2011, ഏപ്രിൽ 16, ശനിയാഴ്‌ച

തുഞ്ചന്‍ പറമ്പ്: ഹൃദ്യമായ ഒരനുഭവം

'മലയാളത്തിന്റെ മഹാകവിയുടെ മടിയില്‍ മലയാള ബ്ലോഗര്‍മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടേയും ഒരു മീറ്റ് എന്നത് ഒരു നല്ല അനുഭവമാവുമെന്നാണ് എനിയ്ക്കു തോന്നുന്നത്. എത്രപേര്‍ വന്നാലും അവരെ ഉള്‍ക്കൊള്ളാന്‍ തുഞ്ച‌ന്‍പറമ്പിനാവും. സജ്ജീവേട്ടന്റെ വരയും വിഭവസ‌മൃദ്ധമായ സദ്യയും (ഇത്തവണ കടിച്ചു വലിയ്ക്കാത്തത്) ബ്ലോഗര്‍മാരുടെ കലാപരിപാടികളും കാലിക പ്രാധാന്യമുള്ള ചര്‍ച്ചകളും എന്തിനൊക്കെ നമുക്കു സമയം കിട്ടുമോ അതെല്ലാം കൂട്ടിച്ചേര്‍ത്ത് നമുക്കിതൊരുത്സവമാക്കി മാറ്റാം. എലിപുലി വ്യത്യാസമില്ലാതെ നമുക്കൊരു കുടുംബമാകാം. ഇതുപോലുള്ള മീറ്റുകള്‍ കൂടുതല്‍ പേരെ നമ്മുടെ ബ്ലോഗുകളിലെത്തിയ്ക്കുമെന്ന് ഉറപ്പുണ്ട്. ഇന്റെര്‍നെറ്റിലെ ആ വലിയ കുടുംബത്തെ ഒന്നു സങ്കല്‍പ്പിച്ചുനോക്കൂ... എത്രമനോഹരമണത് ! ' (ബ്ലോഗേഴ്സ് മീറ്റ് ബ്ലോഗില് നിന്ന്)

കാല്‍പനകത മുറ്റിയ ഒരന്തരീക്ഷം എന്ന പ്രസിദ്ധ സാഹിത്യകാരനും അക്ടിവിസ്റ്റുമായ ശ്രീ രാമനുണ്ണിയുടെ വര്‍ണനയാണ് തുഞ്ചന്‍ പറമ്പ് ബ്ലോഗേഴ്‌സ്മീറ്റിനെക്കുറിച്ച് ഏറ്റവും അര്‍ഥവത്തായ പ്രയോഗമായി തോന്നിയത്. അവിടെ നടക്കാന്‍ പോകുന്ന ക്ലാസുകള്‍ എനിക്ക് ഒട്ടും ആകര്‍ശകമായി തോന്നിയിരുന്നില്ല. കാരണം ബ്ലോഗില്‍ ആവശ്യമായ എല്ലാ പരീക്ഷണങ്ങള്‍ക്കു കഴിയുമെന്ന ആത്മവിശ്വാസവും വിക്കിപീഡിയില്‍ ഇടപെട്ടുകൊണ്ട് ലേഖനങ്ങള്‍ ചേര്‍ക്കുകയും തിരുത്തുകയും ചെയ്യുന്ന വ്യക്തി എന്ന നിലക്കും അവിടെ നടക്കാനിടയുള്ള ക്ലാസുകള്‍ എന്നെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചൊന്നും നേടിത്തരുന്നതാകില്ല എന്ന് നന്നായിട്ടറിയാമായിരുന്നു. പക്ഷെ അങ്ങോട്ട് ആകര്‍ഷിച്ചിരുന്ന പ്രധാന കാര്യം ആത്മാക്കളുമായി മാത്രം സംവദിച്ചിരുന്ന എന്റെ സുഹൃത്തുക്കളെ ശരീരം കൊണ്ട് സ്പര്‍ശിച്ച് അനുഭവിക്കാനുള്ള അവസരം കൈവരുന്നു എന്ന നിലക്കാണ്.

സുശീല്‍ കുമാര്‍, ബ്രൈറ്റ്, ഇ.എ. ജബ്ബാര്‍, ഫാറൂഖ് എന്നീയുക്തിവാദി ബ്ലോഗര്‍മാരും ജയന്‍ ഏവൂര്‍, പ്രവീണ്‍ വട്ടപ്പറമ്പത്ത് തുടങ്ങിയവരും ശരീഫ് കൊട്ടാരക്കര, ഹംസ, കാദര്‍ ഫൈസി, കൊട്ടോട്ടിക്കാരന്‍, മുഫാദ്, വാഴക്കോടന്‍ , മുഹമ്മദ് കുട്ടി തുടങ്ങിയവരൊക്കെ ചേര്‍ന്ന് ബ്ലോഗേഴ്‌സ് എന്നത് ഒരു കുടുംബമാണ് എന്ന സത്യം വിളമ്പരം ചെയ്തു. (കഥയിലും കവിതയിലും ആനുകാലിക ലേഖനമെഴുത്തുകാരെയും അവഗണിച്ചതല്ല. അവരായിരുന്നു ഭൂരിപക്ഷവും. ചിലരുടെ പേരുകള് വിട്ടുപോയത് മനപൂര് വമല്ല. എന്റെ ഓര്മക്കുറവ് കൊണ്ടാണ്. )

