2014, ജൂലൈ 22, ചൊവ്വാഴ്ച

ബഗ്ദാദിലെ ഖലീഫ നടപ്പാക്കിയ ജിസ്യ.


കൃത്യം നാല് വര്‍ഷം മുമ്പ് ഈ ബ്ലോഗില്‍ ജിസ്യയുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. അന്നത് കേവലം ഒരു ചര്‍ച മാത്രമായിരുന്നു. ഇസ്ലാമിക ഭരണവ്യവസ്ഥയെ ഭയപ്പെടുത്താന്‍ മാത്രം ഉപയോഗിച്ചിരുന്ന ഒരു സംജ്ഞയായിരുന്നു അന്ന് ജിസ്യ. എന്നാല്‍ ഇപ്പോള്‍ ബഗാദാദിലെ അഭിനവ ഖലീഫയുടെ വരവോടെ അത് കേവലം ഒരു പറഞ്ഞുപേടിപ്പിക്കലല്ല എന്ന് വാദിക്കാന്‍ ഇസ്ലാമിക വിമര്‍ശകര്‍ക്ക് ഒരു അവസരമായിരിക്കുന്നു. വിമര്‍ശകര്‍ അത് നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട് അതിനാല്‍ അതിലെ വിഷയസംബന്ധമായ ഭാഗം ഇവിടെ വീണ്ടും റിപ്പോസ്റ്റ് ചെയ്യുകയാണ്. ജിസ് യ വീണ്ടും ചര്‍ചയാകാനുള്ള കാരണം ഇറാഖിലെയും സിറിയയിലെയും കുറേ ഭാഗം അവിടങ്ങളിലുള്ള ഭരണകൂടത്തോട് സായുധമായി ഏറ്റുമുട്ടി സ്വയം നിയന്ത്രണത്തില്‍ വരുത്താന്‍ അവസരം ലഭിച്ച ISIS എന്ന സംഘടന, തങ്ങള്‍ക്ക് കീഴില്‍ വന്ന സ്ഥലത്ത് ഭരണം ആരംഭിച്ചിരിക്കുന്നു. ഈ സംഘടനയുടെ നേതാവ് അബ്ദുല്ലാഹ് അബൂബക്കര്‍ അല്‍ ബഗ്ദാദി സ്വയം അമീറുല്‍ മുഅ് മിനീന്‍ (ലോക വിശ്വാസികളുടെ നേതാവ്) ആയും ഖലീഫയായും  സ്വയം അവരോധിതനായിരിക്കുന്നു. അദ്ദേഹം പുറപ്പെടുവിച്ച ഉത്തരവിലാണ് അവിടുത്തെ (റിഖ എന്ന പ്രദേശത്തെ) കൃസ്ത്യാനികകള്‍ക്ക് ജിസ്യ നിയമാക്കിയിരിക്കുന്നത്. 

ഈ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് തരം വിശകലനങ്ങളാണ് കാണാന്‍ കഴിഞ്ഞത്. അതില്‍ ഒന്ന് മുസ്ലികളില്‍ ഒരു വിഭാഗത്തിന്റെ പക്ഷത്ത് നിന്നാണ് അവര്‍ ഇസ്ലാമിക രാഷ്ട്രീയത്തിന് നിലകൊള്ളുന്നവരോ, അതിനായി പ്രബോധനം ചെയ്യുന്നവരോ അല്ല. കൂടാതെ ഇസ്ലാമിക രാഷ്ട്രീയത്തെക്കൂടി ഉള്‍കൊള്ളുന്ന ഇസ്ലാമിനെ പ്രബോധനം ചെയ്യുന്നതിന്റെ പേരില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളെ കുറ്റപ്പെടുത്തുന്നവരുമാണ് എന്നതാണ് ഇതിലെ രസകരമായ വസ്തുത. അവരുടെ അഭിപ്രായത്തില്‍ ബഗ്ദാദിയുടെത് ശരിയായ ഖിലാഫത്ത് തന്നെയാണ് അദ്ദേഹം കൊണ്ടുവന്ന നിയമം ഇസ്ലാമിന്റെതും. അതിനാല്‍ അതില്‍ വിമര്‍ശിക്കാവുന്നതായി ഒന്നുമില്ല. രണ്ടാമത്തെ വിശകലനം, ഇസ്ലാമിന്റെ വിമര്‍ശന പക്ഷത്ത് നിന്നാണ്. അതിന്റെ ഒരു സാമ്പിള്‍ ഇങ്ങനെയാണ്. 

'എന്തുകൊണ്ട് ഖിലാഫത്ത് മനുഷ്യവിരുദ്ധമാകുന്നു? ISIS ഇറാക്കിലെ കൃസ്ത്യന്‍ വിശ്വാസികള്‍ക്ക് അന്ത്യശാസനം നല്‍കിയല്ലൊ. അന്ത്യശാസനപ്രകാരം മൂന്ന് ഓപ്ഷന്‍ ആണു ഉണ്ടായിരുന്നത്. 1) ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തുക. 2) ഇസ്ലാം മതം സ്വീകരിക്കുന്നില്ലെങ്കില്‍ മതം മാറാതിരുന്നതിനു ഉള്ള കപ്പം (ജിസ്യ) നല്‍കി ഒരു രണ്ടാംകിട പൌരനായി ജീവിക്കുക.3) അല്ലെങ്കില്‍ സ്വത്തും മുതലും ഉപേക്ഷിച്ചു രാജ്യം വിട്ടുപോവുക. ഇത് മൂന്നും പാലിക്കുന്നില്ലെങ്കില്‍ മരണത്തിനു തയ്യാറാവുക. ഇത് എഴുതുമ്പോള്‍ അവര്‍ നോട്ടീസ് നല്കി‍യ മൊസ്യൂളിലെ കൃസ്ത്യാനികള്‍ പലായനം ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും എന്ന് കരുതുന്നു. '

ഇസ്ലാം വിമര്‍ശകന്‍ എന്ന നിലക്കല്ല പ്രശസ്തനായതെങ്കിലും ഇയ്യിടെയായി മറ്റാരെക്കാളും ഇസ്ലാമിക വിമര്‍ശനത്തില്‍ താല്‍പര്യം കാണിക്കുന്ന കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ പോസ്റ്റില്‍ നിന്ന് എടുത്തതാണ് മേല്‍വരികള്‍. മുന്‍കടന്നുപോയ ഇസ്ലാം വിമര്‍ശകരുടെ പതിവ് ദൌര്‍ബല്യത്തില്‍നിന്ന് ഭിന്നമല്ല അദ്ദേഹവും. വാര്‍ത്തകളില്‍ തന്റെ ദുര്‍വ്യാഖ്യാനവും തെറ്റിദ്ധാരണയും  കൂട്ടിക്കലര്‍ത്തി ജനങ്ങളില്‍ കൂടുതല്‍ തെറ്റിദ്ധാരണ പരത്താന്‍ മാത്രമേ ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ ഉപകാരപ്പെടുന്നുള്ളൂ. എന്നാല്‍ അവിടെ മറുപടി എഴുതാം എന്ന് കരുതിയാല്‍ അതിനുള്ള അവസരം ആദ്യമേ തന്നെ അത്തരം വ്യക്തികളെ ബ്ലോക്ക് ചെയ്ത് ഇല്ലാതാക്കുന്നു. ഖിലാഫത്ത് വാദിച്ച് ആരെങ്കിലും എന്തെങ്കിലും ചെയ്യുമ്പോഴേക്ക്, അതുതന്നെയാണ് ഖിലാഫത്ത് എന്നും അത് മനുഷ്യവിരുദ്ധമെന്നും പറയാമോ?. 

ഇസ്ലാമിക വ്യവസ്ഥിതിയെ (ഭരണകൂടത്തെ) സായുധമായി പോരാടി തകര്‍ക്കാന്‍ മുന്നോട്ട് വരുന്ന സംഘത്തിന് മുന്നില്‍ വെക്കുന്ന മൂന്ന് ഉപാധിയാണ് ഇവിടെ നല്‍കിയിട്ടുള്ളത്. അതാണ് ക്രിസ്ത്യാനികളുടെ കാര്യത്തില്‍ ബഗ്ദാദിയുടെ വിധിയെങ്കില്‍ ഇസ്ലാമുമായിട്ടല്ല അതിന് ബന്ധം മറിച്ച് ആ ഗ്രൂപുമായിട്ട് മാത്രമാണ്. ഇസ്ലാമിക ലോകം അത് അംഗീകരിക്കുകയില്ല. 

ബഗ്ദാദിയുടെ ഖിലാഫത്ത് അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സ്വയം അവകാശപ്പെടുന്നതാണ്. ഖിലാഫത്ത് എന്ന സംജ്ഞയോട് പ്രത്യക്ഷത്തില്‍ തന്നെ വിരുദ്ധമാണവ എന്നതിനാല്‍ മുസ്ലിം ലോകത്ത് ഇസ്ലാമിക രാഷ്ട്രീയത്തിന്റെ ഉള്ളടക്കം ശക്തമായി പ്രബോധനം ചെയ്യുന്ന ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങളടക്കം ആ ഖിലാഫത്തിനെ അംഗീകരിച്ചിട്ടില്ല. ഇത് പറയുമ്പോള്‍ തന്നെ മുകളില്‍ കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടി നല്‍കിയ നിയമം ബഗ്ദാദി പുറപ്പെടുവിച്ചതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം അദ്ദേഹത്തിന്റേതായി പുറത്ത് വന്ന കുറിപ്പില്‍ ഈ വിധത്തിലല്ല കാര്യങ്ങള്‍ പറയുന്നത്. ഒന്നുകില്‍ കെ.പി.എസ് കളവ് പറയുന്നു. അല്ലെങ്കില്‍ കള്ളപ്രചാരണങ്ങളെ അദ്ദേഹം ഏറ്റെടുത്ത് തന്റെ മുന്‍ധാരണയും കൂട്ടി മലയാളികള്‍ക്ക് പ്രചരിപ്പിക്കുന്നുവെന്ന് കരുതേണ്ടിവരും. 

ബഗ്ദാദി, ഒരു ഇസ്ലാമിക ഭരണകൂടം അടിയന്തിര പ്രാധാന്യത്തോടെ നിര്‍വഹിക്കേണ്ട എന്തോ സല്‍കര്‍മമാണ് എന്ന രൂപേണ ക്രിസ്ത്യാനികളുടെ മേല്‍ ജിസിയ ചുമത്തി എന്നത് വസ്തുതയാണ്. കാര്യങ്ങളെ ഉള്ളതുപോലെ അവതരിപ്പിച്ച് അതിന്റെ പുറത്താണ് ചര്‍ച സംഘടിപ്പിക്കേണ്ടത്. അതാണ് സത്യസന്ധമായ നിലപാട്. എന്താണ് ബഗ്ദാദിയുടെ നിയമം. അത് ഇങ്ങനെയാണ് പറഞ്ഞു തുടങ്ങുന്നത്. 

ഇത്, വിശ്വാസികളുടെ നേതാവ് അബ്ദുല്ലാഹ് അബുബക്കര്‍ അല്‍ ബഗ്ദാദി, റിഖയിലെ ക്രിസ്ത്യാനികള്‍ക്ക് നല്‍കുന്ന നിര്‍ഭയത്വകരാറില്‍ നിന്ന്. അത് അവര്‍ക്ക് റിഖ സംസ്ഥാനത്ത് ശരീരങ്ങളിലും സമ്പത്തിലും ചര്‍ചിലും ഇതര ആരാധനാലയത്തിലും നിര്‍ഭയത്വം നല്‍ക്കുന്നു. അവരുടെ ചര്‍ച്ചുകള്‍ തകര്‍ക്കപ്പെടുകയില്ല, അതിനിന്ന് പൊളിച്ച് നീക്കുകയില്ല, ഒരു റൂമ് പോലും. അവരുടെ ധനത്തില്‍നിന്ന് ഒന്നും കുറവ് വരുത്തില്ല. മതത്തിന്റെ പേരില്‍ അവര്‍ വെറുക്കപ്പെടുകയില്ല. അവരില്‍ ആരും ഉപദ്രവിക്കപ്പെടുകയില്ല. 

നിയമപരമായി നല്‍കപ്പെട്ട ഈ ഭാഗം ഇസ്ലാമിന്റെ അന്തസത്തയെ ഉള്‍ക്കൊള്ളുന്നു. ഏതൊരു മതേതര രാജ്യത്തും പരമാവധി മതവിശ്വാസികള്‍ക്ക് വാഗ്ദാനം ചെയ്യാന്‍ കഴിയുന്നത് ഇതാണല്ലോ. ഇത്രയും അനുവദിച്ച് കിട്ടിയാല്‍ അത് പൂര്‍ണമനസ്സോടെ സംതൃപ്തിയോടെ സ്വീകരിക്കപ്പെടും മതവിശ്വാസികള്‍ എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ തുടര്‍ന്ന് ബഗ്ദാദി വെക്കുന്ന നിബന്ധനകള്‍ ഈ സ്വാതന്ത്ര്യത്തെ വല്ലാതെ പരിമിതപ്പെടുത്തുന്നുവെന്ന് അംഗീകരിക്കുന്നു. അതാകട്ടെ മുകളില്‍ പറഞ്ഞതിന്റെ അന്തസത്ത തന്നെ ചോര്‍ത്തിക്കളയുന്നു. അത് ബഗ്ദാദിയുടെ സ്വന്തം വകയാണ് ഇത് ഇസ്ലാമിക പ്രമാണമാണ് അതിന് അടിസ്ഥാനമാക്കിയത് എന്ന് എനിക്കറിയില്ല. പുതിയ ചര്‍ചുകളും മടങ്ങളും നിര്‍മിക്കാന്‍ പാടില്ല. നിലവിലുള്ളവ പൊളിഞ്ഞാല്‍ നന്നാക്കാന്‍ പാടില്ല. പള്ളിക്ക് പുറത്ത് ആരാധനകള്‍ നടത്താന‍് പാടില്ല. മതം പ്രചരിപ്പിക്കാന്‍ പാടില്ല. തുടങ്ങിയ നിബന്ധനകള്‍ ആരാധനാ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തില്‍ തന്നെയാണ്. അത് ഇസ്ലാമികമല്ല. യഥാര്‍ഥ ഖിലാഫത്തിന് കീഴില്‍ അത്തരം സ്വാതന്ത്ര്യങ്ങള്‍ കൂടിയുണ്ടാവും. ഉണ്ടാവണം. ചില നിബന്ധനകള്‍ സ്വാഭാവികവും ആക്ഷേപിക്കാന്‍ വകുപ്പില്ലാത്തതും മിക്കാവാറും എല്ലാ രാജ്യങ്ങളും പൌരന്‍മാര്‍ക്ക് തടയുന്നതുമാണ്. ആയുധം കൈവശം വെക്കുന്നതുള്‍പ്പെടെ. ഇതില്‍ എട്ടാമത്തെ നിബന്ധനയാണ് ജിസ്യയെക്കുറിച്ചുള്ളത്. അതിനല്‍ പറയുന്നത് ഇപ്രകാരമാണ്. 

ക്രിസ്ത്യാനികളില്‍ പ്രായപൂര്‍ത്തിയെത്തിയവര്‍ ജിസ്യ നിര്‍ബന്ധമായും അടക്കേണ്ടതുണ്ട്. നാല് സ്വര്‍ണ ദീനാറാണ് പണക്കാര്‍ നല്‍കേണ്ടത് (ഒരു ദീനാര്‍ എന്നത് 4.25 ഗ്രാം സ്വര്‍ണം ആണ്).  മധ്യവര്‍ഗത്തിന് അതിന്റെ പകുതി, പാവപ്പെട്ടവര്‍ക്ക് അതിന്റെയും പകുതി. യഥാര്‍ഥ അവസ്ഥ ആരും മറച്ചുവെക്കരുത്. വര്‍ഷത്തില്‍ രണ്ട് തവണകളായി അടക്കാം. ഇതാണ് ബഗ്ദാദി പുറത്തിറക്കിയ ഉത്തരവ്. 

ഇതേ സമയം ഇവര്‍ നിയമം സകാത്തിന്റെ കാര്യത്തിലും ബാധകമാക്കിയാല്‍ മുസ്ലിംകള്‍ക്ക് നല്‍കേണ്ടിവരിക ഇതിനേക്കാള്‍ വലിയ തുകയായിരിക്കും. ഇവിടെ ജിസ്യ സ്വര്‍ണത്തില്‍ കണക്കാക്കിയത് തന്നെ അവരുടെ പ്രമാണ വായന അക്ഷരങ്ങളിലാണ് എന്നതിന്റെ ശക്തമായ സൂചനയാണ്. 

ഇത്രയും വസ്തുതകള്‍ മുന്നില്‍വെച്ച് ഇസ്ലാമിലെ ജിസ്യ എന്താണെന്ന് പരിശോധിക്കാം. 

