അതുകൊണ്ടാണ് ഹ. ഇബ്റാഹീമും ഇസ്മാഈലും പുനരുദ്ധരിച്ച കഅ്ബയില്‍ അദ്ദേഹത്തിന്റെ സ്മരണ സൂക്ഷിക്കപ്പെട്ടത്.

vi) നൂറ്റാണ്ടുകളായി അറബിക്കഥകളില്‍ ബലികര്‍മം നടന്നത് മിനായില്‍ വെച്ചായിരുന്നുവെന്ന് അനുസ്മരിക്കപ്പെട്ടുപോരുന്നു. ഇത് വെറും കഥകളല്ല. അന്നുമുതല്‍ നബി(സ)യുടെ കാലംവരെ മിനായില്‍ ഇബ്റാഹീം (അ) ബലി നടത്തിയ അതേ സ്ഥലത്തുചെന്ന് ആളുകള്‍ ബലി നടത്തുക എന്നത് ഹജ്ജിന്റെ ചടങ്ങുകളിലൊന്നായി നടന്നുപോന്നിട്ടുണ്ട്. പ്രവാചകത്വലബ്ധിക്കുശേഷം നബി(സ)യും ഇതേ സമ്പ്രദായം തുടര്‍ന്നുപോന്നു. ഇന്നും ഹജ്ജ്വേളയില്‍ ദുല്‍ഹജ്ജ് പത്തിന് മിനായില്‍ ബലികര്‍മങ്ങള്‍ നടക്കുന്നു. നാലര സഹസ്രാബ്ദത്തോളമായി നിരന്തരം തുടര്‍ന്നുവരുന്ന ഈ സമ്പ്രദായം, ഹ. ഇബ്റാഹീമിന്റെ ബലിയുടെ അനന്തരാവകാശി ഇസ്മാഈല്‍ ആയിരുന്നു, ഇസ്ഹാഖ് ആയിരുന്നില്ല എന്ന് അനിഷേധ്യമായി സ്ഥാപിക്കുന്നു. ഹ. ഇസ്ഹാഖിന്റെ വംശത്തിലാവട്ടെ ജനങ്ങളെല്ലാം ഒരേസമയത്ത് ബലി നടത്തുകയും അത് ഹ. ഇബ്റാഹീമിന്റെ പുത്രബലിയുടെ അനുസ്മരണമാണെന്നവകാശപ്പെടുകയും ചെയ്യുന്ന തരത്തിലുള്ള ഒരു സമ്പ്രദായം ഒരിക്കലും നടന്നുവന്നിട്ടില്ല.

ഈ തെളിവുകളെല്ലാം വെച്ചുനോക്കുമ്പോള്‍, ഇതെല്ലാമുണ്ടായിട്ടും ബലിപുത്രന്‍ ഇസ്ഹാഖായിരുന്നുവെന്ന ആശയം മുസ്ലിം സമുദായത്തില്‍തന്നെ പ്രചരിച്ചതെങ്ങനെയെന്ന് അത്ഭുതപ്പെട്ടുപോകുന്നു. ജൂതന്‍മാര്‍ 'ബലിപുത്രന്‍' എന്ന മഹത്വം ഹ. ഇസ്മാഈലിനു വിലക്കി, സ്വന്തം പ്രപിതാവായ ഹ. ഇസ്ഹാഖിനെ അണിയിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ അത് മനസ്സിലാക്കാവുന്ന കാര്യമാണ്. പക്ഷേ മുസ്ലിംകളില്‍ വലിയൊരു വിഭാഗം അവരുടെ ഈ കെട്ടുകഥകള്‍ സ്വീകരിച്ചതെന്തിനാണ്? അല്ലാമാ ഇബ്നു കഥീര്‍ തന്റെ തഫ്സീറില്‍ ഈ ചോദ്യത്തിന് സഗൌരവം മറുപടി നല്‍കിയിട്ടുണ്ട്. അദ്ദേഹം പറയുന്നു: യാഥാര്‍ഥ്യം അല്ലാഹുവിന്ന് മാത്രമേ അറിയൂ. പ്രത്യക്ഷത്തില്‍ മനസ്സിലാകുന്നതിതാണ്: ബലിപുത്രന്‍ ഇസ്ഹാഖാണെന്ന് സ്ഥാപിക്കുന്ന ഈ അഭിപ്രായങ്ങളെല്ലാം കഅ്ബുല്‍ അഹ്ബാറില്‍ നിന്നുദ്ധരിക്കപ്പെടുന്നവയാകുന്നു. ഹ. ഉമറിന്റെ കാലത്താണ് ഇയാള്‍ ഇസ്ലാം സ്വീകരിച്ചത്. ഇയാള്‍ പലപ്പോഴും പൌരാണിക ജൂത-ക്രൈസ്തവ ഗ്രന്ഥങ്ങളിലെ ഉള്ളടക്കങ്ങള്‍ അദ്ദേഹത്തെ കേള്‍പ്പിക്കാറുണ്ടായിരുന്നു. ഉമര്‍(റ) അത് കേള്‍ക്കാറുമുണ്ടായിരുന്നു. അതുകണ്ട് മറ്റാളുകളും ഇയാളുടെ വര്‍ത്തമാനങ്ങള്‍ താല്‍പര്യപൂര്‍വം കേള്‍ക്കാന്‍ തുടങ്ങി. അയാള്‍ പറഞ്ഞ, അര്‍ഥമുള്ളതും ഇല്ലാത്തതുമൊക്കെ ഉദ്ധരിക്കാനും തുടങ്ങി. എന്നാലോ, ഈ സമുദായത്തിന് അയാളുടെ വിജ്ഞാന നിധിയില്‍നിന്ന് യാതൊന്നും ആവശ്യമുണ്ടായിരുന്നില്ല.'

മുഹമ്മദുബ്നു കഅ്ബുല്‍ ഖുറളിയുടെ ഒരു നിവേദനം ഈ പ്രശ്നത്തില്‍ കൂടുതല്‍ വെളിച്ചം വീശുന്നുണ്ട്. അദ്ദേഹം വിവരിക്കുന്നു: ഒരിക്കല്‍, ഹ. ഉമറുബ്നു അബ്ദില്‍ അസീസിന്റെ സന്നിധിയില്‍ ഞാന്‍ ഹാജരുള്ളപ്പോള്‍ ഈ പ്രശ്നം ഉയര്‍ന്നുവന്നു. ബലിപുത്രന്‍ ഹ. ഇസ്ഹാഖോ ഹ. ഇസ്മാഈലോ? നേരത്തെ ഒരു ജൂതപണ്ഡിതനും പിന്നീട് ആത്മാര്‍ഥമായി ഇസ്ലാം സ്വീകരിച്ചവനുമായ ഒരാളും ഈ സന്ദര്‍ഭത്തില്‍ സദസ്സിലുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍; അല്ലാഹുവാണ, അത് ഇസ്മാഈല്‍ തന്നെയായിരുന്നു. ജൂതന്‍മാര്‍ക്കും അതറിയാം. എങ്കിലും അറബികളോടുള്ള അസൂയകൊണ്ട് അവര്‍ ബലിപുത്രന്‍ ഇസ്ഹാഖായിരുന്നുവെന്ന് വാദിക്കുകയാണ്' (ഇബ്നുജരീര്‍). ഈ രണ്ടു കാര്യങ്ങളും ചേര്‍ത്തുവായിച്ചാല്‍ മുസ്ലിംകളില്‍ വ്യാപിച്ച ജൂത പ്രചാരണത്തിന്റെ സ്വാധീനമാണിതെന്ന് മനസ്സിലാക്കാവുന്നതാണ്. വൈജ്ഞാനിക കാര്യങ്ങളില്‍ മുസ്ലിംകള്‍ എപ്പോഴും നിഷ്പക്ഷമായിരുന്നു. അതുകൊണ്ട് പൂര്‍വ ഗ്രന്ഥങ്ങളെ അവലംബിച്ചുള്ള ചരിത്ര വാര്‍ത്തകളെന്ന വ്യാജേന ജൂതന്‍മാര്‍ പ്രചരിപ്പിച്ച വിവരങ്ങളെല്ലാം വൈജ്ഞാനിക യാഥാര്‍ഥ്യങ്ങളാണ് എന്നു കരുതി അവര്‍ സ്വീകരിച്ചു. ഇത് വിജ്ഞാനത്തിന്റെയല്ല, പക്ഷപാതിത്വത്തിന്റെ പ്രവര്‍ത്തനമാണെന്ന് അവര്‍ക്ക് തോന്നിയിരുന്നില്ല.'

2009, നവംബർ 10, ചൊവ്വാഴ്ച

ഇതെല്ലാം ദൈവത്തിന്റെ വികൃതികളോ ?

യുക്തിവാദിയും ദൈവനിഷേധിയുമായി ബ്രൈറ്റ് എന്ന ബ്ലോഗര്‍ സുഹൃത്ത് ഇയ്യിടെയായി ഇട്ട പോസ്റ്റില് ‍ ഇങ്ങനെ വായിക്കാം.

'കൂടുതല്‍ സമയം നില്‍കേണ്ട ട്രാഫിക്ക്‌ പോലീസുകാര്‍, ബസ്‌ കണ്ടക്ടര്‍മാര്‍ തുടങ്ങിയവര്‍ക്ക് വേരിക്കോസ് വെയിന്‍ കൂടുതല്‍ കാണാറുണ്ട്.അല്ലെങ്കില്‍ത്തന്നെ കൂടുതല്‍ സമയം ഇരിക്കേണ്ടിവന്നാല്‍ കാലില്‍ നീരും വേദനയും വരും.കഴിവുള്ളവര്‍ യാത്ര ചെയ്യുമ്പോള്‍ 'cattle class 'ഒഴിവാക്കുന്നതിന്റെ കാരണം മനസ്സിലായില്ലേ?:-)നമ്മുടെ മന്ത്രിമാരെ കാത്തു നിന്നു പരേഡ് ഗ്രൗണ്ടില്‍ കുട്ടികള്‍,ചിലപ്പോള്‍ പോലീസുകാരും..തല കറങ്ങി വീണു എന്നു പത്രത്തില്‍ വായിക്കാറില്ലേ.കൂടുതല്‍ സമയം അനങ്ങാതെ ഒരിടത്ത് നില്‍ക്കുന്നതു കൊണ്ട് തലച്ചോറിലേക്കുള്ള ബ്ലഡ്‌ സപ്ലൈ കുറയുന്നതാണ് സംഭവം.പെട്ടെന്ന് എഴുന്നേറ്റാലും ചിലപ്പോള്‍ തലകറക്കം വരാം. പഴയ കാലത്തെ പോലീസ് യൂണീഫോമിന്റെ ഭാഗമായിരുന്ന'പട്ടീസ്' സിരകളില്‍ രക്തം കെട്ടിനില്‍ക്കുന്നത്‌ തടയാന്‍ ഉപകരിക്കും.

ഇനി നില്‍ക്കണ്ട... ഇരുന്നേക്കാം..വല്ല പ്രയോജനവുമുണ്ടോ..എവടെ?അപ്പോള്‍ വേറെ ചിലയിടങ്ങളിലാണ്‌ രക്തം കെട്ടിനില്‍ക്കുക....well,..it can be a pain in the ass !! :-) മൂലക്കുരു തന്നെ പ്രശ്നം. പ്രത്യേകിച്ചു കൂടുതല്‍ സമയം ഇരിക്കുന്നവര്‍ക്ക് ഉദാ: ട്രക്ക് ഡ്രൈവര്‍മാര്‍,ഓഫീസ് ജോലിക്കാര്‍,etc ...During long hours of sitting, blood pools in the veins and spaces around the rectum. As the blood pools, hemorrhoids form. (ദൈവം ഒരുത്തനേയും വെറുതെ വിടുന്നില്ല:-))'

കുറേകാലമായി വിശ്വാസികള്‍ ദൈവവിശ്വാസത്തെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ സൃഷ്ടിപ്പിലെ അതിസങ്കീര്‍ണമായ ഘടനയെക്കുറിച്ചും അത്ഭുതങ്ങളെക്കുറിച്ചും പറയാറുണ്ട്. ഇത്തരം വസ്തുക്കള്‍ പരിണമിച്ചുണ്ടാകാനുള്ള സാധ്യതയെ ചോദ്യം ചെയ്യാറുണ്ട്. അതിന് പരിഹാരമായി ശരീരശാസ്ത്രത്തെക്കുറിച്ച് അറിവുള്ള ഒരു ബ്ലോഗറുടെ വെളിപ്പെടുത്തലാണ്. മുകളില്‍ നല്‍കിയത്.