താങ്കളുടെ പോസ്റ്റുകള്‍ വേഡിലേക്ക് എടുത്ത് പി.ഡി.എഫ് ഫോര്‍മാറ്റിലേക്ക് മാറ്റി സംരക്ഷിച്ച് സൂക്ഷിച്ചിട്ടുണ്ട് എന്ന ഒരു യുക്തിവാദി സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ വല്ലാതെ സന്തോഷം നല്‍കുന്നതായിരുന്നു. പലതവണ ഞാന്‍ പോലും ആഗ്രഹിച്ചിട്ട് നിര്‍വഹിക്കാത്ത ഒരു കാര്യം എന്റെ ഒരു 'പ്രതിയോഗി' ചെയ്തുവരുന്നു എന്ന് കേട്ടപ്പോള്‍ അമ്പരപ്പാണ് തോന്നിയത്.

ബ്ലോഗിലെ കടിപിടി ചര്‍ചകളുടെ ഒരു പ്രതിഫലനവും ആരും മനസ്സില്‍ കൊണ്ടുനടക്കുന്നില്ല എന്നത് വലിയ ഒരു ആശ്വാസമാണ്. അതോടൊപ്പം അകൃത്രിമമായ സ്‌നേഹവും ബഹുമാനവും എല്ലാവരും കാത്ത് സൂക്ഷിക്കുകയും ചെയ്യുന്നുവെന്നത് ബ്ലോഗ് 'മതതീവ്രവാദികളും' യുക്തിവാദികളും മലീമസമാക്കി എന്ന ആക്ഷേപത്തിനുള്ള വായടപ്പന്‍ മറുപടിയാണ്.

ഇന്റര്‍ നെറ്റ് കേരളത്തില്‍ ദിനംപ്രതി വ്യാപകമാകുകയാണ്. ദിനം പ്രതി നൂറുകണക്കിന് നെറ്റ് ഉപയോക്തക്കള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബ്ലോഗ് വായനയും അതിനനുസരിച്ച് കൂടിവരും. ആശയ പ്രകാശനത്തിന് മറ്റെന്തിനെക്കാളും ഉചിതമായ മാധ്യമം ബ്ലോഗുതന്നെ എന്ന് എല്ലാവരും സമ്മതിക്കുന്നു. കൂടുതല്‍ അര്‍ഥവത്തായ ചര്‍ചയും അന്വേഷണവും ബ്ലോഗിലൂടെ നടക്കട്ടേ എന്നാശംസിക്കുന്നു.

2011, ഏപ്രിൽ 14, വ്യാഴാഴ്‌ച

സ്വര്‍ഗത്തിലും ഇബ്ലീസ്‌ വരുമോ?

Naser Kp
സ്വര്‍ഗത്തിലും ഇബ്ലീസ്‌ വരുമോ? പ്രതികരണം തേടുന്നു...

    • Naser Kp സോറി മാഷെ. താങ്കളുടെ മതത്തിന്റെ കഴിവ് കേടു ബോധ്യമായി. സാരമില്ല. ഒക്കെ ശരിയാവും...
      18 hours ago ·
    • Muhammed Shameem
      മനുഷ്യന്‍ അവന്റെ അടിസ്ഥാന പ്രകൃതത്തിലേക്ക്, ഇപ്പോള്‍ അവനിലുണ്ടാകുന്ന എല്ലാ വ്യതിയാനങ്ങളില്‍ നിന്നും മുക്തമായിക്കൊണ്ട് വികാസം പ്രാപിക്കുന്ന, പരിണമിക്കുന്ന ജീവിതാവസ്ഥയാണ് സ്വര്‍ഗം. ഈ ലോകത്ത് അവനെ തിന്മയിലേക്ക് വഴി തെറ്റിക്കുന്നതെന്തോ അതാണ് ചെകുത്താന്‍ എന്നു പറയാം. അത്, ഒരു വികാരമാവാം, ഒരു സന്ദര്‍ഭമാവാം, ഒരു വ്യക്തിയാവാം. ഫിര്‍ദൌസ് എന്ന് ഖുര്‍‌ആന്‍ പേരിട്ടു വിളിക്കുന്ന ജീവിതാവസ്ഥ അത്തരം സ്വാധീനങ്ങളില്‍ നിന്നെല്ലാം മുക്തമാകുന്നു. സ്വാഭാവികമായും ശൈത്വാന്‍, സാത്താന്‍ തുടങ്ങിയ പദങ്ങള്‍ തന്നെയും അവിടെ അന്യമായിരിക്കും.
      17 hours ago · ·  5 people
    • Ravoof Oa പൊന്ന് ഉരുക്കുന്നിടത് പൂച്ച ക്കെന്തു കാര്യം
      5 hours ago · ·  1 person
    • Noorul Ameen പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ .

      "നിങ്ങള്‍ ആദമിന്‌ സുജൂദ്‌ ചെയ്യൂ എന്ന്‌ നാം മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധേയമത്രെ. ) അപ്പോള്‍ അവര്‍ സുജൂദ്‌ ചെയ്തു. ഇബ്ലീസൊഴികെ. അവന്‍ വിസമ്മതിച്ചു.

      അപ്പോള്‍ നാം പറഞ്ഞു: ആദമേ, തീര്‍ച്ചയായും ഇവന്‍ നിന്‍റെയും നിന്‍റെ ഇണയുടെയും ശത്രുവാകുന്നു. അതിനാല്‍ നിങ്ങളെ രണ്ട്‌ പേരെയും അവന്‍ സ്വര്‍ഗത്തില്‍ നിന്ന്‌ പുറം തള്ളാതിരിക്കട്ടെ ( അങ്ങനെ സംഭവിക്കുന്ന പക്ഷം ) നീ കഷ്ടപ്പെടും.

      തീര്‍ച്ചയായും നിനക്ക്‌ ഇവിടെ വിശക്കാതെയും നഗ്നനാകാതെയും കഴിയാം.

      നിനക്കിവിടെ ദാഹിക്കാതെയും വെയിലുകൊള്ളാതെയും കഴിയാം.

      അപ്പോള്‍ പിശാച്‌ അദ്ദേഹത്തിന്‌ ദുര്‍ബോധനം നല്‍കി: ആദമേ, അനശ്വരത നല്‍കുന്ന ഒരു വൃക്ഷത്തെപ്പറ്റിയും, ക്ഷയിച്ച്‌ പോകാത്ത ആധിപത്യത്തെപ്പറ്റിയും ഞാന്‍ നിനക്ക്‌ അറിയിച്ച്‌ തരട്ടെയോ?

      അങ്ങനെ അവര്‍ ( ആദമും ഭാര്യയും ) ആ വൃക്ഷത്തില്‍ നിന്ന്‌ ഭക്ഷിച്ചു. അപ്പോള്‍ അവര്‍ ഇരുവര്‍ക്കും തങ്ങളുടെ ഗുഹ്യഭാഗങ്ങള്‍ വെളിപ്പെടുകയും, സ്വര്‍ഗത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത്‌ തങ്ങളുടെ ദേഹം അവര്‍ പൊതിയാന്‍
      തുടങ്ങുകയും ചെയ്തു. ആദം തന്‍റെ രക്ഷിതാവിനോട്‌ അനുസരണക്കേട്‌ കാണിക്കുകയും, അങ്ങനെ പിഴച്ച്‌ പോകുകയും ചെയ്തു.

      അനന്തരം അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ അദ്ദേഹത്തെ ഉല്‍കൃഷ്ടനായി തെരഞ്ഞെടുക്കുകയും, അദ്ദേഹത്തിന്‍റെ പശ്ചാത്താപം സ്വീകരിക്കുകയും, മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തു.

      അവന്‍ ( അല്ലാഹു ) പറഞ്ഞു: നിങ്ങള്‍ രണ്ട്‌ പേരും ഒന്നിച്ച്‌ ഇവിടെ നിന്ന്‌ ഇറങ്ങിപ്പോകുകണിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക്‌ ശത്രുക്കളാകുന്നു. എന്നാല്‍ എന്‍റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക്‌ വന്നുകിട്ടുന്ന പക്ഷം,
      അപ്പോള്‍ എന്‍റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റുന്നുവോ അവന്‍ പിഴച്ച്‌ പോകുകയില്ല, കഷ്ടപ്പെടുകയുമില്ല."
      [ഖുര്‍ആന്‍ 20:116-123]

      "അല്ലാഹു പറഞ്ഞു: ഇബ്ലീസേ, പ്രണമിക്കുന്നവരുടെ കൂട്ടത്തില്‍ ചേരാതിരിക്കുവാന്‍ നിനക്കെന്താണ്‌ ന്യായം?

      അവന്‍ പറഞ്ഞു : കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ ( മുട്ടിയാല്‍ ) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന്‌ നീ സൃഷ്ടിച്ച മനുഷ്യന്‌ ഞാന്‍ പ്രണമിക്കേണ്ടവനല്ല.

      അവന്‍ പറഞ്ഞു: നീ ഇവിടെ നിന്ന്‌ പുറത്ത്‌ പോ. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു.

      തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്‍റെ മേല്‍ ശാപമുണ്ടായിരിക്കുന്നതാണ്‌.

      അവന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ എനിക്ക്‌ നീ അവധി നീട്ടിത്തരേണമേ.

      അല്ലാഹു പറഞ്ഞു: എന്നാല്‍ തീര്‍ച്ചയായും നീ അവധി നല്‍കപ്പെടുന്നവരുടെ കൂട്ടത്തില്‍ തന്നെയായിരിക്കും.