ജിസ് യ വസൂലാക്കാനുള്ള നിര്‍ദ്ദേശം ഖുര്‍ആന്‍ നല്‍കിയതാണ്. അതിനാല്‍ അവ മാറ്റാന്‍ പാടില്ല. ഇസ്ലാമിക ഭരണം വന്നാല്‍ ഉടനടി ചെയ്യേണ്ട കാര്യം മുസ്ലിംകളില്‍നിന്ന് സകാത്ത് പിരിച്ചെടുക്കുക. അമുസ്ലിംകളില്‍നിന്ന് ജിസ്യയും കാരണം അവരണ്ടുമാണ് ഇസ്ലാമിക വ്യവസ്ഥിതിയുടെ നിലനില്‍പ്പിന്റെ സാമ്പത്തിക സ്രോതസ്. അതിനാല്‍ ബഗ്ദാദി ചെയ്തതില്‍ എന്താണ് തെറ്റ് എന്ന് ചിലര്‍ ചോദിക്കുന്നു. എന്നാല്‍ അങ്ങനെതന്നെ മാത്രമേ അതിനെ കാണാന്‍ കഴിയൂ എന്നുണ്ടോ ഇല്ല എന്നാണ് ഖുര്‍ആന്‍റെ പരാമര്‍ശവും ഇസ്ലാമിക ചരിത്രവും പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുക. 

ഇസ്ലാമിക നിയമം യഥാവിധി നടപ്പാക്കുക എന്നാല്‍ 1400 ഓ 1300 കൊല്ലം മുമ്പ് നടപ്പാക്കിയ അതേ നിയമങ്ങള്‍ രാഷ്ട്രീയമായാലും കടുകിട വ്യത്യാസം കൂടാതെ നടപ്പാക്കലാണോ. ചിലര്‍ പറയും അതെ എന്ന്. എന്നാല്‍ കൂടുതല്‍ കൃത്യമായതും ഇസ്ലാമിന്റെ സാര്‍വലൌകികതയോട് ചേര്‍ന്ന് നില്‍ക്കുന്നതും അതല്ല. അന്നത്തെ അതേ ഭരണ സംവിധാനമല്ല ഇന്നത്തേത്. സാമ്രാജ്യത്വ കോളനി വല്‍കരണ കാലത്ത് സ്വീകാര്യമായത് ഇന്ന് സ്വീകാര്യമല്ല. സൂറത്തുതൌബയിലാണ് ജിസ്യയെക്കുറിച്ച ഏക പരാമര്‍ശമുള്ളത്. റോമന്‍ സാമ്രാജ്യത്വവുമായി നടത്തിയ ഏറ്റുമുട്ടലിന്റെ പശ്ചാതലത്തില്‍ ക്രൈസ്തവരുമായുള്ള യുദ്ധപരാമര്‍ശങ്ങളോടനുബന്ധിച്ചാണ് അത് വന്നിട്ടുള്ളത്. 

രൂപപ്പെട്ടുവന്ന ഇസ്ലാമിക വ്യവസ്ഥിതിയെ തകര്‍ക്കാന്‍ യുദ്ധത്തിന് വന്ന റോമക്കാരോട് യുദ്ധത്തിലും അതിന് ശേഷവും അനുവര്‍ത്തിക്കേണ്ടവിധം ആണ് അതിലെ മുഖ്യപ്രമേയം. ആ ഭാഗത്ത് മൌദൂദി നല്‍കിയ വിശദീകരണം അതേ സന്ദര്‍ഭത്തെ മുന്നില്‍ കണ്ടുകൊണ്ടാണ് എന്ന് വേണം അനുമാനിക്കാന്‍. അവിടെ ജിസ്യ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത് എന്തോ ചെയ്തുകൂടാത്ത ഒരു പാതകമായി അവതരിപ്പിക്കുന്ന ശൈലിയെയാകണം അദ്ദേഹം അപകര്‍ശതാബോധമായി കണ്ടിട്ടുണ്ടാവുക. അന്നത്തെ അവസ്ഥയില്‍ പ്രവാചകനും ഖലീഫമാരും ഈടാക്കിയ ജിസ്യ ഇന്നത്തെ ടാക്സ് സംവിധാനത്തിന്റെ മറ്റൊരു രൂപം മാത്രമേ ആകുന്നുള്ളൂ. രാഷ്ട്രത്തിനോട് യുദ്ധത്തിന് തയ്യാറായിവരുന്നവര്‍ ആധുനിക രാഷ്ട്രസംവിധാനത്തില്‍ മാപര്‍ഹിക്കാത്ത കുറ്റകൃത്യമാണ്. എന്നാല്‍ പഴയ ഇസ്ലാമിക വ്യവസ്ഥയില്‍ ജിസ്യ നല്‍കാന്‍ സന്നദ്ധമാകുന്നതോടെ അവന്‍ കുറ്റമുക്തനാക്കപ്പെടുന്നു. അത് അവന്റെ വിധേയത്വത്തിനുള്ള തെളിവായി ഗണിക്കപ്പെടുന്നു.  

ആധുനിക രാഷ്ട്രസംവിധാനത്തില്‍  എല്ലാ പൌരന്‍മാരും സൈനിക സേവനം ചെയ്യുമെന്നതിനാല്‍ അത്തരം ഒരു വേര്‍ത്തിരിവിന്റെ ആവശ്യം വരുന്നില്ല. രാഷ്ട്രത്തിന്റെ വരുമാനം എന്ന നിലയില്‍ ടാക്സ് ചുമത്തി പൊരന്‍മാര്‍ തമ്മിലുള്ള വേര്‍ത്തിരിവ് അവസാനിപ്പിക്കാം. ജിസ്യ ചുമത്തിയത് അവര്‍ക്ക് വേണ്ട സൈനിക സംരക്ഷണത്തിനുള്ള പ്രതിഫലം എന്ന നിലക്ക് കൂടിയാണ്. ഇക്കാലത്ത് അതുകൊണ്ടുതന്നെ ജിസ്യ ഒരു അനാവശ്യമാണ്. ആധുനിക ഇസ്ലാമിക പണ്ഡിതരില്‍ ഇത്തരം ഒരു അഭിപ്രായം വളരെ ശക്തമാണ്. ശരീഅത്തിന്റെ നിയമങ്ങള്‍ അക്ഷരങ്ങളിലുള്ളത് പോലെ നടപ്പാക്കുന്നതിനല്ല. മഖാസിദു ശരീഅ (ശരീഅത്ത് നടപ്പില്‍വരുന്നതുന്നതിന്റെ ഉദ്ദേശ്യം)ക്കാണ് അവര്‍ പ്രാമുഖ്യം നല്‍കുന്നത്. 

ഈ നിഗമനത്തിലേക്ക് നയിക്കുന്ന ചില ചരിത്ര യാഥാര്‍ഥ്യങ്ങളെ നേരത്തെ ഞാന്‍ നല്‍കിയത് ഇവിടെ എടുത്ത് ചേര്‍ക്കുന്നു. 


ആരെങ്കിലും മുസ്ലിംകളെപ്പോലെ സകാത്ത് നല്‍കാന്‍ സ്വയം സന്നദ്ധമായി മുന്നോട്ടു വരികയാണെങ്കില്‍ അവരെ ഇസ്ലാമിക രാഷ്ട്രം ജിസ് യ യില്‍നിന്ന് ഒഴിവാക്കുന്നതാണ്. ചരിത്രത്തിലിതിന് ഏറെ ഉദാഹരണങ്ങള്‍ കാണാം. ഒന്നിവിടെ ഉദ്ധരിക്കാം: സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: "അവരോട് (തഗ്ലിബ് ഗോത്രം) അമുസ്ലിം ഗോത്രങ്ങള്‍ക്ക് നല്‍കുന്ന സംരക്ഷണത്തിനു പകരമായി ചുമത്തുന്ന കരം- ജിസ് യ- അടക്കാനും അദ്ദേഹം (ഉമറുല്‍ ഫാറൂഖ്) ആവശ്യപ്പെട്ടു. എന്നാല്‍ ജിസ് യ കൊടുക്കുന്നത് അപമാനമായി കരുതിയ തഗ്ലിബ് ഗോത്രം തങ്ങളെ മുസ്ലിംകളെപ്പോലെ നികുതി (സകാത്ത്) അടക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു. ഖലീഫ അതനുവദിക്കുകയും അവര്‍ മുസ്ലിംകളെപ്പോലെ ജിസ് യയുടെ ഇരട്ടി വരുന്ന സംഖ്യ ഖജനാവിലേക്കടക്കുകയും ചെയ്തു'' (ഇസ്ലാം പ്രബോധനവും പ്രചാരവും, പുറം 62).


ഇസ്ലാമികരാഷ്ട്രത്തിലെ മുഴുവന്‍ പൌരന്മാരെയും സംരക്ഷിക്കാന്‍ ഭരണകൂടം ബാധ്യസ്ഥമാണ്. അതിനാല്‍ മുസ്ലിംകളുടെ മാത്രമല്ല, അമുസ്ലിംകളുടെയും ജീവനും സ്വത്തും അഭിമാനവും സംരക്ഷിക്കാന്‍ നിര്‍ബന്ധ സൈനികസേവനം നിര്‍വഹിക്കാന്‍ മുസ്ലിംകള്‍ ബാധ്യസ്ഥരായിരുന്നു. ഈ വിധം സംരക്ഷണം ഉറപ്പു നല്‍കുന്നതിനും പട്ടാളസേവനത്തില്‍നിന്ന് ഒഴിവാക്കുന്നതിനും പകരമായാണ് അവരില്‍നിന്ന് ജിസ് യ ഈടാക്കിയിരുന്നത്. സൈനികസേവനത്തിന് അക്കാലത്ത് ശമ്പളമുണ്ടായിരുന്നില്ലെന്നത് പ്രത്യേകം പ്രസ്താവ്യമത്രെ. എപ്പോഴെങ്കിലും രാജ്യനിവാസികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഭരണകൂടത്തിന് സാധിക്കാതെ വന്നാല്‍ ജിസ് യ തിരിച്ചുനല്‍കുക പതിവായിരുന്നു. അപ്രകാരം തന്നെ സൈനികസേവനത്തിന് സ്വയം സന്നദ്ധരായി മുന്നോട്ടുവരുന്നവരെയും ജിസ് യ യില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കിയിരുന്നു. സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: "ചിലര്‍ നമ്മെ വിശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്നതുപോലെ മുസ്ലിം വിശ്വാസം സ്വീകരിക്കാന്‍ വിസമ്മതിച്ചതിന്റെ ശിക്ഷയായി ക്രൈസ്തവരുടെ മേല്‍ ചുമത്തപ്പെടുന്നതല്ല ഈ നികുതി. എല്ലാ അമുസ്ലിം പൌരന്മാരും അടക്കേണ്ടതായിരുന്നു അത്. മതപരമായ കാരണങ്ങളാല്‍ നിര്‍ബന്ധ സൈനിക സേവനത്തില്‍നിന്ന് അവര്‍ ഒഴിവാക്കപ്പെട്ടിരുന്നു. മുസ്ലിംകള്‍ നല്‍കിയിരുന്ന സംരക്ഷണത്തിന് പകരമായാണ് അവര്‍ ജിസ് യ കൊടുക്കേണ്ടി വന്നത്....



"തുര്‍ക്കീ ഭരണകാലത്ത് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ക്രിസ്ത്യാനികളും ജിസ് യ യില്‍നിന്ന് ഒഴിവാക്കപ്പെട്ടിരുന്നതായി കാണാം. കൊറിന്‍ത് കരയിടുക്കിലേക്ക് നയിക്കുന്ന സിത്തിറോണ്‍, ഗറാനിയ ചുരങ്ങള്‍ കാക്കാന്‍ ഒരു സംഘം സായുധരെ നല്‍കാമെന്ന വ്യവസ്ഥയില്‍ അല്‍ബേനിയന്‍ ക്രൈസ്തവവര്‍ഗമായ മെഗാരികളെ തുര്‍ക്കികള്‍ ജിസ് യ യില്‍നിന്ന് ഒഴിവാക്കിയിരുന്നു. തുര്‍ക്കീ സൈന്യത്തിന്റെ മുമ്പേ പോയി നിരത്തുകളും പാലങ്ങളും നന്നാക്കിയിരുന്ന ക്രിസ്തീയ സംഘത്തില്‍നിന്ന് ജിസ് യ ഈടാക്കിയിരുന്നില്ലെന്നു മാത്രമല്ല, കരം വാങ്ങാതെ അവര്‍ക്ക് ഭൂമി പതിച്ചുകൊടുക്കുകകൂടി ചെയ്തിരുന്നു. ഹൈസ്രയിലെ ക്രിസ്ത്യാനികള്‍ സുല്‍ത്താന് ജിസ് യ നല്‍കിയിരുന്നില്ല. പകരമായി അവര്‍ 250 ദൃഢഗാത്രരായ നാവികരെ തുര്‍ക്കിപ്പടക്കു നല്‍കി.



"ആര്‍മത്തോളി എന്നു വിളിക്കപ്പെടുന്ന തെക്കന്‍ റുമാനിയക്കാരാണ് പതിനാറും പതിനേഴും നൂറ്റാണ്ടുകളില്‍ തുര്‍ക്കി സൈന്യത്തില്‍ മുഖ്യഘടകമായിരുന്നത്. സ്കൂട്ടാരിക്കു വടക്കുള്ള പര്‍വതനിരകളില്‍ വസിച്ചിരുന്ന മിര്‍ദികള്‍ എന്ന അല്‍ബേനിയന്‍ കത്തോലിക്കര്‍ കരത്തില്‍നിന്നൊഴിവാക്കപ്പെട്ടിരുന്നു. യുദ്ധവേളയില്‍ സായുധ സംഘത്തെ നല്‍കാമെന്നായിരുന്നു അവരുടെ പ്രതിജ്ഞ. അതേപോലെ ഗ്രീക്ക് ക്രിസ്ത്യാനികളെയും ജിസ് യ യില്‍നിന്നൊഴിവാക്കി. കോണ്‍സ്റാന്റിനോപ്പിളിലേക്ക് ശുദ്ധജലം കൊണ്ടുവന്നിരുന്ന കല്‍ക്കുഴലുകള്‍ അവരായിരുന്നു സംരക്ഷിച്ചിരുന്നത്. നഗരത്തിലെ വെടിമരുന്നുശാലക്ക് കാവലിരുന്നവരേയും കരത്തില്‍നിന്നൊഴിവാക്കിയിരുന്നു. എന്നാല്‍, ഈജിപ്തിലെ ഗ്രാമീണ കര്‍ഷകര്‍ സൈനികസേവനത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടപ്പോള്‍ അവരുടെ മേല്‍ ക്രിസ്ത്യാനികളെപ്പോലെ കരം ചുമത്തുകയും ചെയ്തു.''(സര്‍ തോമസ് ആര്‍ണള്‍ഡ്, ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 73-76).


നബിതിരുമേനിയുടെ കാലത്ത് മദീനയിലെ അമുസ്ലിം വിഭാഗങ്ങള്‍ രാഷ്ട്രത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നതിനാല്‍ അവരില്‍നിന്ന് ജിസ് യ ഈടാക്കിയിരുന്നില്ല. 

ഇത്തരം കാര്യങ്ങളൊക്കെ പരിഗണിച്ചാണ്, ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് സ്വാധീനമുള്ള തുര്‍ക്കി പോലുള്ള രാജ്യങ്ങളില്‍ ജിസ്യ ഈടാക്കാത്തത്. മൌദൂദി അദ്ദേഹത്തിന്റെ പ്രവര്‍ത്തനഭൂമികയായി തെരെഞ്ഞെടുത്ത പാകിസ്ഥാനിലും ഇത്തരം ഒരു നിയമം കൊണ്ടുവരാന്‍ പ്രക്ഷോഭമോ ആവശ്യമോ നടത്തിയത് നാം കണ്ടിട്ടുമില്ല.  ഇത് ക്ഷമാപണ മനസ്ഥിതിയോ അപകര്‍ഷതാ ബോധമോ ഉള്ളതുകൊണ്ടല്ല. എന്നാല്‍ ഇത്തരം കാര്യങ്ങളെയൊക്കെ അവഗണിച്ച് ഇസ്ലാം എന്നാല്‍ മുസ്ലിംകളല്ലാത്ത മറ്റെല്ലാ മതങ്ങളോടും എതിര്‍പ്പുള്ള എന്തോ ആണെന്നും അവരോടൊക്കെ പരമാവധി അകല്‍ചയും  വെറുപ്പും കാണിക്കലാണ് അതിന്റെ അടിസ്ഥാനമെന്നും. എടങ്ങേറാക്കി അവരെ എങ്ങനെയെങ്കിലുമൊക്കെ ഇസ്ലാം സ്വീകരിപ്പിക്കലാണ് മുസ്ലിംകളുടെ കടമയെന്നും കരുതുന്നവരെ അവരുടെ പാട്ടിന് വിടണം. കാരണം ഏത് രൂപത്തിലും ചിന്തിക്കാനും വിശ്വസിക്കാനുമുള്ള സ്വതന്ത്ര്യം അവര്‍ക്കുമുണ്ടല്ലോ. 

2014, ജൂലൈ 15, ചൊവ്വാഴ്ച

ഫലസ്തീനികള്‍ക്ക് സംയമനം പാലിച്ചുകൂടെ ?.

