2010, ഡിസംബർ 17, വെള്ളിയാഴ്‌ച

എന്‍.എം ഹുസൈനും യുക്തിവാദികളും.

2010 ജൂണ്‍ മുതല്‍ ഈ ബ്ലോഗില്‍ ഞാന്‍ നല്‍കിവരുന്ന  30 ഓളം പോസ്റ്റുകളുടെ മുഖ്യപ്രേരകം ബ്ലോഗര്‍ ബ്രൈറ്റ്  ബര്‍ട്രന്റ് റസ്സലിനെ ഉദ്ധരിച്ച് നല്‍കിയ ഏതാനും വരികളാണ്:


'ഇനി ദൈവമുണ്ടെങ്കില്‍, എന്നെ നരകത്തിലേക്ക് വിടുന്ന ദൈവത്തോട് ഞന്‍ പറയുക ബര്‍ട്രന്റ് റസ്സല്‍ പറഞ്ഞതു തന്നെയാണ്..."Not enough evidence, God! Not enough evidence!" '. 

ഈ പറയുന്നത് ഇസ്‌ലാമിനെക്കുറിച്ച് വല്ലതും അറിഞ്ഞിട്ടുതന്നെയോ എന്ന് എനിക്ക് നല്ല സംശയമുണ്ടായിരുന്നു. അതുകൊണ്ട് അത് കണ്ട ഉടനെ ഞാന്‍ ഒരു ചര്‍ചക്ക് തുടക്കമിട്ടു. പ്രധാനമായും  അതിലൂടെ ഉദ്ദേശിച്ചത്. ഇപ്രകാരം ഒരു ന്യായവാദം ഉന്നയിക്കാന്‍ ആര്‍ക്കും സാധ്യമല്ലാത്തവിധം തെളിവുകള്‍ ഇവിടെ അവശേഷിക്കുന്നുണ്ട് എന്ന് സ്ഥാപിക്കാനായിരുന്നു.
 

തെളിവിന്റെ അഭാവമല്ല നിഷേധിക്കാന്‍ കാരണമെന്നും തെളിവുകളെ വിശകലനം ചെയ്യാന്‍ സന്നദ്ധമാകാത്ത വിധം എന്തോ ചില കാര്യങ്ങള്‍ ദൈവനിഷേധികളെയും പരലോക നിഷേധികളെയും നിയന്ത്രിക്കുന്നുണ്ടെന്നുമുള്ള വസ്തുത വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. സൃഷ്ടി സ്രഷ്ടാവിന്റെ മൂര്‍ത്തമായ തെളിവാണ് എന്നംഗീകരിക്കാന്‍ മനസ്സിലാത്തവരാണ് യുക്തിവാദികള്‍ എന്നറിയുന്നതിനാല്‍ ഞാന്‍ ഇവിടെ നല്‍കിയവ  അമൂര്‍ത്തമായ തെളിവുകളാണ് എന്ന് അംഗീകരിക്കുന്നു. മനുഷ്യന്റെ യുക്തിയെയും ബുദ്ധിയെയും ഉപയോഗപ്പെടുത്തിയാല്‍ അവയെ നിഷേധിക്കാന്‍ കഴിയാത്തവിധം ശാസ്ത്രീയമായ തെളിവുകളാണവ. വ്യക്തമമായ അനേകം തെളിവുകള്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് ഖുര്‍ആനില്‍ ദൈവം ഇങ്ങനെ അരുളിചെയ്തത്.


(അന്നേരം വിളിച്ചു പറയപ്പെടും:) ഹേ, നിഷേധികളേ! ഇന്നു നിങ്ങള്‍ ഒഴികഴിവൊന്നും പറയേണ്ട. നിങ്ങള്‍ ചെയ്തതിന്റെ പ്രതിഫലമാണ് നിങ്ങള്‍ക്ക് നല്‍കപ്പെടുന്നത്. (66:7)

തെളിവുകളില്‍ മുഖ്യം പ്രവാചകന്മാരുടെ ആഗമനം തന്നെയാണ്. അവയും തെളിവാവശ്യമുള്ള വിശ്വാസ കാര്യമല്ലേ എന്ന് ചോദിക്കാം അതേ അതിലേക്കെത്തിച്ചേരാന്‍ കഴിയുന്ന മൂര്‍ത്തമായ ഒരു തെളിവുണ്ട് അതാണ് ഖുര്‍ആന്‍. വിശുദ്ധ ഖുര്‍ആനെക്കുറിച്ചുള്ള പഠനത്തിലൂടെ പ്രവാചകന്‍മാരെ മനസ്സിലാക്കാന്‍ സാധിക്കും. അവര്‍ സത്യസന്ധരാണ് എന്ന് അറിയാന്‍ സാധിച്ചാല്‍ അവരിലൂടെ ലഭിക്കുന്ന അറിവുകളെ  സ്വീകരിക്കാന്‍ നമ്മുടെ ബുദ്ധി നമ്മെ നിര്‍ബന്ധിക്കും.

ഈ ദൂതന്മാരത്രയും സുവാര്‍ത്ത നല്‍കുന്നവരും താക്കീതു ചെയ്യുന്നവരുമായി അയക്കപ്പെട്ടവരാകുന്നു. പ്രവാചകദൌത്യത്തിനു ശേഷം ജനത്തിന് അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഉണ്ടാകാതിരിക്കുന്നതിന്നു വേണ്ടി. (4:165)

പക്ഷെ യുക്തിവാദികളെ ദൈവത്തെ നിഷേധിക്കുന്ന അഹങ്കാരികളാക്കി മാറ്റിയത് ദൈവവിശ്വാസികളെക്കാള്‍ തങ്ങള്‍ക്ക് ദൈവത്തെ നിഷേധിക്കാനാവശ്യമായ മൂര്‍ത്തമായ ശാസ്ത്രീയ തെളിവുകള്‍ ലഭ്യമാണ് എന്ന് തെറ്റിദ്ധാരണയായിരുന്നു. അത് ഏറെക്കുറെ പോറലേല്‍ക്കാതെ നിലനില്‍ക്കുകയായിരുന്നു. അതിനെയാണ് എന്‍.എം ഹുസൈന്‍ തകര്‍ത്തു തരിപ്പണമാക്കിയത്.

ബൂലോകത്ത് യുക്തിവാദ ചര്‍ചയില്‍ വമ്പിച്ച വഴിത്തിരിവ് സൃഷ്ടിച്ചു കൊണ്ട് എന്‍ .  എം. ഹുസൈന്‍റെ രംഗപ്രവേശം ഈ നിലക്കാണ് ഞാന്‍ കാണുന്നത്. യുക്തിവാദികളുടെ മര്‍മത്തില്‍ തന്നെയാണ് അദ്ദേഹം കൈവെച്ചത്. (ഇതിനെക്കുറിച്ചുള്ള വിശകലനങ്ങള്‍ ധാരാളം ബ്ലോഗുകളില്‍ ചര്‍ചചെയ്യപ്പെട്ടു. അതിനാല്‍ ഒഴിവാക്കുന്നു). അതൊടൊപ്പം നേരത്തെ യുക്തിവാദിയും കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായിരുന്ന ടി.പി. ശമീം ബ്ലോഗ് ചര്‍ചയിലേക്ക് വന്നു. നിലവിലെ യുക്തിവാദ സംവാദരീതിയോട് വിയോജിപ്പുണ്ടായിരന്ന കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടി കൂടുതല്‍ ശക്തമായി അതിനെതിരെ  മുന്നോട്ടു വന്നതും നാം കണ്ടു.

അതോടൊപ്പം ഖുര്‍ആന്‍ ബൈബിള്‍ ചര്‍ചയും ഈ കാലയളവില്‍ ഏറെ സജീവമായി.  സാജന്‍, സന്തോഷ്, ആലിക്കോയ, സുബൈര്‍, സുഹൈറലി, നാസിയാന്‍സന്‍ എന്നിവര്‍ തമ്മിലുള്ള സംവാദം യുക്തിവാദികളുമായുള്ള സംവദശൈലിയില്‍നിന്ന് ഭിന്നവും മതമേതായാലും മനുഷ്യ സംസ്‌കരണത്തില്‍ അത് വഹിക്കുന്ന പങ്കും വ്യക്തമാക്കുന്നതാണ്. മതങ്ങള്‍ തമ്മില്‍ സംവാദം നടന്നാല്‍ വര്‍ഗീയതവളരും എന്നാണല്ലോ യുക്തിവാദികള്‍ പ്രചരിപ്പിക്കാറുള്ളത് അതിന് വായടപ്പന്‍ മറുപടിയാണ് ക്രൈസ്തവ മുസ്‌ലിം സംവാദങ്ങള്‍. 

ഇടക്കാലത്ത് കടന്നുവന്ന മുത്ത്, കൊച്ചുമോന്‍, ഇന്ത്യന്‍ എന്നിവരും ഫാസിലും ചര്‍ചയിലെ മിതവും യുക്തിപൂര്‍ണവും സൗഹാര്‍ദ്ദപൂര്‍ണവുമായ നിലപാടിലൂടെ ചര്‍ചയെ സാരവത്താക്കി മാറ്റി. വളരെ നേരത്തെ ചര്‍ചയില്‍ സജീവമായി ഇടപെടുന്നവരുടെ പേരെടുത്ത് പറയുന്നില്ല.
ബ്ലോഗുചര്‍ചയിലെ സ്വാഭാവികമായ ചില കടുത്ത പ്രയോഗങ്ങളും, തന്റെ ഭാഗം ജയിക്കാനുള്ള മനുഷ്യന്റെ പ്രകൃതിപരമായ തിടുക്കവും അതിന്റെ അടിസ്ഥാനത്തിലുള്ള വാക്ക് ശരങ്ങളും പോസിറ്റീവായി ഉള്‍കൊള്ളാന്‍ സാധിച്ചാല്‍ സന്തോഷകരമായ മുന്നേറ്റമാണ് ബൂലോകത്ത് ദര്‍ശനപരമായ ചര്‍ചയില്‍ കാണാന്‍ കഴിയുന്നത്. ചില കാലാകായിക പ്രകടനങ്ങളും മാനസികോല്ലാസവും മാത്രമാണ് മനുഷ്യജീവിതം എന്ന് കരുതുന്നവര്‍ക്ക് ഒരു പക്ഷെ അലോസരം സൃഷ്ടിച്ചിരിക്കാമെങ്കിലും മനുഷ്യന്‍ ആത്മാവും വികാരവിചാരങ്ങളുമുള്ള ഒരു സവിശേഷ ജീവിയാണെന്ന ബോധമുള്ളവര്‍ക്ക് ഈ മാറ്റത്തില്‍ സന്തോഷിക്കാതിരിക്കാനാവില്ല.

യുക്തിവാദികളുമായുള്ള ചര്‍ചയിലും ക്രൈസ്തവ സുഹൃത്തുകളുമായുള്ള ചര്‍ചയിലും കേന്ദ്രബിന്ദു ഖുര്‍ആനും അതിന്റെ സന്ദേശങ്ങളും തന്നെയായിരുന്നു. അതിനെ വിമര്‍ശിക്കുന്നവരുടെ ശാസ്ത്രീയാടിത്തറ പരിശോധിക്കാനും അവരുടെ തെളിവുകളെ പരിശോധിക്കാനും  എന്‍.എം ഹുസൈന്‍ തയ്യാറായതാണ് യുക്തിവാദികളെ ചൊടിപ്പിച്ചത്. അതിന്റെ അലയൊലികള്‍ക്ക് ഒട്ടും കുറവ് വന്നിട്ടില്ല. അദ്ദേഹത്തിന്റെ നിലപാടിനെ നിലവിട്ട് പരിഹസിച്ചും സി.കെ ബാബുവിനെ പോലുള്ളവര്‍ തെറിമാത്രം പാടാന്‍ പോസ്റ്റുകളിട്ടും പ്രതികരിച്ചുവരുന്നു. അത്തരം ബ്ലോഗുകളെ മുഴുവന്‍ സൈഡ് ബാറില്‍ ലിങ്കായി നല്‍കാന്‍ ഹുസൈന്‍ കാണിച്ച തന്റേടം എടുത്ത് പറയേണ്ടതാണ്. മറിച്ച് സര്‍വതന്ത്ര സ്വതന്ത്ര മനസ്സുള്ള യുക്തിവാദികള്‍ തങ്ങളുടെ ആളുകളുടെതിലേക്ക് മാത്രം ലിങ്ക് നല്‍കാനും അവരെ മാത്രം ഫോളോ ചെയ്യാനുമാണ് പലപ്പോഴും സന്നദ്ധമാകാറുള്ളത് എന്നുകൂടി ഓര്‍ക്കുക. കാരണം പറയാറുള്ള മതവിശ്വാസം കൈകാര്യംചെയ്യുന്ന ബ്ലോഗുകളെല്ലാം ചവറുകളാണ് എന്നതാണ്. എന്നാല്‍ ആ ചവറില്‍ അവരുടെ ബ്ലോഗ് ഉള്‍പെടില്ല താനും.

പൊതുവെ യുക്തിവാദികളും ദൈവനിഷേധികളും മറ്റു മതവിശ്വാസികളും കരുതുന്നത്. ഖുര്‍ആന്‍ ഇതര വേദഗ്രന്ഥങ്ങളെ പോലെ ഒരു വേദഗ്രന്ഥമാണ് എന്നതാണ്. അഥവാ മുസ്ലിംകള്‍ക്ക് അവരുടെ ജീവിതം ക്രമപ്പെടുത്താനുതകുന്ന ഒരു മതഗ്രന്ഥം. ക്രിസ്ത്യാനികള്‍ ബൈബിളും ഹൈന്ദവര്‍ക്ക് അവരുടെതായ വേദങ്ങളുമുള്ളത് പോലെ. ചെറുപത്തില്‍ അതിന് ചില പവിത്രതകള്‍ ചൊല്ലിപ്പഠിപ്പിക്കുന്നതിനാല്‍ അത് വിശ്വാസികളും ആചരിച്ചു വിശ്വസിച്ച് പോരുന്നു എന്ന് മാത്രം. എന്നൊക്കെയാണ് ധരിച്ചുവെച്ചിരിക്കുന്നത്.  അതിലുപരിയായി ഖുര്‍ആന്റെ അനുയായികള്‍ എങ്ങനെ അതിനെ കാണുന്നു, ഖുര്‍ആന്‍ സ്വയം എന്ത് അവകാശപ്പെടുന്നു എന്ന കാര്യമൊക്കെ ഇന്നും മഹാഭൂരിപക്ഷത്തിനും അജ്ഞാതമാണ്. മുസ്ലിംകള്‍ക്കു പോലും അക്കാര്യത്തില്‍ വേണ്ടത്ര അറിവ് പകരാന്‍ അവരെ നിയന്ത്രിക്കുന്ന പൗരോഹിത്യസമാനമായ പണ്ഡിതന്‍മാര്‍ക്കായിട്ടില്ല. അതുകൊണ്ടു തന്നെ ഖുര്‍ആനെ തെറ്റിദ്ധരിച്ച ഇതര മതവിശ്വാസികളെ കുറ്റപ്പെടുത്താന്‍ ഒരിക്കലും കഴിയില്ല.

ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത് അത് മനുഷ്യര്‍ക്ക് ആകമാനമുള്ള മാര്‍ഗദര്‍ശകം എന്ന നിലയിലാണ്. അതില്‍ ഒരു കുത്തകാവകാശവും ആര്‍ക്കുമില്ല. ആര്‍ക്ക് അതിനെ മനസ്സിലാക്കാനും അത് സ്വന്തമാക്കാനും ഉതവി ലഭിച്ചുവോ അന്ന് മുതല്‍ ആ ഖുര്‍ആന്‍ അവന്റേത് കൂടിയാണ്. അത് കേവല വിശ്വസത്തിന്റെ അടിസ്ഥാനത്തില്‍ വേണ്ടതില്ല. ഏതെങ്കിലും ഭീഷണിയില്‍ ഭയപ്പെട്ടും ചെയ്യേണ്ടതല്ല. മനുഷ്യയുക്തി പൂര്‍ണമായി ഉപയോഗപ്പെടുത്തി ബോധ്യപ്പെട്ടാല്‍ മാത്രം ചെയ്യേണ്ടതാണ്. ഖുര്‍ആന്‍ അത്തരം സംവാദത്തിനുള്ള സകല സാധ്യതകളും തുറന്നിടുന്നു. അതിനെ പഠിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്നു. ബുദ്ധിയുള്ളവര്‍ക്ക് അതില്‍ പാഠമുണ്ടെന്ന് പറയുന്നു. ബുദ്ധി ഉപയോഗിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ കാലികളും തമ്മില്‍ എന്ത് വ്യത്യസമാണുള്ളതെന്ന ചോദിക്കുന്നു. ഇതൊക്കെ ഖുര്‍ആന്‍ മനുഷ്യരെ അഭിസംബോധന ചെയ്ത് പറയുമ്പോള്‍ അതിന് ഉപയുക്തമായ  ബുദ്ധിപരമായ  തെളിവുകളും ന്യായങ്ങളും സ്വാഭാവികമായു അത് ഉള്‍കൊള്ളേണ്ടതുണ്ട്. അത് വ്യക്തമാകുകയായിരുന്നു ഞാനിതുവരെ.

ഖുര്‍ആന്‍ ദൈവികമാണെന്ന് സ്ഥാപിക്കാന്‍ പന്ത്രണ്ട് തെളിവുകള്‍ നല്‍കിയിട്ടുണ്ട്. അവ പരിശോധിക്കാം. അതേ പ്രകാരം ബൈബിളില്‍നിന്ന് പകര്‍ത്തിയതാണ് എന്ന വാദത്തെ ഖണ്ഡിച്ച് മൂന്ന് പോസ്റ്റുകളും നല്‍കി. ശേഷം ആരോ അദ്ദേഹത്തെ അക്കാര്യത്തില്‍ സഹായിച്ചതാകാം എന്നതിന് അവസാന പോസ്റ്റും നല്‍കി. ഈ ചര്‍ച അവസാനിപ്പിച്ചു. ഇത് അവസാന വാക്കല്ല. എന്റെ വായനയിലും പഠനത്തിലും എനിക്ക് കണ്ടുമുട്ടാന്‍ കഴിഞ്ഞ ചില യുക്തികള്‍ നിങ്ങളുമായി എന്റെ ഭാഷയില്‍ പങ്കുവെക്കുകയായിരുന്നു.

വളരെ സംക്ഷിപ്തമായിട്ടാണ് നല്‍കിയിട്ടുള്ളത്. ഉദാഹരണങ്ങള്‍ പേരിന് മാത്രം. ഖുര്‍ആനിലെ ശാസ്ത്രീയ പരാമര്‍ശങ്ങളെ പററിപ്പറയുന്ന വലിയ ഗ്രന്ഥങ്ങള്‍ തന്നെയുണ്ട്. ചര്‍ച പറഞ്ഞുവന്ന വിഷയത്തില്‍നിന്ന് മാറിപ്പോകരുതെന്ന് കരുതി അവയെ മൊത്തത്തില്‍ തന്നെ അവഗണിച്ചു പോകുകയാണ് ചെയ്തിട്ടുള്ളത്.

അതേ പ്രകാരം ഖുര്‍ആനിന് തുല്ല്യമായ ഒന്ന രചിച്ച് വെല്ലുവിളി ഏറ്റെടുക്കാനുള്ള നിരന്തര ശ്രമങ്ങള്‍ പാഴായി പോയതിന്റെ വലിയ ചരിത്രവും ഉദ്ധരിക്കാനുണ്ടായിരുന്നു അതും ചെയ്തിട്ടില്ല. ഞാന്‍ ഇതുവരെ ചുരുക്കിപറഞ്ഞ വിഷയത്തില്‍ കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് എമ്പാടും അവസരങ്ങള്‍ തുറന്ന് കിടക്കുന്നു എന്നാണ് പറഞ്ഞുവന്നത്.

സത്യത്തില്‍ മനുഷ്യന്‍ ഈ ലോകത്ത് ആഗ്രഹിക്കുന്നതെന്താണ്. വ്യക്തിതലത്തിലും കുടുംബത്തിലും സമൂഹത്തിലും രാജ്യത്തും സമാധാനവും ശാന്തിയും നിലനില്‍ക്കണമെന്നാണ് ഓരോ മനുഷ്യനും ആഗ്രഹിക്കുന്നത്. അതിന് പരസ്പര ഗുണകാംക്ഷയും സാഹോദര്യവും ദീനാനുകമ്പയും നിലനില്‍ക്കണം. പരസ്പരസഹായത്തിനുള്ള ശക്തമായ പ്രേരണ വ്യക്തികള്‍ക്ക് ലഭിക്കണം. സ്വന്തത്തിനും കുടുംബത്തിനും അധ്വാനിക്കാനും അത് യുക്തിപൂര്‍വം ചെലവഴിക്കാനുമുള്ള സ്വാതന്ത്ര്യവും അവസരവും അതിനുള്ള പ്രേരണയും ലഭിക്കണം. അങ്ങനെ നല്‍കപ്പെട്ട ജീവിതം അനുഗൃഹീതമാകണം. ഇതാണ് ഭൗതികമായ മനുഷ്യന്റെ താല്‍പര്യങ്ങള്‍. അതിന്  മുന്നോട്ട് വെക്കുന്ന ജീവിത രേഖയാണ് ഖുര്‍ആന്റെ ഉള്ളടക്കം. അത് പ്രഖ്യാപിക്കുന്നത് ഇത്തരമൊരു ജീവിതത്തിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ യഥാവിധി നല്‍കാന്‍ കഴിയുക നിങ്ങളെ സൃഷ്ടിച്ച ദൈവത്തിന് മാത്രമാണ് എന്നാണ്. നിങ്ങളെപ്പോലുള്ള മനുഷ്യര്‍ക്ക് അതിനാവില്ല. അത് ഇതിലൂടെ നല്‍കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവ നിങ്ങള്‍ നിങ്ങളുടെ നന്മ മുന്‍നിര്‍ത്തി സ്വീകരിക്കുക. അതിന് നിങ്ങള്‍ക്ക് ഇഹലോക ജീവിതത്തില്‍ ശാന്തിയും പരലോകത്ത് ഈ നന്മകള്‍ക്കുള്ള പ്രതിഫലവും നിങ്ങളുടെ സ്രഷ്ടാവ് നല്‍കു. മറിച്ച് നിങ്ങളവ കണ്ടില്ലെന്ന് നടിക്കുന്ന പക്ഷം അവയിലൂടെ നിങ്ങളോടും സമൂഹത്തോടും തിന്മയാണ് സംഭവിക്കുന്നത് അതിനാല്‍ ഇഹലോകത്ത് അതിന്റെതായ പ്രയാസം മാത്രമല്ല അഭിമുഖീകരിക്കാനുള്ളത്. പരലോകത്ത് ശിക്ഷയും ഉണ്ടായിരിക്കും.