      ആ നിശ്ചിത സന്ദര്‍ഭം വന്നെത്തുന്ന ദിവസം വരെ. "[ഖുര്‍ആന്‍ 15:32-38]
      3 hours ago · ·  1 person
    • Noorul Ameen അസ്സലാം അലൈക്കും പ്രിയ സഹോദരന്‍ നാസര്‍,

      താങ്ങളുടെ ചോദ്യം എനിക്കു ഇഷ്ടപ്പെട്ടു.താങ്ങള്‍ ഉന്നയിച്ചിട്ടുള്ള ചോദ്യം കുറച്ചു ചിന്തിക്കുവാന്‍ വക ഉള്ളത് കൊണ്ട് ഞാന്‍ എന്റെ അറിവ് അനുസരിച്ചു ഉത്തരം നല്കുന്നു.

      ആദം(അ)യെയും ഹവ്വ(അ)യെയും അല്ലാഹു സ്വര്‍ഗത്തില്‍ പ്രവേശിച്ചപ്പോള്‍ അവിടെ ഇബ്ലീസ് കൂടെ ഉണ്ടായിരുന്നു അത് ചിലപ്പോള്‍ ജീന്നിന്‍റെ സ്വാഭാവിക രൂപത്തിലാകാം. എന്നാല്‍ ഇബ്ലീസ് ആദം(അ)യെകൊണ്ടു തെറ്റുചെയ്യിപ്പിച്ചതിന്
      ശേഷം അല്ലാഹു അവരെ എല്ലാവരെയും അവിടെ നിന്നു പുറത്താക്കുകയാണ്‍ ചെയ്തത്.

      മനുഷ്യര്‍ എവിടെയെല്ലാം ജീവനോടെയുണ്ടാവുമോ അവിടെയെല്ലാം ഇബ്ലീസിന്‍റെ സാന്നിധ്യം ഉണ്ടായിരിക്കും അത് വിധി നിര്‍ണയ ദിവസം വരെ അല്ലാഹു അങ്ങനെയാണ് വ്യവസ്ഥ ഉണ്ടാക്കിയിരിക്കുന്നത്.അതുകൊണ്ടാണ് സ്വര്‍ഗത്തില്‍ വസിച്ചിരുന്ന ആദം(അ)യെ വഴിതെറ്റിക്കുവാന്‍ ഇബ്ലീസിന് കഴിഞ്ഞത്. എന്നാല്‍ വിധി നിര്‍ണയ ദിവസം വിധി നിര്‍ണ്ണയിച്ചു കഴിഞ്ഞാല്‍ എല്ലാ ഇബ്ലീസുകളും നരകത്തില്‍ ആയിരിയ്ക്കും അവര്‍ അതില്‍ ശാശ്വതമായി വസിക്കും. പിന്നെ ഇബ്ലീസിന് ആദ്യം ആദം(അ) വഴിതെറ്റിച്ചതുപോലെ മനുഷരെ വഴിതെറ്റിക്കുവാന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുവാന്‍ കഴിയുകയില്ല.

      എന്നാല്‍ ഇബ്ലീസിന്‍റെ സാന്നിധ്യം ജീന്നിന്‍റെ സ്വാഭാവികമായിട്ടുള്ള രൂപത്തിലോ അല്ലെങ്കില്‍ ബ്രദര്‍ ഷമീം പറഞ്ഞ പോലെ അത്, ഒരു വികാരമാവാം, ഒരു സന്ദര്‍ഭമാവാം, ഒരു വ്യക്തിയാവാം.

      അപ്പോള്‍ സ്വര്‍ഗത്തില്‍ ഇബ്ലീസ് ഇനി വരികയില്ല, പക്ഷേ വന്നിരുന്നു. അല്ലാഹു അഹലം.

      ഇനി അന്നത്തെ ഇബ്ലീസ് തന്നെയാണോ ഇന്നതെ ഇബ്ലീസ്, ആ ഇബ്ലീസ് എത്ര കല്യാണം കഴിച്ചു എത്ര കുട്ടികള്‍ ഉണ്ടായി എന്നെല്ലാം ചോദിച്ചാല്‍ കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയികേണോ എന്നാണ് എനിക്കു പറയാന്‍ ഉള്ളത്.അത് നരക്‍ത്തില്‍ ഇരുന്നു സൌകര്യം പോലെ ഇബ്ലീസിനോട് തന്നെ ചോദിച്ചു മനസ്സിലാക്കാവുന്നതാണ്.

      എന്നിരുന്നാലും അല്ലാഹു താങ്ങളെ ഹിദായത്ത് നല്‍കി നേര്‍വഴിയിലാക്കെട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു.
      3 hours ago · ·  4 people
    • Jinnas Ali ഈശ്വരനില്‍ വിശ്വസമില്ലതര്‍ എന്തിനാണ് സ്വര്‍ഗ്ഗ നരഗ അവലതിപെടുന്നത് . അവസാനമാണ് ആദ്യം ചോദിക്കുനത് . ആദ്യം മുതല്‍ ചോദിക്ക് . അല്ലെങ്കില്‍ താങ്കള്ക് സ്വര്‍ഗം വരേയ വിശ്വസമുണ്ടേ സ്വര്‍ഗത്തില്‍ എത്തിയാല്‍ അതിന്നു ശീഷം ആയിരിക്കും വിശ്വാസം നസ്ടപെട്ടത്‌ ..............
      35 minutes ago ·
    • Abdul Latheef ‎>>> എല്ലാ ഇബ്ലീസുകളും നരകത്തില്‍ ആയിരിയ്ക്കും അവര്‍ അതില്‍ ശാശ്വതമായി വസിക്കും. <<<