'ഇസ്രായീല്‍.., ജൂതന്മാരുടെ രാജ്യം, അവരുടെ വാഗ്ദത്തഭൂമി, അവരുടെ പുണ്യകേന്ദ്രങ്ങള്‍ അവിടയുണ്ട്, ഒട്ടേറെ മുസ്ലിംകളും അവിടെ സമാധാനത്തോടെ വസിക്കുന്നു. ഫലസ്ത്രീന്‍.., മുസ്ലിംകളുടെ രാജ്യം, അവിടെ ഹമാസ് എന്ന തീവ്രവാദികളും അബ്ബാസിന്റെ  നേതൃത്വത്തിലുള്ള ഫതഹ് മിതവാദികളും ഉണ്ട്. മുസ്ലിംകള്‍ക്ക് ഫലസ്തീന് പുറമെ ഒട്ടേറെ രാജ്യങ്ങള്‍ ചുറ്റുമുണ്ട്. ജൂതന്മാര്‍ക്ക് ഇസ്രായേലെ ഉള്ളൂ. ഇടക്കിടക്ക് ഫലസ്തീനിലുള്ള മുസ്ലിം ഭീകരവാദികള്‍ ഇസ്രായിലിലേക്ക് മിസൈല്‍ അയക്കുകയോ, ഇസ്രായേലിലുള്ള ജൂതന്മാരെ പിടികൂടി വധിക്കുകയോ ചെയ്യുന്നു. ഇങ്ങനെയുണ്ടാകുമ്പോള്‍ ഇസ്രായീല്‍ തിരിച്ചടിക്കും, കുറേ ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ചെയ്യും. എന്നാലും ഇസ്രായീലിന്റെ ഔദാര്യത്താല്‍ യുദ്ധം നിര്‍ത്തും, വീണ്ടും ഫലസ്തീന്‍ തീവ്രവാദികള്‍ ഇസ്രായീലിനെ തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച് കുഴപ്പമുണ്ടാക്കുന്നു. ഇവിടെ കുഴപ്പക്കാര്‍ ഫലസ്തീനികളാണ്. അവര്‍ സംയമനം പാലിക്കാത്തതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. അല്ലാതെ കുഴപ്പക്കാരെ നിലനിലക്ക് നിര്‍ത്താന്‍ ധീരരായ ഇസ്രായേല്‍ ഇടപെടുമ്പോള്‍ ബഹളം വെച്ചിട്ട് കാര്യമില്ല. കാരണം അവര്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ട്. ഇത്രയധികം ആള്‍ നാശമുണ്ടാകാനും കാരണം മുസ്ലിംകള്‍ തന്നെ. കാരണം ജനാവാസ മേഖലയില്‍നിന്ന് ഫലസ്തീനികള്‍ ഇസ്രായീലിനെതിരെ മിസൈല്‍ തൊടുത്തുവിടുന്നു. പിന്നെ ഇസ്രായീല്‍ എന്ത് ചെയ്യും. ആള്‍നാശം ഉണ്ട് എന്നത് ശരിതന്നെ എന്നാല്‍ സിറിയയില്‍ ഒരു ലക്ഷത്തിലധികം സ്ത്രീകളും കുട്ടികളും പരസ്പരം ഏറ്റുമുട്ടി മരിച്ചു. ഇറാഖിലും ആയിരങ്ങള്‍ കൊല്ലപ്പെട്ടു. ഇതിലൊന്നും ആര്‍ക്കും പരാതിയില്ല. അതേസമയം ഇവിടെ ഇതുവരെ അഞ്ഞൂറ് പോലും തികഞ്ഞില്ല എന്നിട്ടും വലിയ ബഹളമുണ്ടാക്കുന്നു. ഫലസ്തീനികള്‍ അതിനാല്‍ സംയമനം പാലിക്കണം. എന്താണവര്‍ക്ക് തീവ്രവാദം വെടിഞ്ഞാല്‍ ?. എന്നാല്‍ ഈ കുഴപ്പങ്ങളൊക്കെ അവസാനിക്കില്ലേ ?.' 

മുകളിലെഴുതിയ വരികള്‍ എവിടെ നിന്നും എടുത്തെഴുതിയതല്ല. ഇസ്രായീലിനെ അനുകൂലിക്കുന്ന ഫെയ്സ് ബുക്കിലെ ചില സൂഹൃത്തുക്കളുടെ കമന്റ് വായിച്ചപ്പോള്‍ അവര്‍ക്ക് ആകെ ഈ വിഷയത്തില്‍ പറയാനും ചോദിക്കാനുമുള്ളത് ഇതാണ് എന്ന് മനസ്സിലായി. ഈ ധാരണയില്‍നിന്നാണ് അവര്‍ ബാക്കിയെല്ലാ അഭിപ്രായപ്രകടനങ്ങളും നടത്തുന്നത്. പ്രത്യക്ഷത്തില്‍ വളരെ ന്യായമാണ് എന്ന് ആര്‍ക്കും തോന്നാവുന്നതാണിത്. പിന്നെ എന്തുകൊണ്ട് മുസ്ലിംകള്‍ ഇത് അംഗീകരിക്കുന്നില്ല. അതിനും അവര്‍ക്ക് ഉത്തരം ഉണ്ട്: "മുസ്ലിംകളുടെ സങ്കുചിതത്വം തന്നെ. അവരുടെ വേദഗ്രഥം അതാണവരെ പഠിപ്പിക്കുന്നത്. പ്രശ്നം വീണ്ടും അവരുടെ ആദര്‍ശത്തിലേക്ക് തന്നെ മടങ്ങുന്നു. ഇറാഖിലും, സിറിയയിലുമൊക്കെ രക്തം വീഴുന്നത്  മറ്റുള്ളവരാലല്ല.  അടിസ്ഥാനപരമായി തന്നെ മുസ്ലിംകള്‍ തീവ്രവാദത്തെ പുണരുന്നു."  

ഈ വിഷയത്തില്‍ സമാന്യമായ ഒരു പഠനത്തിന് പോലും മെനക്കെടാതെ ഇസ്രായേല്‍ അനുകൂല വാര്‍ത്തകള്‍ മാത്രം ഈ വിഷയത്തില്‍ അവലംബിക്കുന്ന ആര്‍ക്കും ഇതിനപ്പുറം ഒരു ചിന്തയില്‍ എത്താനാവില്ല. എന്നാല്‍ സത്യവുമായി കാര്യമായ ബന്ധം മുകളിലെ ധാരണക്കില്ല, എന്ന് മാത്രമല്ല മിക്കതും തികഞ്ഞ തെറ്റിദ്ധാരണ മാത്രമാണ് എന്ന് ചെറിയ ഒരു ചരിത്രബോധമുണ്ടായാല്‍ ആര്‍ക്കും മനസ്സിലാകും. 

ഇന്ത്യയും പാകിസ്ഥാനും പോലെ രണ്ട് സ്വതന്ത്രപരമാധികാര രാജ്യങ്ങളാണ് ഇസ്രായിലും ഫലസ്തീനും എന്നിടത്ത് നിന്ന് ആരംഭിക്കുന്നു അബദ്ധങ്ങള്‍. (തെറ്റിദ്ധാരണ പരത്തുന്നവര്‍ക്ക് അത് അറിയാത്തതല്ല പ്രശ്നം). ഇനി ചിലര്‍ ചരിത്രത്തിലേക്ക് നോക്കുമ്പോഴുള്ള ഒരു വാദം ശ്രദ്ധിക്കുക. 'AD 70 നു മുന്‍പ് പലസ്തിന്‍ എന്നൊരു രാജ്യം ഉണ്ടായിരുന്നില്ല ഉണ്ടായിരുന്നത് ഇസ്രേല്‍ എന്ന രാജ്യം മാത്രമാണ് ' അപ്പോള്‍ അതിനൊരു മറുവാദം. 1948 ന് മുമ്പ് ഇസ്രായീല്‍ എന്ന ഒരു രാഷ്ട്രമുണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് ഫലസ്തീന്‍ മാത്രമാണ്.  ഇതോടെ ഇത് കേവലം മുസ്ലിം ജൂതമതങ്ങള്‍ തമ്മിലുള്ള ഒരു മതപരമായ പ്രശ്നം എന്ന നിലക്ക് കുറേ പേര്‍ പിന്‍വലിയും. ഇത് ഇപ്പോള്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ്. ഗാന്ധിജിയും നെഹ്റുവും ആദ്യകാല ഇന്ത്യന്‍ നേതാക്കളും എന്തുകൊണ്ടാണ് ഈ പ്രശ്നത്തില്‍ മുസ്ലിംകളുടെ കൂടെ (ഫലസ്തീനിന്റെ കൂടെ) നിന്നത്. അവര്‍ നമ്മെക്കാള്‍ മുസ്ലിം പക്ഷപാതികളായതുകൊണ്ടാണോ അതല്ല, ഇന്ന് അനുഭവപ്പെടുന്ന പോലെ മുസ്ലിംകളുടെ ഭാഗത്ത് നിന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അറിയാത്തതുകൊണ്ടാണോ?. ഇതുസംബന്ധമായി കൂറെകൂടി വ്യക്തമായ ഒരു ധാരണ ഇത്തരം സംഭവങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. നീതിയുടെയും ധര്‍മത്തിന്റെയും പക്ഷത്ത് നില്‍ക്കാന്‍ അത് ആവശ്യമാണ്. അത്തരക്കാര്‍ക്ക് ഒരു ഉണര്‍ത്തല്‍ എന്ന നിലക്കാണ് ഈ ബ്ലോഗ് പോസ്റ്റ്. വിശദമായ പഠനം ഒരു ബ്ലോഗ് പോസ്റ്റിലൂടെ സാധ്യമല്ല. ഈ വിഷയത്തില്‍ ഒരുപാട് ബ്ലോഗ് പോസ്റ്റുകളും ചര്‍ചകളും നെറ്റില്‍ ലഭ്യമാണ് അതിലേക്ക് ഒരു കവാടമൊരുക്കുക. അതില്‍ ഉണ്ടാകുന്ന സംശയങ്ങള്‍ തീര്‍ക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. അതിനാല്‍ ഇതില്‍ പറയുന്ന പലകാര്യങ്ങളും  മറ്റുപലരും പലവിധത്തില്‍ പങ്കുവെച്ചത് തന്നെയാണ്. 


ബൈബിളില്‍ അബ്രഹാമിന്റെ പുത്രപരമ്പയായ ഇസ്രായേല്‍ മക്കള്‍ക്കുള്ള ഒരു വാഗ്ദത്തഭൂമിയെക്കുറിച്ച് പറയുന്നുണ്ട് എന്നത് ശരിയാണ്. ഇസ്രായേല്‍ എന്നത് തന്നെ ഇബ്രാഹിം നബിയുടെ ഒരു പുത്രനായ ഇസ്ഹാഖ് നബിയുടെ മകന്‍ യഅ്ഖൂബ് നബിയുടെ പേര്‍ ആണ്. അദ്ദേഹത്തിന്റെ സന്താനപരമ്പരക്കാണ് ഇസ്രായേല്‍ സന്തതികള്‍ എന്ന് പറയുന്നത്. അവരിലേക്ക് വന്ന ഒട്ടനേകം പ്രവാചകന്മാരുണ്ട്. ആ പ്രവാചകന്മാരെ യഥാവിധി പിന്‍പറ്റുന്നപക്ഷം ഒരു വാഗ്ദത്തഭൂമി അവര്‍ക്ക് ലഭ്യമാകും എന്ന വാഗ്ദാനം അക്കാലത്ത് നിറവേറുകയും ചെയ്തിട്ടുണ്ട്. 

["അനന്തരം യഹോവ മോശെയോടു കല്പിച്ചതു എന്തെന്നാല്‍ നീയും മിസ്രയീംദേശത്തുനിന്നു നീ കൊണ്ടുവന്ന ജനവും ഇവിടെ നിന്നു പുറപ്പെട്ടു, നിന്റെ സന്തതിക്കു കൊടുക്കുമെന്നു ഞാന്‍ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു" (പുറപ്പാട് 33:1)
അപ്പോള്‍ ദൈവത്തിന്റെ വാഗ്ദത്തം പുലര്‍ന്നില്ലേ?

ചരിത്രം പരിശോധിച്ചാല്‍ ദൈവത്തിന്റെ വാഗ്ദാനമായ വാഗ്ദത്ത ഭൂമി എന്നോ പുലര്‍ കഴിഞ്ഞിരിക്കുന്നു. BC 1004 - 965 കാല ഘട്ടത്തില്‍ ദാവീദ് ഏകീകൃത വാഗ്ദത്ത ഭൂമി സ്ഥാപിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ മകന്‍ സോളമന്‍ രാജാവ് പില്‍ക്കാലത്ത് ഫലസ്തീനില്‍ ഭരണം നടത്തുകയുണ്ടായി.അണ്ടനും അടകോടനും തൊപ്പിയിട്ട് വാഗ്ദത്ത ഭൂമി ചോദിച്ചാല്‍ കൊടുക്കാന്‍ അങ്ങനെയൊരു വാഗ്ദത്ത ഭൂമി എവിടെയുമില്ല . അല്പ്പമെങ്കിലും അവകാശമുള്ളത് അബ്രഹാമീ സന്തതികള്‍ക്കാണ് . അവരാവട്ടെ ജൂതര്‍ മാത്രമല്ല. (Nasarudheen Mannarkkad)]
നൂറ്റാണ്ടുകളായി അറബികളായ മുസ്ലിംകളും ക്രിസ്ത്യാനികളും താമസിച്ചു പോരുന്ന പ്രദേശമായിരുന്നു ഫലസ്തീന്‍ ഈ പ്രദേശത്തെ 1947 ല്‍ ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനത്തോടെ രണ്ടായി ഭാഗിച്ച് ഒരു ഭാഗം ഇസ്രായേലും മറുഭാഗം ഫലസ്തീനുമായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിലേക്ക് നയിച്ച കാരണങ്ങള്‍ മതപരമെന്നതിനേക്കാളേറെ റജാഗരോഡി പറയുന്നത് പോലെ രാഷ്ട്രീയസയണിസത്തിന്റേതായിരുന്നു. തിയോഡോര്‍ ഹെര്‍സലാണ് ഇത്തരമൊരു രാഷ്ട്രീയ സയണിസത്തിന് തുടക്കം കുറിച്ചത് 1882 ല്‍ വിയന്നയില്‍വെച്ച് അദ്ദേഹം തന്റെ സിദ്ധാന്തങ്ങള്‍ക്ക് രൂപം നല്‍കി. തന്റെ യഹൂദരാഷ്ട്രം എന്ന കൃതിയിലൂടെ 1896 ല്‍ അദ്ദേഹം തന്റെ ആ സിദ്ധാന്തങ്ങള്‍ക്ക് വ്യവസ്ഥാപിത സ്വാഭാവം നല്‍കുകയും ചെയ്തു. 1897 ല്‍ ബാസിലില്‍ ചേര്‍ന്ന ആദ്യ ലോക സയണിസ്റ്റ് കോണ്‍ഗ്രസില്‍ ഈ സിദ്ധാന്തങ്ങള്‍ അദ്ദേഹം സമൂര്‍ത്തമായി ആവിഷ്കരിച്ചു. മൂന്ന് നിഗമനത്തിലാണ് അദ്ദേഹം അതിന്റെ അടിത്തറ പാകിയത്. 

1. യഹൂദന്മാര്‍ ലോകത്തെവിടെയായാലും ഏത് രാജ്യത്തിലാണ് ജീവിക്കുന്നതെങ്കിലും ഒരേയൊരു ജനതയാണ്.

2. എല്ലായിടത്തും എവിടെയും അവര്‍ പീഢനനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.

3. അവര്‍ ജീവിക്കുന്ന രാഷ്ട്രങ്ങള്‍ക്കൊന്നും തന്നെ അവരെ സ്വാംശീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.