ഈ പോസ്റ്റിനോട് പ്രതികരിച്ചു ഞാന്‍ പറഞ്ഞു...

മിക്കവാറും വിശ്വാസികള്‍ക്ക് ഇതൊരു പുതിയ അറിവായിരിക്കും. ഇത്രയധികം വൈകല്യങ്ങള്‍ സൃഷ്്ടിപ്പില്‍ വരുത്തിയ സ്രഷ്്ടാവിനെ വിശ്വസിക്കുന്നവരെക്കുറിച്ചെന്ത് പറയാന്‍. കിതാബില്‍ പറഞ്ഞതേ അവര്‍ വിശ്വസിക്കൂ. ഇത്തരം ബ്ലോഗില്‍ പറയുന്നതൊക്കെ അവര്‍ വിശ്വസിക്കൂമോ ആവോ. ഏതായാലും ബ്രൈറ്റ് തുടരുക. നാലഞ്ച് പോസ്റ്റുകളും അതിലുള്ള അഭിപ്രായവും കണ്ട് കഴിയുമ്പോള്‍ കേരത്തില്‍ പകുതി പേരങ്കിലും ഏതായാലും ദൈവവിശ്വാസത്തില്‍ നിന്ന് മാറും. ഊരവേദനയുടെ കാര്യം എനിക്ക് വളരെയധികം ഇഷ്്ടപ്പെട്ടു കാരണം ഞാനും അതിലുണ്ട്. സുപ്രധാന വിവരങ്ങള്‍ നഷ്്ടപ്പെടുന്നുണ്ടോ എന്നൊരു സംശയം. ഉദാഹരണം മൂത്രവുമായി ബന്ധപ്പെട്ടത്. എന്തിനാ ഇത്രയധികം വെള്ളം കുടിക്കുന്നത് മൂത്രമൊഴിക്കാനോ. ആവശ്യത്തിനുള്ള ഏതാണ്ട് അരക്ലാസ് വെള്ളം കുടിച്ച് മൂത്രമൊഴിക്കേണ്ടി വരാത്ത ഒരു സംവിധാനം ശരീരത്തിനുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ഞാന്‍ ദീര്‍ഘദൂരയാത്ര ചെയ്യേണ്ടിവരുമ്പോഴെല്ലാം അതിനെക്കുറിച്ച് ചിന്തിക്കാറുണ്ട്. ഏതായാലും ഇത്തരം സുപ്രധാന വസ്തുതകള്‍ നിസ്സാരമെന്ന് കരുതി വിട്ടുകളയരുത്. തുടരുക അഭിനന്ദനങ്ങള്‍.

bright പറഞ്ഞു...

എല്ലാവര്‍ക്കും നന്ദി
@ CK Latheef ,
നടുവേദനക്കാരുടെ ക്ലബിലേക്ക്‌ സ്വാഗതം...ദൈവം സഹായിച്ചാല്‍ മോഴ്സ് കോഡില്‍ മൂത്രമൊഴിക്കുന്നവരുടെ ക്ലബ്ബിലും നമുക്ക് കണ്ടുമുട്ടാം :-)

ഞാന്‍ അനേകം പോയിന്റുകള്‍ വിട്ടുകളഞ്ഞത് ബോറടിച്ചിട്ടാണ്.ഗോളിയില്ലാത്ത ദൈവത്തിന്റെ പോസ്റ്റില്‍ തുടര്‍ച്ചയായി ഗോളടിച്ചിട്ടെന്തു കാര്യം.ദൈവത്തിന്റെ കളിക്കാരുടെ സ്ഥിതി കാണുന്നില്ലെ?

നമ്മുടെ വൃക്കകള്‍ വെള്ളത്തില്‍ ജീവിക്കേണ്ട ജീവിയുടേതാണ്.അതു കൊണ്ട് അതു ശരിയായി പ്രവര്‍ത്തിക്കാന്‍ ധാരാളം വെള്ളം വേണം.വല്ല ഒട്ടകത്തിന്റേയോ മറ്റോ മോഡലായിരുന്നു നമുക്കും നല്ലത്.ഇപ്പൊ നല്ലതുപോലെ വെള്ളം കുടിച്ചില്ലെങ്കില്‍ പ്രശ്നം. കിഡ്നി സ്റ്റോണ്‍ വരം. ദൈവകൃപയുണ്ടെങ്ങില്‍ കിഡ്നി സ്റ്റോണ്‍ ക്ലബ്ബിലും അംഗത്വം കിട്ടാം.Waiting for it :-)

സുന്നത്ത് ചെയ്യുന്നതിനേക്കുറിച്ചും ഒരു പ്രശ്നമുണ്ട്.അതു ശീരീരത്തിന് നല്ലതാണ് എന്നാണ് വാദം.('ശാസ്ത്രീയമായ' തെളിവുകളുണ്ട്) ശരി... എങ്കില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചത് പെര്‍ഫെക്റ്റ് ആയിട്ടല്ല എന്നു കരുതേണ്ടിവരും.ഇനി ദൈവസൃഷ്ടി പെര്‍ഫെക്റ്റ് ആണെങ്കില്‍ സുന്നത്ത് ചെയ്യുന്നത് ഗുരുതരമായ പ്രശ്നമുണ്ടാക്കണം.അപ്പൊ ഏതാ ശരി?അതോ ഇനി രശീതിയുടെ കൌണ്ടര്‍ ഫോയില്‍ പോലെ ഒരു കഷ്ണം മുറിച്ചു തിരിച്ചുകൊടുക്കുന്നതാണോ?:-)

ബ്രൈറ്റ് ഈ പോസ്റ്റുകൊണ്ടു ലക്ഷ്യം വെക്കുന്നത് ഖുര്‍ആനില്‍ പരിചയപ്പെടുത്തുന്ന ദൈവത്തെയാണെന്ന് വ്യക്തം. അതിനാല്‍ ഞാനിങ്ങനെ പറഞ്ഞു:

ഇനി മറ്റൊരു സംശയം, ആര്‍ക്ക് വേണ്ടിയാണ് ഇത്രവിശദമായി വലിയഗവേഷണമൊന്നും നടത്താന്‍ കഴിയാത്ത ഏത് സാധാരണക്കാരനും വ്യക്തമാകുന്ന ഈ പോസ്റ്റിന്റെ പ്രസക്തി എന്നതാണ്. ആരാണ് ഇവിടെ മനുഷ്യനെ ഏല്ലാം തികഞ്ഞവനായിട്ടാണ് ദൈവം സൃഷ്ടിച്ചത് എന്നവകാശപ്പെട്ടത്. ഖുര്‍ആനില്‍ ഏതായാലും അപ്രകാരമില്ല. മുകളില്‍ ഖുര്‍ആനില്‍ നിന്നുള്ള രണ്ടുസൂക്തങ്ങള്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. ഹിന്ദുമതത്തിലും അപ്രകാരം ഒരു വാദം ആരില്‍ നിന്നും കേട്ടിട്ടില്ല. ക്രിസ്തുമതത്തിലും എന്റെ അറിവില്‍ അപ്രകാരം വിശ്വസിക്കുന്നവരില്ല. ഇതിനെക്കുറിച്ച കുറച്ച് വെളിച്ചം ബ്രൈറ്റിന്റെ തലയില്‍ കേറിക്കോട്ടെ എന്ന് വിചാരിച്ചായിരിക്കും മൂന്ന് പ്രധാനമതങ്ങളുടെ ഗ്രന്ഥങ്ങളില്‍ നിന്ന് താങ്കളല്‍പം വായിക്കണം എന്ന് ശ്രീ@ശ്രേയസ് ബ്രൈറ്റിനോടാവശ്യപ്പെട്ടത്.

bright said..

'..... ആരാണ് ഇവിടെ മനുഷ്യനെ ഏല്ലാം തികഞ്ഞവനായിട്ടാണ് ദൈവം സൃഷ്ടിച്ചത് എന്നവകാശപ്പെട്ടത്. ഖുര്‍ആനില്‍ ഏതായാലും അപ്രകാരമില്ല.....'

95:4 We have indeed created man in the best of moulds,
82:7 Him Who created thee. Fashioned thee in due proportion, and gave thee a just bias;
(Yusuf Ali Translation)
മതിയോ?:-)

അപ്പോള്‍ അതാണ് പ്രശ്‌നം. ഇനി നമ്മുക്ക് ചര്‍ച്ച ചെയ്യാനുള്ളത് ആ സൂക്തത്തില്‍ നിന്ന് ബ്രൈറ്റ് ഉദ്ദേശിച്ച ഒരര്‍ഥം ലഭിക്കുമോ എന്നാണ്.

മറ്റു സൃഷ്ടികളില്‍ വെച്ച് ഉന്നതമായ/വിശിഷ്ടമായ രുപഘടനയിലാണ് മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് എന്ന് മാത്രമേ എന്റൈ ചോദ്യത്തിനുത്തരമായി ബ്രൈറ്റ് നല്‍കിയ മറുപടിയിലുള്ളൂ. ലഖദ് ഖലഖ്നല്‍ ഇന്‍സാന ഫീ അഹ്സനി തഖ് വീം.(95:4) എന്ന ഖുര്‍ആന്‍ സൂക്തത്തിനുള്ളു.
ഏറ്റവും സന്തുലിതമായ സൃഷ്ടിപ്പ് (ഇബ്നു അബ്ബാസ്).
ഏറ്റവും നല്ല രൂപത്തില്‍ (അബുല്‍ ആലിയ).
നിവര്‍ന്ന് നില്‍ക്കുന്ന രൂപത്തില്‍ (ഇബ്നു അബ്ബാസ്)
ബുദ്ധിപരമായി ഉന്നതനിലയില്‍ (മാവര്‍ദി).
വിശിഷ്ടമായ ഘടനയില്‍ (മൌദൂദി)
ഇപ്രകാരമാണ് പ്രസ്തുത സൂക്തത്തിന് നല്‍കപ്പെട്ട വ്യാഖ്യാനങ്ങള്‍ എതായാലും വിശ്വാസികളെ സംബന്ധിച്ച് ബ്രൈറ്റിന്റെ ലേഖനം കൊണ്ട് സാധിക്കുന്ന നേട്ടം ഞാന്‍ നേരത്തെ ഉദ്ദരിച്ച രണ്ട് സൂക്തങ്ങളുടെ ഒരു നല്ല വ്യാഖ്യാനം ലഭിക്കും എന്നത് മാത്രമാണ്.

ഇതോടൊപ്പം മൗലാനാ മൗദൂദി ഈ സൂക്തത്തിന് നല്‍കി വ്യാഖ്യാനം പൂര്‍ണമായി നല്‍കാന്‍ ആഗ്രഹിക്കുന്നു പ്രസ്തുത സൂക്തം ഉള്‍കൊള്ളുന്ന അധ്യായവും സൂക്തത്തിന് നല്‍കപ്പെട്ട വ്യഖ്യാനവും വായിക്കുക.


പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.

(1-8) അത്തിയാണ, ഒലീവാണ, സീനായിലെ തൂര്‍ മലയാണ, നിര്‍ഭയമായ ഈ നഗരം (മക്ക)ആണ, മര്‍ത്ത്യനെ നാം വിശിഷ്ടമായ ഘടനയില്‍ സൃഷ്ടിച്ചിരിക്കുന്നു.* പിന്നെ നാമവനെ നേരെ തിരിച്ചു, നീചരില്‍ നീചനാക്കി -വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്തവരെയൊഴിച്ച്. അവര്‍ക്ക് അക്ഷയമായ പ്രതിഫലമുണ്ട്. അതിനാല്‍ (പ്രവാചകാ) രക്ഷാ-ശിക്ഷകളുടെ കാര്യത്തില്‍ ഇനിയും നിന്നെ തളളിപ്പറയാന്‍ ആര്‍ക്കു കഴിയും? വിധികര്‍ത്താക്കളില്‍ ഏറ്റം മികച്ച വിധികര്‍ത്താവ് അല്ലാഹുവല്ലയോ?