      ഞാന്‍ പ്രതികരിക്കുന്നത് നാസറിന് വേണ്ടിയല്ല. നാസര്‍ ഈ ചോദ്യം ചോദിച്ചതിന് പിന്നില്‍ ഇസ്ലാമില്‍ ഇങ്ങനെ ചില സംഗതികളും ഉണ്ട് എന്ന് തന്റെ സുഹൃത്തുക്കളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ്. അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള കമന്റുകള്‍ തന്നെയാണ് അതിന് പ്രധാന തെളിവ്.

      മറുപടി പറഞ്ഞവരും അത്രയേ നാസറില്‍നിന്ന് ഉദ്ദേശിച്ചിട്ടുണ്ടാവൂ.

      ഇബ് ലീസ് ജിന്ന് വര്‍ഗത്തില്‍ പെട്ട ഒരുവനാണ്. അത് പലരല്ല. മനുഷ്യരെപ്പോലെ ഇഛാസ്വാതന്ത്ര്യം നല്‍കപ്പെട്ട മനുഷ്യദൃഷ്ടിക്ക് ഗോചരമല്ലാത്ത ഒരു വിഭാഗമാണ് ജിന്നുകള്‍. നാസറിനെ പോലെ അവിശ്വാസിയാകാനും ഒരു ജിന്നിന്ന് സാധിക്കും. അതേ ദൈവദത്തമായ കഴിവുപയോഗപ്പെടുത്തി ദൈവിക സൃഷ്ടികളെ തന്റെ പക്ഷത്തേക്ക് ചേര്‍ക്കുകയെന്ന പണിയിലേര്‍പ്പെട്ടവനാണ് ഇബ്ലീസ്. ഈ പ്രവര്‍ത്തത്തിലേര്‍പ്പെടുന്ന ആര്‍ക്കും ഉപയോഗിക്കാവുന്ന പദമാണ് അറബിയിലെ ശൈത്വാന്‍. പിശാച് എന്ന് നാം മലയാളത്തില്‍ പറയുന്നു. പിശാച് പ്രത്യേകമായ ഒരു സൃഷ്ടിവിഭാമല്ല. ജിന്നുകളില്‍നിന്നും മനുഷ്യരില്‍നിന്നും ദൈവിക മാര്‍ഗത്തില്‍നിന്ന് വഴിതെറ്റിക്കുന്ന എല്ലാറ്റിനും ശൈത്വാന്‍ എന്ന് പറയാം. (ശമീമിന്റെ കമന്റ് ശ്രദ്ധിക്കുക)

      ഇബ്ലീസ് മാത്രമല്ല പിശാച് എന്നര്‍ഥം. അത് ഒട്ടേറെ പേരുമില്ല. പക്ഷെ ഇബ്ലീസിന്റെ അതേ പണിനിര്‍വഹിക്കുന്നവരെ ഇബ് ലീസിന്റെ സൈന്യം എന്ന് വിളിക്കപ്പെടുന്നു.

      സ്വര്‍ഗത്തിലേതായാലും ഇബ് ലീസും ഇബ് ലീസിന്റെ സൈന്യവുമുണ്ടാവില്ല. എന്ന് നാസറിനെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ഇബ് ലീസില്ലാത്ത സ്വര്‍ഗം വേണോ, ഇബ് ലീസുള്ള നരകം വേണോ എന്ന് തീരുമാനിക്കാനുള്ള സമയം അവസാനിച്ചിട്ടില്ല. പക്ഷെ എപ്പോള്‍ അവസാനിക്കുമെന്ന് പറയാനുമാവില്ല. അതിനാല്‍ ജാഗ്രതൈ.
      A few seconds ago ·

2011, ഏപ്രിൽ 1, വെള്ളിയാഴ്‌ച

സംവാദം കൊണ്ട് പ്രയോജനമുണ്ടോ ?