പരലോകത്ത് ലഭിക്കുന്ന ശിക്ഷ കേവലം ഒരു മതത്തിന്റെ വിശ്വാസം അന്ധമായി പിന്‍പറ്റാത്തതുകൊണ്ടുള്ളതാണ് എന്ന് പറയുന്നത് ദൈവനീതിക്കോ സാമാന്യയുക്തിക്കോ നിരക്കുന്നതല്ല. അതുകൊണ്ട് മനുഷ്യന് നല്‍കപ്പെട്ട യുക്തിയും ബുദ്ധിയും ഉപയോഗിച്ച അത് ബോധ്യപ്പെടാനവശ്യമായ തെളിവുകള്‍ ഇവിടെയുണ്ട് എന്ന് അടിവരയിട്ട് മനസ്സിലാക്കുക. തെളിവുണ്ടായതുകൊണ്ട് മാത്രം കാര്യമില്ല. ആ തെളിവുകളെ പരിശോധിക്കാനുള്ള സന്മനസ്സുകൂടി വേണം. അത് നിങ്ങളില്‍ നിന്നും നിങ്ങളുടെ സ്രഷ്ടാവായ ദൈവം പ്രതീക്ഷിക്കുന്നു.

അതിനാല്‍ മരണ ശേഷം ദൈവസന്നിധിയില്‍ ചെല്ലുമ്പോള്‍ 'ദൈവമേ നിന്നില്‍ വിശ്വസിക്കാന്‍ നീ നല്‍കിയ ജീവിതദര്‍ശനം മനസ്സിലാക്കാന്‍ തെളിവ് മതിയായില്ല' എന്ന്  എന്ന് പറയാന്‍ മനുഷ്യന് യാതൊരു ന്യായവും അവശേഷിക്കുകയില്ല.

(അന്നേരം വിളിച്ചു പറയപ്പെടും:) ഹേ, നിഷേധികളേ! ഇന്നു നിങ്ങള്‍ ഒഴികഴിവൊന്നും പറയേണ്ട. നിങ്ങള്‍ ചെയ്തതിന്റെ പ്രതിഫലമാണ് നിങ്ങള്‍ക്ക് നല്‍കപ്പെടുന്നത്. (66:7)

2010, ഡിസംബർ 8, ബുധനാഴ്‌ച

ഖുര്‍ആന്‍ രചനയില്‍ സഹായിച്ചതാര് ?.

കഴിഞ്ഞ മൂന്ന് പോസ്റ്റുകളിലായി ഖുര്‍ആന്‍ മുഹമ്മദ് നബി ബൈബിളില്‍നിന്ന് പകര്‍ത്തിയതാണെന്ന ആരോപണത്തിന് വിശദമായി മറുപടി പറയുകയുണ്ടായി. വിമര്‍ശകരിലാരും അതിനെ ഖണ്ഡിക്കാന്‍ തയ്യാറായിട്ടില്ല എന്ന് മാത്രമല്ല, അത് അംഗീകരിക്കുകയും പകരം അല്‍പം വ്യത്യാസപ്പെടുത്തി ഖുര്‍ആന്‍ മനുഷ്യകൃതിയാണെന്ന് സ്ഥാപിക്കാന്‍ ഒരു സഹായിയെ സങ്കല്‍പിക്കുകയുണ്ടായി. 

ബൈബിളില്‍നിന്ന് കേട്ട് പകര്‍ത്തിയതാണ്, അല്ലെങ്കില്‍ ആധുനിക കാലത്ത് ചിലര്‍ പ്രചരിപ്പിക്കുന്നത് പോലെ സിറിയയിലേക്കുള്ള യാത്രയില്‍ അവിടെയുള്ള ക്രിസ്ത്യന്‍ സന്ന്യാസിമാരുമായി ബന്ധപ്പെടുകയും ആശയവിനിമയം നടത്തുകയും ചെയ്തിരുന്നുവെന്നും അവിടെ നിന്നാണ് ഖുര്‍ആന്റെ ഉള്ളടക്കം മുഹമ്മദിന്റെ മനസ്സില്‍ പതിഞ്ഞതെന്നും പ്രചരിപ്പിക്കുന്നു. (എന്തുകൊണ്ട് ഈ ആരോപണം പ്രവാചകന്റെ കാലത്ത് നടത്തിയില്ല.?) ആ ആരോപണം മുഖവിലക്കെടുത്താണ് കഴിഞ്ഞ പോസ്റ്റുകളില്‍ വിശദീകരിച്ചത്. രണ്ടിന്റെയും ഉള്ളടക്കത്തെ സംബന്ധിച്ച തികഞ്ഞ അജ്ഞതയുണ്ടെങ്കിലേ ആ വിമര്‍ശനം വിലപോകൂ. അത് നടക്കാത്തിടത്ത് പുറത്തെടുക്കുന്ന ആരോപണമാണ് മുഹമ്മദ് നബിയെ ഈ വിഷയത്തില്‍  ആരോ സഹായിച്ചുവെന്നത്. അതാണ് ഇവിടെ ചര്‍ചചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഖുര്‍ആന്‍ അവതരണം നടന്നുകൊണ്ടിരുന്ന കാലത്തും ഇതേ അരോപണം ഉന്നയിക്കപ്പെട്ടിരുന്നു. ഇതിനെ പരാമര്‍ശിച്ച് ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞു:

പ്രവാചക സന്ദേശം സ്വീകരിക്കാന്‍ വിസമ്മതിച്ച ജനം പറയുന്നു: `ഈ ഫുര്‍ഖാന്‍ അയാള്‍ സ്വയം ചമച്ച കെട്ടുകഥ മാത്രമാകുന്നു. വേറെ ചിലയാളുകള്‍ അക്കാര്യത്തില്‍ അയാളെ സഹായിച്ചിട്ടുമുണ്ട്.` വലിയ അധര്‍മവും പച്ചക്കള്ളവും തന്നെ ഇവരീ ജല്‍പിക്കുന്നത്. അവര്‍ പറയുന്നു: `ഇത് പൂര്‍വികരുടെ ഇതിഹാസങ്ങളാകുന്നു. അയാള്‍ അവ പകര്‍ത്തിക്കുന്നു. രാവിലെയും വൈകീട്ടും അയാള്‍ അതു വായിച്ചു കേള്‍പ്പിക്കപ്പെടുന്നുമുണ്ട്.` പ്രവാചകന്‍, അവരോടു പറയുക: `വാനലോകങ്ങളുടെയും ഭൂലോകത്തിന്റെയും പൊരുളറിയുന്നവനാണ് അത് അവതരിപ്പിച്ചിട്ടുള്ളത്. തീര്‍ച്ചയായും അവന്‍ ഏറെ മാപ്പരുളുന്നവനും കൃപാനിധിയുമാകുന്നു.` (25: 4-6)
 
['ഇക്കാലത്ത് ഓറിയന്റലിസ്റുകള്‍   വിശുദ്ധ ഖുര്‍ആനിന്നെതിരില്‍ ഉന്നയിക്കുന്ന അതേ ആരോപണം തന്നെയാണിതും. എങ്കിലും, പ്രവാചക(സ)ന്റെ സമകാലീനരായ പ്രതിയോഗികളിലാരും തന്നെ, ഖുര്‍ആനിലെ വിജ്ഞാനങ്ങളെല്ലാം അദ്ദേഹം ബാല്യകാലത്ത് ബുഹൈറ എന്ന പാതിരിയെ കണ്ടുമുട്ടിയപ്പോള്‍ അയാളില്‍ നിന്നു പഠിച്ചതാണ് എന്നു പറഞ്ഞിട്ടില്ല എന്നത് അത്ഭുതകരമായിരിക്കുന്നു. യൌവനദശയിലെ വ്യാപാര യാത്രകള്‍ക്കിടയില്‍ കൈസ്തവ സന്യാസികളില്‍ നിന്നും ജൂതപുരോഹിതന്മാരില്‍ നിന്നും അഭ്യസിച്ചതാണെന്നും അവര്‍ പറഞ്ഞിട്ടില്ല. അവിടത്തെ എല്ലാ യാത്രകളെക്കുറിച്ചും അവര്‍ക്കറിയാമായിരുന്നു എന്നതാണിതിന്നു കാരണം. അദ്ദേഹത്തിന്റെ ഈ സഞ്ചാരങ്ങളൊന്നും തനിച്ചായിരുന്നില്ല; വലിയ സാര്‍ഥവാഹക സംഘത്തോടൊപ്പമായിരുന്നു. ഈ യാത്രകളില്‍ അദ്ദേഹം വല്ലതും അഭ്യസിച്ചു എന്നു ആരോപിച്ചാല്‍ തങ്ങളുടെ പട്ടണത്തിലെതന്നെ അനേകായിരം ആളുകള്‍ തങ്ങളെ നിഷേധിക്കുമെന്ന് അവര്‍ക്കറിയാമായിരുന്നു. കൂടാതെ പന്ത്രണ്ടോ പതിമൂന്നോ വയസ്സില്‍തന്നെ ബുഹൈറയില്‍ നിന്ന്, അല്ലെങ്കില്‍ 25-ാം വയസ്സിലെ വ്യാപാര സഞ്ചാരങ്ങളില്‍ നിന്ന് ഇദ്ദേഹം ഈ വിജ്ഞാനങ്ങള്‍ കരഗതമാക്കിയിരുന്നുവെങ്കില്‍ ഇത്രയും കാലം രംഗത്തുവരാതെ അടങ്ങിക്കഴിഞ്ഞതെന്തുകൊണ്ട് എന്ന് മക്കയിലെ  സാധാരണക്കാര്‍ തങ്ങളോടു ചോദിക്കുകയും ചെയ്യും. ഇരുപത്തഞ്ചാം വയസ്സു മുതല്‍ ഇക്കാലംവരെ, അയാളുടെ മുഖത്തുനിന്നു ഇതുപോലുള്ള ഒരു തത്വവചനവും ഉതിര്‍ന്നുവരാതിരുന്നതെന്തുകൊണ്ട്? ഇക്കാരണത്താലാണ് മക്കയിലെ സത്യനിഷേധികള്‍ ഇത്രയും തെളിഞ്ഞ കളവുകള്‍ പറയാന്‍ ധൈര്യപ്പെടാതെ അതു പില്‍ക്കാലത്തെ നിര്‍ലജ്ജരായ പ്രതിയോഗികള്‍ക്കു വേണ്ടി ഒഴിച്ചിട്ടത്. അവര്‍ എന്തു പറയുന്നുവോ അതു പ്രവാചകത്വലബ്ധിക്കുമുമ്പുള്ള ദശയുമായി ബന്ധപ്പെട്ടതല്ല; പ്രത്യുത, പ്രവാചകത്വ കാലഘട്ടവുമായി ബന്ധപ്പെട്ടതാണ്. അവരുടെ വാദരീതി ഇതായിരുന്നു: ഇയാള്‍ നിരക്ഷരനാണ്. ഗ്രന്ഥങ്ങളും മറ്റും വായിച്ചു സ്വയം വിജ്ഞാനങ്ങളാര്‍ജിക്കുവാന്‍ ഇയാള്‍ക്കു സാധ്യമല്ല. മുമ്പാണെങ്കില്‍ ഇയാള്‍ യാതൊന്നും പഠിച്ചിട്ടുമില്ല. ഇന്നിയാള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളൊന്നും നാല്‍പതുവയസ്സുവരെ അയാള്‍ക്കറിയില്ലായിരുന്നു. എന്നിരിക്കെ, ഈ വിജ്ഞാനങ്ങള്‍ എവിടെ നിന്നു വന്നെത്തുന്നു? തീര്‍ച്ചയായും മറ്റു സമുദായങ്ങളുടെ വേദഗ്രന്ഥങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ രാത്രികാലങ്ങളില്‍ ഇയാള്‍ക്ക് ഗോപ്യമായി തര്‍ജമ ചെയ്തു കിട്ടുന്നതായിരിക്കണം. ഇയാളെ ആരോ ചിലര്‍ അതൊക്കെ വായിച്ചു കേള്‍പ്പിക്കുന്നുണ്ട്. ഇയാള്‍ അത് ഹൃദിസ്ഥമാക്കി, പകല്‍ സമയങ്ങളില്‍ നമ്മെ കേള്‍പ്പിക്കുകയാണ്- ഈ വാദത്തിനുപോല്‍ബലകമായി മക്കയില്‍  വസിച്ചിരുന്ന അഭ്യസ്തവിദ്യരായ ചില വേദക്കാരുടെ പേരുകളും അവര്‍ പരാമര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ടുകളില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയുന്നു. അദ്ദാസ് (ഹുവൈത്വിബുബ്നു അബ്ദില്‍ ഉസ്സായുടെ മൌല- സ്വതന്ത്രനാക്കപ്പെട്ട അടിമ), യസാര്‍ (അലാഉബ്നുല്‍ ഹള്റമിയുടെ മൌല), ജബ്ര്‍ (ആമിറുബ്നു റബീഅയുടെ മൌല) എന്നിവരാണവര്‍. 

ബാഹ്യവീക്ഷണത്തില്‍ ഇതൊരു കനത്ത വിമര്‍ശനമാണ്. ദിവ്യസന്ദേശത്തെ ഖണ്ഡിക്കുവാന്‍ അതിന്റെ ഉറവിടത്തെതന്നെ നിഷേധിക്കുക എന്നതിനേക്കാള്‍ കനത്ത വിമര്‍ശനമേതാണുണ്ടാവുക? മറുപടിയില്‍ തെളിവുകളൊന്നും ഉന്നയിക്കാത്തതിനാല്‍ ആദ്യവീക്ഷണത്തില്‍ സംഭ്രമം തോന്നിയേക്കാം. നിങ്ങള്‍ സത്യത്തോടക്രമം ചെയ്യുന്നു; അന്യായമായ വാദമുന്നയിക്കുന്നു; കടുത്ത കളവിന്റെ കൊടുങ്കാറ്റുയര്‍ത്തുന്നു; ഇത് ആകാശഭൂമികളുടെ രഹസ്യങ്ങളറിയുന്നവനായ ദൈവത്തിന്റെ വചനങ്ങളാണ്. തികച്ചും പ്രതികൂലമായ പരിതഃസ്ഥിതിയില്‍ ഉയരുന്ന എത്രയും കനത്ത ആരോപണങ്ങളെ ഇത്ര നിസ്സാരമായി ഖണ്ഡിക്കുക എന്നത് സംഭ്രമജനകമല്ലേ? യഥാര്‍ഥത്തില്‍, മറുപടിയായി `അധര്‍മവും പച്ചക്കള്ളവും` എന്നു പറഞ്ഞാല്‍ മാത്രം മതിയാകുന്ന അര്‍ഥശൂന്യമായ ഒരാരോപണമാണോ ഇത്? ഒടുവില്‍, ഈ സംക്ഷിപ്ത മറുപടിക്കു ശേഷം സാധാരണക്കാര്‍ അതിന്റെ കാരണമോ വിശദീകരണമോ തേടാതിരുന്നതെന്തുകൊണ്ടാണ്. പുതുവിശ്വാസികളില്‍ പോലും സന്ദേഹങ്ങളുടലെടുക്കുന്നുമില്ല. നോക്കുക, തങ്ങളുന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാതെ, അദ്ദേഹം `അധര്‍മവും പച്ചക്കള്ളവും` എന്ന് ജല്‍പിച്ച് ഒഴിഞ്ഞുമാറുകയാണ് എന്ന് പറയാന്‍ പ്രതിയോഗികള്‍പോലും മുതിരാത്തതെന്തുകൊണ്ട്? 

ഈ പ്രഹേളികക്കുത്തരം കിട്ടണമെങ്കില്‍ നാം പ്രസ്തുത ആരോപണം ഉന്നീതമായ സാഹചര്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒന്നാമതായി മക്കയിലെ  അതിക്രമികളായ പ്രമാണിമാര്‍ ഓരോ മുസ്ലിമിനേയും കഠിനമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുകൊണ്ടിരുന്ന സ്ഥിതി വിശേഷമായിരുന്നു അത്. മുഹമ്മദിന് പൌരാണിക ഗ്രന്ഥങ്ങളുടെ തര്‍ജമകള്‍ പഠിപ്പിച്ചുകൊടുക്കുന്നവരെന്ന് ആരെ സംബന്ധിച്ചാണോ അവര്‍ പറഞ്ഞുകൊണ്ടിരുന്നത്, അവരുടെയും മുഹമ്മദ് നബി(സ)യുടെ തന്നെയും വീടുകള്‍ കൊള്ളയടിച്ചു, പ്രവാചകന്റെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സമാഹരിക്കപ്പെട്ടതെന്ന് അവര്‍ വാദിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കള്‍ പുറത്തുകൊണ്ടുവന്നു ജനസമക്ഷം പ്രദര്‍ശിപ്പിക്കുക അവര്‍ക്ക് അനായാസം സാധ്യമായിരുന്നു. ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ അവ ജനങ്ങളെ കാണിച്ച് അവര്‍ക്ക് പറയാമായിരുന്നു: `നോക്കുവിന്‍, ഇതാണ് മുഹമ്മദീയ പ്രവാചകത്വത്തിന്റെ രഹസ്യം`. ബിലാലി (റ)നെ ചുട്ടുപഴുത്ത മണലിലൂടെ വലിച്ചിഴച്ചവര്‍ക്ക് ഇപ്രകാരം ചെയ്യുവാന്‍ യാതൊരു നിയമവും തടസ്സമായിരുന്നില്ല. ഈ മാര്‍ഗത്തിലൂടെ എപ്പോഴും അവര്‍ക്ക് മുഹമ്മദീയ പ്രവാചകത്വത്തെ തകര്‍ക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, അവര്‍ അധര പ്രതിരോധം മാത്രം നടത്തിക്കൊണ്ടിരുന്നു. ഒരിക്കലും ഇത്തരമൊരു നടപടിയിലേക്ക് കാലെടുത്തുവെച്ചില്ല. 

ഇക്കാര്യത്തില്‍ അവര്‍ ചൂണ്ടിക്കാണിച്ച വ്യക്തികളാരും പുറത്തുള്ളവരല്ല എന്നതാണ് മറ്റൊരു സംഗതി. മക്കാ പട്ടണത്തില്‍തന്നെയായിരുന്നു അവരും വസിച്ചിരുന്നത്. അവരുടെയൊന്നും യോഗ്യതകളും ആര്‍ക്കും ഗോപ്യമല്ല. മുഹമ്മദ് നബി (സ) അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഏത് ഉറവിടത്തില്‍ നിന്നുള്ളതാണെന്നും അതിന്റെ ഭാഷാ മേന്മയും സാഹിത്യനിലവാരവും സ്വാധീനശക്തിയും വിഷയങ്ങളും ചിന്തകളും എല്ലാം എന്തുമാത്രം ഉന്നതവും മഹത്തരവുമാണെന്നും, അദ്ദേഹത്തെ ഇതെല്ലാം പഠിപ്പിച്ചവരെന്നു പറയപ്പെടുന്നവര്‍ ഏതു നിലവാരത്തിലുള്ളവരാണെന്നും അല്‍പമെങ്കിലും ബുദ്ധിയുള്ള ഏവര്‍ക്കും നോക്കിക്കാണാന്‍ സാധിച്ചിരുന്നു. അതുകൊണ്ടാണ് ആരും തന്നെ ഈ ആരോപണത്തിന് ഒരു വിലയും കല്‍പിക്കാതിരുന്നത്. ഇത്തരം വിമര്‍ശനങ്ങള്‍ വിദ്വേഷാഗ്നി തണുപ്പിക്കാന്‍ വേണ്ടി മാത്രം ഉന്നയിക്കപ്പെടുന്നതാണെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. അല്ലാത്തപക്ഷം, പ്രസ്തുത വ്യക്തികളെ നേരിട്ടറിയാത്തവര്‍പോലും, ഇത്രയേറെ യോഗ്യന്മാരായ അവര്‍ സ്വന്തം ദീപങ്ങള്‍ ജ്വലിപ്പിക്കാത്തതെന്ത്? അവര്‍ക്ക് മറ്റുള്ളവരുടെ വിളക്കിലേക്ക് എണ്ണയൊരുക്കിക്കൊടുക്കേണ്ട അവശ്യമെന്ത്? സ്വന്തം വിളക്ക് തന്നെ കത്തിച്ചിരുന്നുവെങ്കില്‍ അതിന്റെ പ്രശസ്തിയുടെ ചെറിയൊരു പങ്കെങ്കിലും അവര്‍ക്കും ലഭിക്കുമായിരുന്നില്ലേ? എന്നൊക്കെ കുറച്ചെങ്കിലും ആലോചിച്ചുപോകുമെന്നതില്‍ സന്ദേഹമില്ല. 