*3. അത്തിയും ഒലീവും വളരുന്ന സിറിയ-ഫലസ്തീന്‍ പ്രദേശങ്ങളെയും സുരക്ഷിതമായ മക്കാപട്ടണത്തെയും പിടിച്ചാണയിട്ടു പറയുന്ന സംഗതിയാണിത്. മനുഷ്യനെ വിശിഷ്ടഘടനയില്‍ സൃഷ്ടിച്ചു എന്നതിന്റെ താല്‍പര്യം, അവന് മറ്റൊരു സചേതന സൃഷ്ടിക്കും നല്‍കിയിട്ടില്ലാത്ത ഉയര്‍ന്ന നിലവാരത്തിലുളള ശരീരവും മറ്റൊരു സൃഷ്ടിക്കും നല്‍കിയിട്ടില്ലാത്ത ചിന്താശക്തി, ഗ്രാഹ്യത, വിജ്ഞാനം, ബുദ്ധി തുടങ്ങിയ യോഗ്യതകളും നല്‍കിയിരിക്കുന്നു എന്നാകുന്നു. മനുഷ്യവര്‍ഗത്തില്‍ ഈ മികവിന്റെയും തികവിന്റെയും ഏറ്റവും ഉയര്‍ന്ന മാതൃക പ്രവാചകവര്യന്‍മാരാണല്ലോ. അല്ലാഹുവിന്റെ പ്രവാചകത്വ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുക എന്നതില്‍ കവിഞ്ഞ ഒരു പദവി ഒരു സൃഷ്ടിക്കും ലഭിക്കാനില്ല. അതുകൊണ്ടാണ് മനുഷ്യഘടനയുടെ വിശിഷ്ടതയ്ക്ക് സാക്ഷ്യമായി ദൈവതൂതന്‍മാരുമായി ബന്ധപ്പെട്ട സിറിയ-ഫലസ്തീന്‍ പ്രദേശങ്ങളെ പിടിച്ചാണയിട്ടത്. ഹ. ഇബ്‌റാഹീം(അ) മുതല്‍ ഹ. ഈസാ(അ)വരെയുളള നിരവധി പ്രവാചകന്‍മാര്‍ നിയുക്തരായ പ്രദേശമാണിത്. ഹ. മൂസാ(അ)ക്ക് പ്രവാചകത്വമരുളപ്പെട്ട സ്ഥലമാണ് തൂര്‍മല. വിശുദ്ധ മക്കയാവട്ടെ, അതു നിര്‍മിച്ചതുതന്നെ ഹ. ഇബ്‌റാഹീമി(അ)ന്റെയും ഇസ്മാഈലി(അ)ന്റെയും കരങ്ങളാലാകുന്നു. അതുകൊണ്ടുതന്നെയാണ് അത് അറബികളുടെ അതിവിശുദ്ധമായ കേന്ദ്രനഗരമായിത്തീര്‍ന്നതും. ഇബ്‌റാഹീം(അ)തന്നെ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നുവല്ലോ: (നാഥാ നീ ഇതിനെ ഒരു നിര്‍ഭയത്വമുളള നാടാക്കേണമേ-അല്‍ബഖറ 126). ഈ പ്രാര്‍ഥനയുടെ അനുഗ്രഹത്താലാണ് അറേബ്യയില്‍ സര്‍വത്ര നടമാടിയ അരക്ഷിതാവസ്ഥയ്ക്കിടയില്‍ രണ്ടര സഹസ്രാബ്ദങ്ങളായി ഈയൊരു പട്ടണം മാത്രം സമാധാനത്തിന്റെ കളിത്തൊട്ടിലായി നിലനില്‍ക്കുന്നത്. അപ്പോള്‍ വചനത്തിന്റെ സാരമിതാണ്: നാം മനുഷ്യനെ അതിവിശിഷ്ടമായ ഘടനയിലാണ് സൃഷ്ടിച്ചിട്ടുളളത്. അവരില്‍ പ്രവാചകത്വം പോലുളള മഹത്തായ പദവികള്‍ അലങ്കരിക്കുന്ന മനുഷ്യര്‍ ജന്‍മംകൊളളുന്നു.

2009, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

ദൈവേഛയും മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും

വിവിധ മതങ്ങളിലെ ദൈവവീക്ഷണത്തെക്കുറിച്ച് ധാരാളം ചര്‍ചകള്‍ ബ്ളോഗുകളില്‍ നടന്നിട്ടുണ്ട്. സജീവമായ പങ്കാളിത്തം കൊണ്ടും ബുദ്ധിപരമായ ഇടപെടലുകള്‍കൊണ്ടും സമ്പന്നമാണവ. വീക്ഷണവൈജാത്യമുള്ളവര്‍ തങ്ങളുടെ സ്വന്തം ബ്ളോഗുകളില്‍ (ദൈവവിശ്വാസികളും ദൈവനിഷേധികളും) ഇത്തരം ചര്‍ചകള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. കൂടുതല്‍ ചര്‍ചയായിട്ടുള്ളത് -ചര്‍ചചെയ്യാനുള്ള സൌകര്യം കാരണമാണോ എന്നറിയില്ല- ഇസ്ലാമിലെ ദൈവവീക്ഷണമാണ്. ഹിന്ദു സഹോദരങ്ങളുടെ ബ്ളോഗിലും അത്തരം ചര്‍ചകളുണ്ട്. പ്രത്യേക വേദഗ്രന്ഥത്തെ അടിസ്ഥാനമാക്കി എന്നതിനേക്കാളുപരി സ്വന്തമായി ഒരു ദൈവസങ്കല്‍പത്തെ സമര്‍പിക്കുന്നതായിട്ടാണ് എനിക്കനുഭവപ്പെട്ടത്. ഖുര്‍ആന്‍ സമര്‍പിക്കുന്ന ദൈവവീക്ഷണം വളരെ തെളിഞ്ഞതും കലര്‍പ്പറ്റതുമാണ്. വിട്ടുവീഴ്ചയില്ലാത്ത ഏകദൈവ വീക്ഷണം അതിന്റെ പ്രത്യേകതയാണ്. സ്വാഭാവികമായു ഏറെ വിമര്‍ശിക്കപ്പെട്ടത് സ്വാഭാവികമായും ഖുര്‍ആനിലെ ദൈവവീക്ഷണമാണ്. അതില്‍ ഏറെകുറെ പ്രസക്തമായ വിമര്‍ശനമാണ്, മനുഷ്യന്റെ ഇഛയുമായി ബന്ധപ്പെട്ടത്. മനുഷ്യന്‍ സ്വന്ത്രനോ. അതോ ദൈവത്തിന്റെ തീരുമാനത്തിന് വിധേയനോ?. നന്‍മയും തിന്‍മയും പടച്ചത് ദൈവമെങ്കില്‍ തിന്‍മ ചെയ്തവനെ ശിക്ഷിക്കുന്നതില്‍ ന്യായമുണ്ടോ?. എന്തുകൊണ്ട് തെറ്റ് ചെയ്യാവുന്ന വിധം മനുഷ്യനെ സൃഷ്ടിച്ചു?. പിശാചിനെ സൃഷ്ടിച്ച ദൈവമല്ലേ വലിയ പിശാച് എന്ന യുക്തിവാദി നിരീക്ഷണങ്ങളും. ദൈവം ഇഛിച്ചതല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുന്നില്ല എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ വിവക്ഷ.

ഇതെല്ലാം പറഞ്ഞത് ഖുര്‍ആനിലാണ് എന്ന ഒരൊറ്റ കാരണത്താല്‍ നാം അങ്ങനെതന്നെ വിശ്വസിക്കണമോ. ഇതിനെക്കുറിച്ചുള്ള അന്വേഷണം ഏത് വരെ ആകാം?. പകരം ഇതിനേക്കാള്‍ യുക്തമായ ദൈവിക വീക്ഷണം വേറെയുണ്ടോ?. ദൈവവിശ്വാസം കൊണ്ട് മനുഷ്യന് എന്തെങ്കിലും പ്രയോജനമുണ്ടോ?. ദോശമുണ്ടോ?. ദൈവവിശ്വാസം കൈവെടിഞ്ഞാല്‍ നമ്മുക്ക് മനുഷ്യസമൂഹത്തിന് വല്ല പ്രയോജനവുമുണ്ടോ?. ഏതൊരു മനുഷ്യനും ഇതൊക്കെ ഒന്ന് അറിഞ്ഞിരിക്കാന്‍ ആഗ്രഹിക്കില്ലേ?. അല്ലെങ്കില്‍ ഇതിനകം ഓരോരുത്തരും ഒരു കണ്‍ക്ളൂഷനിലെത്തിയിരിക്കില്ലേ?. സന്‍മനസ്സുള്ളവര്‍ അതൊന്ന് പങ്ക് വെക്കുന്നത് നല്ലതായിരിക്കില്ലേ. ഇത്തരം കാര്യങ്ങള്‍ ചര്‍ചചെയ്ത് മടുത്തവരും ഇതിന് സമയം ചെലവഴിക്കുന്നതില്‍ കാര്യമില്ല എന്ന് കരുതുന്നവരുമുണ്ടാകാം. അവര്‍ തുടര്‍ന്ന് വായിക്കേണ്ടതില്ല. കാരണം ഒരു പുതിയ വിവരം ഇതില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിച്ചുകൊള്ളണം എന്നില്ല.

വിവിധമതങ്ങളുടെ ദൈവവീക്ഷണം ഇവിടെ തലനാരിഴ കീറിയുള്ള ചര്‍ച ഉദ്ദേശിക്കുന്നില്ല. ഇസ്ലാമിന്റെ ദൈവവീക്ഷണവുമായി ബന്ധപ്പെട്ടാണ് ചര്‍ച മുന്നോട്ടു നീങ്ങുക. ഖുര്‍ആനാണ് അവലംബം. ആദ്യമായി പരിശോധിക്കാനുള്ളത് ദൈവത്തിന്റെ ഇഛയും മനുഷ്യന്റെ പ്രവര്‍ത്തനവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്.

(അധ്യായം 76:23-31 )
പ്രവാചകാ, ഈ ഖുര്‍ആന്‍ പലപ്പോഴായി നിനക്ക് അവതരിപ്പിച്ചിട്ടുള്ളത് നാമാകുന്നു. അതിനാല്‍ നീ നാഥന്റെ ശാസനയില്‍ സ്ഥിരചിത്തനായിരിക്കുക. ഇവരിലെ കുറ്റവാളിക്കോ സത്യവിരോധിക്കോ വഴങ്ങിപ്പോകരുത്. പ്രഭാതത്തിലും പ്രദോഷത്തിലും നാഥന്റെ നാമം സ്മരിക്കുക. രാത്രിയിലും അവനു വേണ്ടി പ്രണാമം ചെയ്യുക. രാവില്‍ നീണ്ട നേരം അവനെ പ്രകീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുക. ഈ ജനം ശീഘ്രം ലഭിക്കുന്നതിനെ (ഭൌതിക നേട്ടത്തെ) സ്നേഹിക്കുകയും വരാനിരിക്കുന്ന ഭാരമേറിയ നാളിനെ അവഗണിച്ചുതള്ളുകയുമാകുന്നു.നാമാണിവരെ സൃഷ്ടിച്ചതും ഇവരുടെ ചട്ടക്കൂട് ദൃഢീകരിച്ചതും. നമുക്ക് വേണമെങ്കില്‍ ഇവരുടെ രൂപങ്ങള്‍ മാറ്റിക്കളയാവുന്നതാണ്. ഇതൊരുദ്ബോധനമാകുന്നു. ഇനി ഇഷ്ടമുള്ളവന്‍ തന്റെ റബ്ബിങ്കലേക്കുള്ള മാര്‍ഗം സ്വീകരിച്ചുകൊള്ളട്ടെ. നിങ്ങളുടെ ഇച്ഛയാല്‍ യാതൊന്നുമുണ്ടാകുന്നില്ല-അല്ലാഹു ഇച്ഛിക്കുന്നതുവരെ. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമല്ലോ. താനുദ്ദേശിക്കുന്നവരെ അവന്‍ തന്റെ അനുഗ്രഹത്തില്‍ പ്രവേശിപ്പിക്കുന്നു. ധിക്കാരികള്‍ക്ക് വേദനയേറിയ ശിക്ഷയാണവന്‍ ഒരുക്കിവെച്ചിട്ടുള്ളത്.