Abdul Latheef
സംവാദം കൊണ്ട് പ്രയോജനമുണ്ടോ ?
Shabab Mohammed Said.. ['ലത്തീഫ് സാഹിബ്, താങ്കള് ഇസ്സുദ്ദീന് മൌലവിയെ (മുഹമ്മദ് മൌലവി, ഇസ്സുദ്ദീന് എന്നത് അദ്ദേഹത്തിന്റെ സമാര്ഥ്യം കണ്ടു ഉസ്താദ് നല്കിയ പേര്) അറിയില്ലേ, കേരളം കണ്ട അപൂര്വം പണ്ഡിതന്മാരില് ഒരാളായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലയിലെ പടിഞ്ഞാറ്റുമുറി സ്വദേശി. പ്രഭാഷണ കലയിലെ കുലപതി. അദ്ദേഹത്തിന്റെ പ്രഭാഷണം തുടങ്ങുമ്പോള് ബീഡിക്ക് തീകൊടുക്കാന് ചുണ്ടില് ബീഡി വെച്ചിരുന്നയാള് പ്രഭാഷണം തീരുമ്പോള് ബീഡി കത്തിക്കാതെ അതേ ഇരുപ്പ് ഇരുന്നു പോയി എന്നാണ് ചരിത്രം പറയുന്നതു. അദ്ദേഹം ഒരിക്കല് ഒരു സംവാദത്തില് പങ്കെടുത്തത്രേ. ദൈവം ഉണ്ട് എന്നു വാദിച്ചു സംവാദത്തില് വിജയിയായി. എന്നാല് അതേ മൌലവി മറുഭാഗത്ത് ഇരുന്നു തന്റെ വാക് സാമര്ഥ്യത്താല് ദൈവം ഇല്ല എന്നും വാദിച്ചു ജയിച്ചു. എന്നിട്ടദേഹം പറഞ്ഞു, സംവാദങ്ങള് ഗുണം ചെയ്യില്ല, ചിലപ്പോള് സത്യം വിജയിക്കുന്നതിന് പകരം വാക് ചാതുരിയുള്ളയാള് വിജയിച്ചെന്നു വരും. അതിനാല് സംവാദങ്ങള്ക്ക് ഞാനില്ല. ഇന്നും സംവാദങ്ങള് തുടരുന്നു, പക്ഷേ അതൊക്കെ ഗുണം ചെയ്യുന്നുണ്ടോ?']


ഇസ്ലാമിക സംവാദങ്ങളില്‍ പങ്കെടുത്ത് ഇസ്ലാമിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് കാര്യമാത്ര പ്രസക്തമായ മറുപടി പറയുന്ന എന്റെ സുഹൃത്തും ബ്ലോഗറുമായ ശബാബിന്റെ ചോദ്യം സമാന സംശയം പുലര്‍ത്തുന്നവരുടെ പ്രതികരണത്തിനായി ഒരു പോസ്റ്റായി നല്‍കുന്നു. എനിക്ക് അക്കാര്യത്തില്‍ ഇത്രകൂടി പറയാനുണ്ട്...


സംവാദം ഫലം ചെയ്യുന്നുണ്ടെന്ന് തന്നെയാണ് എന്റെ ഇതേ വരെയുള്ള അനുഭവം. താങ്കളിവിടെ ഒട്ടേറെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞു. അതുള്‍കൊള്ളാന്‍ ചില സുമനസ്സുകളെങ്കിലും കാണും എന്ന പ്രതീക്ഷയല്ലേ അതെഴുതാന്‍ താങ്കളെ പ്രേരിപ്പിച്ചത്. സംവാദം ഫലപ്പെടുന്നുണ്ട് എന്നതിനും ഒട്ടേറെ ഉദാഹരണങ്ങള്‍ എന്റെ മുമ്പില്‍ തന്നെയുണ്ട്. അദ്യമേ നിഷേധിക്കാന്‍ തീരുമാനിച്ച ഒരു വിഭാഗത്തിന് ഒന്നും ഫലം ചെയ്യില്ല. അത്തരക്കാരോടാണ് നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം എന്ന് പറയാന്‍ കല്‍പിച്ചത്.

എന്നാല്‍ ഒരു പൊതുമാധ്യമമുപയോഗിച്ച് സംവദിക്കുമ്പോള്‍ നമ്മുടെ മുന്നിലുള്ളത് സംസാരിക്കുന്ന വ്യക്തിമാത്രമല്ലല്ലോ. അതിനാല്‍ സംവാദം ബുദ്ധിയുള്ള മനുഷ്യനെ സംബോധന ചെയ്യുന്ന അവനെ കാര്യങ്ങള്‍ ഇഴതിരിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവനാക്കുന്ന ഒരു സല്‍കര്‍മം തന്നെയാണ്. എന്നാല്‍ നല്ല സംവാദത്തിന് മാത്രമേ ആ ഫലം ലഭിക്കുകയുള്ളൂ. അതുകൊണ്ടുതന്നെയാണ് അതിന് തടസ്സമാകുന്ന ചില കമന്റുകള്‍ മുഖം നോക്കാതെ ഒഴിവാക്കുന്നത്. ദൈവാനുഗ്രഹത്താല്‍ ഇപ്പോള്‍ ഇതില്‍ പങ്കെടുക്കുന്നവരില്‍ മഹാഭൂരിപക്ഷവും പ്രത്യേക നിയമാവലിയൊന്നും പ്രസിദ്ധീകരിക്കാതെ തന്നെ ഫലപ്രദമായി ഇടപെടുന്നുവെന്നത് സന്തോഷകരമാണ്.

'ജിദാല്‍' എന്നത് സംവാദം എന്നും തര്‍ക്കം എന്നതിനും പ്രയോഗിക്കുന്ന പദമാണ്. സംവാദവും തര്‍ക്കവും ശൈലിയുടെ വ്യത്യാസമേയുള്ളൂ. കുതര്‍ക്കത്തെ സംബന്ധിച്ചാകണം ഇസ്സുദ്ധീന്‍ മൗലവി പറഞ്ഞത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു.