ഈ വിഷയത്തില്‍ പരാമൃഷ്ടരായ വ്യക്തികളെല്ലാം പരദേശങ്ങളില്‍ നിന്ന് അടിമകളായി വന്നവരും പിന്നീട് ഉടമകള്‍ മോചിപ്പിച്ചവരുമാണെന്നതാണ് മൂന്നാമത്തെ വസ്തുത. അറബികളുടെ ഗോത്രവ്യവസ്ഥയില്‍ യാതൊരാള്‍ക്കും ഏതെങ്കിലും ശക്തിയുടെയോ ഗോത്രത്തിന്റെയോ സംരക്ഷണമില്ലാതെ ജീവിക്കാന്‍ കഴിയുമായിരുന്നില്ല. മോചിതരായ അടിമകളും മുന്‍ ഉടമകളുടെ രക്ഷാധികാരം സ്വീകരിച്ചാണ് ജീവിച്ചിരുന്നത്. ആ സംരക്ഷണം തന്നെയായിരുന്നു സാമൂഹ്യ രംഗത്ത് അവരുടെ ജീവിതാവലംബം. ഈ സാഹചര്യത്തില്‍ മുഹമ്മദ് നബി (സ) ഒരു വ്യാജ പ്രവാചകത്വം ഇറക്കുമതി ചെയ്തതാണെങ്കില്‍തന്നെ-മആദല്ലാഹ്- ഈ ആളുകള്‍ക്ക് ആത്മാര്‍ഥമായി ആ ഉപജാപത്തില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നില്ല എന്ന കാര്യം സ്പഷ്ടമാകുന്നു. കൂടാതെ നിശാവേളകളില്‍, തങ്ങളില്‍ നിന്നു കുറേ കാര്യങ്ങള്‍ പഠിക്കുകയും പകല്‍ സമയങ്ങളില്‍ ഇത് തനിക്ക് ലഭിച്ച ദിവ്യസന്ദേശമാണെന്നു പറഞ്ഞു ജനങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് സത്യസന്ധരും വിശ്വസ്തരും ആത്മാര്‍ഥതയുള്ളവരുമായ അനുയായികളുണ്ടാകുന്നതെങ്ങനെയാണ്? അതിനാല്‍ ആരെങ്കിലും അദ്ദേഹത്തിന്റെ പങ്കാളികളാകുന്നുവെങ്കില്‍ അത് സ്വാര്‍ഥത്തിന്റെയോ അത്യാഗ്രഹത്തിന്റെയോ പ്രേരണയാലാകാനേ തരമുള്ളൂ. സ്വയം നിലനില്‍പില്ലാത്ത ചില പാവപ്പെട്ട വ്യക്തികള്‍ സ്വന്തം രക്ഷാധികാരികളുടെ അതൃപ്തി നേടിക്കൊണ്ട് മുഹമ്മദ് നബി (സ)യുടെ ഉപജാപത്തില്‍ വെറുതെ പങ്കാളികളാകുമെന്ന് ബുദ്ധിയും ചിന്താശക്തിയുമുള്ള ആര്‍ക്കാണ് വിചാരിക്കാന്‍ കഴിയുക! മുഴുവന്‍ സമുദായത്തിന്റെയും വിദ്വേഷത്തിന്നും വിമര്‍ശനത്തിന്നും ശാത്രവത്തിന്നും ശരവ്യനായ ഒരാളുടെ സഹകാരികളായി സ്വന്തം രക്ഷാകര്‍ത്താക്കളുടെ വെറുപ്പാര്‍ജിക്കുന്നതുകൊണ്ട് അവര്‍ക്ക് എന്തു സ്വാര്‍ഥമാണ് നേടാനുള്ളത്? അവരുടെ ഏത് അഭിലാഷമാണ് അതുവഴി പൂവണിയാന്‍ പോകുന്നത്? ചിന്താര്‍ഹമായ മറ്റൊരു പ്രശ്നവും കൂടിയുണ്ട്: അവസാനം അവരുടെ ഗൂഢാലോചന കണ്ടെത്തുവാന്‍ രക്ഷാധികാരികള്‍ക്കവസരം കിട്ടുന്നു. ഈ അവസരം ആ മുന്‍ അടിമകള്‍ എന്തുകൊണ്ട് പ്രയോജനപ്പെടുത്തിയില്ല? ഞങ്ങളില്‍ നിന്ന് പഠിച്ചതാണ് ഈ നുബുവ്വത്തു കടയിലെ ചരക്കുകളെന്നു അവര്‍ക്ക് ബഹുജനങ്ങളുടെ മുമ്പില്‍ സമ്മതിക്കാമായിരുന്നില്ലേ? 

ഏറ്റവും അത്ഭുതകരമായിട്ടുള്ള സംഗതിയിതാണ്: മുഹമ്മദ് നബി(സ)യില്‍ വിശ്വസിക്കുകയും അദ്ദേഹമവതരിപ്പിച്ച അതുല്യമായ വിശ്വാസസംഹിത അംഗീകരിക്കുകയും ചെയ്ത സഹാബാകിറാം നബി (സ)യുടെ വ്യക്തിത്വത്തെ അങ്ങേയറ്റം പവിത്രമായതായിട്ടാണ് പരിഗണിച്ചിരുന്നത്. സ്വയം ഭാഗഭാക്കായ ഒരു ഗൂഢാലോചനയിലൂടെ രംഗപ്രവേശം ചെയ്ത ഒരു വ്യാജ പ്രവാചകത്വത്തില്‍ അവര്‍ ഇത്രത്തോളം അടിയുറച്ചും ആത്മാര്‍ഥമായും വിശ്വസിക്കുകയെന്നതു സംഭവ്യമാണോ? സംഭവ്യമാണെന്നു സങ്കല്‍പിച്ചാല്‍ വിശ്വാസികള്‍ക്കിടയില്‍ ഏറ്റം ഉന്നതസ്ഥാനീയരായിരിക്കേണ്ടത് അവരായിരുന്നില്ലേ? നുബുവ്വത്തിന്റെ ചാലകശക്തികള്‍ അദ്ദാസും യസാറും ജബ്റും; പ്രവാചകന്റെ കൈകാര്യക്കാരോ അബൂബക്കറും   ഉമറും  അബൂഉബൈദയും ! ഇതെങ്ങനെയാണ് സംഭവിക്കുക? 

ഇതേപ്രകാരം വിചിത്രമായ മറ്റൊരു സംഗതി കൂടിയുണ്ട്: ഏതാനും വ്യക്തികള്‍ രാത്രികാലങ്ങളില്‍ കുത്തിയിരുന്നു തട്ടിപ്പടച്ചതാണ് ഈ പ്രവാചകത്വവും ദിവ്യബോധനവുമൊക്കെയെങ്കില്‍, രാപ്പകല്‍ പ്രവാചകന്റെ സഹകാരികളും സംരക്ഷകരുമായി വര്‍ത്തിച്ചിരുന്ന അബൂബക്കര്‍ , അലിയ്യുബ്നു അബീത്വാലിബ് , സൈദുബ്നു ഹാരിസ  തുടങ്ങിയ പ്രമുഖ ശിഷ്യന്മാര്‍ അതെങ്ങനെ അറിയാതെപോയി. ഈ ആരോപണത്തില്‍ പേരിനെങ്കിലും വല്ല സത്യവും ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പറഞ്ഞ ആളുകള്‍ ഇത്ര ദൃഢമായും ആത്മാര്‍ഥമായും പ്രവാചകനില്‍ വിശ്വസിക്കുകയും പ്രവാചകന്റെയും പ്രബോധനത്തിന്റെയും വിജയത്തിനുവേണ്ടി ഏതാപത്തിനെയും നേരിടാന്‍ സര്‍വാത്മനാ തയ്യാറാവുകയും ചെയ്തതെങ്ങനെ? 

ഉപരിസൂചിതമായ കാരണങ്ങളാല്‍ ഈ ആരോപണം കേള്‍വിക്കാരുടെ വീക്ഷണത്തില്‍ തികച്ചും അര്‍ഥശൂന്യമായിരുന്നു. അതുകൊണ്ടാണ് ഗൌരവമുള്ള ഒരു വിമര്‍ശനമെന്ന നിലക്ക് മറുപടി പറയുന്നതിന്നായി ഖുര്‍ആന്‍ അത് ഉദ്ധരിക്കാതിരുന്നത്. സത്യത്തോടുള്ള വിരോധത്തില്‍ ഇക്കൂട്ടര്‍ എന്തുമാത്രം അന്ധരായിത്തീരുന്നു എന്നതും എത്രത്തോളം വ്യാജവും അന്യായവുമായ വാദങ്ങളാണ് അവര്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നതെന്നും കാണിക്കാന്‍ മാത്രമാണ് ഖുര്‍ആന്‍ ആ വിമര്‍ശനത്തെ പരാമര്‍ശിക്കുന്നത്'.(Thafheemul quran 25: Note 12)].

കാര്യം ഇങ്ങനെയൊക്കെയായതിനാല്‍ ഖുര്‍ആന്‍ മനുഷ്യരുടെ മുന്നിലെത്തിക്കുന്നതില്‍ മുഹമ്മദ് നബിയോടൊപ്പം ഒരു അമാനുഷിക ശക്തി പ്രവര്‍ത്തിച്ചു എന്ന് ചിന്തിക്കാന്‍ നിഷ്പക്ഷമതികള്‍ നിര്‍ബന്ധിതരാകുന്നു. ദൈവമുണ്ടെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം അത്തരമൊരു സാന്നിദ്ധ്യത്തെ തള്ളിപ്പറയേണ്ട ഒരാവശ്യവുമില്ല. ദൈവനിഷേധികള്‍ക്ക് അത് ഒരു പക്ഷേ ആവശ്യമായി വന്നേക്കാം. കാരണം ഒരു പാട് നിസ്സഹായത അവര്‍ ദൈവനിഷേധത്തിന്റെ പേരില്‍ അനുഭവിക്കുന്നുണ്ട്. കൂട്ടത്തില്‍ ഒരു നിസ്സഹായത മാത്രമാണ് സകല യുക്തിയെയും വെല്ലുവിളിക്കുന്ന ഖുര്‍ആനെന്ന അമാനുഷികത. ഒരു ഖുര്‍ആന്‍ സൂക്തത്തോടെ ഖുര്‍ആന്റെ ദൈവികത എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ചക്കും താല്‍കാലികമായി വിരാമമിടുകയാണ്.

'നോക്കുക, നിങ്ങള്‍ക്ക് നാഥങ്കല്‍നിന്ന് ഉള്‍ക്കാഴ്ചയുടെ കിരണങ്ങള്‍ വന്നുകിട്ടിയിരിക്കുന്നു. ഇനി, ആരെങ്കിലും കാഴ്ചയെ ഉപയോഗപ്പെടുത്തുന്നുവെങ്കില്‍ അതിന്റെ ഗുണം അവര്‍ക്കുതന്നെ. ആര്‍ അന്ധനാകുന്നുവോ അവന്‍ തനിക്കുതന്നെ നഷ്ടമേല്‍പിക്കുകയാകുന്നു. ഞാനോ, നിങ്ങളുടെമേല്‍ ഒരു സൂക്ഷിപ്പുകാരനൊന്നുമല്ല.' (6:104)
 

2010, ഡിസംബർ 6, തിങ്കളാഴ്‌ച

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ ? (3)

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ ? (1), (2)
-------------------------------------------------------------
ബൈബിളില്‍ പറയപ്പെട്ട വ്യക്തിത്വങ്ങള്‍ ചരിത്രപുരുഷന്‍മാരാണ് എന്ന് വിശ്വസിക്കുന്നവരാണ് മുസ്‌ലിംകള്‍. ദൈവനിഷേധം സ്വീകരിച്ച അത്യപൂര്‍വം ആളുകളെ അവയെ നിഷേധിക്കുന്നുള്ളൂ. ബൈബിളിന്റെ ദൈവികത അംഗീകരിക്കാത്തവരും അതിന് ഒരു ചരിത്രകൃതിയുടെ സ്ഥാനം നല്‍കുന്നില്‍ വിമുഖത കാണിക്കുന്നില്ല. സ്വാഭാവികമായും ചരിത്രം ഉദ്ധരിക്കുമ്പോള്‍ അതിലെ കഥാപാത്രങ്ങളുടെ നാമങ്ങള്‍ ഒന്നാകും. ഖുര്‍ആന്‍ പകര്‍ത്തിയതാണ് എന്ന ആക്ഷേപത്തില്‍നിന്ന രക്ഷപ്പെടാന്‍ കഥാപാത്രത്തെ മാറ്റേണ്ട അവശ്യമില്ല. സത്യത്തില്‍ പകര്‍പ്പ് തന്നെയായിരുന്നെങ്കില്‍ ആരോപണം ഒഴിവാക്കാന്‍ അത്തരം വേലകള്‍ ഒപ്പിച്ചുകൂടായ്കയില്ല. പക്ഷെ ഖുര്‍ആന്‍ അതല്ലാത്തതുകൊണ്ട് ആവശ്യമായ ഒരു ചരിത്രശകലം ബൈബിളിലുണ്ടെന്ന് വെച്ച് അത് മാറ്റിവെച്ചിട്ടില്ല.

ഈ കഥാപാത്രങ്ങളിലുള്ള സാമ്യതയല്ലാതെ മറ്റൊരു തെളിവും ബൈബിള്‍ ഖുര്‍ആന്‍ കോപ്പിപേസ്റ്റ് ബന്ധം ആരോപിക്കുന്നവര്‍ക്കില്ല എന്ന് കഴിഞ്ഞ രണ്ട് ഭാഗങ്ങളിലേയും ചര്‍ച സൂചിപ്പിക്കുന്നു. ഈ വിഷയം ഈ പോസ്‌റ്റോടെ അവസാനിപ്പിക്കുയാണ്.

ഖുര്‍ആനും ബൈബിളും ഉദ്ധരിച്ച ഏതാനും ഭാഗങ്ങള്‍കൂടി പരിശോധിക്കാം. ഇത് ബൈബിളിനെ ആക്ഷേപിക്കാനല്ല. ബൈബിളിന്റെ പകര്‍ത്തിയെഴുത്തെന്ന ആരോപണത്തിന് മറുപടി പറയാന്‍ ഇതല്ലാതെ മാര്‍ഗമില്ല എന്നതുകൊണ്ടാണ്.
പ്രവാചകനായ ലോത്തിനെക്കുറിച്ച് ബൈബിള്‍ പറയുന്നു: ['30. അനന്തരം ലോത്ത് സോവർ വിട്ടുപോയി; അവനും അവന്റെ രണ്ടു പുത്രിമാരും പർവ്വതത്തിൽ ചെന്നു പാർത്തു; സോവരിൽ പാർപ്പാൻ അവൻ ഭയപ്പെട്ടു; അവനും അവന്റെ രണ്ടു പുത്രിമാരും ഒരു ഗുഹയിൽ പാർത്തു. 31 അങ്ങനെയിരിക്കുമ്പോൾ മൂത്തവൾ ഇളയവളോടു: നമ്മുടെ അപ്പൻ വൃദ്ധനായിരിക്കുന്നു; ഭൂമിയിൽ എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കൽ വരുവാൻ ഭൂമിയിൽ ഒരു പുരുഷനും ഇല്ല.32 വരിക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു അവനെ വീഞ്ഞുകുടിപ്പിച്ചു അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു. 33 അങ്ങനെ അന്നു രാത്രി അവർ അപ്പനെ വീഞ്ഞുകുടിപ്പിച്ചു; മൂത്തവൾ അകത്തു ചെന്നു അപ്പനോടുകൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല. 34 പിറ്റെന്നാൾ മൂത്തവൾ ഇളയവളോടു: ഇന്നലെ രാത്രി ഞാൻ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്ക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു നീയും അകത്തുചെന്നു അവനോടു കൂടെ ശയിക്ക എന്നു പറഞ്ഞു.35 അങ്ങനെ അന്നു രാത്രിയും അവർ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവൾ ചെന്നു അവനോടു കൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല.36 ഇങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും അപ്പനാൽ ഗർഭം ധരിച്ചു. 37 മൂത്തവൾ ഒരു മകനെ പ്രസവിച്ചു അവന്നു മോവാബ് എന്നു പേരിട്ടു; അവൻ ഇന്നുള്ള മോവാബ്യർക്കു പിതാവു. 38 ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന്നു ബെൻ-അമ്മീ എന്നു പേരിട്ടു; അവൻ ഇന്നുള്ള അമ്മോന്യർക്കു പിതാവു' (ഉല്‍പത്തി 19).

ലൂത്ത് നബിയുമായി ബന്ധപ്പെടുത്തി ഇത്തരമൊരു സംഭവം ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടില്ല. ഖുര്‍ആനിന്റെ ധാര്‍മിക സദാചാരമനുസരിച്ച് തികച്ചും അധര്‍മികള്‍ക്ക് മാത്രം സ്വീകരിക്കാവുന്ന ഒരു പ്രവര്‍ത്തനമാണിവിടെ മക്കള്‍ ചെയ്തത്. ഒരു പ്രവാചകനെ അതിന് കരുവാക്കി. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകന്‍ ലൂത്ത് തികഞ്ഞ സാത്വികനും പരിശുദ്ധനുമാണ്. പകര്‍ത്തിയെഴുത്തായിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ പ്രവാചകന്‍മാരുടെ പേരില്‍ ഖുര്‍ആനിലും കടന്നുകൂടുമായിരുന്നു.
തികഞ്ഞ വഞ്ചനയും ചതിയും ചെയ്താണ് യാക്കോബ് പിതാവിന്റെ അനുഗ്രഹവും പ്രാര്‍ഥനയും സമ്പാദിച്ചത്. ജ്യേഷ്ഠ സഹോദരന്‍ ഏശാവിന്റെ അവകാശം അന്യായമായി തട്ടിയെടുക്കുകയായിരുന്നു അയാള്‍ (ഉല്‍പത്തി 27: 1-38).

ദൈവദൂതനായ ദാവീദ് തന്റെ രാജ്യത്തെ പട്ടാളക്കാരനായ ഊറിയായുടെ ഭാര്യ ബത്ശേബയെ വ്യഭിചരിച്ചതായും അവളെ ഭാര്യയാക്കാനായി ഊറിയയെ യുദ്ധമുന്നണിയിലേക്കയച്ച് കൊല്ലിച്ചതായും ബൈബിള്‍ പറയുന്നു (ശാമുവേല്‍ 11:1-16). പ്രവാചകനായ സോളമന്‍ ദൈവശാസന ധിക്കരിച്ച് വിലക്കപ്പെട്ടവരെ വിവാഹം കഴിച്ചതായും ബൈബിളില്‍ കാണാം (രാജാക്കന്മാര്‍ 11: 1-14).
എന്തുകൊണ്ട് ബൈബിളിലും ഖുര്‍ആനിലും പരാമര്‍ശിക്കപ്പെട്ട ചരിത്രപുരുഷന്‍മാര്‍ തമ്മിലുള്ള പ്രകടമായ ഈ അന്തരം എന്ന് ചിന്തിക്കുമ്പോള്‍ നമുക്ക് എത്തിച്ചേരാവുന്ന നിഗമനം. ബൈബില്‍ അവലംബിച്ച് രചിച്ച ഒരു ഗ്രന്ഥമല്ല ഖുര്‍ആന്‍ എന്നിടത്താണ്. മറിച്ച്  ഖുര്‍ആനില്‍നിന്ന് ഭിന്നമായി ബൈബിള്‍ പരാമര്‍ശങ്ങള്‍ എങ്ങനെ വന്നു എന്നതിന് ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന മറുപടിയും ബുദ്ധിപരമായ സാധ്യതയും ഇതാണ്.

പൂര്‍വപ്രവാചകന്മാരുടെ പില്‍ക്കാല ശിഷ്യന്മാര്‍ പ്രവാചകാധ്യാപനങ്ങളില്‍നിന്ന് വ്യതിചലിച്ച് ദുര്‍ബോധനങ്ങള്‍ക്ക് വശംവദരായപ്പോള്‍ സ്വന്തം അധര്‍മങ്ങളും സദാചാരരാഹിത്യങ്ങളും പ്രവാചകന്മാരിലും ആരോപിക്കുകയും അത് വേദപുസ്തകങ്ങളില്‍ കടന്നുകൂടുകയുമായിരുന്നു എന്നതാണ്. ഇങ്ങനെ കൈകടത്തപ്പെട്ട പൂര്‍വവേദങ്ങളുടെ അനുകരണമാണ് വിശുദ്ധ ഖുര്‍ആനെന്ന് അതിനെ സംബന്ധിച്ച നേരിയ അറിവെങ്കിലുമുള്ള ആരും ആരോപിക്കുകയില്ല. ദൈവദൂതന്മാരെപ്പറ്റി പ്രചരിപ്പിക്കപ്പെട്ട കള്ളക്കഥകള്‍ തിരുത്തി അവരുടെ യഥാര്‍ഥ അവസ്ഥ അനാവരണം ചെയ്യുകയാണ് ഖുര്‍ആന്‍ . അതുകൊണ്ടുതന്നെ ബൈബിള്‍ പരിചയപ്പെടുത്തുന്ന പ്രവാചകന്മാരില്‍ പലരും ചതിയന്മാരും തെമ്മാടികളും കൊടും കുറ്റവാളികളും ക്രൂരന്മാരുമാണെങ്കില്‍, ഖുര്‍ആനിലവര്‍ എക്കാലത്തും ഏവര്‍ക്കും മാതൃകാ യോഗ്യമായ സദ്ഗുണങ്ങളുടെ ഉടമകളായ മഹദ് വ്യക്തികളാണ്; മനുഷ്യരാശിയുടെ മഹാന്മാരായ മാര്‍ഗദര്‍ശകരും. വിശുദ്ധ ഖുര്‍ആന്റെ മറ്റൊരു നാമം അല്‍ഫുര്‍ഖാന്‍ സത്യാസത്യവിവേചകം എന്നാണ്. അതേ പ്രകാരം പൂര്‍വിക ഗ്രന്ഥങ്ങളിലുള്ളതിനെ സത്യമായി അവതരിപ്പിക്കുന്ന ഗ്രന്ഥം കൂടിയാണ് ഖുര്‍ആന്‍.

നിഷ്പക്ഷനായ ഒരാള്‍ക്ക് ബൈബിള്‍ അവലംബിച്ചാണ് ഖുര്‍ആന്‍ രചിക്കപ്പെട്ടത് എന്ന ഒരു വിഭാഗത്തിന്റെ വിശ്വാസം പോലെ കേവലം ഒരു വിശ്വാസമായി ഇതിനെ കാണുകയോ ഈ രണ്ട് വാദങ്ങളെയും പരിശോധിക്കുകയോ ചെയ്യാം. ചിന്തിക്കുക: ഒരു പകര്‍ത്തി എഴുത്തിന്റെ ശൈലിയാണോ ഖുര്‍ആനുള്ളത്, അതല്ല നിര്‍ഭയം ഒരു അധികാര കേന്ദ്രത്തില്‍ നിന്നുള്ള പ്രഖ്യാപനമോ എന്ന്.