ഈ സൂക്തങ്ങളില്‍ മൂന്നു കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. ഒന്ന്, ഇഷ്ടമുള്ളവന്‍ തന്റെ നാഥനിലേക്കുള്ള മാര്‍ഗം സ്വീകരിച്ചുകൊള്ളട്ടെ. രണ്ട്, അല്ലാഹു ഇഛിക്കാതെ നിങ്ങളുടെ ഇഛകൊണ്ട് മാത്രം ഒന്നും സംഭവിക്കുന്നില്ല. മൂന്ന്, അല്ലാഹു ഏറ്റം യുക്തിമാനും സര്‍വജ്ഞനുമാകുന്നു. ഈ മൂന്നു സംഗതികളെക്കുറിച്ച് നന്നായി ചിന്തിച്ചുനോക്കിയാല്‍ മനുഷ്യസ്വാതന്ത്യ്രവും ദൈവേഛയും തമ്മിലുള്ള ബന്ധം ശരിക്കും മനസ്സിലാക്കാവുന്നതാണ്. വിധിവിശ്വാസം സംബന്ധിച്ച് പൊതുവില്‍ ജനമനസ്സുകളില്‍ സ്ഥലംപിടിക്കുന്ന സന്ദേഹങ്ങളെയെല്ലാം അതു ദൂരീകരിക്കുകയും ചെയ്യും.

ആദ്യവാക്യം മനസ്സിലാക്കിത്തരുന്നത് ഇതാണ്: ഈ ലോകത്ത് മനുഷ്യന്ന് നല്‍കപ്പെട്ടിട്ടുള്ള സ്വാതന്ത്യ്രം, അവന്‍ ഇവിടെ ജീവിതം നയിക്കുന്നതിനു വേണ്ടി, തന്റെ മുന്നില്‍ വരുന്ന വിവിധ സരണികളില്‍ ഏതു സരണി സ്വീകരിക്കണമെന്ന് സ്വയം തീരുമാനിക്കുക എന്ന പരിധിയില്‍ പരിമിതമാകുന്നു. തെരഞ്ഞെടുക്കാനുള്ള ഈ സ്വാതന്ത്യ്രം (Freedom of choice) ആണ് അല്ലാഹു മനുഷ്യന്ന് നല്‍കിയിട്ടുള്ളത്. ഉദാഹരണമായി, നിത്യവൃത്തി തേടുന്ന ഒരാള്‍. അയാളുടെ മുന്നില്‍ പലവഴികളുണ്ട്. ചിലത് കൃഷി, കച്ചവടം, വ്യവസായം, ഉദ്യോഗം, കൈത്തൊഴില്‍ എന്നിവപോലെ അനുവദനീയങ്ങളാണ്. ചിലത് മോഷണം, കവര്‍ച്ച, പലിശക്കച്ചവടം, കൈക്കൂലി, ചാരിത്യ്രവില്‍പന, ചൂതാട്ടം, അവിഹിതമായ തൊഴിലുകള്‍ എന്നിവ പോലെ നിഷിദ്ധവും. ഇവയില്‍ നിത്യവൃത്തിക്കായി ഏതു മാര്‍ഗം സ്വീകരിക്കണമെന്ന തീരുമാനം മനുഷ്യന്റെ തെരഞ്ഞെടുപ്പിനു വിട്ടുകൊടുത്തിരിക്കുന്നു. വ്യത്യസ്ത സ്വഭാവരീതികളും ഇപ്രകാരം തന്നെ. ഉത്തരവാദിത്വം, വിശ്വസ്തത, സത്യസന്ധത, മാന്യത, നീതി, കാരുണ്യം, സഹാനുഭൂതി തുടങ്ങിയ സദ്ഗുണങ്ങള്‍ ഒരുവശത്ത്. അപകര്‍ഷത, നിരുത്തരവാദിത്വം, അക്രമം, കാപട്യം, കളവ്, അവിവേകം തുടങ്ങിയ ദുര്‍ഗുണങ്ങള്‍ മറുവശത്തും. ഇതില്‍ ഇഷ്ടമുള്ള ഏതു സ്വഭാവരീതിയും തെരഞ്ഞെടുക്കാന്‍ മനുഷ്യന്ന് പൂര്‍ണ സ്വാതന്ത്യ്രമുണ്ട്. മതങ്ങളുടെയും വിശ്വാസങ്ങളുടെയും കാര്യവും ഇപ്രകാരംതന്നെ. ആ വകയിലും പല സരണികള്‍ മനുഷ്യന് മുമ്പില്‍ തുറന്നുകിടപ്പുണ്ട്. നാസ്തികത്വം, ബഹുദൈവത്വം, വിഗ്രഹാരാധന, ഏകദൈവത്വവും ബഹുദൈവത്വവും കൂടിക്കുഴഞ്ഞ സങ്കരങ്ങള്‍, ഖുര്‍ആന്‍ പഠിപ്പിക്കുന്ന തനി ഏകദൈവാരാധന എന്നിങ്ങനെ. അതില്‍ ഏത് സ്വീകരിക്കണമെന്ന തീരുമാനം മനുഷ്യന്നുതന്നെ വിട്ടുകൊടുത്തിരിക്കുകയാണ്. അല്ലാഹു സ്വന്തം തീരുമാനം മനുഷ്യനില്‍ അടിച്ചേല്‍പ്പിക്കുന്നില്ല. അതായത്, മനുഷ്യന്‍ അനുവദനീയമായ നിത്യവൃത്തി ആഗ്രഹിക്കുകയും അല്ലാഹു ബലാല്‍ക്കാരം അവനെ നിഷിദ്ധ ഭക്ഷണം കഴിക്കുന്നവനാക്കുകയും ചെയ്യുന്നില്ല. അല്ലെങ്കില്‍ അവന്‍ ഖുര്‍ആനിനെ അനുഗമിക്കാനാഗ്രഹിക്കുമ്പോള്‍ അല്ലാഹു അവനെ നാസ്തികനോ ബഹുദൈവവിശ്വാസിയോ സത്യനിഷേധിയോ ആക്കുന്നില്ല. മനുഷ്യന്‍ സച്ചരിതനായിത്തീരണമെന്നാഗ്രഹിക്കുമ്പോള്‍ അല്ലാഹു നിര്‍ബന്ധിച്ച് അവനെ ദുഷ്ടനാക്കുക എന്നതും ഒരിക്കലും സംഭവിക്കുന്നില്ല.

പക്ഷേ, തെരഞ്ഞെടുക്കാനുള്ള ഈ സ്വാതന്ത്യ്രത്തിനുശേഷം ഒരു കാര്യമുണ്ട്. മനുഷ്യന് താന്‍ ഉദ്ദേശിച്ചതുതന്നെ പ്രായോഗികമായി ചെയ്യാന്‍ കഴിയുക എന്നത് അല്ലാഹുവിന്റെ ഇഛയെയും مَشِيئَة അനുമതിയെയും إِذْن ഉതവിയെയും تَوْفِيق ആശ്രയിച്ചിരിക്കുന്നു. മനുഷ്യന്‍ ചെയ്യാനാശിക്കുകയോ ഉദ്ദേശിക്കുകയോ തീരുമാനിക്കുകയോ ചെയ്തതുതന്നെ പ്രവര്‍ത്തിച്ചുകൊള്ളട്ടെ എന്ന് അല്ലാഹുവിന്റെ മശീഅത്ത് ഉണ്ടെങ്കിലേ അവന്നത് ചെയ്യാന്‍ കഴിയൂ. മനുഷ്യന്‍ എത്രതന്നെ ശ്രമിച്ചാലും അല്ലാഹുവിന്റെ മശീഅത്തും അനുമതിയുമില്ലാതെ അവന്ന് ഒന്നും ചെയ്യാനാവില്ല. ഇതാണ് അടുത്ത വാക്യത്തില്‍ പ്രസ്താവിച്ചിട്ടുള്ളത്. ഇവ്വിഷയകമായി ഗ്രഹിച്ചിരിക്കേണ്ട ഒരു കാര്യമിതാണ്: ഈ ലോകത്ത് മനുഷ്യന്ന് സകല സ്വാതന്ത്യ്രങ്ങളും നല്‍കിയിട്ട് അവനാഗ്രഹിക്കുന്നതെന്തും ചെയ്തുകളയാനുള്ള കഴിവും അവന്റെ ഇഷ്ടത്തിനുതന്നെ വിട്ടുകൊടുത്തിരിക്കുന്നുവെങ്കില്‍ പ്രാപഞ്ചിക വ്യവസ്ഥയാകെ താറുമാറികും. ലോകത്തുള്ള സകല മനുഷ്യരെയും കൊന്നുകളയാന്‍ ഒരു ഘാതകന്‍ മതിയാകുമായിരുന്നു- അവന് തോന്നുന്ന ആരെയും കൊല്ലാനുള്ള സൌകര്യം ലഭിക്കുകയാണെങ്കില്‍. ഇഷ്ടമുള്ളയാരെയും പോക്കറ്റടിക്കാന്‍ സൌകര്യം ലഭിക്കുന്ന പോക്കറ്റടിക്കാരനില്‍നിന്ന് ആരുടെ പോക്കറ്റാണ് രക്ഷപ്പെടുക? ഒരു കള്ളന്റെ കൈയില്‍നിന്ന് ആരുടെയും മുതലും രക്ഷപ്പെടില്ല. ഒറ്റ സ്ത്രീക്കും ഒരു തെമ്മാടിയില്‍നിന്ന് മാനം കാക്കാനാവാതെവരും. ഒരു ഭവനഭേദനക്കാരന്‍ ഒറ്റ വീടും ഒഴിവാക്കുകയില്ല; ഇവര്‍ക്കൊക്കെ അവരവര്‍ക്കു തോന്നുന്നത് അപ്പടി ചെയ്യാന്‍ തികഞ്ഞ കഴിവും സൌകര്യവും കൂടി കിട്ടുകയാണെങ്കില്‍. അതുകൊണ്ട് മനുഷ്യന്‍ ശരിയോ തെറ്റോ ആയ ഏതു മാര്‍ഗത്തിലൂടെ നടക്കാന്‍ ഉദ്ദേശിച്ചാലും അതിലൂടെ അവനു നടക്കാന്‍ സൌകര്യമേകണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം അല്ലാഹു അവന്റെ കരത്തില്‍തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഒരാള്‍ ദുര്‍മാര്‍ഗം വെടിഞ്ഞ് സന്‍മാര്‍ഗം സ്വീകരിക്കാനാഗ്രഹിച്ചാല്‍ അയാള്‍ക്കും അല്ലാഹുവിന്റെ മശീഅത്തും തൌഫീഖും ലഭിച്ചാല്‍ മാത്രമേ പ്രായോഗികമായി സന്‍മാര്‍ഗനിരതനാവാന്‍ കഴിയൂ. ദുര്‍മാര്‍ഗം വെടിഞ്ഞ് സന്‍മാര്‍ഗം കൈക്കൊള്ളാനുള്ള തീരുമാനം മനുഷ്യന്‍ സ്വയം എടുത്തിരിക്കണമെന്ന് ഉപാധിയുണ്ടെന്നു മാത്രം. അതല്ലാതെ, അല്ലാഹു ആരെയും ബലാല്‍ക്കാരം കള്ളനോ ഘാതകനോ നാസ്തികനോ ബഹുദൈവവിശ്വാസിയോ ആക്കാത്തതു പോലെ ആരെയും ബലാല്‍ക്കാരം സത്യവിശ്വാസിയും ആക്കുന്നില്ല.