ഈ വിഷയത്തില്‍ അദ്ദേഹം കണ്ട മൂന്ന് പരിഹാരങ്ങളില്‍ പ്രധാനമായിരുന്നു. യഹൂദ രാഷ്ട്രത്തിന്റെ സംസ്ഥാപനം. ഈ രാഷ്ട്രം ഒരു ഒഴിഞ്ഞ പ്രദേശത്താകും എന്നൊരു നിബന്ധനയും ഉണ്ടായിരുന്നു. എന്നാല്‍ അന്ന് ആ തെരഞ്ഞെടുക്കുന്ന സ്ഥലം ഏതായിരിക്കണം എന്ന് ഹെര്‍സലിന് ധാരണയുണ്ടായിരുന്നില്ല. അര്‍ജന്റീന, ഉഗാണ്ട എന്നിവയായിരുന്നു ആദ്യ നിര്‍ദ്ദേശങ്ങള്‍ എന്നാല്‍ പിന്നീട് ഫലസ്തീന് മുന്‍ഗണന നല്‍കിയുള്ള ഒരു പദ്ധതിക്ക് രൂപം നല്‍കി. ഇതുമായി അദ്ദേഹം അന്നത്തെ കൊളോണിയല്‍ രാഷ്ട്രങ്ങളായ ജര്‍മനിയെ ആദ്യം സമീപിച്ചു. എന്നാല്‍ അവര്‍ അതില്‍നിന്ന് ഒഴിഞ്ഞുമാറി, എന്നാല്‍ ബ്രിട്ടന്‍ അവരുടെ രാഷ്ട്രീയ മുതലെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് അതിന് പിന്തുണ നല്‍കി. ആ അടിസ്ഥാനത്തില്‍ ഫലസ്തീനില്‍ ഖുദുസിന്റെ അടുത്ത് ഒരു വാസസ്ഥലം നല്‍കുന്ന പക്ഷം അതിന് കണക്കറ്റ സമ്പത്താണ് സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിന് വാഗ്ദത്തം ചെയ്തത്. 1902 അഞ്ച് ആവശ്യങ്ങളാണ് സയണിസ്റ്റുകള്‍ സുല്‍ത്താന്റെ മുന്നില്‍ വെച്ചത്. വര്‍ഷത്തില്‍ ഏത് ദിവസവും ജൂതന് ഫസ്തീനില്‍ പ്രവേശിക്കാനുള്ള പ്രവേശിക്കാനുള്ള അനുവാദം. ഖുദുസിനടുത്ത് ഒരു വാസസ്ഥലം  അവിടെ ഏത് ദിവസവും ഉസ്മാനിയാ രാഷ്ട്രത്തിലേക്ക് കടന്നുവരുന്ന ജൂതന് അവരുടെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പ്രവേശിക്കാനുള്ള സൌകര്യം. ഇതിനായി അവര്‍ വാഗ്ദാനം ചെയ്തത് ഉസ്മാനിയ സല്‍ത്തനത്തിന്റെ മുഴുവന്‍ കടവും അഥവാ 33 മില്യണ്‍ പൌണ്ട് സ്വര്‍ണവും 35 മില്യണ്‍ പൊണ്ട് പലിശയില്ലാത്ത കടവും 120 മില്ല്യണ്‍ ഫ്രാങ്കിന്റെ സൈനിക സഹായവും. തഹസീന്‍ പാഷമുഖേനയാണ് ഈ ഓഫര്‍ സൂല്‍ത്താന്റെ മുന്നില്‍ വെച്ചത്. തിരിച്ച് അദ്ദേഹം തഹ്സീനിനോട് പറഞ്ഞ കാര്യങ്ങള്‍ തിരിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ചരിത്രത്തിലെ ഒരു സുവര്‍ണ ഏടാണ്.  "തഹസീന്‍, ഈ പവിത്രഗേഹം ഞങ്ങളുടെ നേതാവ് ഉമര്‍ ബ്നുല്‍ ഖത്താബ് ആദ്യതവണ മോചിപ്പിച്ചു. അത് യഹദികള്‍ക്ക് വിറ്റവന്‍ എന്ന അടയാളം ചരിത്രത്തില്‍ വഹിക്കാന്‍ ഞാന്‍ തയ്യാറല്ലെന്ന് , ഈ യഹൂദരോട് പറഞ്ഞേക്കുക." 


സയണിസ്റ്റുകളുടെ ഫലസ്തീന് വേണ്ടിയുള്ള വാദം ബ്രിട്ടന്‍ ഏറ്റെടുത്തത്. ജൂതന്മാരോടുള്ള സ്നേഹം കൊണ്ടോ അവര്‍ക്ക് ഒരു രാജ്യം ലഭിക്കാനുള്ള ആഗ്രഹം കൊണ്ടോ ആയിരുന്നില്ല. അതിന് അവരെ പ്രേരിപ്പിച്ചത് പ്രധാനമായും യൂറോപ്പിലേക്ക് മുന്നേറികൊണ്ടിരിക്കുന്ന തങ്ങളുടെ പ്രതിയോഗികളായ ഉസ്മാനിയ (ഓട്ടോമന്‍) ഖിലാഫത്തിനെ തകര്‍ക്കുക എന്നതായിരുന്നു. ജര്‍മനിയും ഫ്രാന്‍സും ഈ പ്രദേശങ്ങളില്‍ സ്വാധീനം ചെലുത്താതിരിക്കാനും യുറോപിന് പുറത്തേക്കുള്ള യഹൂദികളുടെ പലായനം തടയാനും അറബി രാജ്യങ്ങളെ ശിഥിലീകരിക്കാനും എല്ലാറ്റിലും ഉപരിയായി സൂയസ് കനാലിന്റെ നിയന്ത്രണം ലഭിക്കുക വഴി ഇന്ത്യയിലേക്ക് കരമാര്‍ഗം തുറന്ന് കിട്ടുമെന്നും ബ്രിട്ടന്‍ കണക്കുകൂട്ടി. പക്ഷെ സുല്‍ത്താന്റെ ധീരമായ നിലപാടിന് മുമ്പില്‍ പരാജയപ്പെട്ടു. ഉസ്മാനിയ ഖിലാഫത്ത് നിലനില്‍ക്കുന്നേടത്തോളം കാലം അത്  നടക്കില്ല എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അങ്ങനെ തന്നെയാണ് പിന്നീട് സംഭവിച്ചത്. ഉസ്മാനിയ ഖിലാഫത്തിനെ തകര്‍ക്കാനുള്ള കളികളാണ് പിന്നീട് സാമ്രാജ്യത്വ കൊളോണിയല്‍ ശക്തികള്‍ പിന്നെ കളിച്ചത്.

ബാല്‍ഫര്‍ പ്രഖ്യാപനം



ഇതിനിടയില്‍ ഹെര്‍സല്‍ മരണപ്പെട്ടു. അതിന് ശേഷം 1917 ല്‍ ബാല്‍ഫര്‍ പ്രഖ്യാപനം വന്നു. തദ്ദേശവാസികളുടെ (ഫലസ്തീനികളുടെ) താല്‍പര്യങ്ങള്‍ക്ക് ഹാനിവരുത്താതെ ഫലസ്തീനില്‍ യഹൂദര്‍ക്ക് ഒരു ദേശീയ ഗേഹമുണ്ടാക്കുന്നതിനായിരുന്നു ബാല്‍ഫര്‍ പ്രഖ്യാപനത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് പിന്തുണ നല്‍കിയിരുന്നത്. എന്നാല്‍ സയണിസ്റ്റ് രാഷ്ട്രീയത്തിന്റെ നേതാക്കള്‍ ഇതിനെ പുതിയ ഒരു അര്‍ഥകല്‍പന നല്‍കി അട്ടിമറിച്ചു. തദ്ദേശീയരെ മുഴുവന്‍ പുറത്താക്കി അവിടെ മുഴുവനായും ഒരു സയണിസ്റ്റ് രാഷ്ട്രം എന്നാക്കി അവരതിനെ മാറ്റി. അങ്ങനെ കടലാസില്‍നിന്ന് ആരംഭിച്ച് നിയത്തിലേക്കും പിന്നീട് സംവാദത്തിലേക്കും അവിടെ നിന്ന് മതസമരത്തിലേക്കും അവിടെ നിന്ന് 1947 ല്‍ പ്രയോഗികതയിലേക്കും അത് പുരോഗമിച്ചു. ഇതിലേക്ക് നയിക്കുന്നതില്‍ അമേരിക്കക്കുള്ള പങ്ക് പറയേണ്ടതില്ല. ഭൂമിയില്ലാത്ത ജനതക്ക് ജനതയില്ലാത്ത ഭൂമി എന്ന മനോഹര മുദ്രവാക്യം ജലരേഖയായി. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സായുധബലത്തില്‍ പ്രദേശങ്ങളില്‍നിന്ന് ഫലസ്തീനികളെ ആട്ടിയോടിച്ചു. വിട്ടുപോകാന്‍ മടിച്ചവരെ കൊന്നുകളഞ്ഞു. പ്രതിഷേധിച്ചവരെ ക്രൂരമായി അടിച്ചമര്‍ത്തി സ്വത്തും ജീവിതവും കവര്‍ന്ന് നരകീയമാക്കി. ഹിറ്റലര്‍ പോലും നാണിക്കുന്ന തരത്തിലായിരുന്നു അന്ന് മുതല്‍ സയണിസ്റ്റ് രാഷ്ട്രത്തിന്റെ ഫലസ്തീനികളോടുള്ള ഈ ഉന്‍മൂലന കൃത്യങ്ങള്‍. അങ്ങനെയാണ് അതില്‍ പ്രതിഷേധിച്ച ഫലസ്തീനികള്‍ ഭീകരന്മ‍ാരും അതിനെ അടിച്ചമര്‍ത്തുന്നവ്‍ സമാധാനപ്രിയരായും വാഴ്തപ്പെട്ടത്. ചെറിയ ഫലസ്തീന്‍ സായുധ ഗ്രൂപുകള്‍ നടത്തുന്ന ചെറുത്ത് നില്‍പ്പ് ഭീകരാക്രമണങ്ങളും ഇസ്രായീല്‍ പട്ടാളം ഫലസ്തീന്‍ ഗ്രാമങ്ങളിലും ലബനാനിലെ അഭയാര്‍ഥി ക്യാമ്പുകളിലും നടത്തുന്ന വന്‍കുരുതികള്‍ വെറും തിരിച്ചടിയുമായി മാധ്യമങ്ങള്‍ ആഘോഷിച്ചു. 


ഈ മാധ്യമ പ്രോപഗണ്ടയുടെ ഇരകള്‍ മാത്രമാണ് ഈ പോസ്റ്റിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച നിഷ്പക്ഷ നിരീക്ഷകര്‍. അവരുടെ നിഷ്കളങ്ക ചോദ്യമാണ് എന്താണ് ഫലസ്തീനികള്‍ക്ക് അല്‍പം സംയമനം പാലിച്ചാല്‍ എന്ന്. എന്നാല്‍ അവര്‍ക്കുള്ള മറുപടി ചരിത്രം നല്‍കുന്നുണ്ട്. ലോകത്തെ ആദരിക്കപ്പെടുന്ന നേതാവാകുകയും അതുകൊണ്ടുതന്നെ ഇത്തരം വാദങ്ങളെ മുഖവിലക്കെടുക്കേണ്ടിവരികയും ചെയ്ത നേതാവാണ് പി.എല്‍.ഓയുടെ നായകന്‍ യാസിര്‍ അറഫാത്ത്. ആ ചരിത്രത്തിലേക്ക്.. ....

സംയമനത്തിന് തയ്യാറായപ്പോള്‍ സംഭവിച്ചത്



ഐക്യരാഷ്ട്രസഭ ഇടപെട്ട് 1947  നവംബറില്‍ രണ്ട് പ്രദേശങ്ങളായി വിഭജിച്ചത് തര്‍ക്കത്തിന് പരിഹാരം എന്ന നിലക്കാണ്. ['55% വരുന്ന ജൂദരാഷ്ട്രവും 45% പലസ്തീനും എന്നാല്‍ ഈ നിയമങ്ങള്‍ ഒന്നും പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് ബ്രിട്ടന്‍ അവിടെ നിന്നും പിന്‍വാങ്ങികൊണ്ട് നാടകത്തിന് തുടക്കം കുറിക്കുന്നു .1948 നിയമങ്ങളെയും അവഗണിച്ചുകൊണ്ട് യാഹൂദികള്‍ അധിനിവേശം ആരംഭിച്ചു അവര്‍ ഒരു രാഷ്ട്രം കേട്ടിപ്പടുക്കുന്നു ഇവിടെ പ്രശ്നങ്ങള്‍ ആരംഭിക്കുകയായിരുന്നു ഇതേ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 85% പാലസ്തീനികളും കുടിയിറക്കപ്പെട്ടു 78% സ്ഥലങ്ങളും ഇസ്രായേല്‍ കൈയ്യടക്കി ബെസ്റ്റ് ബാങ്ക് ജോര്‍ദാന്റെ കൈവശമായി ഗാസമുതല്‍ തെക്കോട്ടുള്ള ഭാഗങ്ങള്‍ ഈജിപ്തിന്റെയും.1948 ശേഷം പ്രധാനമായും മൂന്നു യുദ്ധങ്ങള്‍ ഉണ്ടായി, ഇസ്രായേല്‍ നിരന്തരം അക്രമങ്ങള്‍ അഴിച്ചു വിടുന്ന ലെബനാന്‍ ജനതയെ കൂടാതെയാണിത്.

ഫ്രാന്സിനോടും ഇഗ്ലണ്ടിനോടും പിന്നൊന്ന് 1967 ആറു ദിന യുദ്ധം എന്നറിയപ്പെടുന്നു. 1973-ലെയും,1967-ലെയും യുദ്ധത്തിനുശേഷം ഇസ്രായേല്‍ വെസ്റ്റ്‌ബാങ്കും ഗാസയും കൈയടക്കി. പലപ്രാവശ്യം ഐക്യരാഷ്‌ട്രസഭ പ്രമേയങ്ങള്‍ പാസാക്കിയെങ്കിലും1967-ലെ കയ്യേറ്റം ഒഴിവാക്കാന്‍ തുടര്‍ന്നുള്ള നാല്‍പ്പത്‌ വര്‍ഷവും ഇസ്രായേല്‍ തയ്യാറായില്ല. ലോകം ഇന്നുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും കിരാതമായ ഒരു അധിനിവേശ ഭരണം സൃഷ്‌ടിക്കുകയും നിലനിര്‍ത്തുകയുമാണ്‌ അവര്‍ ഇതുവരെ ചെയ്‌തത്‌.ഇതെല്ലാം സയണിസ്റ്റ് ഭരണം അടിചെല്പ്പിക്കാനും ഒരു നിര്‍ധനരായജനതയെ കൊന്നൊടുക്കാനും അവര്‍ കണ്ടു പിടിച്ച കുറുക്കു വഴികള്‍ ആയിരുന്നു . പലസ്‌തീന്‍ ജനത നിരവധി കൊച്ചുകഷ്‌ണങ്ങളായി ഛിന്നഭിന്നമാക്കപ്പെടുകയും കമ്പിവേലികളാലും വലിയ മതിലുകളാലും വളഞ്ഞുവെക്കപ്പെടുകയും അധിനിവേശക്കാരന്റെ വഴികളിലൂടെ മാത്രം സഞ്ചരിക്കാന്‍ അനുവദിക്കുകയും ചെയ്‌തു.സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികള്‍ ആയി കഴിയേണ്ടി വരുന്ന ഒരു ജനതയുടെ വേദനിപ്പിക്കുന്ന യഥാര്‍ത്ഥ സത്യങ്ങള്‍.

ജനീവ കരാര്‍ പറയുന്നത് അധിനിവേശശക്തികള്‍ അധിനിവേശഭൂമിയില്‍ സ്ഥിരതാമസമാക്കാന്‍ പാടില്ല എന്ന് എന്നാല്‍ ഇതിനെയെല്ലാം കാറ്റില്‍ പറത്തി കടകവിരുദ്ധമായി അധിനിവേശ വെസ്റ്റ്‌ ബാങ്കില്‍ ഇപ്പോള്‍ 4ലക്ഷത്തില്‍ കുടുതല്‍ ജൂതകുടിയേറ്റക്കാര്‍ താമസിക്കുന്നുണ്ട്‌. നാല്പതു വര്‍ഷമായി തുടരുന്ന ഈ കുടിയേറ്റം ലോക രാഷ്ട്രങ്ങള്‍ കണ്ടില്ല എന്ന് നടിക്കുകയാണ് . ഒരു പാലസ്തീന്‍ കാരന്‍ അവരുടെ അവകാശപ്പെട്ട ഭൂമിയില്‍ സഞ്ചരിക്കാന്‍ നാനൂറിലധികം പരിശോധനാ കേന്ദ്രങ്ങള്‍ താണ്ടണം എന്ന് പറയുമ്പോള്‍ എത്ര ക്രൂരമാവും ഇവിടത്തെ അവസ്ഥ . അധിനിവേശത്തിനു കീഴില്‍ ദൈനംദിനം നടക്കുന്ന ഈ പരിശോധനകള്‍,  ശരീരപരിശോധനകള്‍, വാചാ കുറ്റപ്പെടുത്തലുകള്‍ എന്നിവയൊക്കെയാണ്‌ 1987 അവസാനം ഇന്‍തിഫാദയെന്നപേരില്‍ പൊട്ടിത്തെറിച്ചത്‌. അത്‌ ആദ്യത്തില്‍ പലസ്‌തീനിയന്‍ യുവത്വത്തിന്റെ സ്വാഭാവികമായ ചെറുത്തുനില്‍പ്പായിരുന്നു. ഇത്തരം ക്രൂരതകള്‍ കൊണ്ട് പൊറുതി മുട്ടിയ പലസ്തീന്‍ ജനത പ്രധിരോധത്തിലേക്ക് നീങ്ങിയതില്‍ അവരെ കുറ്റപ്പെടുത്താന്‍ നമുക്കാവുമോ? ഈ കുടിയേറ്റക്കാര്‍ ഏറ്റവും നല്ല ഭൂമി കൈവശപ്പെടുത്തുകയും വിശാലമായ വീടുകള്‍ പണിയുകയും വെള്ളംകിട്ടുന്ന പ്രധാന സ്ഥലങ്ങളൊക്കെ നിയന്ത്രണത്തിന്‍ കീഴിലാക്കുകയും ചെയ്‌തിട്ടുണ്ട്‌. സുഖകരമായ `കുടിയേറ്റക്കാര്‍ക്ക്‌ മാത്രമുള്ള’റോഡുകളില്‍ ഗേറ്റുകളോ പരിശോധനാകേന്ദ്രങ്ങളോ ഇല്ല.1987ഒരു കൂട്ടം ചെറുപ്പക്കാര്‍ ആദ്യമായി ചെറുത്തു നില്‍ക്കാന്‍ തീരുമാനിക്കുന്നു . ഹറകത്തുല്‍ മുഖാവത്തുല്‍ ഇസ്ലാമിയ (ഹമാസ് )ആദ്യ ചെറുത്തു നില്‍പ്പ് എന്നര്‍ഥം വരുന്ന ഇന്‍തിഫാദ എന്ന സങ്കടന രൂപപ്പെടുന്നു. ഇസ്രായേലി അധിനിവേശത്തിനെതിരായ വിദ്യാര്‍ഥികളുടെ കല്ലേറിലൂടെയാണ്‌. തുടര്‍ന്ന്‌ എല്ലാ രാഷ്‌ട്രീയ ശക്തികളും ജനവിഭാഗങ്ങളും പങ്കെടുക്കുന്ന ഒരു ജനകീയ ചെറുത്തുനില്‍പ്പായി അത്‌ വളര്‍ന്നു.3വര്‍ഷത്തോളം ഇസ്രായേലി അധിനിവേശസേനയെ അത് വിഷമസ്ഥിതിയിലാക്കി. പ്രദേശങ്ങള്‍തോറും ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. അധിനിവേശസേനയുടെ തോക്കുകളെയും ടാങ്കുകളെയും വെറുംകൈയുമായാണ് അവര്‍ നേരിട്ടത്.ഒരു ജനതയോട് യഹൂദികള്‍ കാട്ടുന്ന ക്രൂരത പുറം ലോകമറിയുന്നു അത് അസമമായ ഒരു പോരാട്ടമായിരുന്നു. എന്നാല്‍ ഇസ്രായേലി അധിനിവേശത്തിന്റെ ക്രൂരതയിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് അത് ഇടയാക്കി.അതിനിടയില്‍ തന്ത്രപൂര്‍വ്വം ഇസ്രായേല്‍ ഹമാസ് ഫത്തഹ് ഭിന്നിപ്പ് സാധിച്ചെടുത്തു.