'അല്ലയോ വേദക്കാരേ (ജൂതക്രൈസ്തവരേ), നമ്മുടെ ദൂതന്‍ നിങ്ങളില്‍ ആഗതനായിരിക്കുന്നു. അദ്ദേഹം വേദത്തില്‍നിന്ന് നിങ്ങള്‍ പൂഴ്ത്തിവച്ചിരുന്ന ധാരാളം കാര്യങ്ങള്‍ വെളിപ്പെടുത്തിത്തരികയും വളരെ കാര്യങ്ങള്‍ നിങ്ങള്‍ക്കു വിട്ടൊഴിവാക്കുകയും ചെയ്യുന്നു. നിങ്ങളില്‍, അല്ലാഹുവിങ്കല്‍നിന്നുള്ള വെളിച്ചവും സുവ്യക്തമായ വേദവും വന്നിരിക്കുന്നു. അതുവഴി, അല്ലാഹു അവന്റെ പ്രീതി തേടുന്നവര്‍ക്കു രക്ഷാസരണി കാണിച്ചുകൊടുക്കുകയും അവന്റെ ഹിതത്താല്‍ അവരെ അന്ധകാരത്തില്‍നിന്ന് പ്രകാശത്തിലേക്കെത്തിക്കുകയും നേര്‍വഴിയിലേക്കു നയിക്കുകയും ചെയ്യുന്നു.' (5:15-16) 

'ഓ മുഹമ്മദ്, പറഞ്ഞുകൊടുക്കുക: `അല്ലയോ മനുഷ്യരേ, നിങ്ങളുടെ അടുക്കല്‍ നിങ്ങളുടെ റബ്ബിങ്കല്‍നിന്നുളള സത്യം വന്നെത്തിക്കഴിഞ്ഞിരിക്കുന്നു. ഇനി ആരെങ്കിലും സന്മാര്‍ഗം സ്വീകരിക്കുന്നുവെങ്കില്‍ അതിന്റെ നേട്ടം അയാള്‍ക്കു തന്നെയാകുന്നു. ആരെങ്കിലും വഴി മാറിപ്പോവുകയാണെങ്കില്‍ ആ മാര്‍ഗഭ്രംശത്തിന്റെ നാശവും അയാള്‍ക്കുതന്നെയാകുന്നു. ഞാനോ, നിങ്ങള്‍ക്കു മീതെ ഉത്തരവാദിത്വമേല്‍പിക്കപ്പെട്ടവനൊന്നുമല്ല.' (10:108-109) 
(അവസാനിച്ചു) 

2010, നവംബർ 30, ചൊവ്വാഴ്ച

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ ? (2)


ദൈവത്തെയും ദൈവദൂതന്മാരെയും സംബന്ധിച്ച് വസ്തുതാപരമായിരിക്കാന്‍ സാധ്യതയില്ലാത്ത അനേകം പ്രസ്താവനകള്‍ ബൈബിളിലുണ്ട്. സാധ്യതയില്ലാത്ത എന്ന് പ്രയോഗിച്ചത് അതിനെതിരായി ഖുര്‍ആനില്‍ വന്നു എന്നത് കൊണ്ടല്ല. ജനത്തിന് മാതൃകയാകേണ്ട അനുകരണീയ പ്രവാചകന്‍മാരുടെ വ്യക്തിത്വത്തിന് അവ തീരെ യോജിക്കുന്നില്ല, അതേ പ്രകാരം ദൈവം അവ്വിധത്തിലാണെങ്കില്‍ ഒരു സ്രഷ്ടാവും സര്‍വശക്തനുമെന്ന ദൈവിക ഗുണത്തെ അത് ചോദ്യം ചെയ്യുന്നതുകൊണ്ടുകൂടിയാണ്. ബൈബിളാണ് ഖുര്‍ആന് അവലംബിച്ചിരുന്നെതെങ്കില്‍ അതേ അബദ്ധങ്ങള്‍ ഖുര്‍ആനിലും സംഭവിക്കേണ്ടതായിരുന്നു. പക്ഷെ അത് സംഭവിച്ചില്ല. ദൈവിക ഗാംഭീര്യത്തിന് നിരക്കാത്തവും പ്രവാചകന്‍മാരുടെ മഹത്വത്തിന് മങ്ങലേല്‍പ്പിക്കുന്ന ഒരു വചനവും ഖുര്‍ആനില്‍ വന്നില്ല. എന്നത് ബൈബിളിനെ അവലംബിച്ചല്ല ഖുര്‍ആന്‍ ഉണ്ടായതെന്നതിന്റെ പ്രകടവും ബുദ്ധിപരവുമായ തെളിവാണ്.  കൃത്യവും വസ്തുനിഷ്ഠവുമായ വിവരണം ഖുര്‍ആന്‍ നല്‍കുന്നുമുണ്ട്. ഉദാഹരണത്തിന് ചിലതു മാത്രമിവിടെ പറയാം:
[' 8. വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു. 9 യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു.10 തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവൻ പറഞ്ഞു.11 നീ നഗ്നനെന്നു നിന്നോടു ആർ പറഞ്ഞു? തിന്നരുതെന്നു ഞാൻ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവൻ ചോദിച്ചു.12 അതിന്നു മനുഷ്യൻ: എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു. (ഉല്‍പത്തി: 3)] 

['21 യഹോവയായ ദൈവം ആദാമിന്നും അവന്റെഭാര്യെക്കും തോൽകൊണ്ടു ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു. 22 യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു.23 അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കി.' (ഉല്‍പത്തി 3:).]

['നാം ഇതിനുമുമ്പ് ആദമിന് ഒരു ശാസനം നല്‍കിയിരുന്നു. പക്ഷേ, അദ്ദേഹമതു മറന്നുപോയി. നാം അദ്ദേഹത്തില്‍ നിശ്ചയദാര്‍ഢ്യം കണ്ടില്ല. നാം മലക്കുകളോട്, ആദമിനു പ്രണാമം ചെയ്യുവിന്‍ എന്നാജ്ഞാപിച്ചത് ഓര്‍ക്കുക: അവരൊക്കെയും പ്രണാമം ചെയ്തു; ഇബ് ലീസ് ഒഴിച്ച്. അവന്‍ വിസമ്മതിച്ചുകളഞ്ഞു. അപ്പോള്‍ നാം ആദമിനോടു പറഞ്ഞു: `ആദമേ, ശ്രദ്ധിച്ചുകൊള്ളുക. നിന്റെയും പത്നിയുടെയും ശത്രുവാണിവന്‍. ഇവന്‍ നിങ്ങളെ സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കാനും അങ്ങനെ നിങ്ങള്‍ നിര്‍ഭാഗ്യവാന്മാരായിത്തീരാനും ഇടയാകാതിരിക്കട്ടെ. ഇവിടെ നിനക്ക് വിശപ്പറിയാതെയും നഗ്നനാവാതെയും കഴിഞ്ഞുകൂടാനുള്ള സൌകര്യമുണ്ട്. നിന്നെ ദാഹവും താപവും പീഡിപ്പിക്കയുമില്ല.` എന്നാല്‍ ചെകുത്താന്‍ ആദമിനെ വ്യാമോഹിപ്പിച്ചു. അവന്‍ പറഞ്ഞു: `ഓ, ആദം! താങ്കള്‍ക്കു നിത്യജീവിതവും ശാശ്വതാധിപത്യവും നേടിത്തരുന്ന ഒരു വൃക്ഷം കാണിച്ചുതരട്ടെയോ?` അങ്ങനെ അവരിരുവരും (ആദമും ഹവ്വയും) ആ വൃക്ഷത്തിന്റെ കനി തിന്നു. തദ്ഫലമായി ഉടനെ അവരുടെ നഗ്നത പരസ്പരം വെളിവായി. ഇരുവരും സ്വര്‍ഗത്തിലെ ഇലകള്‍കൊണ്ട് അതു മറയ്ക്കാന്‍ തുടങ്ങി. ആദം റബ്ബിനെ ധിക്കരിച്ചു. നേര്‍വഴിയില്‍നിന്നു വ്യതിചലിച്ചുപോയി. (20:115-121)]



ദൈവദൂതന്മാരെ സംബന്ധിച്ച് ബൈബിളിലുള്ള പലതും അവിശ്വസനീയങ്ങളാണെന്നു മാത്രമല്ല; അവരെ അത്യന്തം മോശക്കാരായി ചിത്രീകരിക്കുന്നവയുമാണ്. നോഹയെക്കുറിച്ച് പറയുന്നു: [ '20 നോഹ കൃഷിചെയ്‍വാൻ തുടങ്ങി; ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി. 21 അവൻ അതിലെ വീഞ്ഞുകുടിച്ചു ലഹരിപിടിച്ചു തന്റെ കൂടാരത്തിൽ വസ്ത്രം നീങ്ങി കിടന്നു. 22 കനാന്റെ പിതാവായ ഹാം പിതാവിന്റെ നഗ്നത കണ്ടു വെളിയിൽ ചെന്നു തന്റെ രണ്ടു സഹോദരന്മാരെയും അറിയിച്ചു.23 ശേമും യാഫെത്തും ഒരു വസ്ത്രം എടുത്തു, ഇരുവരുടെയും തോളിൽ ഇട്ടു വിമുഖരായി ചെന്നു പിതാവിന്റെ നഗ്നത മറെച്ചു; അവരുടെ മുഖം തിരിഞ്ഞിരുന്നതുകൊണ്ടു അവർ പിതാവിന്റെ നഗ്നത കണ്ടില്ല. 24 നോഹ ലഹരിവിട്ടുണർന്നപ്പോൾ തന്റെ ഇളയ മകൻ ചെയ്തതു അറിഞ്ഞു. 25 അപ്പോൾ അവൻ: കനാൻ ശപിക്കപ്പെട്ടവൻ; അവൻ തന്റെ സഹോദരന്മാർക്കു അധമദാസനായ്തീരും എന്നു പറഞ്ഞു.'(ഉല്‍പത്തി 9: )].

മദ്യപിച്ച് ലഹരിക്കടിപ്പെട്ട് നഗ്നനാവുകയും ഒരു കുറ്റവുമില്ലാതെ പേരക്കുട്ടിയെ ശപിക്കുകയും ചെയ്ത നോഹ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന പരമപരിശുദ്ധനായ നൂഹ് നബിയില്‍നിന്നെത്രയോ വ്യത്യസ്തനാണ്.

പ്രവാചകനായ അബ്രഹാമിനെപ്പറ്റി ബൈബിള്‍ പറയുന്നു: ['12 മിസ്രയീമ്യർ നിന്നെ കാണുമ്പോൾ ഇവൾ അവന്റെ ഭാര്യയെന്നു പറഞ്ഞു എന്നെകൊല്ലുകയും നിന്നെ ജീവനോടെ രക്ഷിക്കയും ചെയ്യും.13 നീ എന്റെ സഹോദരിയെന്നു പറയേണം; എന്നാൽ നിന്റെ നിമിത്തം എനിക്കു നന്മവരികയും ഞാൻ ജീവിച്ചിരിക്കയും ചെയ്യും.14 അങ്ങനെ അബ്രാം മിസ്രയീമിൽ എത്തിയപ്പോൾ സ്ത്രീ അതി സുന്ദരി എന്നു മിസ്രയീമ്യർ കണ്ടു.15 ഫറവോന്റെ പ്രഭുക്കന്മാരും അവളെ കണ്ടു, ഫറവോന്റെ മുമ്പാകെ അവളെ പ്രശംസിച്ചു; സ്ത്രീ ഫറവോന്റെ അരമനയിൽ പോകേണ്ടിവന്നു.16 അവളുടെ നിമിത്തം അവൻ അബ്രാമിന്നു നന്മ ചെയ്തു; അവന്നു ആടുമാടുകളും ആൺകഴുതകളും ദാസന്മാരും ദാസിമാരും പെൺകഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു.'(ഉല്‍പത്തി 12 ).]

സ്വന്തം സഹധര്‍മിണിയെ ഭരണാധികാരിക്ക് വിട്ടുകൊടുത്ത് സമ്മാനം സ്വീകരിക്കുന്ന നീചനായ ബൈബിളിലെ അബ്രാമും ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ആദര്‍ശശാലിയും ത്യാഗസന്നദ്ധനും ധീരനും വിപ്ളവകാരിയുമായ ഇബ്റാഹീം നബിയും തമ്മില്‍ ഒരു താരതമ്യം പോലും സാധ്യമല്ല.  എത്ര ആദരണീയരായിട്ടാണ് ഖുര്‍ആന്‍ അവരെ പരിചയപ്പെടുത്തുന്നതെന്ന് നോക്കുക:

[(19:54-55) ഇസ്മാഈലിനെയും ഈ വേദത്തില്‍ അനുസ്മരിക്കുക. അദ്ദേഹം വാഗ്ദാനം പാലിക്കുന്നതില്‍ സത്യസന്ധനായിരുന്നു. നബിയായ റസൂലുമായിരുന്നു. അദ്ദേഹം സ്വകുടുംബത്തോടു നമസ്കാരവും സകാത്തും കല്‍പിച്ചിരുന്നു. റബ്ബിങ്കല്‍ അദ്ദേഹം പ്രീതിപ്പെട്ട ദാസന്‍ തന്നെയായിരുന്നു. (56-57) ഈ വേദത്തില്‍ ഇദ്രീസിനെ അനുസ്മരിക്കുക. അദ്ദേഹം സത്യസന്ധനായ വ്യക്തിയും പ്രവാചകനുമായിരുന്നു. നാം അദ്ദേഹത്തെ ഉന്നതസ്ഥാനത്തേക്കുയര്‍ത്തി.  (58) ഇവര്‍ അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാരത്രെ-ആദമിന്റെ സന്തതികളിലും, നാം നൂഹിനോടൊപ്പം കപ്പലില്‍ വഹിച്ചവരിലും, ഇബ്റാഹീമിന്റെയും ഇസ്റാഈലിന്റെയും വംശത്തിലും നാം സന്മാര്‍ഗം നല്‍കുകയും തെരഞ്ഞെടുക്കുകയും ചെയ്തവരിലും പെട്ടവരത്രെ ഇവരൊക്കെയും. കരുണാവാരിധിയായ അല്ലാഹുവിന്റെ സൂക്തങ്ങള്‍ കേള്‍പ്പിക്കപ്പെടുമ്പോള്‍ ഇവരെല്ലാം കരഞ്ഞുകൊണ്ട് സാഷ്ടാംഗം വീഴുമായിരുന്നു.']   


ഖുര്‍ആന്‍ ബൈബിള്‍ അവലംബിച്ച് എഴുതിയുണ്ടാക്കിയതാണ് എന്ന് പൊതുവായി വിശ്വസിക്കുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു താരതമ്യം പ്രസക്തമാകുന്നത്. മുകളിലെ ഉദ്ധരണികളില്‍ നിന്നും ഖുര്‍ആനും ബൈബിളും തമ്മിലുള്ള ബന്ധം എത്തരത്തിലുള്ളതാണ് എന്ന് വിശദീകരണം ആവശ്യമില്ലാത്ത വിധം വ്യക്തമാണ്. ആരോപണം കേട്ടാല്‍ തോന്നുക. എഴുത്തും വായനയും  അറിയാവുന്ന മുഹമ്മദ് നാല്‍പതാം വയസുമുതല്‍ ബൈബിളും മുന്നില്‍ വെച്ച് ഗ്രന്ഥരചന നടത്തുകയായിരുന്നു എന്നാണ്. എന്ന് പ്രവാചകത്വത്തിന് ശേഷമുള്ള പ്രവാചക ചരിത്രമൊന്ന് വായിക്കുക. പ്രബോധനം, ശത്രുക്കളുടെ പീഢനങ്ങള്‍,  പലായനം, യുദ്ധങ്ങള്‍ അതിസങ്കീര്‍ണമായ ചുറ്റുപാടില്‍ ഒരു വ്യക്തിക്ക് ഇത്രയും ഗംഭീരമായ ഒരു ഗ്രന്ഥം രചിക്കാനും അതിനനുസൃതമായി ഒരു സമൂഹത്തെ അടിമുടി പരിവര്‍ത്തിപ്പിച്ചെടുക്കാനും സാധിച്ചു എന്ന് വിശ്വസിക്കാന്‍ കഴിയുമോ. (തുടരും)


2010, നവംബർ 27, ശനിയാഴ്‌ച

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ ? (1)

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ തിരുത്തോ.  ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ അതല്ല അതിനൊരു തിരുത്തോ എന്ന വിഷയമാണ് ഇവിടെ തുടര്‍ന്ന് ചര്‍ചചെയ്യാന്‍ ഉദ്ദേശിക്കുന്നത്. കോപ്പിയെന്ന് പറയുന്നവര്‍ ഈ പോസ്റ്റിനോട് വിയോജിക്കുന്നവരും ദൈവികമായ തിരുത്തല്‍ എന്ന് പറയുന്നവര്‍ ഇതിനോട് യോജിക്കുന്നവരുമാണ് രണ്ട് കൂട്ടര്‍ക്കും ചര്‍ചയിലേക്ക് സ്വാഗതം.


നാല്‍പതു വയസ്സുവരെ നബിതിരുമേനി ജീവിതത്തിലൊരൊറ്റ കളവും പറഞ്ഞിട്ടില്ല. അതിനാല്‍ അദ്ദേഹം അല്‍അമീന്‍ (വിശ്വസ്ത‍ന്‍)  എന്ന പേരിലാണറിയപ്പെട്ടിരുന്നത്. അത്തരമൊരു വ്യക്തി ദൈവത്തിന്റെ പേരില്‍ പെരുങ്കള്ളം പറയുമെന്ന് സങ്കല്‍പിക്കുക പോലും സാധ്യമല്ല. മാത്രമല്ല; അത്യുല്‍കൃഷ്ടമായ ഒരു ഗ്രന്ഥം സ്വയം രചിക്കുന്ന ആരെങ്കിലും അത് തന്റേതല്ലെന്നും തനിക്കതില്‍ ഒരു പങ്കുമില്ലെന്നും പറയുമെന്ന് പ്രതീക്ഷിക്കാവതല്ല. അഥവാ പ്രവാചകന്‍ ഖുര്‍ആന്‍ സ്വന്തം സൃഷ്ടിയാണെന്ന് അവകാശപ്പെട്ടിരുന്നെങ്കില്‍ അറേബ്യന്‍ ജനത അദ്ദേഹത്തെ അത്യധികം ആദരിക്കുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ലഭിച്ചത് കൊടിയ പീഡനങ്ങളാണല്ലോ. ലോകത്ത് അസംഖ്യം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ ഏറെ ശ്രദ്ധേയമായവ ചരിത്രത്തില്‍ ചില മാറ്റങ്ങള്‍ സൃഷ്ടിക്കുകയും വിപ്ളവങ്ങള്‍ക്ക് നിമിത്തമാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വിശുദ്ധ ഖുര്‍ആനെപ്പോലെ, ഒരു ജനതയുടെ ജീവിതത്തെ സമഗ്രമായി സ്വാധീനിക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്ത മറ്റൊരു ഗ്രന്ഥവും ലോകത്തില്ല. 

വിശ്വാസം, ജീവിതവീക്ഷണം, ആരാധന, ആചാരാനുഷ്ഠാനങ്ങള്‍, വ്യക്തിജീവിതം, കുടുംബരംഗം, സാമൂഹിക മേഖല, സാമ്പത്തിക വ്യവസ്ഥ, സാംസ്കാരിക മണ്ഡലം, രാഷ്ട്രീയ ഘടന, ഭരണസമ്പ്രദായം, സ്വഭാവരീതി, പെരുമാറ്റക്രമം തുടങ്ങി വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും എല്ലാ അവസ്ഥകളെയും വ്യവസ്ഥകളെയും വിശുദ്ധ ഖുര്‍ആന്‍ അടിമുടി മാറ്റിമറിക്കുകയുണ്ടായി. നിരക്ഷരനായ ഒരാള്‍ ഈ വിധം സമഗ്രമായ ഒരു മഹാവിപ്ളവം സൃഷ്ടിച്ച ഗ്രന്ഥം രചിക്കുമെന്ന് സങ്കല്‍പിക്കാനാവില്ല. ശത്രുക്കളെപ്പോലും വിസ്മയകരമായ വശ്യശക്തിയാല്‍ കീഴ്പെടുത്തി മിത്രമാക്കി മാറ്റി, അവരെ തീര്‍ത്തും പുതിയ മനുഷ്യരാക്കി പരിവര്‍ത്തിപ്പിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍ ‍.

കാര്യം ഇങ്ങനെയായിരിക്കെ മുഹമ്മദ് എന്ന വ്യക്തി സ്വയം രചിച്ച് പറഞ്ഞതാണെന്നും അതിന് ബൈബിള്‍ അവലംബിച്ചുമെന്നും വിശ്വസിക്കുന്നവരാണ് ഖുര്‍ആന്റെ ദൈവികത നിഷേധിക്കുന്നതില്‍ മഹാഭൂരിപക്ഷവും. യുക്തിവാദികള്‍ പൊതുവെ ഈ വിഭാഗത്തിലാണ് എന്നാണ് അവരുടെ പോസ്റ്റുകളില്‍നിന്നും കമന്റുകളില്‍നിന്നും വ്യക്തമാകുന്നത്. ഇത് അംഗീകരിച്ചുകൊടുക്കാമെങ്കില്‍ മുഹമ്മദ് നബിക്ക് അല്‍പം സ്ഥാനമാനങ്ങളൊക്കെ അവര്‍ നല്‍കും അതീവ പ്രതിഭാശാലി, മഹാ ബുദ്ധിമാന്‍ എന്നൊക്കെ തല്‍കാലം അംഗീകരിക്കാനും അവര്‍ക്ക് മടിയില്ല. ഖുര്‍ആന്റെയും ബൈബിളിന്റെയും ദൈവികത അവര്‍ അംഗീകരിക്കില്ലെങ്കിലും ഖുര്‍ആനോട് അവര്‍ക്ക് എന്തെന്നില്ലാത്ത വിരോധമുണ്ട്. ഖുര്‍ആന്‍ ചെലുത്തുന്ന സ്വാധീനവും ബൈബിളിന്റെ ആ കാര്യത്തിലുള്ള നിസ്സഹായതയുമായിരിക്കാം അതിന് കാരണമെന്ന് ഞാന്‍ ഊഹിക്കുന്നു.