അനന്തരം തുടര്‍ന്നുള്ള വാക്യത്തില്‍, അല്ലാഹുവിന്റെ ഈ മശീഅത്ത് അവ്യവസ്ഥിത (Arbitrary) മാണെന്ന തെറ്റിദ്ധാരണയെ ദൂരീകരിച്ചിരിക്കുകയാണ്. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാണ് എന്ന് പ്രസ്താവിച്ചുകൊണ്ടാണ് അത് ദൂരീകരിക്കുന്നത്. അതായത്, അവന്‍ ചെയ്യുന്നതെന്തും തികഞ്ഞ ജ്ഞാനത്തോടെയാണ് ചെയ്യുന്നത്. അതിനാല്‍ അവന്റെ തീരുമാനത്തില്‍ തെറ്റുപറ്റാനുള്ള ഒരു സാധ്യതയുമില്ല. ആര്‍ക്ക് എന്തിന് തൌഫീഖ് നല്‍കണം, എന്തിനു നല്‍കേണ്ടതില്ല, എന്തുകാര്യം എങ്ങനെ ചെയ്യാനനുവദിക്കണം, എങ്ങനെ ചെയ്യാനനുവദിക്കേണ്ടതില്ല എന്നൊക്കെ അവന്‍ വിധിക്കുന്നത് സമ്പൂര്‍ണമായ ജ്ഞാനത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിലാണ്. അല്ലാഹു ഒരാള്‍ക്ക് എത്രത്തോളം അവസരം നല്‍കുകയും സൌകര്യങ്ങളേര്‍പ്പെടുത്തിക്കൊടുക്കകയും ചെയ്യുന്നുവോ അത്രത്തോളമേ അയാള്‍ക്ക് തന്റെ ഇഛാനുസാരം കര്‍മം ചെയ്യാനാകൂ-അത് സല്‍ക്കര്‍മമായാലും ശരി, ദുഷ്കര്‍മമായാലും ശരി. സന്‍മാര്‍ഗപ്രാപ്തിയുടെ കാര്യവും ഇതിന്നപവാദമല്ല. ആരാണ് സന്‍മാര്‍ഗപ്രാപ്തിക്കര്‍ഹനെന്നും ആര്‍ അര്‍ഹനല്ലെന്നും അല്ലാഹു തന്റെ ജ്ഞാനത്താല്‍ അറിയുകയും തന്റെ യുക്തിവൈഭവത്താല്‍ തീരുമാനിക്കുകയും ചെയ്യുന്നു. (തഫ്ഹീമുല്‍ ഖുര്‍ആന്‍ )

2009, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

മുസ്‌ലിംകളില്‍ ചിലരെ ദൈവനിഷേധികളാക്കുന്നത്

വളരെ വ്യക്തവും ശക്തവും ലളിതവുമായ ദൈവിക വിശ്വാസമുള്ള ദര്‍ശനമാണ് ഇസ്‌ലാം. യുക്തിവാദത്തിന്റെയും ദൈവനിഷേധപ്രസ്ഥാനത്തിന്റെയും അമരത്തെത്തുന്നവരില്‍ ഒരു വലിയ വിഭാഗം മുസ്‌ലിം നാമം ഉള്ളവരാണ്. അതിനാല്‍ മുസ്‌ലികള്‍ക്കും മുസ്‌ലിംകളെല്ലാത്തവര്‍ക്കും പൊതുവായുള്ള സംശയമാണ്. ഇവര്‍ എന്തുകൊണ്ട് യുക്തിവാദികളായി? എങ്ങനെ ഇസ്‌ലാമില്‍ നിന്ന് അകന്നു? (മറുചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ നില്‍കുന്നില്ല. ഇവര്‍ എന്നെങ്കിലും യഥാര്‍ത്ഥമുസ്‌ലിംകളായിരുന്നോ? എന്നിട്ടല്ലേ അകല്‍ചയും മാറ്റവും). നാം അവരുടെ വാക്കുകള്‍ക്ക് വിലകല്‍പിക്കുകയും അവര്‍ പറയുന്ന കാര്യങ്ങള്‍ ചര്‍ച്ചക്കെടുക്കുകയുമാണ്. കേരളത്തിലെ പ്രമുഖരായ രണ്ട് മുസ്‌ലിം നാമമുള്ള യുക്തിവാദികള്‍ ഒന്നിച്ചവകാശപ്പെടുന്നത് ഖുര്‍ആനിലെ 33ാം അധ്യായമാണ് തങ്ങളെ യുക്തിവാദികളാക്കിയത് എന്നാണ്. അതിലേക്ക് കടക്കുന്നതിന് മുമ്പ്. അല്‍പം കൂടി കൃത്യമായി പറഞ്ഞ ഒരു സംഭവമാണ് ബനുഖുറൈള സംഭവം അത് ജബ്ബാര്‍ മാഷിന്റെ വാക്കുകളില്‍ വായിക്കുക. എന്നെ ഇസ്‌ലാമില്‍ നിന്നകറിയത് എന്ന പോസ്റ്റില്‍ നിന്നും ആദ്യത്തെ ഏതാനും ഭാഗങ്ങള്‍ ഒഴിവാക്കി പൂര്‍ണമായി നല്‍കുകയാണ്.



'[ഈ സംഭവം (മുഹമ്മദ് നബിയുടെ ജീവ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഒരു കൂട്ടക്കൊലകളിലൊന്ന്) ഇസ്ലാമിന്റെ ചരിത്രകാരന്മാര്‍ വിവരിച്ചിട്ടുള്ളതില്‍നിന്നും അല്‍പ്പം ദീര്‍ഘമായി ഇവിടെ ഉദ്ധരിക്കാം:-

“ഹിജ്ര അഞ്ചാം വര്‍ഷം ഖന്തഖ് യുദ്ധം അവസാനിച്ച അന്നു തന്നെ, ബനൂ ഖുറൈള ക്കാരുടെ നേരെ തിരുമേനിയും സഹാബികളും യുദ്ധത്തിനു പുറപ്പെട്ടു. ഖന്തഖില്‍ നിന്നും വിരമിച്ച തിരുമേനി മദീനയില്‍ പ്രവേശിച്ചു ളുഹര്‍ നിസ്കരിച്ച ശേഷം ആയിശയുടെ വീട്ടില്‍ വെച്ചു തിരുമേനി കുളിച്ച് തലമുടി ചീകി. അപ്പോള്‍ ജിബ്രീല്‍ വന്നു നബിക്കു സലാം ചൊല്ലി. ജിബ് രീല്‍ തിരുമേനിയോട് ചോദിച്ചു.:-യാ റസൂലുള്ളാ, താങ്കള്‍ ആയുധം അഴിച്ചു വെച്ചോ?.`അഴിച്ചുവെച്ചു `എന്നു തിരുമേനി മറുപടി പറഞ്ഞപ്പോള്‍ ‘ഞാന്‍ അഴിച്ചു വെച്ചില്ല’ എന്നു ജിബ് രീല്‍ പ്രതിവചിച്ചു. ശത്രു സംഘങ്ങള്‍ സംഘടിച്ചു താങ്കളെ എതിര്‍ത്തതു മുതല്‍ മലക്കുകള്‍ ആയുധം വെച്ചിട്ടില്ല. അവരെ അന്യേഷിച്ച് ഇപ്പോള്‍ ഹമ്രാഉല്‍ അസദ് എന്ന സ്ഥലത്തോളം പോകാതെ ഞങ്ങള്‍ മടങ്ങിയതുമില്ല.’ എന്നാണു ജിബ് രീല്‍ തിരുമേനിയോട് പറഞ്ഞതെന്നും പറയപ്പെട്ടിട്ടുണ്ട്. ബനൂ ഖുറൈള ഗോത്രക്കാരുടെ നേരെ യുദ്ധത്തിനു പുറപ്പെടുവാന്‍ അല്ലാഹു താങ്കളോട് കല്‍പ്പിച്ചിരിക്കുന്നു എന്ന് ജിബ് രീല്‍ തിരുമേനിയെ അറിയിച്ചു. ‘ഞാന്‍ അങ്ങോട്ടാണു പോകുന്നത്. ഞാനും എന്റെ കൂടെയുള്ള മലക്കുകളും അവരുടെ കോട്ടയെ കിടിലം കൊള്ളിക്കും’ എന്നും ജിബ് രീല്‍ തുടര്‍ന്നു പറഞ്ഞു. ‘എന്റെ ജനങ്ങള്‍ ക്ഷീണിച്ചിരിക്കുന്നു.,അല്‍പ്പം സമയം അനുവദിക്കുക’ എന്നു തിരുമേനി പറഞ്ഞപ്പോള്‍ , ‘താങ്കള്‍ പുറപ്പെട്ടു കൊള്ളുക; സത്യമായും സഫാപര്‍വ്വതത്തിന്മേല്‍ മുട്ടയെറിഞ്ഞാലെന്നപോലെ അവരെ ഞാന്‍ തകര്‍ത്തു കളയും’ എന്നു ജിബ്രീല്‍ പ്രസ്താവിച്ചു. തന്നോടൊപ്പം മലക്കുകളുണ്ടെന്നു പറഞ്ഞുകൊണ്ടു ജിബ് രീല്‍ യാത്ര തിരിച്ചു. ജിബ് രീല്‍ കുതിരയെ ഓടിച്ചപ്പോള്‍ അന്‍സാറുകളുടെ വീടുകളുടെ ഭാഗത്തുനിന്ന് പൊടിപടലം പൊങ്ങുന്നതായി തിരുമേനി കാണുകയുണ്ടായി.

യുദ്ധത്തിനു പുറപ്പെടുവാനായി ജനങ്ങളോട് ആഹ്വാനം ചെയ്യാന്‍ തിരുമേനി ബിലാലിനോടു നിര്‍ദ്ദേശിച്ചു. സഹാബിമാര്‍ തിരുമേനിയുടെ സന്നിധിയില്‍ ഹാജറായി. അലിയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ മുന്നോടിയായി നിയോഗിച്ചു. തിരുമേനി ഉടനെ പടയങ്കി ധരിച്ചു; മുഖയങ്കിയിട്ടു പടത്തൊപ്പി ധരിച്ചു; ഖഡ്ഗം ധരിച്ചു; വില്ലണിഞ്ഞു; അമ്പു നിറച്ച ആവനാഴി തൃക്കയ്യിലെടുത്തു. ലുഹൈഫ എന്ന കുതിരപ്പുറത്തു കയറി ആയുധധാരികളായ 3000 സഹാബികളോടു കൂടി തിരുമേനി പുറപ്പെട്ടു. തിരുമേനിയുടെ മൂന്നു കുതിരകളടക്കം 36 കുതിരകളാണ് അവരോടൊപ്പമുണ്‍ടായിരുന്നത്. ആ സേന മുമ്പോട്ടു നീങ്ങിയപ്പോള്‍ അന്‍സാര്‍കളില്‍ ചിലര്‍ ആയുധമണിയുന്നതായി തിരുമേനി കണ്ടു. `കുറച്ചു മുന്‍പ് ഈ വഴി ആരെങ്കിലും പോകുന്നതു നിങ്ങള്‍ കണ്ടോ?`എന്നു തിരുമേനി അവരോട് അന്യേഷിച്ചു. ദഹിയത്തുല്‍ കല്‍ബീ അയാളുടെ വെള്ളക്കുതിരമേല്‍ കയറി ഇതിലേ പോകുന്നതു ഞങ്ങള്‍ കണ്ടു എന്ന് അവര്‍ പറഞ്ഞപ്പോള്‍ ‍, “അതു ജിബ് രീലാണ്; ഉടനെ പുറപ്പെട്ടു കൊള്ളുക ” എന്നു തിരുമേനി അവര്‍ക്കു നിര്‍ദ്ദേശം നല്‍കി.