പലസ്തീന്‍ ജനതക്കെതിരെ ഇസ്രായേല്‍ നടത്തുന്ന യുദ്ധത്തിന്റെ വാസ്തവസ്ഥിതി ഒളിപ്പിച്ചുവെക്കാന്‍ ഇസ്രായേലും അമേരിക്കയും സഖ്യശക്തികളും നടത്തുന്ന വെള്ളപൂശല്‍കൊണ്ട് കഴിയാത്ത സ്ഥിതിയുണ്ടായി. ഇത് അധിനിവേശത്തെക്കുറിച്ചുള്ള ചര്‍ച്ചയിലേക്ക് നയിക്കുകയും ഒസ്ലോ ഒത്തുതീര്‍പ്പിലേക്ക് നയിക്കുകയും ചെയ്തു. ഇസ്രായേലി അധിനിവേശ പ്രശ്‌നം സമാധാനപരമായി പരിഹരിക്കുന്നതിന് പലസ്തീനി പ്രതിരോധത്തിന്റെ എതിരറ്റ നേതാവായ യാസര്‍ അറാഫത്ത് നടത്തിയ ശ്രമമമായിരുന്നു ഒസ്ലോ ഒത്തുതീര്‍പ്പ്.


1993 ഓസ്ലോ കരാര്‍പ്രകാരം ഒരു പൂര്‍ണപലസ്തീന്‍ രാഷ്ട്രമായി പിന്നീട് മാറാവുന്നവിധത്തില്‍ പലസ്തീന്‍ അഥോറിറ്റി രൂപീകരിക്കുക. വെസ്റ്റ്ബാങ്കിന്റെ നിയന്ത്രണം കൈമാറുക. വെസ്റ്റ്ബാങ്കിലെ ജൂതകുടിയേറ്റ കേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റുക; ജറുസലേമിന്റെ പദവിയും അഭയാര്‍ഥികള്‍ക്ക് തിരിച്ചുവരാനുള്ള അവകാശവും തുടര്‍ചര്‍ച്ചകളുടെ ഭാഗമാക്കുക.എന്നാല്‍ ഇതൊന്നും പാലിക്കപ്പെടാതെ ഇന്നും ഈ നരഹത്യ തുടര്‍ന്ന് കൊണ്ടിരിക്കുന്നു എല്ലാവരും മനപ്പൂര്‍വം ഇതെല്ലാം കണ്ടില്ല എന്നും നടിക്കുന്നു



എപ്പോള്‍ വീണ്ടും സമാധാന പ്രക്രിയയുടെ പരാജയത്തില്‍നിന്ന് രണ്ടാം ഇന്‍തിഫാദ ഉയര്‍ന്നുവന്നു. ഒരുതരത്തിലുള്ള സമാധാനവും ദൃശ്യമാവാതിരിക്കുകയും പലസ്തീന്‍ രാഷ്ട്രത്തിനുള്ള സാധ്യതകള്‍ ഇല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പലസ്തീനികളുടെ എതിര്‍പ്പ് വളര്‍ന്നുവന്നു. നിരന്തരം പലസ്തീന്‍ ജനത വേട്ടയാടപ്പെടുന്ന സ്ത്രീകളും കുട്ടികളും വേട്ടയാടപ്പെടുന്ന അവിടെ നിന്നും പുറത്തു വരുന്ന സത്യങ്ങള്‍ മനുഷ്യ മനസാഷിയെ മരവിപ്പിക്കുന്നതായിരുന്നു .

പലസ്തീന്‍ ചെറുത്തുനില്‍പ്പ് തുടരുകയും ശക്തിപ്പെടുകയും ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുവരികയും ചെയ്തപ്പോള്‍, പലസ്തീന്‍ ജനങ്ങള്‍ക്ക് അന്തിമപരിഹാരമെന്ന് ഇസ്രായേല്‍ കരുതുന്നത് നടപ്പിലാക്കാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കയാണ് അവര്‍. ഇതാണ് ബന്ധവിമോചനപദ്ധതിയെന്ന് വിളിക്കപ്പെടുന്നത്. അതനുസരിച്ച് ഗാസാചീന്തില്‍നിന്ന് പിന്മാറുകയും വെസ്റ്റ്ബാങ്കിലെ ചില ചെറിയ കുടിയേറ്റ കേന്ദ്രങ്ങളില്‍നിന്ന് ഒഴിവാവുകയും ബാക്കിയുള്ളവയെ കൂട്ടിയോജിപ്പിച്ച് പലസ്തീനികളെ ലംഘിക്കാനാവാത്ത ബന്ധനത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യാനാണ് അവര്‍ ഉദ്ദേശിക്കുന്നത്..

>
600 കിലോമീറ്റര്‍ നീളംവരുന്ന ഒരു വന്‍മതിലുണ്ടാക്കി മൂന്ന്‌ പലസ്‌തീന്‍ പ്രദേശങ്ങളെ അടച്ചുകെട്ടലാണ്‌ ഈ ബന്ധം വേര്‍പെടുത്തല്‍ പദ്ധതിയുടെ പ്രധാന ലക്ഷ്യം. അന്താരാഷ്‌ട്ര നീതിന്യായകോടതി ഈ മതില്‍ നിര്‍മാണം നിയമവിരുദ്ധമാണെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌ എങ്കിലും ആര് ചെവികൊള്ളാന്‍ വെസ്റ്റ്‌ബാങ്കിനുള്ള ഇസ്രായേല്‍ പദ്ധതി ഇതാണ്‌: ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചന ബന്ധനസ്ഥ പ്രദേശങ്ങള്‍ പോലെ ഒരു പലസ്‌തീന്‍ രൂപപ്പെടുത്തുക; വെസ്റ്റ്‌ബാങ്കിന്റെ 54 ശതമാനവും ബാക്കിവരുന്ന 46 ശതമാനം ഇസ്രായേലിന്റെ നിയമവിരുദ്ധ കൈവശത്തിനു കീഴില്‍ നിര്‍ത്തുക, യഥാര്‍ത്ഥ പലസ്‌തീന്റെ 12.5 ശതമാനം മാത്രം ഭൂവിസ്‌തൃതി വരുന്ന ഒരു ചെറിയ സ്ഥലം മാത്രം പലസ്‌തീനികള്‍ക്ക്‌ ലഭ്യമാക്കുക. ഈ ബന്ധനസ്ഥ സ്ഥലത്തേക്കുള്ള പോക്കുവരവു മുഴുവന്‍ ഇസ്രായേലി സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കുക ഇതെക്കെയാണ് ഇസ്രായേല്‍ കണക്കു കൂട്ടുന്നത് .

ഫ്രാന്‍സിസ് മാര്‍പ്പാപ്പ പാലസ്തീനും ഇസ്രയേലും സന്ദര്‍ശിച്ച ഇസ്രയേല്‍ പ്രസിഡണ്ട് ഷിമോണ്‍ പെരസിനോടും പാലസ്തീന്‍ പ്രസിഡണ്ട് മഹമൂദ് അബ്ബാസിനോടും ഒരു അഭ്യര്‍ത്ഥന നടത്തി. വരൂ, വത്തിക്കാനില്‍ നമുക്കൊരുമിച്ച് പാലസ്തീന്‍ - ഇസ്രയേല്‍ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാം. പ്രാര്‍ത്ഥനയും നടന്നു. ഹമാസും ഫത്തഹും തമ്മില്‍ നടത്തിയിരുന്ന ചര്‍ച്ചകള്‍ വിജയിച്ചു എന്ന വാര്‍ത്തയും വന്നു . വത്തിക്കാനിലെ പ്രാര്‍ത്ഥനക്കുശേഷം മാര്‍പ്പാപ്പ എടുത്തു പറഞ്ഞ ഒരു വാചകമുണ്ട്. ഇത് സമാധാനത്തിലേക്കുള്ള യാത്രയാണ്. അനവധി കുട്ടികളാണ് മധ്യപൂര്‍വ്വദേശത്തെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. നിഷ്‌ക്കളങ്കരായ കുട്ടികള്‍ ഇനിയും യുദ്ധത്തിന്റെ ബലിയാടുകള്‍ ആവാതിരിക്കട്ടെ എന്നായിരുന്നു അദ്ദേഹം നിശ്ശബ്ദമായി പറഞ്ഞത്. എന്നാല്‍ എല്ലാവരുടെയും പ്രാര്‍ത്ഥനക്കുശേഷം നിര്‍ഭാഗ്യവശാല്‍ അതുതന്നെയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. (Original Report By : Deepu S Nair Kovalam, Edited By ZEAL Team)


ഓരോതവണയും ഫലസ്തീനിനെ ഇല്ലാതാക്കാന്‍ തന്നെയാണ് ഇസ്രായീല്‍ ശ്രമിക്കാറുള്ളത്. എന്നാല്‍ അന്തരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദവും ലബനാനും സിറിയയും കേന്ദ്രീകരിച്ചുള്ള ചില പോരാട്ട സംഘങ്ങളുടെ ചെറുത്ത് നില്‍പ്പും സര്‍വോപരി ദൈവിക സഹായത്താലും ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സയണിസ്റ്റ് ഭരണകൂടത്തിന് കഴിയാറില്ല. ഇത്തവണ മൂന്ന് ജൂതന്മാരുടെ കൊലപാതകം ഫലസ്തനികളുടെ തലയില്‍ കെട്ടിവെച്ച് നടത്തുന്ന ഈ നരനായാട്ട് പതിവുപോലെ ലക്ഷ്യംകാണാതിരിക്കാന്‍ തന്നെയാണ് സാധ്യത.

നാം ആരെ പിന്തുണക്കണം. 

ഇവിടെ നമ്മള്‍ പരീക്ഷിക്കപ്പെടുന്നത് മറ്റൊരു തലത്തിലാണ് തീര്‍ത്തും അക്രമപരമായി രൂപംകൊണ്ട ഒരു രാഷ്ട്രം എല്ലാവിധ അന്താരാഷ്ട്ര മര്യാദകളെയും കാറ്റില്‍ പറത്തി നിസ്സഹായരായ സിവിലിയന്‍മാരെ കൊന്നൊടുക്കുമ്പോള്‍ കൊലയാളികളുടെ പക്ഷത്ത് നില്‍ക്കണോ അതല്ല പാവം നിരപരാധികളായ ജനതയുടെ പക്ഷത്ത് നില്‍ക്കണോ എന്നതാണത്. ലോകത്ത് നടക്കുന്ന മറ്റു അക്രമങ്ങളെയൊക്കെ നമുക്ക് അപലപിക്കാം. അവിടെ പലപ്പോഴും പോരാട്ട സംഘടനകളോ രണ്ട് രാജ്യങ്ങളോ ഗ്രൂപ്പുകളോ ഒക്കെയായിരിക്കും കുഴപ്പക്കാര്‍. എന്നാല്‍ ഇവിടെ ഇതിന് സമാനമായത് ചില സാമ്രാജ്യത്വശക്തികളുടെ മൂന്നാം ലോകരാജ്യങ്ങളെ അധീനപ്പെടുത്താനുള്ള ശ്രമങ്ങളും ആ രാജ്യങ്ങള്‍ക്കെതിരെ നടത്തുന്ന ബോംബ് വര്‍ഷവുമൊക്കെയാണ്. സിറിയയുടെയും ഇറാഖിന്റെയും കാര്യത്തിലില്ലാത്ത രൂക്ഷമായ പ്രതികരമം അക്കാരണം കൊണ്ടാണ്. അതുതന്നെയാണ് ഈ ആക്രമങ്ങളെയും മനുഷ്യസ്നേഹികള്‍ മത-ദേശ-ഭാഷാ വ്യത്യാസം നോക്കാതെ ഗസയുടെകാര്യത്തില്‍ അപലപിക്കാന്‍കാരണം. എന്നാല്‍ അക്രമികളോട് എന്തോ കാരണത്താല്‍ താദാത്മ്യം പ്രാപിച്ചതുകൊണ്ട് ഒരു വിഭാഗം ഇസ്രായീല്‍ അക്രമങ്ങളെ ന്യായീകരിക്കുന്നുണ്ടെങ്കില്‍ അതില്‍ ഒട്ടും അത്ഭുതപ്പെടാനില്ല. അത്തരക്കാര്‍ ഫലസ്തീനെ പിന്തുണച്ചാലാണ് എനിക്ക് അത്ഭുതകരമായി തോന്നുക. എന്നാല്‍ തെറ്റിദ്ധാരണ കൊണ്ട് ഫലസ്തീന്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ക്ക് ഇതേക്കുറിച്ചുള്ള പഠനം സത്യസന്ധമായ നിലപാട് സ്വീകരിക്കാന്‍ സഹായകമാകും.

ഈ വീഡിയോ കൂടി കാണുക.

2014, ജൂലൈ 5, ശനിയാഴ്‌ച

നഴ്സുമാര്‍ രക്ഷപ്പെട്ടതിന് നന്ദി ആരോട് നാം ചൊല്ലേണ്ടൂൂ..






നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു? ഇത്രയും വൈകിച്ച സര്‍ക്കരിനോടോ, കൊണ്ട് വരില്ലെന്ന് വാശി പിടിച്ച കേന്ദ്രത്തിനോടോ? കലാപ ഭൂമിയില്‍ സുരക്ഷയോരുക്കി പാവം പെങ്കൊച്ചുങ്ങളെ എയര്‍പോര്‍ട്ടില്‍ എത്തിച്ച പോരാളികളോടോ? നന്ദി ആരോട് നാം ചൊല്ലേണ്ടൂൂ..........

ഒരു സുഹൃത്ത് പത്രത്തിന്റെ ഓണ്‍ലൈന്‍ പതിപ്പിന്റെ കമന്റ് ബോക്സില്‍ നല്‍കിയ വരികളാണിത്. ഇറാഖിലെ സുന്നിവിമതര്‍ കരുതലുള്ള ആങ്ങമാരോ അതല്ല രക്തരക്ഷരായ ഭീകരരോ ഇതാണ് ഇപ്പോള്‍ ഏവരെയും കുക്കുന്ന ചോദ്യം. സ്വതവേ പോരാട്ടം ശിയാക്കളായതുകൊണ്ടും. പ്രവാചകന്‍ സൂചിപ്പിച്ചതെന്ന് കരുതുന്ന കറുത്ത പതാക കൈവശമുള്ളതുകൊണ്ടും അവര്‍ പോരാടുന്നത് അമേരിക്കന്‍ പാവഭരണത്തോടാണ് എന്ന് കരുതുന്നതിനാലും ചിലര്‍ക്കെങ്കിലും നേരത്തെ തന്നെ ഒരു സോഫ്റ്റ് കോര്‍ണര്‍ മനോഭാവം പല മലയാളി മുസ്ലിംകള്‍ക്കും ഉണ്ട്. സത്യത്തില്‍ അവര്‍ ആരാണ് എന്നറിയാനുള്ള ചെറിയ ഒരു അന്വേഷണത്തില്‍ എനിക്ക് കാണാന്‍ കഴിഞ്ഞതാണിവിടെ പങ്കുവെക്കുന്നത്. 