    • Abdul Latheef [(16:125) പ്രവാചകാ, യുക്തിപൂര്‍വമായും സുന്ദരമായ സദുപദേശത്തോടുകൂടിയും നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് പ്രബോധനം ചെയ്യുക. നല്ല രീതിയില്‍ ജനങ്ങളോടു സംവദിക്കുക. തന്റെ മാര്‍ഗത്തില്‍നിന്നു വ്യതിചലിച്ചവരാരെന്നും സന്മാര്‍ഗഗ്രസ്തരാരെന്നും നന്നായറിയുന്നവന്‍ നിന്റെ നാഥന്‍ തന്നെയാകുന്നു.]
      Yesterday at 08:58 · ·  3 people
    • Shabab Mohammed all the best for a fruitful debate on this subject...
      Yesterday at 09:03 ·
    • Abdul Latheef
      ‎[അദ്ദേഹം (ഹൂദ് നബി) പറഞ്ഞു: `നിങ്ങളുടെ നാഥനില്‍നിന്നുള്ള ശാപവും കോപവും നിങ്ങളില്‍ പതിഞ്ഞിരിക്കുന്നു. നിങ്ങളും പൂര്‍വികരും ചമച്ചതും അല്ലാഹു ഒരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതുമായ കുറെ പേരുകളെച്ചൊല്ലി എന്നോടു തര്‍ക്കിക്കുകയാണോ? ശരി, നിങ്ങള്‍ കാത്തിരുന്നുകൊള്ളുക. ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കാം.` (7:71)]

      (തെളിവില്ലാതെ സംസാരികുന്നതാണ് തര്ക്കം എന്ന് ഈ സൂക്തം വ്യക്തമാക്കുന്നു)
      13 hours ago · ·  1 person
    • Abdul Latheef
      ‎['(29:46-47) നിങ്ങള്‍ വേദക്കാരോട് സംവാദത്തിലേര്‍പ്പെടരുത്, ഏറ്റം ശ്രേഷ്ഠമായ രീതിയിലല്ലാതെ - അവരില്‍ ധിക്കാരികളായവരോടൊഴിച്ച്. അവരോട് പറയുവിന്‍: `ഞങ്ങളിലേക്കിറക്കപ്പെട്ടതിലും നിങ്ങളിലേക്കിറക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നുതന്നെ. ഞങ്ങള്‍ അവന്റെ മാത്രം മുസ്ലിംകള്‍ (ആജ്ഞാനുവര്‍ത്തികള്‍) ആകുന്നു.` (പ്രവാചകാ) നാം ഇതേവിധം നിന്നിലേക്കു വേദമവതരിപ്പിച്ചു. അതിനാല്‍ നാം നേരത്തേ വേദം നല്‍കിയിട്ടുള്ളവര്‍ ഇതില്‍ വിശ്വസിക്കുന്നു. ഈയാളുകളിലും വളരെപ്പേര്‍ ഇതില്‍ വിശ്വസിക്കുന്നുണ്ട്. നിഷേധികള്‍ മാത്രമേ നമ്മുടെ സൂക്തങ്ങളെ തള്ളിക്കളയുകയുള്ളൂ.]

      (വേദക്കാരോട് ഏറ്റം ശ്രേഷ്ഠമായ രീതിയിലേ സംവാദത്തിലേര്‍പ്പെടാവൂ.
      അവരിലെ ധിക്കാരികളെ ഇതില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു. അവരോട് ഏറ്റവും ശ്രേഷ്ഠമായ രീതി അനുവര്‍ത്തിച്ചതുകൊണ്ട് കാര്യമില്ല. അവരോട് ഇപ്രകാരം പറഞ്ഞ് ഒഴിവാകുക.

      "ഞങ്ങളിലേക്കിറക്കപ്പെട്ടതിലും നിങ്ങളിലേക്കിറക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നുതന്നെ. ഞങ്ങള്‍ അവന്റെ മാത്രം മുസ്ലിംകള്‍ (ആജ്ഞാനുവര്‍ത്തികള്‍) ആകുന്നു.`"

      ദൈവിക വചനങ്ങളെ തള്ളിക്കളയുന്നത് നിഷേധികള്‍ മാത്രമാണ്. കാരണം ശരിയായ പഠനം ഈ സൂക്തങ്ങളെ തള്ളിക്കളയുന്നതിലേക്ക് നയിക്കുകയില്ല.)
      13 hours ago · ·  2 people
    • Abdul Latheef
      ‎[അല്ലാഹുവിന്റെ നാമത്തില്‍ അറുക്കപ്പെട്ടിട്ടില്ലാത്ത മൃഗങ്ങളുടെ മാംസം നിങ്ങള്‍ തിന്നാന്‍ പാടില്ലാത്തതാകുന്നു. അതു കുറ്റകരമാകുന്നു. ചെകുത്താന്മാര്‍ തങ്ങളുടെ സഖാക്കളുടെ മനസ്സുകളില്‍ സംശയങ്ങളും വിമര്‍ശനങ്ങളും എറിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്- അവര്‍...See more
      13 hours ago · ·  2 people
    • Abdul Latheef
      തര്‍ക്കം ഗര്‍വിഷ്ഠനായ ജബ്ബാറിന്റെ സ്വഭാവമാണെന്ന് ഖുര്‍ആന്‍ :