അലിയുടെ നേതൃത്വത്തില്‍ പുറപ്പെട്ട മുന്നോടി സൈന്യം ബനൂഖുറൈളക്കാരുടെ കോട്ടക്കടുത്തെത്തി കോട്ടയുടെ അടിത്തറക്കടുത്തു കൊടി നാട്ടി. ആ സംഘത്തില്‍ അന്‍സാര്‍കളും മുഹാജിര്‍കളും ഉണ്ടായിരുന്നു. മുസ്ലിം സേനയെ കണ്ടപ്പോള്‍ യഹൂദികള്‍ കോട്ടയുടെ വാതില്‍ പൂട്ടി മാളികയില്‍ കയറിയിരുന്നുകൊണ്ട് തിരുമേനിയെക്കുറിച്ച് അസഭ്യങ്ങള്‍ പുലമ്പി. “ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഇടയില്‍ വാളുകള്‍ തീരുമാനമുണ്ടാക്കും” എന്നു മാത്രം പറഞ്ഞുകൊണ്ട് സഹാബികള്‍ അക്ഷോഭ്യരായി വര്‍ത്തിച്ചു. അപ്പോഴേക്കും തിരുമേനിയും സഹാബികളും അകലേനിന്നു വരുന്നതായി അവര്‍ കണ്ടു. പതാകയുടെ മേല്‍നോട്ടം ഖദാതതുല്‍ അന്‍സാരീയെ ഏല്‍പ്പിച്ചുകൊണ്ട് ,അലി തിരുമേനിയുടെ അടുക്കലേക്കോടി. `താങ്കള്‍ ആ നീചന്മാരുടെ അടുത്തേക്കു പോകണ്ട എന്നു അലി അഭ്യര്‍ത്ഥിച്ചു. `അവര്‍ എന്നെ പുലഭ്യം പറയുന്നതു നിങ്ങള്‍ കേട്ടിരിക്കും, ശരി,ഞാന്‍ അടുത്തെത്തിയാല്‍ അവര്‍ പറയില്ല.` എന്നു തിരുമേനി പ്രതിവചിച്ചു. തിരുമേനി ബനൂഖുറൈളക്കാരുടെ കോട്ടക്കടുത്തെത്തി. ‘ഹേ, കുരങ്ങിന്റെ വംശമേ! അല്ലാഹു നിങ്ങളെ അപമാനിച്ചില്ലേ?” എന്നു തിരുമേനി അവരോടു ചോദിച്ചു. `യാ അബുല്‍ ഖാസിം, താങ്കള്‍ അറിവില്ലാത്ത ആളല്ലല്ലോ`എന്നു അവര്‍ മറുപടി പറഞ്ഞു.

[തിരുമേനി ബനൂഖുറൈളക്കാരില്‍ പ്രമാണികളായ വ്യക്തികളുടെ പേരുകള്‍ വിളിച്ചുകൊണ്ട് ഇപ്രകാരം ചോദിച്ചു:-“കുരങ്ങിന്റെയും പന്നിയുടെയും വംശക്കാരേ, നിങ്ങള്‍ ‍ എന്നെ പുലഭ്യം പറഞ്ഞുവോ?, പിശാചിനെ ആരാധിക്കുന്നവരേ, നിങ്ങളെ അല്ലാഹു ശിക്ഷിച്ചില്ലേ?.” ‘ഞങ്ങള്‍ താങ്കളെ ദുഷിച്ചുകൊണ്ട് ഒന്നും പറഞ്ഞിട്ടില്ല.’ എന്ന് അവര്‍ ആണയിട്ടു. ഇതു കേട്ടപ്പോള്‍ ഉസൈദിബ് നു ഹളീര്‍ പറഞ്ഞു:-‘ അല്ലാഹുവിന്റെ ശത്രുക്കളേ, മടയില്‍ കുടുങ്ങിയ കൂരനെപ്പോലെ ,നിങ്ങള്‍ കോട്ടക്കകത്തു കിടന്നു ചത്തുകൊള്ളുക’ ഇതു കേട്ടപ്പോള്‍ അവര്‍ ഭയചകിതരായി മാറി. അവര്‍ പറഞ്ഞു:‘ യാ ഇബ്നു ഹളീര്‍, ഞങ്ങള്‍ നിങ്ങളുമായി ഉടമ്പടി ചെയ്തവരണല്ലോ’. ‘ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഇടയില്‍ യാതൊരു ഉടമ്പടിയുമില്ല’എന്ന് അദ്ദേഹം അതിനു മറുപടിയും നല്‍കി. ഈ സംഭവത്തെകുറിച്ച് ഇപ്രകാരവും പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്.]

യഹൂദികളുടെ കോട്ടയെ 25 ദിവസം മുസ്ലിം സേന ഉപരോധിച്ചു. ആ ദിവസങ്ങളില്‍ സഹാബിമാരുടെ ഭക്ഷണം കാരക്കയായിരുന്നു. കോട്ടക്കകത്തു കെണിഞ്ഞ യഹൂദികള്‍ എല്ലാ നിലയിലും വിഷമിച്ചു. ഭയം അവരെ ഗ്രസിച്ചു. ബനൂഖുറൈളക്കാരുടെ നേതാക്കളില്‍ ഒരാളായിരുന്നു ക അബിബ്നു ഉസൈദ്. സംഭവം ഗൌരവമായ ആപത്തിലേക്കു നീങ്ങിത്തുടങ്ങിയപ്പോള്‍ , അയാള്‍ ആ യഹൂദികളോട് ഇപ്രകാരം പറഞ്ഞു:-“യഹൂദരെ, സംഭവം ഈ നിലയിലെത്തിക്കഴിഞ്ഞു. ഇതില്‍നിന്നു രക്ഷ നേടുവാന്‍ മൂന്നു മാര്‍ഗ്ഗങ്ങളാണു ഞാന്‍ കാണുന്നത്. ആ മാര്‍ഗ്ഗങ്ങള്‍ ഞാന്‍ പറയാം; അതില്‍ യുക്തമെന്നു തോന്നുന്ന ഒരു മാര്‍ഗ്ഗം നിങ്ങള്‍ക്കു സ്വീകരിക്കാം.

1. മുഹമ്മദിനെ നബിയായി അംഗീകരിക്കുകയും അദ്ദേഹത്തെ പിന്തുടരുകയും ചെയ്യുക .
ക അബിന്റെ ഈ അഭിപ്രായം അവര്‍ സ്വീകരിച്ചില്ല. തൌറാത്തല്ലാ‍ത്ത മറ്റൊരു മതം തങ്ങള്‍ക്കു സ്വീകാര്യമല്ല എന്നവര്‍ തീര്‍ത്തു പറഞ്ഞു. അപ്പോള്‍ അദ്ദേഹം രണ്ടാമത്തെ മാര്‍ഗ്ഗം അവതരിപ്പിച്ചു.

2. നമ്മുടെ സ്ത്രീകളെയും കുട്ടികളെയും നമ്മുടെ വാളുകള്‍ക്കു തന്നെ ഇരയാക്കാം. അതിനു ശേഷം മൂര്‍ച്ചയുള്ള വാളുകളുമായി അവരെ നേരിടാം. ആ യുദ്ധത്തില്‍ നാം നശിക്കുകയാണെങ്കില്‍ നശിക്കട്ടെ.
ഈ അഭിപ്രായവും അവര്‍ സ്വീകരിച്ചില്ല. നമുക്കു പ്രിയപ്പെട്ടവരെ കൊന്നിട്ടു പിന്നെ നാം എന്തിനു ജീവിക്കണം എന്നതായിരുന്നു അവരില്‍നിന്നുണ്ടായ പ്രതികരണം. ക അബ് മൂന്നാമത്തെ മാര്‍ഗ്ഗവും അവരുടെ മുന്നില്‍ വെച്ചു.

3. നാളെ ശനിയാഴ്ച്ചയണ്. ശനിയാഴ്ച്ച യുദ്ധത്തിനിറങ്ങുമെന്ന് അവര്‍ കരുതുകയില്ല. ആ അവസരം ഉപയോഗപ്പെടുത്തി പെട്ടെന്നു നമുക്കൊരു മിന്നലാക്രമണം നടത്താം. അങ്ങനെ ചെയ്താല്‍ അവരെ തുരത്താന്‍ കഴിഞ്ഞേക്കും.
ഈ അഭിപ്രായവും അവര്‍ സ്വീകരിച്ചില്ല. `ശനിയാഴ്ച്ച തെറ്റു ചെയ്തവര്‍ക്കുണ്ടായ അനുഭവങ്ങള്‍ കേട്ടറിഞ്ഞതു തന്നെ മതി. തങ്ങള്‍ അതിനു തയ്യാറല്ല.` എന്ന് അവര്‍ മറുപടി പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ അമ്രിബ്നു സ അദീ എന്ന യഹൂദി മറ്റൊരു അഭിപ്രായം അവരുടെ മുന്നില്‍ വെച്ചു. `അവര്‍ക്കു ജസ്യ എന്ന കപ്പം നല്‍കിക്കൊണ്ട് യഹൂദികളായിത്തന്നെ നമുക്കു ജീവിക്കാം. ` ഈ അഭിപ്രായം അവര്‍ സ്വീകരിക്കുമോ എന്ന് എനിക്കറിഞ്ഞുകൂടാ` എന്നദ്ദേഹം പറഞ്ഞപ്പോള്‍ `അവര്‍ക്കു കപ്പം കൊടുത്തു ജീവിക്കുന്നതിനെക്കാള്‍ നല്ലതു മരിക്കലാണെന്ന് അവര്‍ മറുപടി നല്‍കി.

ഉപരോധം കൊണ്ടു പൊറുതി മുട്ടിയ യഹൂദികള്‍ 25 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നബ്ബാശിബ്നു ഖൈസീ എന്ന ആളെ ,മദ്ധ്യസ്ഥനെന്ന നിലയ്ക്കു , തിരുമേനിയുടെ അടുക്കലേക്കയച്ചു. ബനൂ നുളൈര്‍ ഗോത്രം ചെയ്ത പോലെ ,പടയങ്കികളും ആയുധങ്ങളും ഭവനങ്ങളും ഉപേക്ഷിച്ച്, ഓരോ വീട്ടുകാരും ഓരോ ഒട്ടകത്തിന്റെ പുറത്തു ചുമക്കാവുന്ന സാമാനങ്ങളെടുത്ത് നാടു വിട്ടു കൊള്ളാമെന്നും , അതിന്നു തങ്ങളെ അനുവദിക്കണമെന്നും നബ്ബാശ് തിരുമേനിയോടഭ്യര്‍ത്ഥിച്ചു. തിരുമേനി ആ അഭ്യര്‍ത്ഥന സ്വീകരിച്ചില്ല. സാമാനങ്ങളെല്ലാം ഉപേക്ഷിച്ച് വെറും കയ്യോടെ നാടു വിടുവാനെങ്കിലും അനുവദിക്കണമെന്ന് നബ്ബാശ് വീണ്ടും അപേക്ഷിച്ചു. അല്ലാഹുവിന്റെ റസൂലിന്റെ വിധിക്കു വഴങ്ങിക്കൊണ്ട് ഇറങ്ങുവാന്‍ ഇഷ്ടമുണ്ടെങ്കില്‍ മാത്രം കോട്ടയില്‍നിന്നു പുറത്തിറങ്ങിക്കൊള്ളുക എന്നു തിരുമേനി മറുപടി നല്‍കി. നബ്ബാശ് തിരിച്ചു പോയി.