ഒരടിസ്ഥാനവുമില്ലാത്ത ഇത്തരം വാര്‍ത്തകള്‍ക്കൊണ്ട് അവരുടെ കുടുംബത്തില്‍ ഉണ്ടായ ബേജാറൊന്ന് സങ്കല്‍പിച്ചുനോക്കൂ..ഇറാഖില്‍ വിമത സുന്നി തീവ്രവാദികളുടെ പിടിയില്‍ അകപ്പെട്ട നഴ്സുമാര്‍ ചര്‍ചയാകാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായിരുന്നു. പ്രത്യക്ഷത്തില്‍ തീര്‍ത്തും നിഷ്ക്രിയമായ  ഒരു സമീപനമാണ് കേന്ദ്രത്തില്‍നിന്ന് അനുഭവിക്കാന്‍ സാധിച്ചത്. ഇക്കാര്യത്തില്‍ എന്തെങ്കിലും നീക്കങ്ങള്‍ നടത്തുന്നതായി പോലും ആരും പറഞ്ഞില്ല. എന്നാല്‍ ഇപ്പോഴിതാ കേള്‍ക്കുന്നു. പതിവുശൈലിയില്‍നിന്ന് ഭിന്നമായി പിന്‍വാതിലിലൂടെയാണ് ഇത്തവണ നയതന്ത്രം നടത്തി വിജയിപ്പിച്ചെടുത്തത് എന്ന്. രഹസ്യമായി മോഡി അയച്ച ഒരു സന്ദേശമാണ് നഴ്സുമാരെ സ്വന്തം റിസ്കില്‍ വിമാനത്താവളത്തിലെത്തിച്ച് ഇവിടെ നിന്ന് അയച്ച വിമാനത്തില്‍ കയറ്റി വിടാന്‍ തീവ്രവാദികളെ പ്രേരിപ്പിച്ചത് എന്നും കേള്‍ക്കുന്നു. ഇവിടെ നാം അനുഭവിക്കുന്ന പ്രശ്നം അതല്ല. ഇന്നലെ വരെ കൊടും ഭീകരവാദികള്‍, മനുഷ്യനെ ജീവനോടെ തിന്നുന്നവര്‍ എന്നൊക്കെ ചാനലുകളും പത്രങ്ങളും പരിചയപ്പെടുത്തിയ ഈ വിഭാഗം  ഒറ്റദിവസം കൊണ്ട് ഇങ്ങനെ മയപ്പെട്ടതെങ്ങനെ എന്നാണ് നമുക്ക്  മനസ്സിലാകാതെ പോകുന്നത്. മാതൃഭൂമി നഴ്സുമാരെ തീവ്രവാദികള്‍ യുദ്ധമുഖത്ത് മനുഷ്യമറയാക്കാന്‍ പോകുന്നുവെന്ന് ഒന്നാം പേജില്‍ എഴുതിയിട്ട് ഒരാഴ്ചയായില്ല. മറയാക്കുന്നത് പോയിട്ട്, ലക്കും ലഗാനുമില്ലാതെ ആശുപത്രി പോലും പരിഗണിക്കാതെ ബോംബുവര്‍ഷം നടത്തുന്ന ഇറാഖിലെ നിയമാനുസൃത സൈന്യത്തില്‍നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു ഈ തീവ്രവാദികളത്രെ. 

അപ്പോള്‍ എവിടെയോ തെറ്റ് പറ്റിയിരിക്കുന്നു. ISIS എന്ന ഇറാഖിലെ വിമത പോരാളികളെ നാം മനസ്സിലാക്കേണ്ട വിധം മനസ്സിലാക്കിയിട്ടില്ല. അവര്‍ ഭീകരരാണെങ്കിലും അങ്ങേ അറ്റം ഭീരുക്കളാണ് എന്നാണ് ഇപ്പോള്‍ നല്‍കപ്പെടുന്ന ഗവണ്‍മെന്റ് ഭാഷ്യം കണ്ടാല്‍ മനസ്സിലാവുക. സത്യത്തില്‍ ആരാണവര്‍ ? നാം ഇത് വരെ കണ്ട രക്തം മരവിപ്പിക്കുന്ന കൊലനടത്തുന്ന വീഡിയോകളിലുള്ള ഭീകരവാദികളും നഴ്സുമാര്‍ കണ്ട് അനുഭവിച്ച് വന്ന് പരിചയപ്പെടുത്തുന്ന വിമതരും വലിയ വ്യത്യാസം ഉണ്ടല്ലോ. ഈ സമസ്യ എങ്ങനെ പരിഹരിക്കാം. ഇതേക്കുറിച്ച് ആലോചിച്ചപ്പോഴാണ് കഴിഞ്ഞ ലക്കം പ്രബോധനം ഒന്നുകൂടി എടുത്ത് വായിക്കാന്‍ തോന്നിയത്. അതില്‍ പ്രസിദ്ധ അറബി കോളമിസ്റ്റ് ഫഹ്മി ഹുവൈദിയുടെ വിലയിരുത്തലും മറ്റുലേഖനങ്ങളെയും ഇതില്‍ അവലംബിച്ചിരിക്കുന്നു.  

2004 ല്‍ ഇറാഖില്‍ അമേരിക്കന്‍ അധിനിവേശകാലത്ത് രൂപം കൊണ്ട ജമാഅത്തുത്തൌഹീദ് വല്‍ജിഹാദ് എന്ന പോരാട്ട സംഘടന കുറച്ചുകാലം അല്‍ഖാഇദയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുു. പിന്നീട് ബിന്‍ലാദന്റെ മരണത്തിന് ശേഷം അയ്മന്‍ സവാഹിരിയെ അംഗീകരിക്കാന്‍ സംഘടനയുടെ പുതിയ സാരഥി അബൂബക്കര്‍ ബഗ്ദാദി തയ്യാറായില്ല. പിന്നീട് സിറിയയില്‍ പരിമിതമായ അല്‍നുസ്റ എന്ന അല്‍ഖാഇദ വിഭാഗവുമായി ഈ സംഘം ഏറ്റുമുട്ടുക വരെയുണ്ടായി.   Islamic State of Iraq and the Levant   എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ സംഘടയുടെ പേര്‍  Islamic State of Iraq and Syria Islamic State of Iraq and al-Sham  എന്നൊക്കെ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തി വരുന്ന ഈ സംഘടന അറബിയില്‍  ദാഇശ് എന്ന ചുരുക്കരൂപത്തിലും al-Dawlah al-Islāmīyah fī al-ʻIrāq wa-al-Shām എന്ന് വായിക്കാവുന്ന വിധം അറബിയിലും അതിന്റെ പേര്‍ ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നു. അടിസ്ഥാനപരമായി നോക്കുമ്പോള്‍ 35 വര്‍ഷത്തോളം ഇറാഖ് ഭരിച്ച ബഅ്സ് പാര്‍ട്ടിയുടെ അവശിഷ്ടത്തില്‍നിന്ന് രൂപം കൊണ്ട സുന്നി നഖ്ശബന്ദി ത്വരീഖത്ത് വിഭാഗമാണിത്. 2007 ല്‍ പുനസംഘടിപ്പിക്കപ്പെട്ട ഈ വിഭാഗം അധിനിവേശ ശക്തികളോട് ഏറ്റുമുട്ടുക എന്നതാണ് ശൈലിയായി സ്വീകരിച്ചത്. അമേരിക്കന്‍ സേനയുടെ ഇറാഖില്‍നിന്നുള്ള പിന്‍മാറ്റത്തിന് ശേഷം ഇറാഖ് ഭരണകൂടം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും ഈ നഖ്ശബന്ദി ത്വരീഖതെന്ന് അമേരിക്കന്‍ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ സ്രോതസ്സുകളില്‍നിന്നുള്ള വിവരങ്ങള്‍ അവലംബിച്ച് 2010 മാര്‍ച്ചില്‍ അതായത് യു.എസ് സേനയുടെ പിന്‍മാറ്റത്തിന് തൊട്ടുമുമ്പ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 



പറഞ്ഞുവന്നത് ഇത് ഇപ്പോള്‍ അവിടെവിടുന്നായി പ്രത്യക്ഷപ്പെട്ട ഇസ്ലാമിസ്റ്റുകളുടെ സംഖ്യമൊന്നുമല്ല. പുറത്താക്കപ്പെട്ട, നേരത്തെ ഭരണം ആസ്വദിക്കുകയും എന്നാല്‍ അമേരിക്കന്‍ സഖ്യസേന വലിയ സന്നാഹവുമായി ഇറാഖിന് മേല്‍ പറന്നിറങ്ങിയപ്പോള്‍ നേരിയ ചെറുത്ത് നില്‍പ്പുപോലും നടത്താതെ പിന്‍വലിഞ്ഞ അതേ സൈന്യത്തിന്റെയും അവരെ പിന്തുണക്കുന്നവരുടെയും പങ്ക് ഇറാഖിലെ ഈ സംഘടനക്ക് പിന്നിലുണ്ട്. സദ്ദാമിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഇന്ത്യയോടും ഇന്ത്യക്കാരോടും ഉണ്ടായിരുന്ന താല്‍പര്യത്തിന്റെ നേരിയ പ്രതിഫലനമാണ് നഴ്സുമാരുടെ മോചനത്തിലെ പ്രധാന ഘടകം എന്ന് ഇതില്‍നിന്ന് ന്യായമായും ഊഹിക്കാം. പൊതുവെ ഇറാഖികള്‍ ഇന്ത്യയോട് എക്കാലത്തും സൌമനസ്യം കാണിച്ചവരാണ്. മോഡിയുടെ പിന്‍വാതില്‍ ഭീഷണികൊണ്ടാണ് ഇവര്‍ നഴ്സുമാരോട് കാരുണ്യം കാണിച്ചത് എന്ന് ചിന്തിക്കുന്നതിനേക്കള്‍ ഇതാണ് യുക്തിസഹം. ദാഇശ് പാര്‍ട്ടിക്കാരൊക്കെ ബഅ് സ് പാര്‍ട്ടിക്കാരാണ് എന്നല്ല പറയുന്നത്. ബഅ് സ് ഉന്‍മൂലനത്തിന് ശേഷം ദാഇശ്, അന്‍സാറുസ്സുന്ന അല്‍ ജയ്ശുല്‍ ഇസ്ലാമിയ എന്നീ  സലഫീ സംഘടനകളിലേക്കാണ് അവരില്‍ മിക്കവരും പിന്‍വലിഞ്ഞത്. മുസ്ലികളില്‍നിന്ന് രാഷ്ട്രീയമായി പോരാടുന്നവരൊക്കെ ഇസ്ലാമിസ്റ്റുകള്‍ എന്ന ധാരണ ശരിയല്ല. ISIS ഇസ്ലാമിസ്റ്റുകളല്ല. കുറേകൂടി ഇവര്‍ക്ക് ചായ് വുള്ളത് സലഫി തീവ്രവാദത്തോടാണ്. ഒരുപാട് രൂപപരിണാമങ്ങളും പേരുമാറ്റവും ഇവര്‍ക്ക് സംഭവിച്ചിട്ടുണ്ട്. ഈ സംഘടനയുടെ തന്നെ സിറിയന്‍ പതിപ്പാണ് ബശ്ശാറിന്റെ സൈന്യത്തോട് പോരാടികൊണ്ടിരിക്കുന്നതില്‍ നേതൃസ്ഥാനത്തുള്ളത്. അവിടെയും കുറേ പ്രദേശങ്ങള്‍ ഇവരുടെ പിടിയിലാണ്. ഇവര്‍ പുറത്ത് വിട്ട ഒരു വീഡിയോവില്‍ ഉള്ളത്. ബഗ്ദാദ് സിറിയന്‍ ഹൈവേ തങ്ങളുടെ കീഴിലാണ് എന്ന് പ്രഖ്യാപിക്കാനായി അതിലൂടെ കടന്നുപോയ സിറിയയിലെ ഹിംസില്‍നിന്നുള്ള ഡ്രൈവര്‍മാരെ വധിക്കുന്ന രംഗമാണ്. അവരുടെ പോരാട്ടം ആരെ ലക്ഷ്യംവെച്ചാണ് എന്ന് അതില്‍നിന്നൊക്കെ വ്യക്തമാണ്. എന്നാല്‍ നിരപരാധികളായ ആ ഡ്രൈവര്‍മാരെ ശിയാക്കളാണ് എന്നതുകൊണ്ട് മാത്രം വധിക്കുകയും അതിന് ഖുര്‍ആന്‍ സൂക്തം ഉരുവിടുകയും ചെയ്യുന്ന ശൈലി തികഞ്ഞ സലഫിതീവ്രവാദമാണിവരുടെ മൂലധനം എന്ന് വ്യക്തമാക്കുന്നു. 

എന്നാല്‍ നാം കഴിഞ്ഞ ആഴ്ചകളില്‍ നമ്മുടെ ചാനലുകളിലും പത്രങ്ങളിലും കണ്ടതും കേട്ടതുമോ? അവിടെയാണ് പത്രമാധ്യമങ്ങളുടെ കളി.  ദാഇശിന്റെത് വളരെ കര്‍ക്കശമായ ആക്രമണ സ്വഭാവമാണ് എന്ന കാര്യത്തില്‍ സംശയമില്ല.  അവര്‍ നടത്തുന്ന ചില വീഡിയോകള്‍ വളരെ ഉള്‍കിടിലത്തോടെ കണ്ടു. സാധാരണ ഗതിയില്‍ തങ്ങള്‍ നടത്തുന്ന ക്രൂരതകള്‍ ആരും പുറത്ത് വിടാറില്ല. എന്നാല്‍ ഇവിടെ സ്വയം വീഡിയോവിലെടുത്ത് പുറത്ത് വിട്ട വിഡിയോ ചില ഉദ്ദേശ്യങ്ങള്‍ മുന്‍നിര്‍ത്തിയാകാന്‍ നല്ല സാധ്യതകാണുന്നുണ്ട്. അതില്‍ വെടിവെക്കുന്നതിന് മുമ്പ് ആളുകളുടെ മുഖം വ്യക്തമായി കാണിക്കുകയും തങ്ങള്‍ മാലിക്കി ഭരണകൂടത്തിന്റെ പോലീസാണ് എന്ന വിവരം അവരില്‍നിന്ന് തന്നെ കേള്‍പ്പിക്കുകയും ചെയ്ത ശേഷമാണ് വെടിവെച്ച് കൊല്ലുന്നത്. അറബി ഭാഷയറിയാത്തവരെ സംബന്ധിച്ചിടത്തോളം സാധാരണക്കാരായ ആളുകളെ അതും നല്ല നിലയില്‍ മുസ്ലിം വസ്ത്രംധരിച്ച ആളുകളെ വെടിവെച്ചുകൊല്ലുന്ന ക്രൂരത എന്ന് തോന്നാം. ഇത് ക്രൂരതയാണ് എന്ന് തന്നെ ഞാനും പറയുന്നു. പക്ഷെ ഈ ക്രൂരത ഇറാഖില്‍ അവര്‍ അനുഭവിച്ചതുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നുമല്ല എന്ന് അവരുടെ പക്ഷത്ത് നിന്ന് നോക്കുമ്പോള്‍ നമുക്ക് അംഗീകരിക്കേണ്ടിവരും. ഭീകരത ഇല്ലാതാക്കാനുള്ള മാര്‍ഗം. അതിന് കാരണമായ കാര്യങ്ങള്‍ കണ്ടെത്തി പരിഹരിക്കലാണ്. അല്ലെങ്കില്‍ ഒരു ഭീകര സംഘടത്തെ ഉന്‍മൂലനം ചെയ്താലും മറ്റൊന്ന് ഉയര്‍ന്ന് വരും. സായുധ സംഘങ്ങളെ ആയുധം കാണിച്ച് നിലക്ക് നിര്‍ത്താനാവില്ല. കാരണം അവര്‍ ആദ്യം ത്യജിക്കുന്നത് ജീവിക്കാനുള്ള പൂതിയാണ്.   പത്ത് ലക്ഷത്തിലധികം ഇറാഖികളെ അതും നിരപരാധരായ സിവിലിയന്‍മാരെയാണ് അമേരിക്കന്‍ നേതൃത്വത്തിലുള്ള സംഖ്യസേന വധിച്ചത്. അതില്‍ ചിലതിന്റെ വീഡിയോ വിക്കിലീക്സ് പുറത്ത് വിട്ടത് നാം കണ്ടു. അത്തരം ഭീകരതക്ക് ഈ ഭീകരതമുളക്കുന്നതില്‍ നല്ല പങ്കുവഹിച്ചിട്ടുണ്ട്.  മുമ്പ് ഗുജറാത്തിലും ഇപ്പോള്‍ മുസഫര്‍ നഗറിലും നടന്ന കലാപത്തിന്റെ വീഡിയോ അതിന് നേതൃത്വം നല്‍കിയവര്‍ തന്നെ എടുത്തിരുന്നെങ്കില്‍ ഇതിനേക്കാള്‍ എന്ത് മാത്രം ക്രൂരമമാകുമായിരുന്നുവെന്ന് ആലോചിച്ചുനോക്കുക. അതില്‍കവിഞ്ഞൊരു ക്രൂരതയൊന്നും ദാഇശിനുമില്ല എന്നാണ് താരതമ്യം ചെയ്തുപറയാനാവുക. എന്തൊരു കാരണത്തിന്റെ പേരിലാണ് ഇന്ത്യയില്‍ ഇടതടവില്ലാതെ വര്‍ഗീയ കലാപങ്ങളും ക്രൂരമായ നരമേധങ്ങളും നടക്കുന്നത്. ഏത് കാര്യത്തിനാണ് ഇറോം ശര്‍മിള 14 വര്‍ഷമായി നിരാഹാരം കിടക്കുന്നത്. അതൊക്കെ ചിന്തിക്കുമ്പോള്‍ നാം കരുതുന്നത് പോലെ ഒരു പറ്റം സ്ത്രീകളെ കണ്ടാല്‍ അവരെ കൊന്നുതള്ളാന്‍ മാത്രം ക്രൂരത  ഈ രാഷ്ട്രീയ പോരാട്ട സംഘങ്ങളില്‍ കാണാറില്ല. അതിനാല്‍ നഴ്സുമാരെ രക്ഷപ്പെടാന്‍ സൌകര്യം ചെയ്തുകൊടുത്തത് വലിയ ഒരു സംഭവമല്ല. കാരണം ഈ പാവപ്പെട്ട നഴ്സുമാരോട് എന്തെങ്കിലും ഒരു പകകാണിക്കേണ്ട ആവശ്യം അവര്‍ക്ക് ഇല്ല. അവരുടെ വിരോധം തങ്ങളെ ഇത്രനാളും അവഗണിച്ച് മാറ്റിനിര്‍ത്തിയ ആമേരിക്കയുടെ പാവ ഭരണകൂടത്തോടും അതിനെ സഹായിക്കുന്നവരോടുമാണ്. സിറിയയിലും ദാഇശ് സമാന്തരമായി വ്യാപിക്കുന്നുണ്ട്. ഡെയര്‍ സോര്‍, അര്‍റിഖ എന്നിവിടങ്ങള്‍ പൂര്‍ണമായും അവരുടെ നിയന്ത്രണത്തിലാണ്.  ദമസ്കസ് പോലും അവരുടെ ഭീഷണിയില്‍നിന്ന് വിദൂരമല്ല എന്നാണ് ഫഹ്മി ഹുവൈദി നിരീക്ഷിക്കുന്നത്. 