ക്രൈസ്തവരെ സംബന്ധിച്ച് ഈ നിലപാടിനോട് യോജിക്കാനാവില്ല. ബൈബിള്‍ ദൈവപ്രോക്തമെന്ന് വാദിക്കുന്നതോടൊപ്പം ഖുര്‍ആന്‍ അതല്ലെന്ന് വരുത്തുകയും ചെയ്യേണ്ടതിനാല്‍ ബൈബിളില്‍നിന്ന് മുഹമ്മദ് പകര്‍ത്തിയെഴുതി എന്നതല്ലാതെ മറ്റൊരു സമീപനം ലോകത്തെ മഹാഭൂരിപക്ഷം വരുന്ന ക്രൈസ്തവര്‍ക്ക് സാധ്യമല്ല. അങ്ങനെ ചിന്തിക്കാനും അത് പ്രചരിപ്പിക്കാനുമൊക്കെ അവര്‍ക്ക് അവകാശമുണ്ട്. അതേ പ്രകാരം തന്നെ വകവെച്ചുകൊണ്ടുക്കേണ്ടതാണ് അതില്‍ എത്രമാത്രം വസ്തുതയുണ്ട് എന്നന്വേഷിക്കാനുള്ള അവകാശവും. അതിനുള്ള എളിയ ശ്രമമാണിവിടെ നടത്തുന്നത്. ഈ ആരോപണത്തിന് സത്യവുമായി വിദൂരബന്ധം പോലുമില്ലെന്ന് ഖുര്‍ആനും ബൈബിളും ഒരാവൃത്തി വായിക്കുന്ന ഏവര്‍ക്കും വളരെ വേഗം ബോധ്യമാകും.

മാനവരാശിക്ക് ദൈവിക ജീവിതവ്യവസ്ഥ സമര്‍പ്പിക്കാന്‍ നിയുക്തരായ സന്ദേശവാഹകരാണ് പ്രവാചകന്മാര്‍. അതിനാല്‍ അവരിലൂടെ സമര്‍പിതമായ ദൈവികസന്മാര്‍ഗത്തില്‍ ഏകത ദൃശ്യമാവുക സ്വാഭാവികമത്രെ. ദൈവദൂതന്മാരുടെ അധ്യാപനങ്ങളില്‍നിന്ന് അനുയായികള്‍ വ്യതിചലിച്ചില്ലായിരുന്നുവെങ്കില്‍ മതങ്ങള്‍ക്കിടയില്‍ വൈവിധ്യമോ വൈരുധ്യമോ ഉണ്ടാവുമായിരുന്നില്ല. എന്നല്ല; ദൈവദൂതന്മാരുടെ അടിക്കടിയുള്ള നിയോഗം സംഭവിച്ചതുതന്നെ മുന്‍ഗാമികളുടെ മാര്‍ഗത്തില്‍നിന്ന് അവരുടെ അനുയായികള്‍ വ്യതിചലിച്ചതിനാലാണ്.

മുഹമ്മദ് നബി നിയോഗിതനായ കാലത്ത് മോശയുടെയോ യേശുവിന്റെയോ സന്ദേശങ്ങളും അധ്യാപനങ്ങളും തനതായ സ്വഭാവത്തില്‍ നിലവിലുണ്ടായിരുന്നില്ല. ജൂത-ക്രൈസ്തവ സമൂഹങ്ങള്‍ അവയില്‍ ഗുരുതരമായ കൃത്രിമങ്ങളും വെട്ടിച്ചുരുക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിയിരുന്നു. അതിനാല്‍ ആ പ്രവാചകന്മാര്‍ പ്രബോധനംചെയ്ത കാര്യങ്ങളില്‍ ചെറിയ ഒരംശം മാത്രമാണ് ബൈബിളിലുണ്ടായിരുന്നത്. അവയുമായി മുഹമ്മദ് നബിയിലൂടെ അവതീര്‍ണമായ വിവരണങ്ങള്‍ ഒത്തുവരിക സ്വാഭാവികമാണ്. അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. ബൈബിളിലും ഖുര്‍ആനിലും കാണപ്പെടുന്ന സാദൃശ്യം അതത്രെ.

മതത്തിന്റെ അടിസ്ഥാന സിദ്ധാന്തമായ ദൈവവിശ്വാസത്തില്‍തന്നെ ജൂത-ക്രൈസ്തവ വീക്ഷണവും മുഹമ്മദ് നബിയുടെ പ്രബോധനവും തമ്മില്‍ പ്രകടമായ അന്തരവും വൈരുധ്യവും കാണാം. മുഹമ്മദ് നബി കണിശമായ ഏകദൈവസിദ്ധാന്തമാണ് സമൂഹസമക്ഷം സമര്‍പ്പിച്ചത്. എന്നാല്‍ ജൂത-ക്രൈസ്തവ സമൂഹങ്ങളില്‍ നിലനിന്നത് കളകളഞ്ഞ ഏകദൈവത്വമായിരുന്നില്ലന്ന് വളരെ വ്യക്തമാണ്. ബഹുദൈവത്വവുമായി താത്വികമായി യോജിച്ചിരുന്നില്ലെങ്കിലും ബിംബാരാധനയും ത്രിത്വസങ്കല്‍പവും ഇസ്ലാം പഠിപ്പിച്ച ഏകദൈവത്വ വീക്ഷണത്തിന് നിരക്കുന്നതായിരുന്നില്ല. നബിതിരുമേനി ഇത് അംഗീകരിച്ച് അനുകരിച്ചില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിലൂടെ അവതീര്‍ണമായ ഖുര്‍ആന്‍ അതിനെ നിശിതമായി എതിര്‍ക്കുക കൂടി ചെയ്തു. 'യഹൂദന്മാര്‍ പറയുന്നു: `ഉസൈര്‍ ദൈവപുത്രനാകുന്നു.` നസ്റായര്‍ പറയുന്നു: `മിശിഹാ ദൈവപുത്രനാകുന്നു.` ഇതെല്ലാം അവരുടെ വായകളുതിര്‍ക്കുന്ന നിരര്‍ഥക വര്‍ത്തമാനങ്ങളത്രെ. അവര്‍, പൂര്‍വിക സത്യനിഷേധികളുടെ വാദത്തോട് സാദൃശ്യം വഹിക്കുന്നു' (9:30).

'അല്ലാഹുവിനു സ്തുതി. അവന്‍ തന്റെ ദാസന്ന് ഈ വേദം അവതരിപ്പിച്ചുകൊടുത്തു. അതില്‍ യാതൊരു വക്രതയും ഉണ്ടാക്കിയിട്ടില്ല. തികച്ചും ശരിയായ വാര്‍ത്തകള്‍ പറയുന്ന വേദം. അത് ദൈവത്തിന്റെ മഹാശിക്ഷയെക്കുറിച്ച് ജനത്തെ താക്കീത് ചെയ്യുന്നതിനും സത്യവിശ്വാസം കൈക്കൊണ്ട് സല്‍ക്കര്‍മചാരികളാകുന്നവരെ, അവര്‍ക്ക് ശാശ്വതമായി വസിക്കാവുന്ന ശ്രേഷ്ഠമായ പ്രതിഫലമുണ്ടെന്ന സുവിശേഷമറിയിക്കുന്നതിനും ഉള്ളതാകുന്നു; അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നു എന്നു വാദിക്കുന്നവരെ ഭയപ്പെടുത്തുന്നതിനും. അവര്‍ക്ക് അക്കാര്യത്തെക്കുറിച്ച് യാതൊരറിവുമില്ല. അവരുടെ പൂര്‍വികര്‍ക്കും ഉണ്ടായിരുന്നില്ല. അവരുടെ വായ്കളില്‍നിന്നുതിരുന്നത് ഗുരുതരമായ വാക്കു തന്നെ, കേവലം കള്ളമാണവര്‍ പറയുന്നത്. '(18: 1-5).

(5:72) മര്‍യമിന്റെ പുത്രന്‍ മസീഹ് ദൈവംതന്നെ എന്ന് വാദിച്ചവര്‍, നിശ്ചയമായും സത്യത്തെ നിഷേധിച്ചിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞതോ, `ഇസ്രയേല്‍ വംശമേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍` എന്നത്രെ. അല്ലാഹുവിനു പങ്കാളിയെ ആരോപിക്കുന്നവന് അല്ലാഹു സ്വര്‍ഗം നിരോധിച്ചിട്ടുള്ളതാകുന്നു. നരകമാകുന്നു അവന്റെ വാസസ്ഥലം. അത്തരം അധര്‍മികള്‍ക്ക് യാതൊരു സഹായിയും ഉണ്ടായിരിക്കുന്നതല്ല. (73-74) അല്ലാഹു മൂവരില്‍ ഒരുവനാകുന്നു എന്നു വാദിച്ചവരും തീര്‍ച്ചയായും സത്യത്തെ നിഷേധിച്ചിരിക്കുന്നു. എന്തെന്നാല്‍ ഏകദൈവമല്ലാതെ ഒരു ദൈവവും ഇല്ലതന്നെ. ഇത്തരം വാദങ്ങളില്‍നിന്നു വിരമിച്ചില്ലെങ്കില്‍, അവരില്‍ നിഷേധികളായവരെ വേദനയേറിയ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും. ഇനിയും അവര്‍ പശ്ചാത്തപിക്കുകയും അവനോടു മാപ്പിരക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ. (75) മര്‍യമിന്റെ പുത്രന്‍ മസീഹ് ഒരു ദൈവദൂതനല്ലാതെ മറ്റാരുമായിരുന്നില്ല. അദ്ദേഹത്തിനുമുമ്പും നിരവധി ദൈവദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുള്ളതാകുന്നു. അദ്ദേഹത്തിന്റെ മാതാവ് തികഞ്ഞ സത്യവതിയായിരുന്നു. അവരിരുവരും ആഹാരം കഴിച്ചിരുന്നു. നാം യാഥാര്‍ഥ്യത്തിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്കു മുമ്പില്‍ എങ്ങനെ വെളിപ്പെടുത്തുന്നുവെന്നു നോക്കുക. പിന്നെ അവര്‍ എങ്ങോട്ടാണ് വ്യതിചലിച്ചുപോകുന്നതെന്നും നോക്കുക.'

ഇന്നത്തെ ജൂത-ക്രൈസ്തവ സമൂഹത്തെപ്പോലെ അന്നത്തെ യഹൂദരും ക്രൈസ്തവരും യേശുവിന്റെ കുരിശുമരണത്തില്‍ വിശ്വസിക്കുന്നവരായിരുന്നു. എന്നാല്‍ ഖുര്‍ആന്‍ ഇതിനെ ശക്തമായി നിഷേധിക്കുന്നു. "അവര്‍ ഊറ്റംകൊണ്ടു: `മസീഹ് ഈസബ്നുമര്‍യമിനെ, ദൈവദൂതനെ ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു.` സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണ്ടായത്. അദ്ദേഹത്തെക്കുറിച്ചു ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച്, കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ, ഒരറിവുമില്ല. അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു. അല്ലാഹുവോ, അജയ്യശക്തനും അഭിജ്ഞനുമല്ലോ. '(4:157).

ഇത് വായിക്കുന്ന ഒരാള്‍ക്ക് ഖുര്‍ആന്‍ ബൈബിളിന്റെ പകര്‍പ്പാണ് എന്ന് പറയാന്‍ കഴിയുമോ. ഇങ്ങനെയാണോ ഒരു ഗ്രന്ഥത്തില്‍നിന്ന് കോപ്പിയടിക്കുക. ഇവിടെ ഒരു പുതിയ അടിത്തറയില്‍നിന്ന് പുതിയ ഗ്രന്ഥം രൂപം കൊള്ളുക തന്നെയാണ്. എന്നാല്‍ ഈ ആശയവും പ്രബോധനവും പുതിയതാണ് എന്നതിന് വാദമില്ല. മറിച്ച് ദൈവത്തിങ്കല്‍ നിന്നുള്ള ശക്തമായ ഒരു തിരുത്താണ്. അല്ലായിരുന്നെങ്കില്‍ ആ വാചകങ്ങള്‍ക്ക് അത്രയും ദൃഢത ഉണ്ടാകുമായിരുന്നില്ല.  ഖുര്‍ആന്‍ ബൈബിളിനൊരു തിരുത്താണ് എന്ന പ്രസ്താവന മാത്രമേ നമ്മുടെ സാമാന്യബുദ്ധിയെ തൃപ്തിപ്പെടുത്തൂ എന്നാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്.   (തുടരും)

2010, നവംബർ 22, തിങ്കളാഴ്‌ച

ഖുര്‍ആന്റെ ദൈവികതക്ക് പന്ത്രണ്ടാമത്തെ തെളിവ്.

ഖുര്‍ആന്റെ വെല്ലുവിളിക്കുമുമ്പില്‍ പരാജയത്തിന്റെ മൂകതയാണ് ഖുര്‍ആന്‍ ദൈവികമാണെന്നതിന്റെ പന്ത്രണ്ടാമത്തെ തെളിവ്. ഖുര്‍ആന്‍ നിഷേധികള്‍ അതുന്നയിച്ച എല്ലാ തെളിവുകളുടെയും നേരെ ചെകിടടക്കുകയും അതു ദൈവഗ്രന്ഥമാണെന്ന പരമാര്‍ഥം അംഗീകരിക്കാതിരിക്കുന്നതില്‍ നിരന്തരം ഉറച്ചുനില്‍ക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ വിശുദ്ധഖുര്‍ആന്‍ അവരോട് ഇങ്ങനെ ആവശ്യപ്പെട്ടു:

'നമ്മുടെ ദാസനു നാം അവതരിപ്പിച്ചതിനെ (ഖുര്‍ആനെ) സംബന്ധിച്ച് നിങ്ങള്‍ക്ക് വല്ല സംശയവുമുണ്ടെങ്കില്‍ അതോടു സാദൃശ്യമുള്ള ഒരു അധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹു ഒഴികെയുള്ള നിങ്ങളുടെ സഹായികളെയെല്ലാം അതിനായി വിളിച്ചുകൊള്ളുക. നിങ്ങളുടെ വാദത്തില്‍ നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍' (2:23)

ഖുര്‍ആനെ നിഷേധിക്കുന്നവര്‍ക്ക് / അത് മുഹമ്മദിന്റെ വചനമാണ് എന്ന് പറയുന്നവര്‍ക്ക് തങ്ങളുടെ വാദം തെളിയിക്കാനുള്ള  പൂര്‍ണാവസരമായിരുന്നു അത്. വാക്കിലും അര്‍ഥത്തിലും ഖുര്‍ആന്റെ അധ്യായങ്ങളിലെ മറ്റു പ്രത്യേകതകളോടും കൂടിഒരു അധ്യായം രചിച്ചു കാണിച്ചാല്‍ മതി. ( വിശുദ്ധഖുര്‍ആന്‍ മുഴുവന്‍ വേണ്ട. അത് അവരോട് ആദ്യം ചോദിച്ചിരുന്നു). മുഹമ്മദ് നബി അവര്‍ക്കിടയില്‍ ജീവിക്കുന്ന ദേഹമാണ്. പ്രവാചകനെ എതിര്‍ക്കുന്നവരില്‍ അറബി സാഹിത്യത്തിലെ അസാമാന്യമായ പ്രതിഭകളുമുണ്ടായിരുന്നു. അവര്‍ക്കെല്ലാവരും ഒരുമിച്ചുകൂടി കൂട്ടായി രചിച്ചാലും മതി. മുഹമ്മദ് നബിയെ പോലെ, ഒരു വ്യക്തി തന്നെ പരായണം ചെയുത കാണിക്കണമെന്നില്ല എന്നു സാരം. ഒരു മനുഷ്യന് ഇപ്രകാരം ഒരു ഗ്രന്ഥം കൊണ്ടുവരാന്‍  സാധ്യമാണെങ്കില്‍, അദ്ദേഹത്തെക്കാള്‍ ഏതര്‍ഥത്തിലും ഭാഷാപരിജ്ഞാനവും ലോകപരിചയവുമുള്ള എതിരാളികളുടെ സംഘത്തിന് അത് സാധിക്കേണ്ടതായിരുന്നു. അതില്‍നിന്ന് അവരെ തടയുന്ന ഒന്നുമുണ്ടായിരുന്നില്ല.

മുന്‍വേദമറിയുന്ന ആരോ ഒരാള്‍ അദ്ദേഹത്തിന് പറഞ്ഞുകൊടുക്കുയും അത് ജനങ്ങള്‍ക്ക് മുമ്പില്‍ ഉരുവിടുകയും ചെയ്യുകയാണ് എന്ന വാദവും അവര്‍ കെട്ടിച്ചമച്ചു നോക്കി. എങ്കില്‍ അദ്ദേഹത്തെ പരസ്യമായി  കൊണ്ടുവന്ന് അവര്‍ക്ക് അത് തെളിയിക്കാമായിരുന്നു. അല്ലെങ്കില്‍ അദ്ദേഹത്തെ പോലുള്ളവരുടെ സഹായം അവര്‍ക്കും തേടാമായിരുന്നു. പന്ത്രണ്ടാമത്തെ വയസ്സില്‍ അദ്ദേഹം സിറിയയിലേക്ക് കച്ചവട സംഘത്തിന്റെ കൂടെ യാത്ര ചെയ്തിരുന്നുവെന്നത് ശരിയാണ്. അവിടെ അദ്ദേഹം ജൂതരെയും ക്രൈസ്തവരെയും കണ്ടിട്ടുണ്ടാകാം. സ്വാഭാവികമായും അവരുടെ ആചാരങ്ങളും സമ്പ്രദായങ്ങളും അദ്ദേഹം മനസ്സിലാക്കാനും ഇടയുണ്ട്. ചെറുപ്പകാലത്തുള്ള ഈ പരിചയം വെച്ച് അദ്ദേഹം തന്റെ നാല്പ്പതാം വയസു മുതല്‍ ഒരു സംമ്പൂര്‍ണ ഗ്രന്ഥത്തിന്റെ ടിസ്ഥാനത്തില്‍  അതുല്യമായ ഒരു ജീവിതദര്‍ശനത്തിന് രൂപം നല്‍കി. 
നിലവിലുള്ള പ്രമുഖ മതങ്ങളുടെ അടിസ്ഥാന വിശ്വാസത്തെ വരെ നിരൂപണം നടത്തുക. പൂര്‍വ വേദങ്ങളെക്കാള്‍ ചരിത്രത്തിന് വ്യക്തത നല്‍കി അവതരിപ്പിക്കുക. ഇതൊക്കെ സമാന്യമായി മനുഷ്യബുദ്ധിക്ക് മനസ്സിലാക്കാന്‍ പ്രയാസമുണ്ട്. ഇതൊക്കെ മറികടക്കാനാണ് അന്നും ഇന്നും പൂര്‍വവേദങ്ങളില്‍നിന്ന് പകര്‍ത്തിയെഴുതിയാണെന്ന് അതാത് മതസമൂഹം പ്രചരിപ്പിക്കുന്നത്. നേരത്തെ ഇതുസംബന്ധമായ ചര്‍ചയില്‍ സജി എന്ന ബ്ലോഗര്‍ എന്നോട് നേരിട്ട് നടത്തിയ സംവാദം ഇന്നും ഇതേ പ്രചരണമാണ് ഖുര്‍ആനെതിരെ മുഖ്യമായി വരുന്നതെന്ന് തെളിയിക്കുന്നു അദ്ദേഹം പറഞ്ഞതിങ്ങനെ:
"ഞങ്ങളുടെ ബൈബിള്‍ ക്ലാസുകളില്‍, ബൈബിള്‍ തിരുത്തിക്കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ പുസ്തമാണ് നിങ്ങളുടെ ഗ്രന്ഥം എന്നു ഞങ്ങള്‍ വ്യക്തമായി പഠിക്കുന്നൂണ്ട്. അതു തന്നെ വിശ്വ്വസിക്കുകയും ചെയ്യുന്നു.... "
 മക്കയിലും മദീനയിലും ഇപ്രകാരം വാദിച്ചവരോട് ഖുര്‍ആന്‍ സമാനമായത് രചിച്ചു, തങ്ങളുടെ വാദം സ്ഥാപിക്കാന്‍ വെല്ലുവിളിച്ചു. തങ്ങളുടെ ഭാഷാപരമായ കഴിവില്‍ നിഗളിച്ചിരുന്ന അവര്‍ നിശഃബ്ദത പാലിച്ചു. ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും കൂടുതല്‍ പരിഹാസ്യരാകേണ്ടന്ന് കരുതി പിന്‍മാറി എന്ന് പറയുന്നതാകും കൂടുതല്‍ ശരി.

ഇന്നും ഖുര്‍ആനിന്റെ വെല്ലുവിളി നിലനില്‍ക്കുന്നു. മറ്റുവേദങ്ങളുടെ ഭാഷപോലെ നിര്‍ജീവമായ ഭാഷയല്ല ഖുര്‍ആന്റെത് ഇന്നും സജീവവും അത്ഭുതകരവുമാണ് അതിന്റെ ഭാഷ. അത്ഭുതകരം എന്ന് പറയാന്‍ കാരണം അറബിയല്ലാത്ത മുഴുവന്‍ ഭാഷകളും രണ്ടു നൂറ്റാണ്ടിനപ്പുറത്തുള്ളത് ചിലത് പറ്റെ നിര്‍ജീവമാണെങ്കില്‍ മറ്റുചിലത് നമുക്ക് വായിച്ചെടുക്കാന്‍ പ്രയാസപ്പെടുന്നവിധം പഴയതാണ്. എന്നാല്‍ ഖുര്‍ആന്റെ ഭാഷ ഇന്നും വ്യക്തമായി വായിക്കുകയും ആശയം ഗ്രഹിക്കാവുന്നരൂപത്തില്‍ നിലക്കൊള്ളുകയും ചെയ്യുന്നു.