യഹൂദികളുടെ ഭയം മൂര്‍ച്ഛിച്ചു. ജീവന്നു രക്ഷയില്ലെന്ന് അവര്‍ക്കു തോന്നിത്തുടങ്ങി. അപ്പോഴാണ് ഔസ് ഗോത്രക്കാരനായ രിഫാ അതുബ്നു മുന്ദിറുല്‍ അന്‍സാരി യെകുറിച്ച് അവര്‍ക്ക് ഓര്‍മ്മ വന്നത്. അദ്ദേഹം ബനൂ ഖുറൈളക്കാരുടെ സുഹൃത്തും ഇടപാടുകാരനുമായിരുന്നു. അദ്ദേഹത്തിനെ തങ്ങളുടെ അടുത്ത് അയക്കാന്‍ യഹൂദികള്‍ അപേക്ഷിച്ചു. ആ അഭ്യര്‍ത്ഥന അംഗീകരിച്ചുകൊണ്ട് തിരുമേനി അദ്ദേഹത്തെ കോട്ടക്കകത്തയച്ചു കൊടുത്തു. അദ്ദേഹം കോട്ടയ്ക്കകത്തെത്തിയപ്പോള്‍ ,സ്ത്രീകളും കുട്ടികളുമടക്കം യഹൂദികളാകമാനം കരഞ്ഞുകൊണ്ട് അദ്ദേഹത്തെ ചുറ്റിക്കൂടുകയും തങ്ങളെ രക്ഷിപ്പാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ക അബിബ്നു അസദ് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു:- “ സ്നേഹിതാ! ഞങ്ങള്‍ കനത്ത അപകടത്തില്‍ പെട്ടിരിക്കുന്നു. ഞങ്ങള്‍ കണ്ണീരില്‍ കുതിര്‍ന്നു നശിച്ചു കൊണ്ടിരിക്കുന്നു. മുഹമ്മദ് ഞങ്ങളെ വിടുന്നില്ലല്ലോ. ഞങ്ങള്‍ ഈ നാടു വിട്ടു പോയിക്കൊള്ളാമെ‍ന്നും ,വെറുംകയ്യോടെ പോയിക്കൊള്ളാമെന്നും മുഹമ്മദിനെ അറിയിച്ചു. മുഹമ്മദ് അനുവദിച്ചില്ല. മുഹമ്മദിന്റെ ആജ്ഞയ്ക്കു വഴങ്ങി കോട്ടക്കു പുറത്തിറങ്ങാന്‍ ഞങ്ങള്‍ക്കു ധൈര്യം പോരാ. താങ്കളുടെ അഭിപ്രായമെന്താണ്? “ഇറങ്ങിക്കൊള്ളുക’ എന്ന് രിഫാ അത് അവരോട് പറഞ്ഞു. അതോടൊപ്പം ഇറങ്ങിയാല്‍ കൊന്നുകളയുമെന്ന് ആംഗ്യം കൊണ്ടു സൂചന നല്‍കുകയും ചെയ്തു. അബൂ ലുബാബത്ത് (റിഫാ അത്ത്) പറയുന്നു:-‘ആംഗ്യം കാണിച്ച കൈ താഴ്ത്തുന്നതിന്നു മുമ്പ് തന്നെ ഞാന്‍ ചെയ്തത് അപകടമാണെന്ന് എനിക്കു മനസ്സിലായി. അല്ലാഹുവോടും റസൂലിനോടും തെറ്റു ചെയ്തുപോയി എന്നു പറഞ്ഞു കണ്ണീരൊഴുക്കിക്കൊണ്ട് ഞാന്‍ കോട്ടയില്‍നിന്നും പുറത്തിറങ്ങി.’ അദ്ദേഹം തിരുമേനിയെ കാണാതെ നേരെ പള്ളിയിലേക്കാണു പോയത്. പള്ളിയിലുള്ള ഒരു തൂണില്‍ അയാള്‍ തന്റെ ശരീരത്തെ ചങ്ങല കൊണ്ടു സ്വയം കെട്ടിയിട്ടു. ഞാന്‍ മരിക്കുന്നതു വരെ ഭക്ഷണവും വെള്ളവും കഴിക്കുകയില്ലെന്നു ശപഥം ചെയ്തു. അങ്ങനെ ആറു ദിവസം കഴിഞ്ഞു. അതിനിടയ്ക്കു അദ്ദേഹത്തിന്റെ അപരാധത്തെ പരാമര്‍ശിച്ചുകൊണ്ട് ആയത്തിറങ്ങി. ദുഖ ഭാരത്താല്‍ പരിക്ഷീണിതനായി അയാള്‍ ബോധം കെട്ടു വീണു. ആ ഘട്ടത്തില്‍ അല്ലാഹു അദ്ദേഹത്തിനു പൊറുത്തു കൊടുത്ത വാര്‍ത്തയുമായി ആയത്തിറങ്ങുകയും ആ സന്തോഷവാര്‍ത്ത തിരുമേനി അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. തിരുമേനി തന്നെ അദ്ദേഹത്തെ അഴിച്ചു വിട്ടു. ഞാന്‍ ചെയ്തുപോയ കുറ്റം പൊറുക്കപ്പെടുന്ന പക്ഷം ഈ നടും എന്റെ സ്വത്തുക്കളും ഉപേക്ഷിക്കുമെന്ന് ഞാന്‍ കരുതിയിട്ടുണ്ടെന്നു അദ്ദേഹം തിരുമേനിയെ അറിയിച്ചപ്പോള്‍ ,നിങ്ങളുടെ സ്വത്തിന്റെ മൂന്നിലൊന്നു ദാനം ചെയ്താല്‍ മതിയാകുമെന്ന് തിരുമേനി അദ്ദേഹത്തെ ഉപദേശിച്ചു.

ഗത്യന്തരമില്ലെന്നു വന്നപ്പോള്‍ തിരുമേനിയുടെ വിധിക്കു വഴങ്ങിക്കൊണ്ട് ബനൂഖുറൈളക്കാര്‍ കോട്ട തുറന്നു പുറത്തിറങ്ങി. അവരുടെ എണ്ണം 750 ആയിരുന്നെന്നും 800 ആയിരുന്നെന്നും 900 ആയിരുന്നു എന്നും 1000 എന്നും പക്ഷാന്തരമുണ്ട്. അവരെല്ലാം തന്നെ ബന്ധനസ്ഥരാക്കപ്പെട്ടു. ഖൈനുഖാ അ ഗോത്രക്കാരുമായി സൌഹൃദക്കരാര്‍ ചെയ്തിരുന്ന ഖസ്രജ് ഗോത്രക്കാര്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ ,നാടു വിട്ടു പോയിക്കൊള്ളുവാന്‍ ഖൈനുഖാ അ ഗോത്രക്കാര്‍ക്കു താങ്കള്‍ അനുമതി നല്‍കിയ പോലെ ,ഞങ്ങളുമായി സൌഹൃദക്കരാര്‍ നടത്തീട്ടുള്ളവര്‍ക്കും നാടു വിട്ടു പോയിക്കൊള്ളുവാന്‍ താങ്കള്‍ അനുമതി നല്‍കേണമെന്ന് ഔസ് ഗോത്രക്കാര്‍ തിരുമേനിയോട് അഭ്യര്‍ത്ഥിച്ചു. തിരുമേനി ആ അഭ്യര്‍ത്ഥനയും അംഗീകരിച്ചില്ല. “ബനൂ ഖുറൈള ഗോത്രക്കാരുടെ കാര്യത്തില്‍ വിധി നല്‍കുവാന്‍ നിങ്ങളുടെ ഗോത്രക്കാരനായ ഒരാളെ നിയമിക്കുന്നതു നിങ്ങള്‍ക്കു സമ്മതമാണോ?” എന്നു തിരുമേനി ഔസ് ഗോത്രക്കാരോട് ചോദിച്ചു. അങ്ങിനെ ചെയ്യുന്നതു തങ്ങള്‍ക്കു സമ്മതമാണെന്ന് അവര്‍ സമ്മതിച്ചു. സ അദിബ്നു മുആദിനെ നബി തന്നെ അതിനായി തിരഞ്ഞെടുത്തു. സ അദ് ഒരു കുതിരപ്പുറത്ത് ആഗതനായപ്പോള്‍ തിരുമേനി അദ്ദേഹത്തെ ആദരിച്ചുകൊണ്ട് എല്ലാവരും എഴുന്നേറ്റു നില്‍ക്കാന്‍ നിര്‍ദ്ദേശിച്ചു. എല്ലാവരും എഴുന്നേറ്റു. ‘ബനൂഖുറൈളക്കാരുടെ കാര്യത്തില്‍ വിധി നല്‍കുവാന്‍ തിരുമേനി താങ്കളെ നിശ്ചയിച്ചിരിക്കുന്നു ’ എന്ന് സഹാബിമാര്‍ അദ്ദേഹത്തെ അറിയിച്ചു. വിധി നല്‍കുവാന്‍ തിരുമേനി അദ്ദേഹത്തോടാവശ്യപ്പെട്ടു. `വിധി നല്‍കുവാന്‍ അര്‍ഹത അല്ലാഹുവിനും റസൂലിനുമാണെന്ന് സ അദ് പറഞ്ഞപ്പോള്‍ , ‘ഇവരുടെ കാര്യത്തില്‍ താങ്കള്‍ വിധി നല്‍കേണമെന്നാണ് അല്ലാഹുവിന്റെ കല്‍പ്പന’ എന്ന് തിരുമേനി അദ്ദേഹത്തെ അറിയിച്ചു. അപ്പോള്‍ സഹാബിമാരെ അഭിമുഖീകരിച്ചുകൊണ്ട് സ അദ് ചോദിച്ചു:- അല്ലാഹുവിന്റെ കല്‍പ്പനയെ ആദരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് ചോദിക്കുന്നു; ഞാന്‍ പറയുന്ന വിധി നിങ്ങള്‍ക്ക് സ്വീകാര്യമാണോ? അതെ എന്നു സഹാബിമാര്‍ പറഞ്ഞു. പിന്നീട് തിരുമേനി ഇരിക്കുന്ന ഭാഗത്തേക്കു തിരിഞ്ഞ് തിരുമേനിയെ വന്ദിച്ചു കൊണ്ട് തിരുമേനിയുടെ മുഖം നോക്കാതെ അദ്ദേഹം ചോദിച്ചു. ‘ ഇവരെ സംബന്ധിച്ചു ഞാന്‍ നല്‍കുന്ന വിധി ഈ ഭാഗത്ത് ഇരിക്കുന്നവര്‍ക്കും സ്വീകാര്യമാണോ? ‘അതെ’ എന്നു തിരുമേനി പ്രതിവചിച്ചു. അനന്തരം ബനൂഖുറൈളക്കാരെ അഭിമുഖീകരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു:- ‘എന്റെ വിധി നിങ്ങള്‍ക്കും സ്വീകാര്യമാണോ?’ ‘അതെ’ എന്ന് അവരും സമ്മതിച്ചു. അതിനു ശേഷം സ അദ്ബ്നു മുആദ് ഇപ്രകാരം പറഞ്ഞു:- “ഇവരില്‍ പ്രായപൂര്‍ത്തിയായ എല്ലാവരെയും വധിക്കുക; സ്ത്രീകളെയും കുട്ടികളെയും യുദ്ധത്തടവുകാരാക്കി അടിമകളാക്കുക; ഇവരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടുക. ഇവരുടെ വീടുകള്‍ മുഹാജിര്‍കളായ സഹാബിമാരുടെ വസതികളാക്കുക.” [മുഹാജിര്‍കളും ഞങ്ങളും സഹോദരങ്ങളാണല്ലോ, അവര്‍ക്കു നല്‍കുന്നതു ഞങ്ങള്‍ക്കും നല്‍കേണ്ടതല്ലേ? എന്നു അന്‍സാര്‍കളില്‍ ചിലര്‍ ചോദിച്ചപ്പോള്‍ , അവര്‍ നിങ്ങളെ ആശ്രയിക്കാതെ സ്വയം പര്യാപ്തരാകേണമെന്നാണു ഞാന്‍ ആഗ്രഹിക്കുന്നത് എന്നു സ അദ് മറുപടി പറഞ്ഞു.] അല്ലാഹുവിന്റെ വിധിതന്നെ താങ്കള്‍ വിധിച്ചതെന്നും, കഴിഞ്ഞ രാത്രി ഒരു മലക്ക് ഇതാണ് അല്ലാഹുവിന്റെ വിധിയെന്ന് എന്നെ അറിയിച്ചിട്ടുണ്ടെന്നും തിരുമേനി പറയുകയുണ്ടായി.