      ['ഇതിനു മുമ്പ് യൂസുഫ് പ്രമാണങ്ങളുമായി നിങ്ങളില്‍ വന്നിരുന്നു. പക്ഷേ, നിങ്ങള്‍ അദ്ദേഹം കൊണ്ടുവന്ന സന്ദേശങ്ങളില്‍ സന്ദേഹിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം നിര്യാതനായപ്പോള്‍, നിങ്ങള്‍ പറഞ്ഞ...See more
      13 hours ago · ·  1 person
    • Abdul Latheef
      എങ്ങനെയാണ് സംവാദം തര്‍ക്കമായി തീരുന്നത് എന്ന് താഴെ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു.

      [(22:3) വിവരമില്ലാതെ അല്ലാഹുവിനെക്കുറിച്ച് തര്‍ക്കിക്കുകയും ശഠന്മാരായ സകല ചെകുത്താന്മാരെയും പിന്തുടരുകയും ചെയ്യുന്ന ചിലയാളുകളുണ്ട്.]

      [(22: 8-10) ജ്ഞാനമോ മാര്‍ഗദര്‍ശനമോ, വെളിച്ചം നല്‍കുന്ന വേദമോ ഇല്ലാതെ,ജനത്തെ ദൈവിക സരണിയില്‍നിന്നു വ്യതിചലിപ്പിക്കുന്നതിനുവേണ്ടി, ചുമല് ചെരിച്ചുകൊണ്ട് (അഹന്തയോടെ) അല്ലാഹുവിനെക്കുറിച്ച് തര്‍ക്കിക്കുന്ന ചിലയാളുകളുണ്ട്. ഇത്തരക്കാരന് ഇഹലോകത്ത് നിന്ദ്യതയാണുള്ളത്. പുനരുഥാന നാളില്‍ അവനെ നാം അഗ്നിയുടെ ശിക്ഷ രുചിപ്പിക്കുന്നു-ഇത് നിന്റെ കരങ്ങള്‍ തന്നെ നിനക്കുവേണ്ടി ഒരുക്കിയിട്ടുള്ളതാകുന്നു. അല്ലാതെ, അല്ലാഹു അവന്റെ ദാസന്മാരെ പീഡിപ്പിക്കുന്നവനല്ല തന്നെ.]
      12 hours ago · ·  1 person
    • Abdul Latheef
      തര്‍ക്കം നിഷേധിക്കളുടെ സ്വഭാവം, പലപ്പോഴും അവരുടെ ഹാവഭാവങ്ങളും നാട്ടില്‍ അവരുടെ സൈ്വരവിഹാരവും നിങ്ങളെ വഞ്ചിരാക്കി എന്ന് വരാം.

      ['സത്യത്തെ നിഷേധിച്ചവരല്ലാതെ അല്ലാഹുവിന്റെ സൂക്തങ്ങളില്‍ തര്‍ക്കിക്കുന്നില്ല. അതിനാല്‍ നാടുകളില്‍ അവരുടെ സ്വൈരവിഹാരം നിന്നെ വഞ്ചിതനാക്കേണ്ട.' (40:4)]
      12 hours ago · ·  1 person
    • Abdul Latheef
      വിശ്വാസികളുടെ സംവാദത്തെ നിഷേധികള്‍ തര്‍ക്കം എന്ന് വിളിച്ചേക്കാം. അതിന്റെ പേരില്‍ ആക്ഷേപിച്ചേക്കാം. നൂഹ് നബിയുടെ ജനത അദ്ദേഹത്തോട് പറഞ്ഞത് ഉദാഹരണം.

      ['ഒടുവില്‍ അവര്‍ പറഞ്ഞു: `ഹേ നൂഹ്, നീ ഞങ്ങളോടു തര്‍ക്കിച്ചു. കണ്ടമാനം തര്‍ക്കിച്ചുകഴിഞ്ഞല്ലോ. ഇനി ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ ശിക്ഷ ഒന്നിങ്ങു കൊണ്ടുവാ-നീ സത്യം പറയുന്നവനാണെങ്കില്‍.`(11:32)]
      12 hours ago · ·  1 person
    • Abdul Latheef തര്‍ക്കവും സംവാദവും ഖുര്‍ആനിലെ ഏതാനും സുക്തങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാക്കിയതാണ് ഇവിടെ. സംവദിക്കാനുള്ള ആഹ്വാനം ഖുര്‍ആനിന്റെതാണ്. എന്നാല്‍ അത് തര്‍ക്കമായി പോകാതിരിക്കാന്‍ ഞാനും നിങ്ങളും ജാഗ്രത പുലര്‍ത്തേണ്ടി വരും.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review