ചുരുങ്ങിയ കാലം കൊണ്ട് ഖുര്‍ആന്‍ ലോകമാകെ പ്രചരിച്ചു. ഖുര്‍ആനെതിരെ പരമാവധി ശക്തി ഉപയോഗിച്ചു എതിര്‍ത്തുകൊണ്ടിരിക്കുന്ന  സമൂഹം ലോകത്തെക്കാലത്തുമുണ്ടായിട്ടും 1400 വര്‍ഷത്തിനിടയില്‍ ഖുര്‍ആന്റെ ഈ വെല്ലുവിളിക്ക് മാത്രം മറുപടിയുണ്ടായില്ല. അതിനാരെങ്കിലും സന്നദ്ധമായി മുന്നോട്ടുവന്നിരുന്നെങ്കില്‍ ഖുര്‍ആനെതിരെയുള്ള ശ്രമത്തിന് ഏറ്റവും നല്ല  പ്രതികരണം അതാകുമായിരുന്നു. മാത്രമല്ല മുസ്ലിംകള്‍ പോലും ഇസ്‌ലാമിനെ കയ്യൊഴിക്കാന്‍ അത് കാരണമാകുമായിരുന്നു. അതിന് സാധ്യമല്ലാത്തതിനാല്‍ ഖുര്‍ആന്‍ ഈ നിമിഷവും ലോകത്തുള്ള ചിന്തകരെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ലോകത്തെ ഏറ്റവും ശ്രദ്ധേയമായ പത്രപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ യിവോണ്‍ റിഡ്‌ലിയെ ഖുര്‍ആന്‍ കീഴടക്കി. അതിന് മുമ്പ് ജൂതമത്തില്‍ ജനിച്ച് മര്‍യം ജമീലയായിമാറിയ അമേരിക്കന്‍ എഴുത്തുകാരിയ മാര്‍ഗരറ്റ് മാര്‍ക്കസ് ഉണ്ടായിരുന്നു. ഇപ്പോഴിതാ സാക്ഷാല്‍ ടോണിബ്ലയറിന്റെ ഭാര്യസഹോദരി ലോറന്‍ ബൂത്തും. (മുകളിലെ ചിത്രം അവരുടേതാണ്)

ഇവരൊക്കെ ബൈബിളില്‍നിന്ന് പകര്‍ത്തിയെഴുതിയ ഒരു ഗ്രന്ഥത്തിന്റെ അനുയായികളാകാന്‍ തീരുമാനിച്ചുവെങ്കില്‍ തെറ്റിയത് ആര്‍ക്ക് ഇവര്‍ക്കോ അതല്ല പ്രസ്തുതവാദം ഉന്നയിച്ചവര്‍ക്കോ?. ഞാന്‍ പറയുന്നു തെറ്റുപറ്റിയത് ഖുര്‍ആന്‍ മനുഷ്യസൃഷ്ടിയാണെന്ന് പറയുന്നവര്‍ക്കാണ്. അല്ലെന്നു പറയുന്നവര്‍ എന്തുകൊണ്ട് ഖുര്‍ആന്റെ വെല്ലുവിളി സ്വീകരിക്കപ്പെടാതെ പോകുന്നു എന്നതിന് യുക്തിഭദ്രമായ ഒരു വിശദീകരണം നല്‍കേണ്ടതുണ്ട്.

(ഖുര്‍ആനിന്റെ ദൈവികതക്കുള്ള തെളിവുകള്‍ എന്ന പരമ്പര തല്‍കാലം ഇവിടെ അവസാനിക്കുന്നു.)

* ആ പന്ത്രണ്ട് പോസ്റ്റുകളും അവയുടെ ചര്‍ചയും ഇവിടെ ഒന്നിച്ച് കാണാം


2010, നവംബർ 16, ചൊവ്വാഴ്ച

ഇതെങ്ങാനും ഇബ്രാഹീം നബി കണ്ടിരുന്നെങ്കില്‍!

അമേരിക്കയിലെ കാന്‍സാസ് യൂണിവേഴ്‌സിറ്റിയില്‍ ഗണിതശാസ്ത്ര വിഭാഗത്തിന്റെ തലവനാണ് ഡോ. ജെഫ്രിലാംഗ്. 27 വയസ്സുവരെ നാസ്തികനായി ജീവിച്ചു. അക്കാലെത്തെപ്പോഴോ ഖുര്‍ആന്‍ വായിക്കാനിടയായത് നിര്‍ണായക വഴിത്തിരിവായി. പിന്നീട് ഇസ്ലാം സ്വീകരിച്ച അദ്ദേഹം എഴുതിയ രണ്ടാമത്തെ പുസ്തകമായ Even Angels Ask എന്ന കൃതിയില്‍ അദ്ദേഹത്തിന്റെ ഹജ്ജ് അനുഭവങ്ങള്‍ വിശദീകരിക്കുന്നു. അതില്‍നിന്ന് ഒരു ഭാഗം ഉദ്ധരിച്ച് ഹഫീസ് തന്റെ ബ്ലോഗില്‍ നല്‍കിയ പോസ്റ്റ് കൂടുതല്‍ വായിക്കപ്പെടേണ്ടതുണ്ടെന്ന് തോന്നി. ചെറിയ മാറ്റത്തോടെ ഇവിടെയും നല്‍കുകയാണ്...


 "സാങ്കേതികമായി ഞാന്‍ ഇപ്പോള്‍ ഹജ്ജ്‌ നിര്‍വഹിച്ചുകഴിഞ്ഞു. പക്ഷേ എന്തോ ഒന്നിന്റെ അഭാവം എനിക്ക് അനുഭവപ്പെട്ടു. അതെന്നെ അസ്വസ്ഥനാക്കി. ഹജ്ജിലെ ഓരോ കര്‍മ്മവും വളരെ സൂക്ഷ്മതയോടെയും ഭയഭക്തിയോടെയും കൂടിയാണ് നിര്‍വഹിച്ചതെന്ന് എനിക്കറിയാം. എന്നിട്ടും എന്തോ ഒന്ന് ചെയ്യാന്‍ വിട്ടുപോയതുപോലുള്ള ഒരു തോന്നല്‍ എന്നില്‍ ഇച്ഛാഭംഗം സ്രഷ്ടിച്ചു.........

....... “ക്ഷമിക്കണം ഞാനൊന്നു ചോദിച്ചോട്ടെ!” വളരെ വിനയത്തോടും ക്ഷമാപണ സ്വരത്തിലും അയാള്‍ ചോദിച്ചു.
കണ്ണട വെച്ചുതന്നെ ഞാന്‍ എന്റെ ശിരസ്സ്‌ ശരിയാക്കി. 
“ചോദിച്ചോളൂ !” ദീര്‍ഘനിശ്വാസത്തോടെ  ഞാന്‍ പറഞ്ഞു.
“നിങ്ങള്‍ ഒരു അമേരിക്കക്കാരനാണോ?”
“അതെ” അടുത്ത ചോദ്യം എന്തായിരിക്കുമെന്നറിയാവുന്നതുകൊണ്ട് മടുപ്പോടെ ഞാന്‍ ഒരു നെടുവീര്‍പ്പുകൂടിയിട്ടു.

അനന്തരം അയാള്‍ അല്‍പംകൂടി എന്നോടു അടുത്തിരുന്ന് വളരെ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു “താങ്കളെങ്ങനെയാണ് മുസ്ലിമായതെന്നു ഒന്ന് പറഞ്ഞു തരാമോ?”

കഴിഞ്ഞ ഏഴു ദിവസങ്ങളില്‍ , ഈ ചോദ്യം ഓരോ തവണ എന്നോടു ചോദിക്കുമ്പോഴും എന്റെ മറുപടിയുടെ ദൈര്‍ഘ്യം ക്രമേണ കുറഞ്ഞു വന്നിരുന്നു.ആദ്യ തവണ എന്റെ കഥ പറയാന്‍ അര മണിക്കൂറെടുത്തു. പക്ഷെ ഇപ്പോള്‍ ഞാനത് അര മിനിട്ടാക്കി കുറച്ചു. ഇരുത്തത്തിന്റെ രൂപം മാറ്റാതെ, കണ്ണുകള്‍ തുറക്കാതെ ഞാന്‍ താഴെ പറയുന്ന രത്നച്ചുരുക്കം അയാള്‍ക്ക്‌ നല്‍കി. “ക്രിസ്ത്യാനിയാണ് ഞാന്‍ ജനിച്ചത്‌. ദൈവം എന്ന ആശയത്തോട് യുക്തിപരമായ ചില സംശയങ്ങള്‍ ഉണ്ടായതുകാരണം പതിനെട്ടാം വയസ്സില്‍ ഒരു നാസ്തികനായി. പിന്നീടുള്ള പത്തുവര്‍ഷം നാസ്തികനായിതന്നെ തുടര്‍ന്നു. ഇരുപത്തെട്ടാം വയസ്സില്‍ ഒരു ഖുര്‍ആന്‍ വ്യാഖ്യാനം വായിക്കാനിടയായി. എന്റെ സംശയങ്ങള്‍ക്ക്‌ ഞാന്‍ ഖുര്‍ആനില്‍ തൃപ്തികരമായ മറുപടി കണ്ടെത്തിയെന്നു മാത്രമല്ല, അത് തുടര്‍ന്നു വായിച്ചതിന്റെ ഫലമായി ദൈവവിശ്വാസിയുമായി. അങ്ങനെ ഞാനൊരു മുസ്ലിമായി”.

എന്റെയീ ‘സിനോപ്സിസ്‌’ പറഞ്ഞുതീര്‍ത്തതോടെ, അപമര്യാദയാംവിധം ഹ്രസ്വമായ ഈ മറുപടി കേട്ട് അയാള്‍ സ്ഥലം വിട്ടുവോ എന്നറിയാന്‍ ഞാന്‍ ഇടംകണ്ണിട്ട് നോക്കി. എന്നെ അത്ഭുതപ്പെടുത്തികൊണ്ട്, അയാളുടെ കവിളിലൂടെ കണ്ണുനീര്‍ ഒഴുകുന്നതാണ് ഞാന്‍ കണ്ടത്‌. എന്റെ അമ്പരപ്പ് പിന്നെ പറയാനുണ്ടോ?

ആ നിമിഷത്തില്‍, ഇത്ര നിര്‍വികാരമായും ദുരഹങ്കാരത്തോടെയും പെരുമാറിയതിന് ഞാന്‍ ദൈവത്തോടു മാപ്പിരന്നു. വിശ്വാസത്തോടുള്ള ശക്തമായ സ്നേഹം ഇത്രയെളുപ്പത്തില്‍ കരയിക്കുകയും ഞാന്‍ പറഞ്ഞതുപോലുള്ള വികാരനിശൂന്യമായ കഥയില്‍ പോലും ദൈവത്തിന്റെ മഹത്വവും കാരുണ്യവും ദര്‍ശിക്കുകയും ചെയ്യുന്ന എന്റെയീ വിനീതനായ സഹോദരനെപോലെ എന്നെയും മാറ്റിത്തരേണമെന്നു അവനോടു പ്രാര്‍ഥിക്കുകയും ചെയ്തു. ഞാന്‍ നേരെയിരുന്ന്‍ അയാളുടെ മുഖത്തേക്ക് നോക്കി.

“എന്താണ് നിങ്ങളുടെ പേര്‍ ? ഏത്‌ നാട്ടുകാരനാണ് നിങ്ങള്‍?” ഞാന്‍ ചോദിച്ചു.
“എന്റെ പേര്‍ അഹമ്മദ്‌. ബംഗ്ലാദേശുകാരനാണ്.” ഒരു ചെറുപുഞ്ചിരിയോടെ അയാള്‍ മറുപടി നല്‍കി. എന്നിട്ട് കണ്ണുതുടച്ചു.
“താങ്കളെ കണ്ടുമുട്ടിയതില്‍ വളരെ സന്തോഷം,അഹമ്മദ്. എന്റെ പേര് ജഫ്രി. യുനൈറ്റഡ് സ്റ്റേറ്റ്സിലെ കന്‍സാസ് സംസ്ഥാനത്ത് നിന്നു വരുന്നു.” ഞങ്ങള്‍ അല്‍പം വിശദമായി പരിചയപ്പെട്ടശേഷം അഹമ്മദ്‌ പൊടുന്നനെ ആഹ്ലാദപൂര്‍വ്വം ചോദിച്ചു: “ഇത്തവണത്തേത് ആവേശകരമായ ഹജ്ജായിരുന്നു അല്ലേ, സഹോദരന്‍ ജെഫ്രീ?”
ഞാനൊന്നും മിണ്ടിയില്ല.
“ഓര്‍ത്തു നോക്കൂ, നാമിവിടെ എത്തിയ ദിവസം” അയാള്‍ തുടര്‍ന്നു: “നിങ്ങള്‍ക്ക് ചുറ്റും തീര്‍ഥാടകര്‍ വിളിച്ചുപറയുന്നത് കേട്ടിരുന്നില്ലേ? ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്.’ താങ്കള്‍ക്കറിയാമോ ഞങ്ങളുടെ നാട്ടില്‍ ‘ലബ്ബൈക്കി’ന്റെ അര്‍ത്ഥമെന്താണെന്ന്?”

“ക്ഷമിക്കണം എനിക്ക് ബംഗ്ലാദേശിനെ കുറിച്ച് ഒന്നുമറിയില്ല” ഞാന്‍ പറഞ്ഞു.
അയാള്‍ വളരെ സൂക്ഷ്മമായി എന്റെ നേരെ നോക്കികൊണ്ട് പറഞ്ഞു: ഞങ്ങളുടെ നാട്ടില്‍, ഒരധ്യാപകന്‍ ക്ലാസില്‍ വെച്ച് ഒരു വിദ്യാര്‍ത്ഥിയെ വിളിച്ചാല്‍ അവനുടനെ അറ്റന്‍ഷനില്‍ നിന്ന് ‘ലബ്ബൈക്ക്, ടീച്ചര്‍, ലബ്ബൈക്ക്’ എന്ന് പറയും. ‘ഞാന്‍ തയ്യാര്‍, പറഞ്ഞോളൂ! ഞാന്‍ ചെയ്യാം’ എന്നാണതിനര്‍ത്ഥം. അല്ലാഹുവിനോട് മുസ്ലിംകളായ നാം സ്വീകരിക്കെണ്ടുന്ന നിലപാടും ഇതുതന്നെ. അങ്ങനെയായിരുന്നു പ്രവാചകന്‍മാരുടെ രീതി. അല്ലാഹു ഇബ്രാഹിം നബിയോട് ഹജ്ജിന് ആഹ്വാനം നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍, അദ്ദേഹത്തോടൊപ്പം മക്കയില്‍ ആരുമുണ്ടായിരുന്നില്ല-അദ്ദേഹത്തിന്റെ കുടുംബവും ഏതാനും ആട്ടിടയന്‍മാരും ഉണ്ടായിരുന്നിരിക്കാം. അത് ഞാനോ നിങ്ങളോ ആയിരുന്നെങ്കില്‍ നാം സംശയിച്ച്, ‘ചുറ്റുവട്ടത്ത് ആരും കേള്‍ക്കാനില്ലാതെ ഹജ്ജിനു വിളിക്കുന്നതിനെന്തര്‍ത്ഥം’ എന്ന് ചോദിക്കുമായിരുന്നു. പക്ഷെ ഇബ്രാഹിം നബിയുടെ വിശ്വാസവും ദൈവത്തിലുള്ള പ്രതീക്ഷയും വമ്പിച്ചതായിരുന്നു. അതുകൊണ്ട് ഒരു നിമിഷം പോലും അദ്ദേഹം ശങ്കിച്ച് നിന്നില്ല. പകരം ആളൊഴിഞ്ഞ ആ പ്രദേശത്ത്‌ ഉടന്‍ ‘ആദാന്‍’ മുഴക്കുകയാണുണ്ടായത്. അല്ലയോ സഹോദരന്‍ ജഫ്രീ, തന്റെ വിളിക്ക് ഉത്തരം നല്‍കിക്കൊണ്ട് ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ഇന്ന് ഇവിടെ സമ്മേളിച്ചതും നാം രണ്ടുപേര്‍, അമേരിക്കക്കാരനായ താങ്കളും ബംഗ്ലാദേശുകാരനായ ഞാനും, സഹോദരങ്ങളെപ്പോലെ മിനായിലേക്കുള്ള ഒരു ബസ്സില്‍ ഇരിക്കുന്നതും ഇബ്രാഹീം നബി കണ്ടിരുന്നെങ്കില്‍!”

ഇപ്പോള്‍ വികാരവിക്ഷോഭം എന്റെ ഊഴാമായിരുന്നു. എനിക്ക് എന്നെകുറിച്ച് വല്ലാത്ത ലജ്ജ തോന്നി. ഞാന്‍ കരഞ്ഞുപോകുമെന്നായി. തീര്‍ഥാടനത്തില്‍ ബാക്കിയായതെന്നു എനിക്ക് തോന്നിയ കര്‍മ്മം ഏതെന്ന് എനിക്കിപ്പോള്‍ പിടികിട്ടി. ഒത്തൊരുമ, സാഹോദര്യ ബോധം, ഇസ്‌ലാം വിശ്വാസികളുടെ മേല്‍ ചുമത്തുന്ന സ്നേഹം എന്നിവയുടെ അഭാവമായിരുന്നു എന്റെ ഹജ്ജ്‌ കര്‍മ്മത്തിലെ പോരായ്മ എന്ന് എനിക്ക് മനസ്സിലായി.' (മാലാഖമാര്‍ പോലും ചോദിക്കുന്നു -ജെഫ്രിലാംഗ്.  പേജ്: 254-275)

 വീണ്ടുമൊരു ഹജ്ജും ബലിപെരുന്നാളും വന്നണയുമ്പോള്‍ എന്താണ് ഇവയുടെ സന്ദേശം എന്ന് ഓര്‍ത്തപ്പോള്‍ ആദ്യം മനസ്സിലേക്ക് വന്നത് ജെഫ്രി ലംഗിന്റെ ഈ വരികളാണ്. പ്രവാചകന്‍ ഇബ്രാഹിമുമായി ബന്ധപ്പെട്ട ആരാധനാ കര്‍മ്മമാണ് ഹജ്ജ്‌. ഇസ്‌ലാമും ക്രിസ്തുമതവും ജൂതമതവും കൂടിച്ചേരുന്ന ബിന്ദുവാണ് ഇബ്രാഹീം (ബൈബിളിലെ അബ്രഹാം). ഇബ്രാഹിം നബിയെ ബഹുമാനിക്കുന്നത് മുസ്ലിംകള്‍ മാത്രമല്ല, ക്രൈസ്തവര്‍ക്കും ജൂതര്‍ക്കും അദ്ദേഹം ബഹുമാന്യനാണ്.  ഈ മൂന്ന് വിഭാഗത്തിനും ഒരു പൊതു പൈതൃകം ഉണ്ടെന്ന കാര്യം കൌതുകകരമാണ്. അതിനാല്‍ ഖുര്‍ആന്‍ പറഞ്ഞു “പ്രവാചകന്‍, പറയുക: `എന്റെ നാഥന്‍ ഉറപ്പായും എനിക്കു നേര്‍വഴി കാണിച്ചുതന്നിരിക്കുന്നു. വക്രതയേതുമില്ലാത്ത, തികച്ചും ഋജുവായ മതം. ഇബ്റാഹീം നിഷ്കളങ്കമായി അനുവര്‍ത്തിച്ചിരുന്ന മാര്‍ഗം. അദ്ദേഹം ബഹുദൈവാരാധകരില്‍പ്പെട്ടവനായിരുന്നില്ല.`” (6:161) ഏവരും അംഗീകരിക്കുന്ന വ്യകതിയായിരുന്നല്ലോ ഇബ്രാഹിം. ആദ്യം പരസ്പരം യോജിപ്പുള്ള കാര്യങ്ങളില്‍ ഒന്നിക്കുകയും അതില്‍ നിന്നുകൊണ്ട് വിയോജിപ്പുള്ള കാര്യങ്ങളില്‍ സംവദിക്കാനുമാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്.  
വ്യത്യസ്ത മത വിഭാഗങ്ങള്‍ ജീവിക്കുന്ന ഒരു നാട്ടില്‍ മതകീയമായ ആഘോഷങ്ങള്‍ക്ക് എന്താണ് പ്രസക്തി? പരസ്പരം അറിയാനും അടുക്കാനും ഉള്ള അവസരങ്ങള്‍ അത് സൃഷ്ടിക്കുന്നു എന്നതാണെന്ന് ഞാന്‍ കരുതുന്നു. ഈ അവസരങ്ങള്‍ നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. പരസ്പരം അറിയുന്നതിലൂടെ കൂടുതല്‍ നന്നായി പരസ്പരം അടുക്കാന്‍ നമുക്ക്‌ കഴിയും, കഴിയണം. ഇപ്പോള്‍ പെരുന്നാള്‍ സമയമാണ്. രണ്ടാഴ്ച കഴിഞ്ഞു ക്രിസ്തുമസ് വരുന്നു. ഈ അവസരങ്ങള്‍ മറ്റുള്ളവരെ കുറിച്ച് അറിയാനും അടുക്കാനും നാം ഉപയോഗിക്കുക. ഓഫറുകള്‍ ധാരാളമുള്ള ഈ കാലത്ത്‌ ഫോണുകള്‍ പരസ്പരം സംസാരിക്കുകയും ഹൃദയങ്ങള്‍ പരസ്പരം സംസാരിക്കാതിരിക്കുകയും ചെയ്യുന്നു എന്നതാണ് ദുഖകരമായ കാര്യം. 
എല്ലാവര്‍ക്കും ഹൃദ്യമായ ബലിപെരുന്നാള്‍ ആശംസകള്‍...
 

2010, ഒക്‌ടോബർ 16, ശനിയാഴ്‌ച

ഖുര്‍ആന്‍ ക്രോഡീകരണവും കത്തിക്കലും

ഉസ്മാന്‍(റ)  കോപ്പികള്‍ കത്തിച്ചതെന്തിന്?..

ആരെന്തൊക്കെ പറഞ്ഞാലും  നെറ്റ് ഉപയോഗിക്കുന്നവരില്‍ ഒരു വലിയ വിഭാഗം യുക്തവാദി സൈറ്റുകളില്‍നിന്നാണ് ഇസ്‌ലാമിനെയും ഖുര്‍ആനെയും സംബന്ധിച്ച പ്രാഥമിക പാഠങ്ങള്‍ കരസ്തമാക്കിയിരിക്കുന്നത്. ഖുര്‍ആന്‍ എക്കാലത്തും വിമര്‍ശകരുടെ മുഖ്യ ഉന്നമാണ്. അതിന്റെ നിലനില്‍പ്പാണ് ഇസ്‌ലാം എന്ന തത്വസംഹിതയുടെ നിലനില്‍പ്പിന് ആധാരം. ഖുര്‍ആന്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഇസ്‌ലാം വിമര്‍ശകരുടെ എല്ലാ ആരോപണവും അതില്‍ തട്ടിത്തകരും.

ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം നടത്തി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ഒരു വശത്ത് നടക്കുന്നതോടൊപ്പം, ഖുര്‍ആന്‍ അപൂര്‍ണവും മനുഷ്യന്റെ കൈകടത്തലുകള്‍ക്ക് വിധേയവുമാണ് എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമവും നടത്താറുണ്ട്. ഇന്ന് നിലനില്‍ക്കുന്ന ഖുര്‍ആനിന്റെ എകത്വം ഈ ആരോപണത്തിന് വലിയ ഒരു തടസ്സമാണ്. അതിന് കണ്ടെത്തിയ മാര്‍ഗം അതിന്റെ ക്രോഡീകരണം സൂക്ഷമായിരുന്നില്ല എന്ന് വരുത്തുകയാണ്. എന്നാല്‍ അതും വിലപോകില്ല എന്ന് വിമര്‍ശകര്‍ക്ക് നന്നായി അറിയാം. എങ്കിലും ചില പാവങ്ങളെയെങ്കിലും തെറ്റിദ്ധരിപ്പിക്കാനായാല്‍ അതായി. ഇന് അത്തരം തെറ്റിദ്ധരിപ്പിക്കപ്പെട്ട ആളുടെ അഭിപ്രായം കാണുക.

"അതില്‍ കുറച്ചു ആടുതിന്നു പോയില്ലേ? ബാക്കിയുള്ളത് ഖലീഫമാര്‍ കത്തിച്ചു കളയുകയും ചെയ്തു. പിന്നെന്തു ചെയ്യും. മെക്കയില്‍ ഇന്നേ വരെ മറ്റൊരു ശക്തിയും ആക്രമിച്ചു കീഴടക്കിയിട്ടില്ല. എന്നിട്ടും പുരാതന എഴുത്ത് കോപ്പികള്‍ ഇപ്പോള്‍ ലഭ്യമല്ലെങ്കില്‍, മുസ്ലീമുകളെ നിങ്ങള്‍ ലജ്ജിക്കണം ."  സാജന്‍ എന്ന ക്രൈസ്തവ സുഹൃത്തിന്റെതാണ് ഈ കമന്റ്.

ഇന്ന് നിലവിലുള്ള ഖുര്‍ആന്‍ അപൂര്‍ണമാണെന്ന് സൂചിപ്പിക്കുകയാണ് സുഹൃത്തിന്റെ ഉദ്ദേശ്യം. കുറച്ച് ആടുതിന്നു പോയി ബാക്കിയുള്ളത് കത്തിച്ചു. ഇനി എന്തു ചെയ്യും. എന്നാണ് ചോദ്യം. കഴിഞ്ഞ പോസ്റ്റില്‍ ഖുര്‍ആന്‍ മുസ്ഹഫ് രൂപത്തില്‍ ക്രോഡീകരിക്കാന്‍ അവലംബിച്ച കാര്യങ്ങളെക്കുറിച്ച് ചര്‍ച ചെയ്തു. യാതൊരു തരത്തിലുമുള്ള അഭിപ്രായ വ്യത്യാസത്തിനും ഇടനല്‍കാത്തവിധം അത്യന്തം സൂക്ഷമായി നിര്‍വഹിക്കപ്പെട്ട ഒരു കര്‍മമായിരുന്നു. ഖുര്‍ആന്റെ ക്രോഡീകരണം. മൂന്ന് ഘട്ടം എന്ന് അതിന് പറയാം. ഒന്ന് ഖുര്‍ആന്റെ ക്രോഡീകരണം. അത് ചെയ്തത് അല്ലാഹുവിന്റെ നിര്‍ദ്ദേശ പ്രകാരം മുഹമ്മദ് നബി തന്നെയാണ്. രണ്ടാമത്തേത് അതിന്റെ ലിഖിതരൂപങ്ങള്‍ രണ്ട് ചട്ടകള്‍ക്കിടയില്‍ ഒരുമിച്ചു ചേര്‍ത്ത പ്രക്രിയയാണ്. അതാണ് അബൂബക്കറിന്റെ കാലത്ത് നടന്നത്. പിന്നീട് മൂന്നാം ഖലീഫ ഉസ്മാന്റെ കാലത്ത് പാരായണ രൂപം കൂടി ഏകീകരിച്ച് കോപ്പികളെടുത്ത് വിവിധ രാജ്യങ്ങളിലേക്ക് അയച്ചുകൊടുക്കുകയും പലരായി പലപ്പോഴായി എഴുതിയെടുത്ത ഏടുകള്‍ നശിപ്പിച്ചു കളയുകയും ചെയ്തു. അവയെല്ലാം പ്രവാചക ശിഷ്യന്‍മാര്‍ എഴുതിയവ തന്നെയായിരുന്നു. അവ കത്തിച്ചു കളഞ്ഞതിലൂടെ യഥാര്‍ഥ ഖുര്‍ആനില്‍ വല്ലതും കൂടാനോ കുറയാനോ ഉള്ള സാധ്യത എന്നന്നേക്കുമായി അടച്ചു കളഞ്ഞു.

അതോടൊപ്പം ഇന്ന് കാണുന്ന ഖുര്‍ആന്‍ മുതവാത്തിറായി ലഭ്യമായതാണ്. കുറ്റമറ്റ വിധത്തില്‍ 10 ലധികം വ്യത്യസ്ഥ പരമ്പരകളിലൂടെ ലഭ്യമായതിനേയാണ് മുതവാത്തിര്‍ എന്ന് പറയുന്നത്. വളരെക്കുറച്ച് നബിവചനങ്ങളേ അപ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. എന്ന് വെച്ചാല്‍ അവയൊക്കെ സ്വയം കല്‍പിതം എന്നതല്ല. സത്യസന്ധരായ ഒരുകൂട്ടം നിവേദക പരമ്പരയിലൂടെ ലഭ്യമായ ഹദീസുകളും സ്വീകാര്യം തന്നെയാണ്. എങ്കിലും മുതവാത്തിറായി ലഭ്യമായ വിശുദ്ധഖുര്‍ആന്റെ ഉന്നതനിലവാരത്തില്‍ അവയൊന്നും എത്തുകയില്ല. ഇതിവിടെ സൂചിപ്പിച്ചത്. ഒറ്റപ്പെട്ട ചില ഹദീസുകളുടെ അടിസ്ഥാനത്തില്‍ ഖുര്‍ആനില്‍ ചില സൂക്തങ്ങള്‍ ഞങ്ങള്‍ പരായണം ചെയ്തിരുന്നുവെന്നും എന്നാല്‍ പിന്നീട് അവ അതില്‍ ചേര്‍ത്തിട്ടില്ലെന്നുമൊക്കെ പറയുന്ന ഹദീസുകളുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള ഖുര്‍ആനില്‍ സംശയം ജനിപ്പിക്കാനുള്ള ശ്രമത്തിലെ വ്യര്‍ഥത മനസ്സിലാക്കുന്നതിന് വേണ്ടിയാണ്.  

ഇത്രയും കാര്യം യഥാവിധി മനസ്സിലാക്കിയാല്‍ പിന്നീട് അപ്രസക്തമാണെങ്കിലും രണ്ടു ചോദ്യം ക്രൈസ്തവ സുഹൃത്തുക്കളുടേതായി വീണ്ടും വരാറുണ്ട്.  ഖുര്‍ആനും ബൈബിളും ശിഷ്യരാല്‍ എഴുതപ്പെടുകയും പിന്നീട് ക്രോഡീകരിക്കുകയും ചെയ്തു. സ്വീകാര്യയോഗ്യമായവ നിലനിര്‍ത്തിയതിന് ശേഷം ബാക്കിയുള്ളവ കത്തിച്ചു കളഞ്ഞു. ബൈബിള്‍ ആധികാരികമല്ലെങ്കില്‍ ഖുര്‍ആനുമതേ. അതുമല്ലെങ്കില്‍ ബൈബിളിനെ തല്‍കാലം മാറ്റിനിര്‍ത്തി മേല്‍ കമന്റില്‍ ചോദിച്ചതുപോലെ ചില ചോദ്യങ്ങള്‍ അത്രയേ ചോദിക്കുന്നവര്‍ക്ക് ഉദ്ദേശ്യമുള്ളുവെങ്കിലും അത് വിശദീകരിക്കാതെ വിടുന്നത് ശരിയല്ല എന്ന് മനസ്സിലാക്കുന്നു. 

ആദ്യത്തെ ചോദ്യം ഇതാണ്. 

യേശുവിന് ശേഷം അനുയായികള്‍ സുവിശേഷങ്ങള്‍ എഴുതി സൂക്ഷിച്ച പോലെയല്ലേ ഖുര്‍ആനും പിന്‍കാലത്ത് എഴുതപ്പെട്ടത്?. ഖുര്‍ആന് മാത്രമായി എന്താണിത്ര ആധികാരികത അവകാശപ്പെടാന് ‍?.

ഖുര്‍ആന്‍ ക്രോഡീകരണവും സുവിശേഷമെഴുത്തും താരതമ്യം ചെയ്താല്‍ താഴെ പറയുന്ന കാര്യങ്ങളില്‍ വ്യത്യാസമുണ്ടെന്ന് കാണാം. ഏതാണ് കൂടുതല്‍ ആധികാരികം എന്ന വിധിതീര്‍പ്പിന് ഞാന്‍ ശ്രമിക്കുന്നില്ല.

1. യേശുവിന്റെ കാലത്ത് സുവിശേഷം എഴുതപ്പെട്ടതായി സ്ഥിരപ്പെട്ടിട്ടില്ല. എന്നാല്‍ ഖുര്‍ആന്‍ പ്രവാചക നിര്‍ദ്ദേശ പ്രകാരം എഴുതിവെക്കാന്‍ മുഹമ്മദ് നബി തന്നെ ആളുകളെ നിശ്ചയിച്ചിരുന്നു.

2. യേശു പ്രസംഗിച്ച സുവിശേഷം അദ്ദേഹത്തിന്റെ സമകാലികരില്‍ ആരെങ്കിലും മനപ്പാഠമാക്കി വെച്ചിരുന്നില്ല. പക്ഷെ ഖുര്‍ആന്‍ മനപ്പാഠമാക്കിയ നൂറുകണക്കിനാളുകള്‍ പ്രവാചകന്റെ കാലത്ത് തന്നെയുണ്ടായിരുന്നു.

3. നാല് സുവിശേഷകര്‍ എഴുതിയത് യേശു പ്രസംഗിച്ച സുവിശേഷമല്ല. യേശുവിന്റെ ജീവിതത്തെക്കുറിച്ച് തങ്ങള്‍ അറിഞ്ഞ കാര്യങ്ങളാണ്.  ക്രിസ്തു സംസാരിച്ചത് അരമായിക് ഭാഷയിലായിരുന്നു; എന്നാല്‍ സുവിശേഷ ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തിയത് ഗ്രീക്ക് ഭാഷയിലാണ്‌. മുഹമ്മദ് നബിയുടെ അനുചരന്‍മാര്‍ എഴുതിവെച്ചത് പ്രവാചകന്റെ വാക്കുകള്‍ പോലുമല്ല. പ്രവാചകന്‍ ,  ഖുര്‍ആനാണ് എന്ന് പ്രത്യേകമായി പരിചയപ്പെടുത്തി നല്‍കിയ ദൈവിക വചനങ്ങളാണ്. ഖുര്‍ആന്‍ പ്രവാചകന്‍ സംസാരിച്ച അറബിയില്‍ തന്നെ രേഖപ്പെടുത്തി.

4. സമൂഹത്തിന്റെ പ്രതിനിധിയും ഭരണാധികാരിയുമായി തെരഞ്ഞെടുക്കപ്പെട്ട അബൂബക്കറാണ് അത് ഗ്രന്ഥരൂപത്തില്‍ സമാഹരിച്ചത്. പ്രവാചകന്റെ എഴുത്തുകാരില്‍ ഒരാളായ സൈദുബ്‌നു ഥാബിത്തിനെയാണ് ചുമതലപ്പെടുത്തിയത്. വളരെ സൂക്ഷമതയോടെയാണ് അവ നിര്‍വഹിക്കപ്പെട്ടത്. എന്നാല്‍ സുവിശേഷങ്ങള്‍ ഓരോരുത്തര്‍ തങ്ങളുടെ ഇച്ഛപ്രകാരം രചിച്ച ഗ്രന്ഥങ്ങളാണ്. അവയുടെ ലക്ഷ്യമാകട്ടേ. തങ്ങളുടെ മുന്നിലുള്ള സമുഹത്തിന് ക്രിസ്തുവിനെ പരിചയപ്പെടുത്തുക എന്നതും.

5. യേശുവിന് ശേഷം അഞ്ചു പതിറ്റാണ്ടെങ്കിലും കഴിഞ്ഞാണ് സുവിശേഷങ്ങള്‍ എഴുതപ്പെട്ടത്. എന്നാല്‍ ഖുര്‍ആന്‍ അവതരിച്ച മുറക്ക് എഴുതിവെക്കുകയും, അനേകര്‍ ക്രമത്തില്‍ മനപ്പാഠമാക്കുകയും മുഹമ്മദ് നബിയുടെ വിയോഗത്തിന്റെ രണ്ടാം വര്‍ഷം തന്നെ അത് ഒറ്റപുസ്തകമായി ഒരുമിച്ചുകൂട്ടുകയും ചെയ്തു.

6. സുവിശേഷം എഴുതിയത് യേശുവിന്റെ ശിഷ്യന്‍മാരായിരുന്നില്ല. എന്നാല്‍ ഖുര്‍ആന്‍ എഴുതിയതാകട്ടെ മുഹമ്മദ് നബിയുടെ ശിഷ്യന്‍മാരും.

7. ഖുര്‍ആന്റെ ആദ്യപതിപ്പിനുള്ള അംഗീകാരം നല്‍കിയത് പ്രവാചകന്റെ പ്രതിനിധിയും ഭരണാധികാരിയുമായ അബൂബക്കറാണ്. അന്നത്തെ മുസ്‌ലിം സമൂഹം അത് ഐക്യഖണ്ഡേന സമ്മതിച്ചു. എന്നാല്‍ യേശുവിന് ശേഷം മൂന്ന് നൂറ്റാണ്ടുകള്‍ക്കിടയില്‍ പലരാലും രചിക്കപ്പെട്ട യേശുവിന്റെ ജീവിതത്തെ സംബന്ധിച്ച നാല്‍പതിലധികം . ഗ്രന്ഥങ്ങളാണ് നിഖിയാ സുനഹദോസ് കത്തിച്ചു കളഞ്ഞത്. അതിന് നേതൃത്വം നല്‍കിയ നിഖിയാ സുനഹദോസിന്റെ അധ്യക്ഷന്‍ അന്നുവരെ യേശുവില്‍ വിശ്വസിക്കാത്ത കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയായിരുന്നു.

കത്തിച്ചുകളഞ്ഞതിലൂടെ ഖുര്‍ആനിന്റെ ആധികാരികത സംശയാസ്പദമായില്ലേ?.

എന്താണ് കത്തിച്ചുകളഞ്ഞതെന്നും എന്തിനാണ് കത്തിച്ച് കളഞ്ഞതെന്നും മനസ്സിലാക്കിയാല്‍ ആ പ്രവര്‍ത്തിയിലുടെ ഖുര്‍ആന്റെ ആധികാരികത ഉറപ്പുവരുത്തുകായാണ് ചെയ്തത് എന്ന് മനസ്സിലാകും.

ഖലീഫമാര്‍ സമാഹരിച്ച ശേഷം അവശേഷിച്ച കോപ്പികള്‍ കത്തിച്ചു കളഞ്ഞു എന്ന പരാമര്‍ശം വളരെ ആകര്‍ഷകമായും സന്തോഷത്തോടെയും സ്വീകരിക്കുന്നത് സാധാരണ നിലയില്‍ ക്രൈസ്തവ സുഹൃത്തുക്കളാണ്. അതിന് ഒരു പ്രത്യേക കാരണമുണ്ട്. സമാനമായ ഒരു സംഭവമാണ് തങ്ങളുടെ ബൈബിളിന്റെ കാര്യത്തിലും സംഭവിച്ചതെന്ന് അവര്‍ കരുതുന്നു. അവിടെയെന്താണ് സംഭവിച്ചതെന്ന് അവര്‍ക്കറിയാം. അതേ പോലെയാണ് ഖുര്‍ആനുമെന്ന ധാരണയാണ് ഈ കരിക്കല്‍ സംഭവത്തില്‍ പിടികൂടാന്‍ ക്രൈസ്തവ സുഹൃത്തുക്കളെ പ്രേരിപ്പിക്കുന്നത് എന്ന് തോന്നുന്നു.

എന്താണ് ബൈബിളിന്റെ കാര്യത്തില്‍ സംഭവിച്ചത് എന്ന് ആദ്യം പരിശോധിക്കാം: യേശുവിന് ശേഷം മൂന്ന് നൂറ്റാണ്ടുകള്‍ക്കിടയില്‍ പലരാലും രചിക്കപ്പെട്ടവയായിരുന്നു സുവിശേഷങ്ങള്‍ ക്രി. 325 ല്‍നടന്ന നിഖിയ്യാ സുനഹദോസിന്റെ അധ്യക്ഷനായ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ഉത്തരവനുസരിച്ച് കത്തിച്ചു കളഞ്ഞത് 40 ലധികം ഗ്രന്ഥങ്ങളാണ് (അന്ന് 70 ലധികം സുവിശേഷഗ്രന്ഥങ്ങളുണ്ടായിരുന്നുവെന്നും അഭിപ്രായമുണ്ട്) . കരിച്ചു കളഞ്ഞ അപ്പോക്രിഫാ ഗ്രന്ഥങ്ങളിലെ ആശയങ്ങള്‍ അവ കരിച്ചു കളഞ്ഞതോടുകൂടി വിസ്മൃതമായി. അവ കത്തിച്ചു കളയാനുള്ള കാരണം നിഖിയാ കൗണ്‍സില്‍ തെരഞ്ഞെടുത്ത നാലുസുവിശേഷങ്ങളിലും അപ്പോസ്തല പ്രവര്‍ത്തനങ്ങളിലും ഇരുപത്തിയൊന്നു ലേഖനങ്ങളിലും വെളിപാട് പുസ്തകത്തിലുമുള്ള പരാമര്‍ശങ്ങള്‍ക്ക് നിരക്കാത്തതായതിനാലാണ്.  പിന്നീട് പതിനാറാം നൂറ്റാണ്ടില്‍ അഥവാ 1540 ഏപ്രില്‍ 8 ന് തെന്ത്രോസ് സുനഹദോസ് നാലാം സമ്മേളനം കാനോനിക ഗ്രന്ഥങ്ങളെക്കുറിച്ച് എന്ന ഡിക്രിയിലൂടെ പഴയനിയമത്തില്‍ 45ഉം പുതിയനിയമത്തില്‍ 27 ഉം പുസ്തകങ്ങളാണുള്ളത് എന്ന് പ്രഖ്യാപിച്ചു. ഇതാണ് കാനോനിക ഗ്രന്ഥങ്ങളെക്കുറിച്ചുള്ള സഭയുടെ അവസാന വാക്ക്.  ഈ സംഭവ പരമ്പരകളോട് എന്തെങ്കലും സാദൃശ്യം ഖുര്‍ആന്റെ കാര്യത്തിലുണ്ടെങ്കില്‍ കത്തിച്ചു കളയുക എന്ന ഒരൊറ്റ കാര്യത്തില്‍ മാത്രമാണ്. രണ്ടിലേക്കും നയിച്ച കാരണങ്ങളും അതിന്റെ പ്രത്യാഗാധവും വ്യത്യസ്തമാണ്.

അതിസൂക്ഷമമവും കണിഷവുമായ പരിശോധനക്കൊടുവില്‍ വളരെ ആധികാരികമെന്ന് ഉറപ്പുവരുത്തി. പ്രവാചകന്റെ എഴുത്തുകാരിലൂടെയും അനവധി മനഃപാഠമുള്ള അനുയായികളിലൂടെയും സ്ഥിരപ്പെട്ട ഗ്രന്ഥത്തെ ഉത്തരവാദപ്പെട്ട വ്യക്തി ക്രോഡീകരിച്ചു കഴിഞ്ഞ ശേഷം അതിന്റെ പരിധിയില്‍ വരാത്ത, ക്രോഡീകരണത്തോടെ അപ്രസക്തമായ ഖുര്‍ആന്റെ തോലിലും എല്ലിലും ഓലയിലും രേഖപ്പെടുത്ത പ്പെട്ടവ കത്തിച്ചു കളഞ്ഞു മേലില്‍ ഒറിജിനല്‍ കോപ്പിയില്‍ കലര്‍പ്പുകടന്നു കൂടാതിരിക്കാന്‍ മുന്‍കരുതലെടുക്കുകയാണ് വിശ്വസ്തനായ അനുയായിയും, കറകളഞ്ഞ ഭക്തനും, പ്രവാചകന്റെ ജാമാതാവുമായ ഉസ്മാന്‍ (റ) ചെയ്തത്.

2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

ഖുര്‍ആന്‍ ക്രോഡീകരണവും വിമര്‍ശകരും



വിശുദ്ധഖുര്‍ആന്റെ സുരക്ഷിതത്വം അതിന്റെ അവതാരകനായ ദൈവത്തിന്റെ വാഗ്ദാനമാണ്. അതിന്റെ അവതരണം മുതല്‍ ഇന്നേ വരെ മനുഷ്യന്റെ കൈകടത്തലുകളില്‍നിന്ന് മുക്തമായി അത് നിലനില്‍ക്കുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ വാക്കുകള്‍ പോലും അതില്‍ ചേര്‍ക്കപ്പെട്ടിട്ടില്ല. പ്രാവാചക വചനങ്ങളെ ഹദീസുകളിലാണ് ഉള്‍പെടുത്തിയിരിക്കുന്നത്. എങ്ങനെയാണ് ഈ സുക്ഷ സാധ്യമാക്കിയത് എന്ന് പഠനവിധേയമാക്കാവുന്നതാണ്.