പിന്നീട് ബനൂഖുറൈളക്കാരുടെ കോട്ടക്കകത്തുള്ള ആയുധങ്ങളും സ്വത്തുക്കളും കണ്ടെടുപ്പാന്‍ തിരുമേനി കല്‍പ്പിച്ചു. 1500 വാളുകള്‍ , 300 പട്റയങ്കികള്‍ , 2000 ചവളങ്ങള്‍ , 500 പരിചകള്‍ , അനേകം വീട്ടു പാത്രങ്ങള്‍ , ധാരാളം മറ്റു സാധനങ്ങള്‍ , എന്നിവയും ,കുതിരകള്‍ , ഒട്ടകങ്ങള്‍ , ആടുമാടുകള്‍ എന്നിവയും പിടിച്ചെടുത്തു. ഈ വസ്തുക്കള്‍ക്കൊപ്പം യഹൂദികളുടെ ഈത്തപ്പനകളും പിടിച്ചെടുത്തു. ഈ സാധനങ്ങളെയും തടവുകാരെയും ആദ്യം അഞ്ച് ഓഹരികളാക്കി ഭാഗിച്ചു. അതില്‍ തിരുമേനിയുടെ ഹിതാനുസാരം വിനിയോഗിക്കാവുന്ന ഒരോഹരി മാറ്റി വെച്ചു, ശേഷിച്ച നാലോഹരി സഹാബിമാര്‍ക്കു പങ്കിട്ടു കൊടുത്തു. പ്രസ്തുത നാലോഹരി വീണ്ടും 3072 ഓഹരികളായി വിഭജിച്ചുകൊണ്ടാണു സഹാബികള്‍ക്കു വീതിച്ചു നല്‍കിയത്. മുസ്ലിം സേനയുടെ ആകെ എണ്ണം 3000 ആയിരുന്നു. അവരില്‍ 6പേര്‍ അശ്വഭടന്മാരായിരുന്നു. കാലാള്‍ സൈന്യത്തിലുള്ള ഒരു വ്യക്തിക്ക് ഒരോഹരിയും അശ്വഭടന്മാരില്‍ ഒരാള്‍ക്കു മൂന്നോഹരിയുമാണ് യുദ്ധമുതലുകളുടെ വിഹിതനിശ്ചയം.

അതിനു ശേഷം തിരുമേനി മദീനയിലേക്കു തിരിച്ചു. മദീനയുടെ ഹൃദയഭാഗത്ത് കുറേ കുഴികള്‍ കുഴിക്കുവാന്‍ തിരുമേനി കല്‍പ്പിച്ചു. ധാരാളം കുഴികള്‍ ഉണ്ടാക്കപ്പെട്ടു. കൊലശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ കൊന്നു കുഴിച്ചുമൂടാനണു ആ കുഴികല്‍ നിര്‍മ്മിക്കപ്പെട്ടത്. തടവുകാര്‍ ആ കുഴികളുടെ അടുത്തേക്കു ഹാജരാക്കപ്പെട്ടു. ഹുയയ്യിബ്നു ഹക്തബിനെ വധിപ്പാനായി ആ കുഴിക്കരികെ കൊണ്ടു വന്നപ്പോള്‍ , അയാളോടു തിരുമേനി ചോദിച്ചു.-‘ഹേ! അല്ലാഹുവിന്റെ ശത്രൂ, ഇപ്പോള്‍ അല്ലാഹു നിങ്ങളെ എനിക്കു വിധേയനാക്കി തന്നില്ലേ?’ ഹുയയ്യ് പറഞ്ഞു: പക്ഷെ ഇനിയും എന്നെ കുറ്റം പരയേണ്ടതില്ല, താങ്കളുടെ അല്ലാഹുവിന്റെ വിധി നടപ്പിലാക്കുന്നതില്‍ എനിക്കു വ്യസനമില്ല.’ വധശിക്ഷ നടപ്പാക്കുവാന്‍ അലി, സുബൈര്‍ എന്നിവര്‍ക്കു പുറമെ ഔസ് ഗോത്രക്കാരില്‍ ചിലരെയും ഏല്‍പ്പിച്ചു. വധശിക്ഷയുടെ കാര്യത്തില്‍ അവര്‍ക്ക് എതിര്‍പ്പില്ലെന്നു തെളിയിക്കാനായിരുന്നു അത്. കൊല്ലപ്പെടേണ്ടവര്‍ മുഴുവന്‍ സന്ധ്യയാകുമ്പോഴേക്കും കൊല്ലപ്പെട്ടു കഴിഞ്ഞു. കൊല്ലപ്പെട്ടവരുടെ എണ്ണം 600നും 700നും ഇടയ്ക്കായിരുന്നു. അവരുടെ ശവങ്ങള്‍ നിറഞ്ഞ കുഴികള്‍ മണ്ണിട്ടു മൂടി. ബയാന എന്ന ഒരു സ്ത്രീയും കൊല്ലപ്പെട്ടു. ഖല്ലാദുബ്നു സൈദിന്റെ ഘാതുകിയായിരുന്നു ആ സ്ത്രീ.

ആയിശ പറയുന്നു:- “ ഞാന്‍ എന്റെ വീട്ടില്‍ ഇരിക്കുകയായിരുന്നു. അല്ലാഹുവിന്റെ റസൂല്‍ ബനൂഖുറൈളക്കാരായ പുരുഷന്മാരെ തകര്‍ത്തു കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ ആ ഗോത്രക്കാരിയായ ഒരു യുവതി എന്റെ വീട്ടില്‍ കയറിവന്നു. ഉല്ലാസപൂര്‍വ്വം ചിരിച്ചുകൊണ്ട് എന്നോടു സംസാരിച്ചു തുടങ്ങി. ആ സ്ത്രീയുടെ ചിരിയിലും സംസാരത്തിലും സന്തോഷം മുറ്റി നിന്നു. അപ്പോള്‍ പുറത്തു നിന്നു ബയാനാ ബയാനാ എന്നു വിളിക്കുന്നതു കേട്ടു. “എന്നെയാണു വിളിക്കുന്നത്, കൊല്ലാന്‍ വേണ്ടി” എന്നു പറഞ്ഞുകൊണ്ട് അവള്‍‍ പുറത്തേക്കു പോയി. അവള്‍ കൊല്ലപ്പെട്ടു. അടുത്ത നിമിഷത്തില്‍ തന്നെ കൊല്ലുമെന്നുറപ്പായിട്ടും അവള്‍‍ക്കു സന്തോഷത്തോടു കൂടി ചിരിക്കാനും സംസാരിക്കാനും കഴിഞ്ഞതില്‍ ഞാന്‍ അല്‍ഭുതപ്പെട്ടു.

ജാഹിലിയ്യാ കാലത്ത് ഔസ് ഖസ്രജ് ഗോത്രക്കാര്‍ തമ്മില്‍ നടന്ന ബു ആസ് യുദ്ധത്തില്‍ സാബിത്തിനെ കൊലയില്‍നിന്നും മോചിപ്പിച്ച ഒരു കിഴവന്‍ ബനൂഖുറൈളാ ഗോത്രക്കാരോടൊപ്പം ഉണ്ടായിരുന്നു. അയാളുടെ പേര്‍ സുബൈര്‍ എന്നായിരുന്നു. മുസ്ലിങ്ങളുടെ ഇടയില്‍ സാബിത്തിനെ കണ്ടപ്പോള്‍ അയാള്‍ സന്തോഷിച്ചു. ബുആസ് യുദ്ധത്തില്‍ സാബിത്തിന്റെ ജീവന്‍ രക്ഷിച്ച വസ്തുത അയാള്‍ ഓര്‍മ്മിപ്പിച്ചു. ആ ഉപകാരത്തിനു പ്രത്യുപകാരം ചെയ്യാനുള്ള അവസരം ഇതാണെന്നും അയാള്‍ പ്രസ്താവിച്ചു. സാബിത്ത് ഈ വിവരം തിരുമേനിയെ അറിയിച്ചപ്പോള്‍ , സുബൈറിനെ കൊലയില്‍നിന്നും ഒഴിവാക്കിയതായി തിരുമേനി പ്രഖ്യാപിച്ചു. സാബിത് പറയുന്നു:- ‘ഈ വിവരം ഞാന്‍ സുബൈറിനെ അറിയിച്ചപ്പോള്‍ ഭാര്യയെയും മക്കളെയും കൈവെടിഞ്ഞുകൊണ്ട് ഒരു കിഴവന്‍ ജീവിച്ചിരുന്നിട്ടു ഫലമുണ്ടോ?’ എന്നയാള്‍ ചോദിച്ചു. ഈ വിവരം ഞാന്‍ തിരുമേനിയെ അറിയിച്ചപ്പോള്‍ അയാളുടെ ഭാര്യയെയും മക്കളെയും സാബിത്തിന്റെ ഓഹരിയിലേക്കു വിട്ടു തന്നു എന്നു തിരുമേനി പറഞ്ഞു. അവരെ മോചിപ്പിച്ചു സുബൈറിനു നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു. വിവരം ആയാളെ അറിയിച്ചപ്പോള്‍ , ഞങ്ങളുടെ വീട്ടുകാര്‍ ഹിജാസ്കാരാണ് . അവര്‍ ദരിദ്രരുമാണ്. മുതലില്ലാതെ ജീവിക്കുവാന്‍ കഴിയില്ലല്ലോ എന്നയാള്‍ പറഞ്ഞു. ഈ വിവരം തിരുമേനിയെ അറിയിച്ചപ്പോള്‍ , സുബൈറിന്റെ മുതലും എന്റെ ഓഹരിക്കു വിട്ടു തന്നു. അതും ഞാന്‍ സുബൈറിനു വിട്ടു കൊടുത്തു. അപ്പോള്‍ സുബൈര്‍ എന്നോടു ചോദിച്ചു.- ‘സാബിത്തേ ബനൂഖുറൈളക്കാരുടെ നേതാവായ ക അബ് എവിടെയുണ്ട്?’ അയാള്‍ കൊല്ലപ്പെട്ടുവെന്നു ഞാന്‍ പറഞ്ഞപ്പോള്‍ , നാട്ടുകാരുടെയും അല്ലാത്തവരുടെയും ആത്മസുഹൃത്തായ ഹുയയ്യ് എവിടെ? എന്നും അയാള്‍ ചോദിച്ചു. അയാളും കൊല്ലപ്പെട്ടു എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ആലംബഹീനരുടെ സഹായിയും നേതാവുമായ അസ്സാല്‍ എവിടെ? എന്നു ചോദിച്ചു. അയാളും കൊല്ലപ്പെട്ടു എന്നു ഞാന്‍ പറഞ്ഞു. ‘ഞങ്ങളുടെ സഭാനാഥന്മാരും പ്രഭുക്കളുമായ അമ്രും ഫരീളത്തും എവിടെ? എന്നു വീണ്ടും അയാള്‍ ചോദിച്ചു. അവരെല്ലാം കൊല്ലപ്പെട്ടു എന്നറിയിച്ചപ്പോള്‍ അയാള്‍ പറഞ്ഞു:-“ അവരെല്ലാം കൊല്ലപ്പെട്ടെങ്കില്‍ , എന്നെയും അവരുടെ കൂടെ നിങ്ങള്‍ അയക്കണം. അതല്ലാത്ത മറ്റൊരു പ്രത്യുപകാരവും ഇനി നിങ്ങളില്‍നിന്നും എനീക്കാവശ്യമില്ല. ഒരു നിമിഷം പോലും കാത്തു നില്‍ക്കാതെ എന്നെയും കൊല്ലുക. എന്നു സുബൈര്‍ എന്നോടാവശ്യപട്ടു. ‘നിങ്ങളെ ഞാന്‍ കൊല്ലുകയില്ല എന്നു ഞാന്‍ പറഞ്ഞു. ആരു കൊന്നാലും തരക്കേടില്ല, എന്റെ സുഹൃത്തുക്കളെ കണ്ടെത്താതെ ഞാന്‍ ഇനി ഒരു നിമിഷം ഇഹലോകത്തു ജീവിച്ചിരിക്കില്ല എന്നു സുബൈര്‍ ശഠിച്ചു. “ സുഹൃത്തുക്കളെ കണ്ടെത്താതെ ജീവിച്ചിരിക്കില്ല ‘ എന്നയാള്‍ പറഞ്ഞതു കേട്ടപ്പോള്‍ “‍നരകത്തില്‍ നീ നിന്റെ സുഹൃത്തുക്കളെ കണ്ടുകൊള്ളും” എന്നു പറഞ്ഞുകൊണ്ട് അബൂബക്കര്‍ സുബൈറിനെ കൊന്നു. സുബൈറിന്റെ ഭാര്യയും മുതലുകളും സാബിത്തിന്റെ ഓഹരിയില്‍ത്തന്നെ എന്നു തിരുമേനി അരുളുകയും ചെയ്തു.”

ബനൂഖുറൈളാ ഗോത്രത്തിലെ തടവുകാരില്‍നിന്നും റൈഹാന എന്ന സ്ത്രീയെ മുഹമ്മദ് സ്വന്തമാക്കി!]'

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review