ഇറാഖിന്റെ നല്ലൊരു ഭാഗം ഇപ്പോള്‍ ദാഇശി എന്ന വിമത പോരാട്ടസംഘടനയുടെ അധീനത്തിലാണ്. കടുത്ത സുന്നി വിവേചനമാണ് മാലികീ ഭരണകൂടത്തിന്റെ ഈ പതനത്തിന് പിന്നില്‍. ആയുധം വെച്ച് കീഴടങ്ങാന്‍ മാലിക്കിയുടെ സേനാനായകരോട് ആവശ്യപ്പെടുകയും അങ്ങനെ തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ ഉപേക്ഷിച്ച ചില ഓഫീസര്‍മാരുമായി ഏകോപനമുണ്ടാക്കി രാജ്യത്തിന്റെ ഉള്ളിലേക്ക് വിപുലമായി ഇരച്ചുകയറിയാണിത് അവര്‍ സാധിച്ചത്. ഇതിന് ഇറാഖിന്റെ സൈന്യത്തെ ഭയപ്പെടുത്തുന്നതിന് വേണ്ടിയാണ്. ഈ കൊലകള്‍ പരസ്യമായി പ്രക്ഷേപണം ചെയ്തത് എന്ന് ഊഹിച്ചാല്‍ തെറ്റാവുകയില്ല. അത് കുറിക്ക് കൊള്ളുകയും ചെയ്തു. എന്നാല്‍ അതോടൊപ്പം അവര്‍ രക്തമുറയുന്ന ക്രൂരതകള്‍ക്ക് മടിക്കാത്തവരാണ് എന്ന സന്ദേശവും ലോകത്തിന് നല്‍കി.  മൂസില്‍ യുദ്ധത്തില്‍ 430 മില്യണ്‍ ഡോളര്‍ കൈപിടിയിലാക്കാന്‍ അവര്‍ക്ക് സാധിച്ചു. വന്‍ ആയുധശേഖരങ്ങള്‍ക്കും യുദ്ധക്കോപ്പുകള്‍ക്കും പുറമെയാണിത്. ആയുധധാരികളുടെ നിയന്ത്രണത്തിന് കീഴിലുള്ള മേഖലയില്‍ ദാഇശിന്റെ റോള്‍ അനിഷേധ്യമാണ്. ഇനി മാലിക്കി ഭരണകൂടത്തിന് ചെയ്യാനുള്ളത് തങ്ങളുടെ യുദ്ധവിമാനങ്ങള്‍ അയച്ചു ലക്കുംലഗാനുമില്ലാതെ സഖ്യസേന നേരത്തെ നടത്തിയത് പോലെ നാടിനെ അതിലെ ആളുകളോടൊപ്പം ചതച്ചരക്കുക എന്നതാണ്. ഇവരുടെ ശക്തി കണ്ടതുകൊണ്ടുതന്നെയാകും. അമേരിക്കന്‍ ദുതന്‍ ഒരു സഹകരണ ഭരണത്തിന് ശുപാര്‍ശ ചെയ്തുനോക്കിയത്. എന്നാല്‍ അദ്ദേഹം മടങ്ങിയ ഉടനെ മാലിക്കി നൂരി അത് നിരാകരിച്ച് പ്രസ്താവനയിറക്കി. 

ദാഇശിന്റെ മുന്നേറ്റത്തില്‍ ഒരു മുസ്ലിമിന് ഏറെയൊന്നും സന്തോഷിക്കാനില്ല എന്ന് തോന്നുന്നു. ഇത് കേവലം ഒരു രാഷ്ട്രീയ യുദ്ധമാണ്. അല്ലാഹു അക്ബര്‍ കൂടെകൂടെ പറയുന്നതുകൊണ്ടുമാത്രം എല്ലാ മുസ്ലിംകളും അവരെ പിന്തുണക്കും എന്നോ അതോടെ അവര്‍ ഇസ്ലാമിസ്റ്റുകള്‍ എന്ന വിളിക്ക് അര്‍ഹമായി എന്നോ കരുതുന്നത് ശരിയല്ല.  മുസ്ലിംകളിലെ ഇസ്ലാമിക രാഷ്ട്ര സിദ്ധാന്തം അംഗീകരിക്കുന്നവര്‍ക്ക് പ്രത്യേകിച്ചും പൊതു മുസ്ലിം സമൂഹത്തിന് മൊത്തത്തിലും ഇവരോട് ഒരു മമത ഉണ്ടാകുമെന്ന് കരുതിയാണ് ചാനലുകള്‍ ഇത്രയധികം ഭീകരവല്‍ക്കരിക്കുന്നത്. ദാഇശ് വിജയിച്ചാല്‍ ശിയാക്കളെ അടിച്ചമര്‍ത്തി പഴയ ഒരു സദ്ദാം മോഡല്‍ കര്‍ക്കശ ഭരണം വരുമെന്നതിലുപരി ഇസ്ലാമിന് ഒന്നും സംഭവിക്കാനില്ല എന്നാണ് പ്രതീക്ഷിക്കാവുന്നത്. പക്ഷെ അധിനിവേശവിരുദ്ധത ഇപ്പോഴവരുടെ രക്തത്തിലുള്ളതിനാല്‍ അത് പാശ്ചാത്യന്‍ നാടുകളുടെ താല്‍പര്യങ്ങള്‍ക്ക് അനുഗുണമാകണം എന്നില്ല എന്ന് മാത്രം. എന്നാല്‍ സൌദിപോലെയുള്ള സുന്നി ഭരണങ്ങള്‍ അമേരിക്കന്‍ വിധേയരാജ്യങ്ങളായിരിക്കെ അമേരിക്കക്ക് നൂരി തന്നെ ഇറാഖ് ഭരിക്കണമെന്നില്ല. അതുകൊണ്ടായിരിക്കുമോ അവര്‍ കാത്തിരിക്കുന്നത്. 

ചുരുക്കത്തില്‍ ആശയക്കുഴപ്പത്തിന്റെ കാരണം  വസ്തുനിഷ്ഠമായി വിലയിരുത്താതെ സാമുദായിക-മത-രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങളെ നോക്കികാണുന്നത് കൊണ്ട് സംഭവിക്കുന്നതാണ്. നഴ്സുമാര്‍ രക്ഷപ്പെട്ടതിന് തല്‍കാലം ദൈവത്തോട് നന്ദിരേഖപ്പെടുത്തുക. മുകളില്‍ പറഞ്ഞ കാരണം കൂടാതെ അവരുടെ ദൈവവിശ്വാസം അതില്‍ കുറച്ചൊക്കെ പങ്കുവഹിച്ചിട്ടുണ്ടാകാം. അതിലപ്പുറം ആരുടെയോ ഭീഷണികൊണ്ടാണ് ഇത് സംഭവിച്ചത് എന്ന് പറയുന്നത് വിലകുറഞ്ഞ തമാശയാണ്.

ഇത്തരുണത്തില്‍ ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതനും മുഫ് തിയുമായ യൂസുഫുല്‍ ഖര്‍ദാവിയുടെ വിലയിരുത്തലുകളും ശ്രദ്ദേയമാണ്. സ്വയം ഖിലാഫത്ത് പ്രഖ്യാപിച്ച ശൈലിയെയാണ് ഇതില്‍ എതിര്‍ക്കുന്നതെങ്കിലും മൊത്തത്തില്‍ അവരുടെ പെരുമാറ്റമെല്ലാം ഇസ്ലാമിക പ്രമാണമനുസരിച്ചാണ് എന്ന ധാരണയെ അത് തിരുത്തുന്നു.

ദോഹ : ഇറാഖി വിമതര്‍ നടത്തിയിരിക്കുന്ന ഖിലാഫത്ത് പ്രഖ്യാപനം ശരീഅത്ത് അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് ലോക മുസ്‌ലിം പണ്ഡിതവേദി വ്യക്തമാക്കി. ലോകത്തെ എല്ലാ ഇസ്‌ലാമിക സംഘങ്ങളോടും ഇസ്‌ലാമിന്റെ ഉന്നതമായ അധ്യാപനങ്ങള്‍ ഉള്‍ക്കൊള്ളാനും പണ്ഡിതവേദി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഇറാഖിലെ സുന്നികള്‍ക്ക് വേണ്ടി പ്രതിരോധിക്കുകയും ദുര്‍ബലര്‍ക്ക് വേണ്ടി ശബ്ദിക്കുകയും ചെയ്തിരുന്ന 'ഇസ്‌ലാമിക് സ്‌റ്റേറ്റ്' ഖിലാഫത്ത് പ്രഖ്യാപനം നടത്തിയത് അതിന് ശരീഅത്ത് നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും അത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുകയെന്നും പണ്ഡിതവേദി മുന്നറിയിപ്പ് നല്‍കി.

ഖിലാഫത്ത് എല്ലാവരുടെയും സ്വപ്‌നമാണെങ്കിലും അതിന് മുമ്പ് ധാരാളം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഖലീഫ എന്നത് മുസ്‌ലിം സമൂഹത്തിന്റെ പ്രതിനിധിയാണ്. സമൂഹത്തിലെ എല്ലാവരും നേരിട്ടോ അല്ലെങ്കില്‍ പ്രതിനിധികള്‍ മുഖാന്തിരമോ ബൈഅത്ത് ചെയ്താണ് ഖലീഫയെ തെരെഞ്ഞെടുക്കേണ്ട്. ഇറാഖില്‍ നടന്നിരിക്കുന്നത് കേവല പ്രഖ്യാപനമാണ്. ഇത്തരം ഒരു പ്രഖ്യാപനത്തെ ശരീഅത്ത് അംഗീകരിക്കുന്നില്ല. എന്നും പ്രസ്താവന വിവരിക്കുന്നു. അപ്രകാരം തന്നെ ഖലീഫയെ തെരെഞ്ഞെടുക്കേണ്ടത് കൂടിയാലോചനയിലൂടെ ആയിരിക്കണം എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. പ്രവാചക വിയോഗത്തിന് ശേഷം അന്‍സാരികളും മുഹാജിറുകളും സഖീഫ ബനൂ സാഇദയില്‍ ഒരുമിച്ച് കൂടിയാലോചന നടത്തിയാണ് ഒന്നാം ഖലീഫയെ തെരെഞ്ഞെടുത്തത്. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു കക്ഷി നടത്തുന്ന ഖിലാഫത്ത് പ്രഖ്യാപനം ശരീഅത്തിന് വിരുദ്ധമാണെന്നും പ്രസ്താവന കൂട്ടിചേര്‍ത്തു.

പണ്ഡിതവേദിയുടെ പ്രസ്താവനയുടെ അവസാനത്തില്‍ ചില കാര്യങ്ങള്‍ അക്കമിട്ട് വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ മുസ്‌ലിം സമൂഹത്തിന് ഒട്ടും ഗുണം ചെയ്യില്ലെന്നും ഇസ്‌ലാമിന്റെ ശത്രുക്കള്‍ മാത്രമായിരിക്കും അതിന്റെ ഗുണഭോക്താക്കള്‍ എന്നും അതില്‍ പണ്ഡിതവേദി മുന്നറിയിപ്പു നല്‍കുന്നു. (ഇസ്ലാം ഓണ്‍ലൈവ്)

എന്തിനാണ് ദൈവത്തിന് ആരാധന ?


അതെ, ദൈവം നിങ്ങള്‍ക്ക് എളുപ്പമാണ് ഉദ്ദേശിക്കുന്നത്; ഞെരുക്കം ഉദ്ദേശിക്കുന്നില്ല. 

നോമ്പുമായി ബന്ധപ്പെട്ട് വന്ന വിശുദ്ധഖുര്‍ആനിലെ ഒരു സൂക്തത്തില്‍ ഇങ്ങനെ കാണാം. 'അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണ് ഉദ്ദേശിക്കുന്നത്. ഞെരുക്കം ഉദ്ദേശിക്കുന്നില്ല.' നോമ്പ് എന്ന അല്‍പം ത്യാഗം ആവശ്യമുള്ള ഒരു കര്‍മം, ഖുര്‍ആനിന്റെ സന്ദേശം സ്വീകരിച്ച വിശ്വാസി സമൂഹത്തിന് നിര്‍ബന്ധമാക്കിയ ശേഷം, റമളാനില്‍ നിങ്ങള്‍ രോഗിയോ യാത്രക്കാരനോ ആണെങ്കില്‍ അതേ മാസം തന്നെ നോമ്പ് അനുഷ്ഠിക്കണമെന്നില്ല, പിന്നീട് മറ്റു മാസങ്ങളില്‍ നോമ്പനുഷ്ഠിച്ച് എണ്ണം തികച്ചാല്‍ മതി എന്ന് പറഞ്ഞതിന് ശേഷമാണ് അല്ലാഹു വളരെ അടിസ്ഥാനപരമായ ഈ പ്രസ്താവന നടത്തുന്നത്. പ്രത്യക്ഷത്തില്‍ അനുഭവപ്പെടുന്നതിന് വിരുദ്ധമാണിത് എന്ന് തോന്നിയതിനാല്‍ ഇതേക്കുറിച്ച് അല്‍പം ചിന്തിച്ചു. നല്ലൊരു വിഭാഗം വിശ്വാസികളും അല്ലാത്തവരും ദൈവികമായ നിയമങ്ങളെ മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നുവെന്ന് വിശ്വസിക്കുന്നവരാണ്. ഒരാള്‍ ഖുര്‍ആനിന്റെ അനുയായി ആകുന്നതോടെ ഒട്ടനേകം നിര്‍ബന്ധകര്‍മങ്ങളും വിധിവിലക്കുകളും അദ്ദേഹത്തിന് ബാധകമാവുകയാണ്... ജീവിതത്തിലെ സ്വതന്ത്ര്യം നഷ്ടപ്പെടുകയാണ്.... ജീവിതത്തിന്റെ ആസ്വാദനം തന്നെ ഇല്ലാതാവുകയാണ് എന്നൊക്കെയാണ് പൊതുവെയുള്ള ധാരണ. ഇത് കുറച്ചൊക്കെ ശരിയുമാണ്.  മതമില്ലെന്ന് പറയുന്നവരുടെ മുദ്രാവാക്യം തന്നെ ജീവിതം ആസ്വദിക്കൂ എന്നാകുന്നത് ഇതേ ധാരണയില്‍നിന്നാണ്. മനുഷ്യന് ദൈവം എന്ത് ഇഛിക്കുന്നവെന്ന് പറയുന്ന ഖുര്‍ആനിലെ ഭാഗം അതുകൊണ്ടുതന്നെ വളരെ അടിസ്ഥാനപരവും ദൈവത്തിന്റെ ഇതര കല്‍പനകളെ വിശദീകരിക്കാന്‍ പര്യാപ്തവുമാണ്. ആ അടിസ്ഥാനത്തില്‍ നിന്ന് മനുഷ്യന്റെ വിശ്വാസജീവിത്തെ നോക്കിക്കാണാനുള്ള ഒരു ശ്രമമാണ് ഈ പോസ്റ്റില്‍.

എന്തിന് നാം ദൈവത്തെ ആരാധിക്കണം ? 