സെമിറ്റിക് ഭാഷകളില്‍ ഖുര്‍ആന്റെ അവതരണം കൊണ്ട് ഏറെ പ്രചാരം നേടിയ ഭാഷയാണ് അറബി. ആ ഭാഷയുടെ പ്രത്യേകത തീര്‍ത്തും ഒരു ദൈവിക ഗ്രന്ഥത്തിന്റെ അവതരണത്തിന് അനുയോജ്യമായിരുന്നു.  കുറഞ്ഞവാക്കുകളില്‍ കൂടുതല്‍ ആശയങ്ങള്‍ ഉള്‍കൊള്ളിക്കാനുള്ള അതിന്റെ കഴിവും ഇന്നും മറ്റുഭാഷകള്‍ക്കില്ല. അതേസമയം പദസമ്പുഷ്ടവും. പൂര്‍ണമായ വര്‍ച്ച പ്രാപിച്ച നിലയിലായിരുന്നു അന്ന് അറബി ഭാഷ. ഇതു മനസ്സിലാകണമെങ്കില്‍ നാം സംസാരിക്കുന്ന മലയാള ഭാഷയെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതി. നൂറ് വര്‍ഷം മുമ്പുള്ള ഒരു മലയാള കൃതി വായിച്ചെടുക്കാന്‍ വളരെയധികം ബുദ്ധിമുട്ടും. എന്നാല്‍ 1400 വര്‍ഷം മുമ്പ് അവതരിച്ച ഖുര്‍ആന്‍ അറബി ഭാഷയറിയുന്ന ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകുന്നവിധത്തിലാണ്. ഏതൊരു ഭാഷക്കും പ്രദേശികമായ ഉള്‍പിരിവുകളും വ്യത്യസ്ഥമായ ശൈലീപ്രയോഗങ്ങളുമൊക്കെയുണ്ടാകും. അവയില്‍ ഏറ്റവും ശുദ്ധമായ ശൈലി ഖുറൈശികളുടെതായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ അന്ന് നിലവിലുള്ള ഏറ്റവും സുവ്യക്തമായ അറബിയിലാണ് അവതരിച്ചത്.

ജിബ് രീല്‍ എന്ന മലക്കിലൂടെ 23 വര്‍ഷത്തിനിടയില്‍ സന്ദര്‍ഭവും സാഹചര്യവുമനുസരിച്ച് അവതീര്‍ണമാവുകയും പിന്നീട് അവയെ രണ്ട് ചട്ടകള്‍ക്കിടയില്‍ ക്രമീകരിക്കുകയും ചെയ്തതിനെയാണ് ഖുര്‍ആന്റെ ക്രോഡീകരണം എന്ന് സാധാരണയായി ഉദ്ദേശിക്കുന്നത്.  'അതിന്റെ ഒരുമിച്ചുകൂട്ടലും പാരായണം ചെയ്തു തരേണ്ടതും നമ്മുടെ ചുമതലയാകുന്നു' (75:17) യഥാര്‍ഥ ക്രോഡീകരണം ദൈവത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രവാചകന്‍ തന്നെയാണ് നിര്‍വഹിച്ചത്. അഥവാ പലപ്പോഴായി അവതരിച്ച സൂക്തങ്ങള്‍ ഇന്ന സൂക്തത്തിന് ശേഷം ഇന്ന സൂക്തമെന്നും അതേ പ്രകാരം ഇന്ന അധ്യായത്തിന് ശേഷം ഇന്ന അധ്യായമെന്നുമൊക്കെ തരം തിരിച്ച് കൃത്യമായി എഴുതിവെക്കാന്‍ പ്രവാചകന്‍ എഴുത്തുകാരെ ചുമതലപ്പെടുത്തിയിരുന്നു. ദിവ്യബോധനത്തിന്റെ എഴുത്തുകാര്‍ (കുത്താബുല്‍ വഹ് യ്)എന്നാണ് ഇവര്‍ അറിയപ്പെട്ടത്.

ഇവരുടെ പേരുകള്‍ ഇങ്ങനെയാണ്: അബൂബക്കര്‍, ഉമറുബ്‌നു ഖത്താബ്, ഉഥ്മാന്‍, അലിയ്യുബ്‌നു അബീത്വാലിബ്, ഉബയ്യുബ്‌നു കഅ്ബ്, സൈദുബ്‌നു ഥാബിത്, മുആദുബ്‌നു ജബല്‍, അര്‍ഖമുബ്‌നു അബീ അര്‍ഖം (യഥാര്‍ഥ പേര്) അബ്ദുമനാഫ്, ഥാബിതുബ്‌നു ഖൈസ്, ഹന്‍ദല ബ്‌നു റബീഅ്, മുആവിയ ബ്‌നു അബീ സുഫ് യാന്‍, അബ്ദുല്ലാഹിബ്‌നു സൈദ്, സുബൈറുബ്‌നു അവ്വാം, മുഗീറത്തുബ്‌നു ശുഅ്ബ തുടങ്ങിയവരൊക്കെ അതില്‍ ഉള്‍പെട്ടിരുന്നു. എന്നുവെച്ചാല്‍ ആരെങ്കിലും എന്തെങ്കിലും കേട്ട് എഴുതിവെക്കുന്ന സമ്പ്രദായമായിരുന്നില്ലെന്ന് ചുരുക്കം. ഇവരില്‍ പലരും ഇസ്്‌ലാമിലേക്ക് വന്നത് ഒരേ സമയത്തല്ല. എന്നാല്‍ എഴുതാന്‍ പ്രാപ്തിയും കഴിവുമുള്ളവരെ അതിന് തെരഞ്ഞെടുത്തിരുന്നുവെന്നാണ് മനസ്സിലാകുന്നത്. ഇരുപതിനും ഇരുപത്തിമൂന്നിനും ഇടക്ക് ആളുകള്‍ അതിനായി നിയമിക്കപ്പെട്ടു. ഒരാളെ മാത്രം ആശ്രയിക്കുന്നത് അതിന്റെ സത്യസന്ധതക്കും പൂര്‍ണതക്കും വിഘാതമാകുമെന്ന കണക്കുകൂട്ടലിലാണ് പലരെ നിയമിച്ചത്. അവരില്‍ ചിലരുടെയൊന്നും മരണം ഖുര്‍ആനെ ബാധിക്കരുതെന്ന ശ്രദ്ധയും അതിന് പിന്നിലുണ്ടാകാം. യുദ്ധം നടന്നുകൊണ്ടിരിക്കെ അതിന്റെ എല്ലാ സാധ്യതകളും മുന്‍കൂട്ടി കണ്ടുകൊണ്ടായിരുന്നു അത് നടത്തിയിരുന്നത്.

അത് മാത്രമായിരുന്നില്ല ഖുര്‍ആന്റെ സുരക്ഷിതത്വത്തിന് അവലംബിച്ചത്. അവതരിക്കുന്ന മുറക്ക് വിശ്വാസികള്‍ അത് മനപ്പാഠമാക്കാന്‍ പ്രേരണ നല്‍കുകയും ചെയ്തു. ധാരാളം അനുചരന്‍മാര്‍ അത്തരത്തില്‍ മനപ്പാഠമാക്കി. നമസ്‌കാരത്തില്‍ അഞ്ചുസമയവും പാരായണം ചെയ്തു. പ്രവാചകനാകട്ടെ ഒരോ വര്‍ഷവും റമളാനില്‍ അതുവരെ അവതരിച്ച് കഴിഞ്ഞ സൂക്തങ്ങള്‍ ദിവ്യബോധനം നല്‍കിയ ജിബ്`രീല്‍ എന്ന മലക്കിന് പാരായണം ചെയ്ത് പാഠം നോക്കി. മദീനയിലെത്തിയപ്പോള്‍ പ്രവാചകന്‍ തന്നെയായിരുന്ന നമസ്‌കാരത്തിന് ഇമാമായി നിന്നിരുന്നത്. അദ്ദേഹം നമസ്‌കാരത്തില്‍ ചെറുതും വലുതുമായ സൂക്തങ്ങള്‍ പാരായണം ചെയ്തു. ചില അധ്യായങ്ങള്‍ പൂര്‍ണമായി വെള്ളിയാഴ്ച മിമ്പറിന്‍ പാരയണം ചെയ്തു. ഇക്കാരണങ്ങള്‍കൊണ്ടെല്ലാം ഏതെങ്കിലും ഒരാള്‍ക്കോ ഒരു സംഘത്തിനോ പ്രവാചകന്റെ കാലത്ത് വിശുദ്ധഖുര്‍ആനില്‍ അതിലില്ലാത്ത ഒരു വാക്കും കൂട്ടിചേര്‍ക്കാനാകുമായിരുന്നില്ല. എന്നാല്‍ അതുവരെ അവതരിച്ച ഖുര്‍ആന്‍ രണ്ടു ചട്ടകള്‍ക്കുള്ളില്‍ ക്രമീകരിച്ച് മുസ്ഹഫാക്കി രൂപപ്പെടുത്തിയിരുന്നില്ല. അതിന്റെ കാരണം വ്യക്തമാണ്. പ്രവാചകന്റെ മരണം വരെ അതിന്റെ അവതരണം നടന്നുകൊണ്ടിരുന്നു അത്തരമൊരു ശ്രമം നടത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. പ്രവാചകന്റെ അനുചരന്‍മാര്‍ സത്യസന്ധരും വിശ്വസ്തരുമായിരുന്നു. വളരെയേറെ ഭയപ്പാടോടുകൂടിയാണ് അവര്‍ പ്രവാചക വചനങ്ങളെ പോലും ഉദ്ധരിച്ചിരുന്നത്.

പ്രവാചകന്റെ മരണ ശേഷം അബൂബക്കര്‍ സിദ്ദീഖ് ഖിലാഫത്ത് അധികാരം ഏറ്റെടുത്തു. വാമൊഴിയായി കൈമാറ്റം ചെയ്യപ്പെടുകയും പഠിക്കുകയും ചെയ്യുന്ന അറബി ശൈലി മാത്രമായി വിശുദ്ധഖുര്‍ആന്റെ കാര്യത്തില്‍ പിന്തുടരാവുന്നതല്ല എന്ന ബോധ്യപ്പെടുമാര്‍ നടന്ന സംഭവമാണ് യമാമ യുദ്ധം. ഇസ്‌ലാമിക രാഷ്ട്രത്തിനും നേതൃത്വത്തിനുമെതിരെ കലാപകൊടി ഉയര്‍ത്തി സായുധരായി വന്ന മുസൈലിമ എന്ന കള്ള പ്രവാചകന്റെ നേതൃത്വത്തില്‍ നടന്ന പ്രസ്തുത യുദ്ധത്തില്‍  ഒട്ടേറെ സഹാബിമാര്‍ വധിക്കപ്പെട്ടു. അന്നുവരെ പ്രധാനമായും ഖുര്‍ആനെ അവലംബിച്ചിരുന്നത് എഴുതപ്പെട്ട ഏടുകളേക്കാള്‍ അതിന്റെ അനുയായികളുടെ മനഃപാഠത്തെയായിരുന്നു. അറബികളില്‍ എഴുത്തും വായനയും അറിയാവുന്നവര്‍ പരിമിതമായിരുന്നു. അതുകൊണ്ടു തന്നെ മനഃപാഠമാക്കാനുള്ള അവരുടെ കഴിവും പ്രസിദ്ധമായിരുന്നു. എന്നാല്‍ ഈ സംഭവം ഒരു പുതിയ ചിന്തക്ക് തുടക്കമിട്ടു. ഉമര്‍ ആണ് ഇതിനെക്കുറിച്ച് ആദ്യമായി ചിന്തിച്ചത്.  അദ്ദേഹം അന്നത്തെ ഭരണാധികാരിയായ അബൂബക്കറിനെ ഇക്കാര്യം ഉണര്‍ത്തി. സൈദുബ്‌നുഥാബിതിനെ നിര്‍ദ്ദേശിച്ചതും അദ്ദേഹം തന്നെ. ആ സംഭവം പിന്നീട് സൈദ് തന്നെ വിശദീകരിച്ചിട്ടുണ്ട്. വളരെ ഗൗരവതരമായ ഒരു ഉത്തരവാദിത്തമാണ് അദ്ദേഹം ഏല്‍പിക്കപ്പെടുന്നത് എന്ന ഉത്തമ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാല്‍ 'പര്‍വതം അതിന്റെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനേക്കാള്‍ പ്രയാസകരമായി' അദ്ദേഹം ആദ്യമതിനെ കണ്ടു. പക്ഷെ പിന്നീട് അദ്ദേഹത്തിന് അത് പ്രയാസരഹിതമായി സാധിച്ചു. അങ്ങനെ എല്ലിലും തോലിലുമായി എഴുതപ്പെട്ട മുഴുവന്‍ രേഖകളും ഹാജറാക്കി. മനപ്പാഠമാക്കിയവരുടെ സഹായത്തോടെ ആ കൃത്യം അദ്ദേഹം ഭംഗിയായി നിര്‍വഹിച്ചു. മനഃപാഠത്തെയോ എഴുത്തിനെയോ മാത്രം അവലംബിച്ച് ഒന്നും അതില്‍ ചേരരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍ മനപാഠമുണ്ടെങ്കിലും രേഖ ലഭിക്കുന്നത് വരെ അത് തടഞ്ഞുവെച്ചു. ഒരൊറ്റ സൂക്തം പോലും എഴുതപ്പെട്ട രേഖയില്ലാതെ അതില്‍ ചേര്‍ത്തില്ല. അപ്രകാരം തടഞ്ഞുവെച്ച സൂക്തമാണ് 128:9 അബൂഹുസൈമത്തുല്‍ അന്‍സാരിയി(ഹുസൈമത്തുബ്‌നു ഥാബിത്) ല്‍നിന്ന്  അത് ലഭിച്ച ശേഷമാണ് അത് ചേര്‍ത്തത്. ഒരോ ലിഖിതവും രണ്ട് സാക്ഷികളെ ലഭിച്ചതിന് ശേഷമല്ലാതെ ചേര്‍ത്തിരുന്നില്ല. അതിന് സാക്ഷ്യം വഹിച്ചത് ഉമര്‍ (റ) തന്നെയായിരുന്നു.

ഇപ്രകാരം ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥത്തിന് എന്ത് പേര് വെക്കണം. പലരും സുവിശേഷം എന്നും മറ്റുമുള്ള പേര് നിര്‍ദ്ദേശിച്ചെങ്കിലും നിലവിലുള്ള ബൈബിളുമായി സാമ്യമുള്ളതിനാല്‍ ആ പേര്‍ ഒഴിവാക്കുകയും അബ്ദുള്ളാഹിബ്‌നു മസ്ഊദിന്റെ അഭിപ്രായ പ്രകാരം എത്യോപ്യയില്‍ ഉപയോഗിക്കുന്ന മുസ്ഹഫ് എന്ന് പേര്‍ വെക്കുകയും ചെയ്തു.   ആ മുസ്ഹഫ് ആദ്യം അബൂബക്കറിന്റെ പക്കലും പിന്നീട് ഉമറിന്റെ പക്കലും സൂക്ഷിച്ചു മരണ സമയത്ത് അത് തന്റെ മകളായ ഹഫ്സയെ ഏല്‍പിച്ചു. അല്ലാഹു അവതരിപ്പിച്ചത് ഖുര്‍ആനായിരുന്നു. അതിന്റെ ഉച്ചാരണവും ശൈലിയും പാരായണവും എല്ലാം ദൈവികമാണ്. അതുകൊണ്ടാണ് നാം ഖുര്‍ആന്‍ എന്ന് പേര് തന്നെ ഉപയോഗിക്കുന്നത്. അതിന്റെ ലിഖിത രൂപത്തിന് നാം സൗകര്യാര്‍ഥം മുസ്ഹഫ് എന്ന് ഉപയോഗിക്കുന്നുവെന്ന് മാത്രം. ലിഖിതരൂപത്തിന് മാത്രം അമിതപ്രാധാന്യമില്ല എന്ന് സൂചിപ്പിക്കുയായിരുന്നു.

അതുകൊണ്ടുതന്നെ അതിന്റെ അക്ഷരങ്ങള്‍ മാത്രമല്ല. പാരായണ ശൈലിയും സുരക്ഷിതമാക്കപ്പെട്ടു. പാരായണ വിദഗ്ദരില്‍ അഗ്രഗണ്യരും പ്രശസ്തരും പ്രവാചകന്റെ പ്രത്യേക നിര്‍ദ്ദേശം ലഭിച്ചവരുമായ ഉബയ്യുബ്‌നു കഅ്ബ്, അബ്ദുല്ലാഹിബ്‌നു മസ്ഊദ്, സാലീം മൗലാ അബീ ഹദൈഫ, മുആദ് ബ്‌നു ജബല്‍ ഇവരെല്ലാം സൈദ് ക്രോഡീകരിക്കുമ്പോള്‍ ജീവിച്ചരുന്നവരും അതില്‍ സഹകരിച്ചവരുമായിരുന്നു. അതോടൊപ്പം പ്രദേശിക ശൈലിയനുസരിച്ച് പാരായണം ചെയ്യുന്നത് തടയപ്പെട്ടിരുന്നില്ല. ചിലവാക്കുകളിലും ഉച്ചാരണങ്ങളിലുമാണ് അത് പ്രതിഫലിക്കുക. (ഉദാഹരണം പറഞ്ഞാല്‍ പെട്ടെന്ന് മനസ്സിലാകും. ഈജിപ്ത്യന്‍ അറബികള്‍ ജമാല്‍ എന്നതിന് ഗമാല്‍ എന്നാണ് ഉച്ചരിക്കുക, അതേ പ്രകരാം ചില വാക്കുകളും സൗകര്യാര്‍ഥം ആളുകള്‍ മാറ്റി ഉപയോഗിച്ചിരുന്നു എന്ന് മനസ്സിലാക്കാം). എന്നാല്‍ ഖുര്‍ആന് തനതായ ഒരു ശൈലിയുണ്ടായിരുന്നു. അത് ഖുറൈശികളുടെ പാരായണ രൂപമാണ്. ഉസ്മാന്റെ കാലത്ത് ഇത്തരം ചില തര്‍ക്കങ്ങള്‍ നടന്നതിനാല്‍ പാരായണ രൂപം ഏകീകരിക്കുകയും ഹഫ്സയുടെ പക്കലുള്ള മുസ്ഹഫിന്റെ കോപ്പികളെടുത്ത് വിവിധ രാജ്യങ്ങളിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു.

അതോടെ ലിഖിതവും പാരായണ രൂപവും ഏകീകരിക്കപ്പെട്ടു. അതൊടൊപ്പം അവിടെവിയെയായി വ്യക്തികള്‍ രേഖപ്പെടുത്തുകയും പാരായണം ചെയ്തു പോരുകയും ചെയ്ത ഏടുകളും ലിഖിതങ്ങളും അപ്രസക്തമായി. അവ ഇനി നിലനിര്‍ത്തുന്നത് ദോശമല്ലാതെ നന്മവരുത്തില്ല എന്നത് വ്യക്തമാണ് അങ്ങനെയാണ് ഔദ്യോഗിക രൂപമല്ലാത്തവയെല്ലാം കരിച്ചു കളയാന്‍ ഉത്തരവിട്ടത്. അബൂബക്കറോ ഉമറോ അത് ചെയ്തിരുന്നില്ല. ഭാവിയില്‍ സംഭവിക്കാനിടയുള്ള ഒരു ബുദ്ധിമുട്ട് ഒഴിവാക്കുക എന്ന നിലക്കുള്ള ഒരു ഭരണ നടപടിയായിട്ടാണ് അത് കാണേണ്ടത്. പാരായണം ഏകീകരിച്ചതിനും അതേ ന്യായമാണുള്ളത്. കാരണം ഏഴുരൂപത്തിലുള്ള പാരായണം പ്രവാചകന്‍ തന്നെ അംഗീകരിച്ചതായിരുന്നു.

ഉസ്മാന്‍ (റ) പ്രസ്തുത കര്‍മം നിര്‍വഹിച്ചതും അതീവ സൂക്ഷമതയോടെയാണ്. ഹഫ്‌സയുടെ കൈവശമുണ്ടായിരുന്ന കോപ്പികൊണ്ടുവരികയും അതിന്റെ ശരിയായ ഉച്ചാരണ രീതിയായ ഖുറൈശി ശൈലി പ്രകാരം തയ്യാറാക്കുന്നതിനാല്‍ അബൂബക്കറിന്റെ കാലത്ത് ക്രോഡീകരിച്ച അതേ സൈദുബ്‌നുസാബിതിന്റെ നേതൃത്വത്തിലുള്ള നാലംഗത്തെ ചുമതലപ്പെടുത്തി. അബ്ദുല്ലാഹിബ്‌നു സുബൈര്‍, സൈദുബ്‌നുല്‍ ആസ്വ്, അബ്ദുറ്ഹ്മാനുബ്‌നു ഹിഷാം തുടങ്ങിയാവരായിരുന്നു മറ്റുമൂന്ന് പേര്‍. ഇങ്ങനെ തയ്യാറാക്കിയ കോപികള്‍ ഈജിപ്ത്, ബസറ, കൂഫ, മക്ക, സിറിയ, യമന്‍, ബഹ്‌റൈന്‍ തുടങ്ങിയ നാടുകളിലേക്ക് അയച്ചുകൊടുത്തു. ഇവയുടെ പതിപ്പുകളാണ് ഇന്നും പ്രചാരത്തിലുള്ളത്.

ഇത്രയും കാര്യങ്ങളാണ് ഖുര്‍ആന്‍ ക്രോഡീകരണവുമായി ബന്ധപ്പെട്ട് ചുരുക്കി പറയാന്‍ കഴിയുന്നത്. ഇതെല്ലാവര്‍ക്കും അറിയാം.  പക്ഷെ ഇവിടെ നടക്കുന്ന ആരോപണങ്ങളെ മുന്‍നിര്‍ത്തിയാണ് ഞാനിത് തയ്യാറാക്കിയത്. പെട്ടെന്ന് തയ്യാറാക്കിയതിനാല്‍. സംഭവിക്കാനിടയുള്ള അബദ്ധങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ പോസ്റ്റില്‍ തന്നെ തിരുത്തുന്നതാണ്. ഒരു ഗ്രന്ഥത്തിന്റെ സുരക്ഷക്ക് ആവശ്യമുള്ള എല്ലാവിധമുള്ള മുന്നൊരുക്കവും മനുഷ്യരിലൂടെ തന്നെ നടത്തപ്പെട്ടു എന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. ദൈവം സംരക്ഷിക്കും എന്ന വാഗ്ദാനം ദൈവത്തിന്റെ നല്ലവരായ ദാസന്‍മാരിലൂടെ തന്നെയാണ് വിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്.

അങ്ങനെ വിശുദ്ധഖുര്‍ആന്‍ ലോകത്ത് മറ്റൊരു വേദഗ്രന്ഥത്തിനും അവകാശപ്പെടാന്‍ സാധ്യമല്ലാത്തവിധം സുരക്ഷിതമായി നിലനില്‍ക്കുന്നു. ഖുര്‍ആനിന്റെ ദൈവികതക്ക് മറ്റൊരു ദൃഷ്ടാന്തമായി.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review