നാം മനുഷ്യരാണ്. നമ്മില്‍ മഹാഭൂരിപക്ഷവും ഒരു സൃഷ്ടാവിനാല്‍ സൃഷ്ടിക്കപ്പെട്ടവരാണ് മനുഷ്യര്‍ എന്ന് വിശ്വസിക്കുന്നു. ആ സൃഷ്ടാവിനെക്കുറിച്ച് പലതരം വിഭാവനകളും പേരുകളും ഉണ്ടാവമാമെങ്കിലും സമൂഹത്തിലെ ഒരു ന്യൂനാല്‍ ന്യൂനപക്ഷമൊഴികെ ദൈവ വിശ്വാസികളാണ്. മനുഷ്യന്‍ തനിയെ ഉണ്ടായതാണ് എന്ന് വിശ്വസിക്കുന്ന ഒരു ന്യൂനപക്ഷത്തെ ഈ ചര്‍ചയില്‍ തല്‍കാലം അവഗണിക്കുന്നു. ദൈവ വിശ്വാസികള്‍ ചിന്തിക്കട്ടെ, സൃഷ്ടിച്ച ദൈവം തങ്ങളില്‍നിന്ന് വല്ലതും പ്രതീക്ഷിക്കുന്നുണ്ടോ. തങ്ങളുമായി ദൈവത്തിന് സൃഷ്ടിപ്പിന് പുറമെ വല്ല ബന്ധവുമുണ്ടോ?. ഉണ്ടെങ്കില്‍ അത് ഏത് തരം ബന്ധമാണ്. ദൈവ വിശ്വാസം കൊണ്ട് തങ്ങള്‍ക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ ?. ദൈവത്തെ അരാധിക്കണമെന്നത് ആരുടെ ആവശ്യമാണ്?. അത് തങ്ങളുടെ ആവശ്യമോ ദൈവത്തിന്റെ ആവശ്യമോ?. ഒരു വിശ്വാസി നിര്‍ബന്ധമായും തന്നോട് ചോദിച്ചിരിക്കേണ്ട ഈ ചോദ്യങ്ങള്‍ക്ക് വിശുദ്ധഖുര്‍ആന്റെ അടിസ്ഥാനത്തില്‍ എനിക്ക് ലഭിച്ച മറുപടിയാണ് താഴെ നല്‍കുന്നത്.

ദൈവം നമുക്ക് വേണ്ടതെല്ലാം സൃഷ്ടിച്ചു. 


ഏകനായ ദൈവം ബോധപൂര്‍വം സൃഷ്ടിച്ച ഒരു സൃഷ്ടിയാണ് മനുഷ്യന്‍. മനുഷ്യനെ ഈ ലോകത്ത് ജീവിക്കാനാവശ്യമായ ഏറ്റവും നല്ല ഘടനയില്‍ സൃഷ്ടിച്ചിരിക്കുന്നു. ചില കഴിവുകള്‍ ഇതര ജീവികള്‍ക്ക് മനുഷ്യനേക്കാള്‍ കൂടുതലായി കാണാമെങ്കിലും അവയെയൊക്കെ നിയന്ത്രിക്കാനും ഉപയോഗപ്പെടുത്താനും ഭൂമിയിലെ കാണപ്പെടുന്നതും അല്ലാത്തതുമായ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനാവശ്യമായ ബുദ്ധിപരമായ കഴിവുകളോടെയാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. ഒരു കാലത്ത് അന്തരീക്ഷത്തിലൂടെ ശബ്ദവീചികളെ റേഡിയോ തരംഗങ്ങളാക്കി ലോകം മുഴുവന്‍ എത്തിക്കാന്‍ സാധിച്ചപ്പോള്‍ അന്നവന് അറിയാമായിരുന്നില്ല. അതേ അന്തരീക്ഷത്തിലൂടെ ചിത്രങ്ങളും വീഡിയോയും വരെ അപ്രകാരം ലോകം മുഴുവന്‍ എത്തിക്കാനാവുമെന്ന്. ദിനേനയെന്നോണം മനുഷ്യന്‍ ഈ ഭൌതിക സൌകര്യങ്ങളെ കൂടുതലായി കണ്ടെത്തികൊണ്ടിരിക്കുകയാണ്. ഇവയൊന്നും മനുഷ്യന്‍ സജ്ജീകരിച്ചതായിരുന്നില്ല. മനുഷ്യന്‍ കണ്ടെത്തി ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. മനുഷ്യനിന്നോളം ഒരു അണുവിനെ പോലും സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല എന്ന് നാം അടിവരയിടുക. അതിനാല്‍ സൃഷ്ടിപ്പില്‍ ദൈവത്തിനല്ലാതെ പങ്കാളിത്തമില്ലെന്ന് ഖുര്‍ആന്‍ അണയിട്ട് പറയുന്നു.

ഏറ്റവും വലിയ അനുഗ്രഹം, വഴികാണിച്ചുതന്നുവെന്നത്.


തങ്ങളെ സൃഷ്ടിച്ചുവെന്നത് മനുഷ്യന് ദൈവം നല്‍കിയ വലിയ അനുഗ്രമാണ്. എന്നാല്‍ വിവേചന ശക്തിയും തെരഞ്ഞെടുപ്പ് അധികാരവും ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന മനുഷ്യനെ ദൈവം സൃഷ്ടിച്ച് അവനിഷ്ടപ്പെടുന്ന വിധത്തില്‍ ജീവിക്കാന്‍ വിടുന്ന പക്ഷം അത് മനുഷ്യനോട് ചെയ്യുന്ന അക്രമവും അനീതിയുമാകും. മനുഷ്യനോടുള്ള ദൈവത്തിന്റെ കാരുണ്യത്തിന്റെയും അനുഗ്രഹത്തിന്റെയും പൂര്‍ത്തീകരണമായി മനുഷ്യസൃഷ്ടിയുടെ ആരംഭം മുതല്‍ തന്നെ ഇഹലോകത്ത് സമാധാനത്തോടെയും ശാന്തിയോടെയും ക്ഷേമത്തോടെയും ജീവിക്കാനാവശ്യമായ നിയമനിര്‍ദ്ദേശങ്ങളും നല്‍കി എന്നാണ് ഖുര്‍ആന്റെ കാഴ്ചപ്പാട്. അതിനായി ദൈവം ഏര്‍പ്പെടുത്തിയ സംവിധാനമാണ് മനുഷ്യരില്‍നിന്ന് തന്നെ ചിലരെ തെരഞ്ഞെടുത്ത്, തന്റെ ദിവ്യസന്ദേശങ്ങള്‍ അവരിലൂടെ മനുഷ്യര്‍ക്കെത്തിക്കുക എന്നത്.

എന്താണ് നന്മ? എന്താണ് തിന്മ ?


മനുഷ്യന് ഈ ലോകത്ത് തന്റെ സഹജീവികളില്‍പെട്ട മനുഷ്യരോട് അക്രമവും ഉപദ്രവവും ചെയ്യാനും അവര്‍ക്ക് നന്മയും സഹായവും ചെയ്യാനും സാധിക്കും. അഥവാ നല്ലതും തിയ്യതും ചെയ്യാനാവും. ഈ അവസ്ഥയില്‍ അവനെ നന്മ ചെയ്യാന്‍ പ്രേരിപ്പിക്കുകയും തിന്മയെ വിലക്കുകയും ചെയ്യേണ്ടത് ദൈവത്തിന്റെ നീതിയുടെയും മനുഷ്യരോടുള്ള കാരുണ്യത്തിന്റെയും താല്‍പര്യമാണ്. അതുകൊണ്ടുതന്നെയാണ് തന്റെ വിധിവിലക്കുകള്‍ അനുസരിച്ച് ഭക്തിയുടെ മാര്‍ഗം കൈകൊള്ളുന്നവര്‍ക്ക് പ്രോത്സാഹനമായി സ്വര്‍ഗവും അവ ലംഘിച്ചുകൊണ്ട് സമസൃഷ്ടികള്‍ക്കും മനുഷ്യവംശത്തിന് പൊതുവിലും ഉപദ്രവമുണ്ടാക്കുന്നവര്‍ക്ക് നരകശിക്ഷയും മരണാനന്തരം ഉണ്ടെന്ന കാര്യം അല്ലാഹു പ്രവാചകന്മാരിലൂടെ പഠിപ്പിച്ചത്.

ആരാധനകള്‍ മനുഷ്യന് വേണ്ടി.


ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ നല്ല മനുഷ്യന്‍ എന്നത് കൂടുതല്‍ ആരാധനകള്‍ മാത്രമായി ചെയ്യുന്ന ആളല്ല. മറിച്ച് ജനങ്ങളോട് നന്നായി വര്‍ത്തിക്കുന്നവരാണ്. ആരാധനകള്‍ പോലും ദൈവത്തിന് വേണ്ടിയുള്ളതല്ല മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാണ് അവര്‍ നല്ലവരാകാന്‍ വേണ്ടിയുള്ളതാണ്. ദൈവ കല്‍പനകളൊക്കെയും സഹജീവികളോട് നന്മ ചെയ്യാനും അവര്‍ക്ക് തിന്മയും ഉപദ്രവവും സംഭവിക്കുന്നത് വിലക്കാനുമുള്ളതാണ്. ഖുര്‍ആനില്‍ മനുഷ്യനെ സൃഷ്ടിച്ചത് തന്റെ കല്‍പനാനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി അവനെ അനുസരിച്ച് ജീവിക്കലാണ് എന്ന് പറയുന്നുണ്ടെങ്കിലും അവ പാലിച്ചാല്‍ സംഭവിക്കുന്നത് മനുഷ്യന് ആശ്വാസമുണ്ടാവുക എന്നതാണ്. 


ഇസ്ലാമിലെ സുപ്രധാന ആരാധനാകര്‍മങ്ങളെ ഓരോന്നായി പരിശോധിച്ചാല്‍ ഈ കാര്യം കുറേകൂടി വ്യക്തമാകും. ആദ്യമായി വേണ്ടത്, സത്യസാക്ഷ്യപ്രഖ്യാപനമാണ്. ദൈവത്തിന് ഞാന്‍ വിധേയമായിരിക്കുന്നു. മുഹമ്മദ് നബിയെ പ്രവാചകനായി ഞാനിതാ സാക്ഷ്യം വഹിക്കുന്നുവെന്ന പ്രഖ്യാപനമാണ് ശഹാദത്ത് എന്ന പേരിലറിയപ്പെടുന്ന ആദ്യത്തെ കര്‍മം. തുടര്‍ന്ന് വരുന്ന അഞ്ചുസമയത്തെ നമസ്കാരം. അതിന് ദൈവം ഒരു ലക്ഷ്യം നിര്‍ണയിച്ചിട്ടുണ്ട്. ദൈവത്തെ സ്മരിക്കാന്‍ എന്നതാണത്. ദൈവത്തെ സ്മരിക്കുന്നതിലൂടെ അവന്റെ നിയമനിര്‍ദ്ദേശങ്ങള്‍ പാലിക്കാനുള്ള നല്ലൊരു ഉപാധികൈവരും എന്നതാണ് അതിന്റെ ഫലം. പ്രയോഗിക തലത്തില്‍ നമസ്കാരം മനുഷ്യനെ മ്ലേഛതയില്‍നിന്നും അധര്‍മത്തില്‍നിന്നും തടയും എന്നതും. എന്താണ് മ്ലേഛതയും അധര്‍മവുമായി കണക്കാക്കുന്നത് എന്ന് മുമ്പ് ബ്ലോഗില്‍ വിശദമാക്കിയതിനാല്‍ വീണ്ടും വിശദീകരിക്കുന്നില്ല. മൂന്നാമത്തെ ആരാധനാകര്‍മം സകാത്ത് ആണ്. ആരാധനാകര്‍മത്തില്‍ തന്നെ നേരിട്ട് മനുഷ്യക്ഷേമം ഉള്ളടക്കം ചെയ്ത സകാത്തിനെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കേണ്ടതില്ല. നാലാമത്തേത്, വൃതാനുഷ്ഠാനം. നോമ്പ് സ്വയം ഒരു ലക്ഷ്യമല്ല. ദൈവത്തെ ഓര്‍ക്കുകയും അവനെ സൂക്ഷിക്കുകയും ചെയ്യുന്ന മനോവികാരം വളര്‍ത്തിയെടുക്കുക. അതിലൂടെ കല്‍പനകള്‍ പ്രവൃത്തിപദത്തില്‍ കൊണ്ടുവരുവാനും നിരോധനങ്ങള്‍ വര്‍ജ്ജിക്കാനുമുള്ള മനശക്തിനേടുക എന്നതാണ് ലക്ഷ്യം. തഖ് വ എന്നതാണ് ഇതിന്റെ ഖുര്‍ആനിക പദം. ഇവ നേടിയെടുക്കാത്ത നോമ്പ് ദൈവത്തിന് ആവശ്യമില്ലെന്ന് പ്രവാചകനിലൂടെ അല്ലാഹു പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. 


ഒരു മനുഷ്യനായി ഇവിടെ ജനിക്കാന്‍ കഴിഞ്ഞുവെന്നതിനേക്കാള്‍ മഹത്തരമാണ്. അതേ സൃഷ്ടാവായ ദൈവത്തിന്റെ സന്ദേശം തിരിച്ചറിഞ്ഞ് ജീവിക്കാനാകുന്നുവെന്നത്. അതിനേക്കാള്‍ മഹത്തായ ഒരു അനുഗ്രഹം വേറെയില്ല. ഖുര്‍ആനിലൂടെയാണ് ദൈവിക സന്ദേശങ്ങള്‍ ലഭിച്ചത്. അതിനാല്‍ ഒരു സത്യവിശ്വാസി അളവറ്റ കൃതജ്ഞതയുള്ളവനായിരിക്കും. അത് പ്രകടിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണ് നോമ്പ് കാലം. 


ആരാധാകര്‍മങ്ങളില്‍ വിശദീകരിക്കാനുള്ളത്, ഹജ്ജും അതിനോടനുബന്ധിച്ച ചടങ്ങുകളുമാണ്. എല്ലാറ്റിലും മുന്തിനില്‍ക്കുന്നത്, മനുഷ്യനോടുള്ള ദൈവത്തിന്റെ അറ്റമില്ലാത്ത അനുഗ്രഹവും കാരുണ്യവും. ഹജ്ജിനെ സംബന്ധിച്ച് പിന്നീടാവാം. നോമ്പുമായി ബന്ധപ്പെട്ട് വന്ന സൂക്തങ്ങള്‍ പാരായണം ചെയ്തുനോക്കുക. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ അവയില്‍ വ്യക്തമായികാണാം. 

[' മനുഷ്യര്‍ക്കാകമാനം മാര്‍ഗദര്‍ശകമായും സുവ്യക്തമായ സന്മാര്‍ഗ പ്രമാണങ്ങളായും സത്യാസത്യങ്ങളെ വേര്‍തിരിച്ചു കാണിക്കുന്ന ഉരകല്ലായും ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റമദാന്‍. അതിനാല്‍ ഇനിമുതല്‍ നിങ്ങളില്‍ ആര്‍ ആ മാസം ദര്‍ശിക്കുന്നുവോ അവന്‍ ആ മാസം മുഴുവന്‍ വ്രതമനുഷ്ഠിക്കേണ്ടത് നിര്‍ബന്ധമാകുന്നു. രോഗിയോ യാത്രക്കാരനോ ആയവന്‍ മറ്റു നാളുകളില്‍ നോമ്പ് എണ്ണം തികക്കട്ടെ. അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണിഛിക്കുന്നത്, ഞെരുക്കമിഛിക്കുന്നില്ല. നിങ്ങള്‍ക്ക് നോമ്പിന്റെ എണ്ണം തികക്കാന്‍ സാധിക്കുന്നതിനും അല്ലാഹു സന്മാര്‍ഗം നല്‍കി ആദരിച്ചതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്വം അംഗീകരിച്ചു പ്രകീര്‍ത്തിക്കുന്നതിനും, അവനോട് കൃതജ്ഞതയുള്ളവരായിരിക്കുന്നതിനും വേണ്ടിയത്രെ അവന്‍ ഈ രീതി നിര്‍ദേശിച്ചുതന്നത്. (2:185)]


ചിന്തിക്കുക, നിങ്ങള്‍ ആരാണ് ?. എവിടെയാണ് ?. 

നോക്കുക എത്ര ലളിതവും യുക്തിഭദ്രവും മനുഷ്യപറ്റുള്ളതും മനുഷ്യോപകാരവുമായ ദര്‍ശനമാണ് ഇസ്ലാം മനുഷ്യന് മുന്നില്‍ വെക്കുന്നത്. നിങ്ങള്‍ ഇപ്പോള്‍ ഏത് വിശ്വാസമനുസരിച്ച് ജീവിക്കുന്നവനാകട്ടെ. ഖുര്‍ആന് പറയാനുള്ളത് ഇത് നിങ്ങള്‍ക്ക് കൂടിയുള്ളതാണ് എന്നാണ്. കാരണം ഖുര്‍ആന്റെ അവകാശി മനുഷ്യനാണ്. അത് മുസ്ലിമിനെ നന്നാക്കാനുള്ള മതഗ്രന്ഥമാണ് എന്ന ധാരണ തിരുത്തുക. ആര്‍ ഈ ലളിതമായ സത്യം അംഗീകരിക്കുന്നുവോ അവന് കുറേകൂടി അധികാര സ്വരത്തില്‍ കല്‍പനകള്‍ നല്‍കുന്നുവെന്നത് നേര് തന്നെ എന്ന് വെച്ച് ഇതിനെ മുസ്ലികളുടെ ഗ്രന്ഥമായി കണക്കാക്കുന്നത് ഖുര്‍ആന്റെ തന്നെ നിലപാടിന് നിരക്കുന്നതല്ല. നിങ്ങളുടെ ഈ ഗ്രന്ഥത്തെ തിരിച്ചറിയുക. തെറ്റിദ്ധാരണകള്‍ തിരുത്തുക.

അതെ, ഖുര്‍ആന്‍ നിങ്ങളുടെ ജീവിതത്തെ സുന്ദരമാക്കാനുള്ളതാണ്. പ്രയാസപ്പെടുത്താന്‍ ഉള്ളതല്ല. 

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review